HOME
DETAILS

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 'തീവ്രവാദ സംഘടനകളുടെ' ഇടിമുറികള്‍ തകര്‍ക്കും: കെ സുധാകരന്‍

  
backup
March 03, 2024 | 3:56 PM

k-sudhakaran-about-siddharthan-deat

കൊച്ചി: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികരണവുമായി കെ സുധാകരന്‍.
കേരളം ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത അതിദാരുണമായ വാര്‍ത്തയെന്നായിരുന്നു സംഭവത്തെക്കുറിച്ച് സുധാകരന്റെ പ്രസ്താവന.
തീവ്രവാദ പ്രസ്ഥാനങ്ങള്‍ നടത്തുന്നതുപോലെയുള്ള അതിക്രൂരമര്‍ദ്ദനങ്ങളെ തുടര്‍ന്ന് ഒരു ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടിരിക്കുന്നു. സിദ്ധാര്‍ത്ഥന്‍ എന്ന ആ വിദ്യാര്‍ഥിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചാല്‍ ഏതൊരു മനുഷ്യന്റെയും ഹൃദയം തകര്‍ന്നു പോകുമെന്നാണ് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിക്കുന്ന ഭരണകൂടം കേരളത്തില്‍ അധികാരമേറ്റാല്‍ ഉടന്‍ തന്നെ കലാലയങ്ങളെ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കും. കേരളത്തിലെ ക്യാമ്പസുകളിലെ 'തീവ്രവാദ സംഘടന'കളുടെ ഇടിമുറികളും വിചാരണ കോടതികളും എന്നെന്നേക്കുമായി തകര്‍ത്തിരിക്കും'. കോണ്‍?ഗ്രസ് നല്‍കുന്ന ഉറപ്പാണിതെന്ന് കെ സുധാകരന്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

കേരളം ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത അതിദാരുണമായ ഒരു വാര്‍ത്തയാണ് പൂക്കോട് സര്‍വ്വകലാശാല ക്യാമ്പസില്‍ നിന്ന് കഴിഞ്ഞ ദിവസം കേട്ടത്.തീവ്രവാദ പ്രസ്ഥാനങ്ങള്‍ നടത്തുന്നതുപോലെയുള്ള അതിക്രൂരമര്‍ദ്ദനങ്ങളെ തുടര്‍ന്ന് ഒരു ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടിരിക്കുന്നു. സിദ്ധാര്‍ത്ഥന്‍ എന്ന ആ വിദ്യാര്‍ഥിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചാല്‍ ഏതൊരു മനുഷ്യന്റെയും ഹൃദയം തകര്‍ന്നു പോകും.

സിപിഎം എന്ന ക്രിമിനല്‍ പാര്‍ട്ടി ഏതുവിധത്തിലാണ് തങ്ങളുടെ പോഷക സംഘടനയെ വാര്‍ത്തെടുക്കുന്നത് എന്ന് ഈ സംഭവത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. സ്വന്തമായി കോടതിയും വിചാരണയും ആരാച്ചാരന്മാരും ഉള്ള സമാന്തര സംവിധാനമായാണ് കോളേജ് ക്യാമ്പസുകളില്‍ സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തിക്കുന്നത്.

ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണം അല്ലാത്ത ഇത്തരം തീവ്രവാദ പ്രസ്ഥാനങ്ങളെ എത്രയും പെട്ടെന്ന് തന്നെ അവസാനിപ്പിക്കേണ്ടതുണ്ട്. സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തില്‍ സുതാര്യമായ അന്വേഷണം നടത്തണമെന്നും മുഴുവന്‍ കുറ്റക്കാരെയും ശിക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കെപിസിസി അതിശക്തമായ ആവശ്യപ്പെടുന്നു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിക്കുന്ന ഭരണകൂടം കേരളത്തില്‍ അധികാരമേറ്റാല്‍ ഉടന്‍ തന്നെ കലാലയങ്ങളെ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കും. കേരളത്തിലെ പല കലാലയങ്ങളിലെയും ജനാധിപത്യ വിരുദ്ധത അവസാനിപ്പിച്ചിരിക്കും. കേരളത്തിലെ ക്യാമ്പസുകളിലെ 'തീവ്രവാദ സംഘടന'കളുടെ ഇടിമുറികളും വിചാരണ കോടതികളും എന്നെന്നേക്കുമായി തകര്‍ത്തിരിക്കും. കേരളത്തിലെ ഓരോ മാതാപിതാക്കള്‍ക്കും സുരക്ഷിതമായി ഇവിടെ പഠിക്കണം എന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തിനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നല്‍കുന്ന ഉറപ്പാണത്.

K Sudhakaran about siddharthan death



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവിന്റെ സെഞ്ച്വറി, അകീലിന്റെ ബൗളിംഗ്; മുംബൈയെ നിഷ്പ്രഭമാക്കി ചെന്നൈ സൂപ്പർ കിംഗ്‌സിന് ഉജ്ജ്വല വിജയം

Cricket
  •  5 days ago
No Image

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ട്രംപിന്റെ 'നരകക്കുഴി' പ്രയോഗം: അമേരിക്കൻ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; ഉഭയകക്ഷി ബന്ധത്തിന് നിരക്കാത്തതെന്ന് വിമർശനം

International
  •  5 days ago
No Image

'പണമില്ലെന്ന് പറഞ്ഞപ്പോൾ കൊന്നു, എല്ലാം സംഭവിച്ചുപോയത്'; ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊന്ന പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി

National
  •  5 days ago
No Image

പഴകിയ ഭക്ഷണം വിൽക്കാൻ നീക്കം; അൽ ദൈദിൽ 13 ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു

uae
  •  5 days ago
No Image

ഭരണരംഗത്തും ഇനി എഐ വിപ്ലവം; രണ്ട് വർഷത്തിനുള്ളിൽ പകുതി സേവനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയാക്കാൻ യുഎഇ

uae
  •  5 days ago
No Image

കൊച്ചിയിൽ മത്യാസ് 'മാജിക്'; ഇഞ്ചുറി ടൈമിൽ ഒഡിഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

Football
  •  5 days ago
No Image

ഇന്ധനവില 28 രൂപ കൂടുമെന്നത് വ്യാജം; റിപ്പോർട്ടുകൾ തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം

latest
  •  5 days ago
No Image

യുഎഇ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ ആഭ്യന്തര മന്ത്രി; സുരക്ഷാ സഹകരണം ശക്തമാക്കാൻ തീരുമാനം

bahrain
  •  5 days ago
No Image

വാംഖഡെ കീഴടക്കി മലയാളി കരുത്ത്; അവസാന പന്തിലെ സിക്സറിൽ സെഞ്ചുറി പൂർത്തിയാക്കി സഞ്ജു

Cricket
  •  5 days ago
No Image

സംഘർഷങ്ങൾക്കിടയിലും സമാധാനത്തിന്റെ വഴിവിളക്കായി ഖത്തർ; അമീറിന്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച് മന്ത്രിസഭ

qatar
  •  5 days ago