HOME
DETAILS

നേത്രാവതി എക്‌സ്പ്രസിലെ തീപിടിത്തം; അട്ടിമറി സാധ്യതയും അന്വേഷിക്കും പ്രതി പേര് മാറ്റിപറയുന്നതില്‍ ദുരൂഹത

  
backup
August 18, 2016 | 1:33 AM

%e0%b4%a8%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b5%e0%b4%a4%e0%b4%bf-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86


കായംകുളം: തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്സിന്റെ ബോഗി പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിലെ അട്ടിമറി സാധ്യതയും അന്വേഷിക്കും. പൊള്ളലേറ്റ തമിഴ്‌നാട്  ഗാന്ധിയന്‍ താനാ ന്യൂ ബ്സ്റ്റാന്റിന് സമീപം രാജഗണപതി നഗറിലെ നിവാസ് നിവാസ് (24)  ആദ്യം നല്‍കിയ മൊഴിയില്‍ നിറയെ വൈരുധ്യങ്ങളാണ് ഉള്ളത്.
കോട്ടയം റെയില്‍വേ പോലീസ് സൂപ്രണ്ട് വി.സി. മോഹനനന്‍, ഡി.വൈ.എസ്പി. സേവിയര്‍ സെബാസ്റ്റ്യന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്. ഷാജു, എസ്.ഐ. ബിന്‍സ് ജോസഫ്  എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് പിടികൂടുമ്പോള്‍ പരസ്പരവിരുദ്ധമായ പേരുകളാണ് പ്രതി പറഞ്ഞത്. അനസ് എന്നും, നിവാസ് എന്നും മാറി മാറി പറഞ്ഞിരുന്നു. ഇത് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. അന്വേഷണം വഴിതിരിച്ച് വിടാനായിരുന്നു പേരുകള്‍ മാറ്റിപ്പറഞ്ഞതെന്നതിലും പൊലീസിന് സംശയമുണ്ട്. മറ്റ് കൂട്ടാളികള്‍ ഉണ്ടായിരുന്നതായി വിവരമില്ല. യുവാവ് മറ്റേതെങ്കിലും കേസില്‍ പ്രതിയാണോയെന്നും അന്വേഷിച്ചുവരുന്നു. കഴിഞ്ഞ ദിവസം പോലീസ് സംഘം പലവട്ടം പ്രതിയെ ചോദ്യംചയ്യാന്‍ നടത്തിയ ശ്രമവും ഫലപ്പെട്ടില്ല. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം യുവാവ് സംസാരിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.  നിവാസിന്റെ ആരോഗ്യനില മെച്ചപ്പെട്ടാലെ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.
വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ കാരണങ്ങള്‍ക്കൂടി പരിഗണിച്ചാണ് നിവാസിനെ കൊച്ചിയിലെ ആശുപത്രിയിലേക്ക്  മാറ്റിയത്. കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിവാസിന് അറുപതുശതമാനത്തിനുമുകളില്‍ പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പോലീസിന് നല്‍കിയിട്ടുള്ള വിവരം. ഇന്നലെ അമ്പലപ്പുഴ മജിസ്‌ട്രേട്ട്  വണ്ടാനംമെഡിക്കല്‍കോളേജിലെത്തി നിവാസിന്റെ മൊഴി രേഖപ്പെടുത്തി.   
തിരുവനന്തപുര നേത്രാവതി ലോകമാന്യതിലക് എക്‌സ്പ്രസ് ഇന്നലെ പകല്‍ 12.40 ന് കായംകുളം റെയില്‍വേ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് ബോഗിയിലെ ശുചിമുറിയില്‍ നിന്ന് തീയും  പകയും ഉയരുന്നത്  യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.  ശുചിമുറുയില്‍ തുണിയും കടലാസും കൂട്ടിയിട്ട് കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ചുകത്തിക്കുന്നതിടെ ശ്രീനിവാസിനും പൊള്ളലേല്‍ക്കുകയായിരുന്നു. തിരുവനന്തപുരം മുതല്‍ ഇയാള്‍ ട്രെയിനില്‍ ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  4 days ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  4 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  4 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  4 days ago
No Image

ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന് രാഹുലിന്റെ പുറത്താക്കലിനെ കുറിച്ച കെകെ രമ എംഎല്‍എ

Kerala
  •  4 days ago
No Image

ഗ്യാസ് സിലിണ്ടര്‍ നിറച്ച ലോറിയില്‍ അതിക്രമിച്ചു കയറി; സിലിണ്ടര്‍ കുത്തിത്തുറന്ന് തീ കൊളുത്തി  യുവാവിന്റെ ആത്മഹത്യാശ്രമം

Kerala
  •  4 days ago
No Image

ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക;  ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കുക - സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യം

Kerala
  •  4 days ago
No Image

ഇന്‍ഡിഗോ ചതിച്ചു; യാത്രക്കാരെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ റെയില്‍വേ- 37 ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ച് വര്‍ധന

Kerala
  •  4 days ago
No Image

പരാതി പ്രവാഹം; പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

Kerala
  •  4 days ago
No Image

ശബരിമലക്കായി 456 ബസുകൾ മാറ്റിയതിനു പിന്നാലെ തെരഞ്ഞെടുപ്പിനും കെ.എസ്.ആർ.ടി.സി ബസുകൾ; യാത്രാക്ലേശം രൂക്ഷമാകും

Kerala
  •  4 days ago