HOME
DETAILS

നേത്രാവതി എക്‌സ്പ്രസിലെ തീപിടിത്തം; അട്ടിമറി സാധ്യതയും അന്വേഷിക്കും പ്രതി പേര് മാറ്റിപറയുന്നതില്‍ ദുരൂഹത

  
backup
August 18, 2016 | 1:33 AM

%e0%b4%a8%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b5%e0%b4%a4%e0%b4%bf-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86


കായംകുളം: തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്സിന്റെ ബോഗി പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിലെ അട്ടിമറി സാധ്യതയും അന്വേഷിക്കും. പൊള്ളലേറ്റ തമിഴ്‌നാട്  ഗാന്ധിയന്‍ താനാ ന്യൂ ബ്സ്റ്റാന്റിന് സമീപം രാജഗണപതി നഗറിലെ നിവാസ് നിവാസ് (24)  ആദ്യം നല്‍കിയ മൊഴിയില്‍ നിറയെ വൈരുധ്യങ്ങളാണ് ഉള്ളത്.
കോട്ടയം റെയില്‍വേ പോലീസ് സൂപ്രണ്ട് വി.സി. മോഹനനന്‍, ഡി.വൈ.എസ്പി. സേവിയര്‍ സെബാസ്റ്റ്യന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്. ഷാജു, എസ്.ഐ. ബിന്‍സ് ജോസഫ്  എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് പിടികൂടുമ്പോള്‍ പരസ്പരവിരുദ്ധമായ പേരുകളാണ് പ്രതി പറഞ്ഞത്. അനസ് എന്നും, നിവാസ് എന്നും മാറി മാറി പറഞ്ഞിരുന്നു. ഇത് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. അന്വേഷണം വഴിതിരിച്ച് വിടാനായിരുന്നു പേരുകള്‍ മാറ്റിപ്പറഞ്ഞതെന്നതിലും പൊലീസിന് സംശയമുണ്ട്. മറ്റ് കൂട്ടാളികള്‍ ഉണ്ടായിരുന്നതായി വിവരമില്ല. യുവാവ് മറ്റേതെങ്കിലും കേസില്‍ പ്രതിയാണോയെന്നും അന്വേഷിച്ചുവരുന്നു. കഴിഞ്ഞ ദിവസം പോലീസ് സംഘം പലവട്ടം പ്രതിയെ ചോദ്യംചയ്യാന്‍ നടത്തിയ ശ്രമവും ഫലപ്പെട്ടില്ല. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം യുവാവ് സംസാരിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.  നിവാസിന്റെ ആരോഗ്യനില മെച്ചപ്പെട്ടാലെ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.
വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ കാരണങ്ങള്‍ക്കൂടി പരിഗണിച്ചാണ് നിവാസിനെ കൊച്ചിയിലെ ആശുപത്രിയിലേക്ക്  മാറ്റിയത്. കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിവാസിന് അറുപതുശതമാനത്തിനുമുകളില്‍ പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പോലീസിന് നല്‍കിയിട്ടുള്ള വിവരം. ഇന്നലെ അമ്പലപ്പുഴ മജിസ്‌ട്രേട്ട്  വണ്ടാനംമെഡിക്കല്‍കോളേജിലെത്തി നിവാസിന്റെ മൊഴി രേഖപ്പെടുത്തി.   
തിരുവനന്തപുര നേത്രാവതി ലോകമാന്യതിലക് എക്‌സ്പ്രസ് ഇന്നലെ പകല്‍ 12.40 ന് കായംകുളം റെയില്‍വേ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് ബോഗിയിലെ ശുചിമുറിയില്‍ നിന്ന് തീയും  പകയും ഉയരുന്നത്  യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.  ശുചിമുറുയില്‍ തുണിയും കടലാസും കൂട്ടിയിട്ട് കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ചുകത്തിക്കുന്നതിടെ ശ്രീനിവാസിനും പൊള്ളലേല്‍ക്കുകയായിരുന്നു. തിരുവനന്തപുരം മുതല്‍ ഇയാള്‍ ട്രെയിനില്‍ ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണത്തിന് ഇന്ന് നേരിയ വര്‍ധന; പവന് കൂടിയത് 320 രൂപ

Business
  •  10 days ago
No Image

കെഎസ്ആർടിസി ബസിൽനിന്ന് രാത്രി വിദ്യാർഥിയെ പാതിവഴിയിൽ ഇറക്കിവിട്ടു; പരാതിയുമായി കുടുംബം

Kerala
  •  10 days ago
No Image

ആപ്പ് വഴി ടാക്സി ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക: ദുബൈയിലെ ടാക്സി നിരക്കുകൾ മാറി; കൂടുതലറിയാം

uae
  •  10 days ago
No Image

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ ക്ലബ്ബിനെ ഓർത്ത് എനിക്കിപ്പോഴും സങ്കടമുണ്ട്: റൊണാൾഡോ

Football
  •  10 days ago
No Image

'അവിശ്വസനീയം , വിചിത്രം..' ഹരിയാനയില്‍ തന്റെ ഫോട്ടോ ഉപയോഗിച്ച് കള്ള വോട്ട് നടത്തിയതില്‍ പ്രതികരണവുമായി ബ്രസീലിയന്‍ മോഡല്‍

National
  •  10 days ago
No Image

ബഹ്‌റൈന്‍: കുടുംബത്തെ കൊണ്ടുവരാനുള്ള മിനിമം ശമ്പളം 2.35 ലക്ഷം രൂപയാക്കി; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

bahrain
  •  10 days ago
No Image

പണം നഷ്ടമാകാതെ വിമാന ടിക്കറ്റ് റദ്ദാക്കല്‍: വിമാനക്കമ്പനികളുടെ അഭിപ്രായത്തിനുശേഷം തീരുമാനം; പ്രവാസികള്‍ക്ക് അനുഗ്രഹമാകും

Kerala
  •  10 days ago
No Image

മംദാനി വിദ്വേഷ പ്രചാരണം മറികടന്നത് ജനപ്രിയ പ്രകടന പത്രികയിൽ

International
  •  10 days ago
No Image

മദ്യപിച്ച് ട്രെയിനില്‍ കയറിയാല്‍ പിടി വീഴുക മാത്രമല്ല, യാത്രയും മുടങ്ങും; പരിശോധന കര്‍ശനമാക്കി പൊലിസ്

Kerala
  •  10 days ago
No Image

സൂപ്പർ കപ്പിൽ ഇന്ന് ക്ലാസിക് പോര്; ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ മുംബൈ സിറ്റി

Football
  •  10 days ago