HOME
DETAILS

നേത്രാവതി എക്‌സ്പ്രസിലെ തീപിടിത്തം; അട്ടിമറി സാധ്യതയും അന്വേഷിക്കും പ്രതി പേര് മാറ്റിപറയുന്നതില്‍ ദുരൂഹത

  
backup
August 18, 2016 | 1:33 AM

%e0%b4%a8%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b5%e0%b4%a4%e0%b4%bf-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86


കായംകുളം: തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്സിന്റെ ബോഗി പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിലെ അട്ടിമറി സാധ്യതയും അന്വേഷിക്കും. പൊള്ളലേറ്റ തമിഴ്‌നാട്  ഗാന്ധിയന്‍ താനാ ന്യൂ ബ്സ്റ്റാന്റിന് സമീപം രാജഗണപതി നഗറിലെ നിവാസ് നിവാസ് (24)  ആദ്യം നല്‍കിയ മൊഴിയില്‍ നിറയെ വൈരുധ്യങ്ങളാണ് ഉള്ളത്.
കോട്ടയം റെയില്‍വേ പോലീസ് സൂപ്രണ്ട് വി.സി. മോഹനനന്‍, ഡി.വൈ.എസ്പി. സേവിയര്‍ സെബാസ്റ്റ്യന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്. ഷാജു, എസ്.ഐ. ബിന്‍സ് ജോസഫ്  എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് പിടികൂടുമ്പോള്‍ പരസ്പരവിരുദ്ധമായ പേരുകളാണ് പ്രതി പറഞ്ഞത്. അനസ് എന്നും, നിവാസ് എന്നും മാറി മാറി പറഞ്ഞിരുന്നു. ഇത് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. അന്വേഷണം വഴിതിരിച്ച് വിടാനായിരുന്നു പേരുകള്‍ മാറ്റിപ്പറഞ്ഞതെന്നതിലും പൊലീസിന് സംശയമുണ്ട്. മറ്റ് കൂട്ടാളികള്‍ ഉണ്ടായിരുന്നതായി വിവരമില്ല. യുവാവ് മറ്റേതെങ്കിലും കേസില്‍ പ്രതിയാണോയെന്നും അന്വേഷിച്ചുവരുന്നു. കഴിഞ്ഞ ദിവസം പോലീസ് സംഘം പലവട്ടം പ്രതിയെ ചോദ്യംചയ്യാന്‍ നടത്തിയ ശ്രമവും ഫലപ്പെട്ടില്ല. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം യുവാവ് സംസാരിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.  നിവാസിന്റെ ആരോഗ്യനില മെച്ചപ്പെട്ടാലെ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.
വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ കാരണങ്ങള്‍ക്കൂടി പരിഗണിച്ചാണ് നിവാസിനെ കൊച്ചിയിലെ ആശുപത്രിയിലേക്ക്  മാറ്റിയത്. കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിവാസിന് അറുപതുശതമാനത്തിനുമുകളില്‍ പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പോലീസിന് നല്‍കിയിട്ടുള്ള വിവരം. ഇന്നലെ അമ്പലപ്പുഴ മജിസ്‌ട്രേട്ട്  വണ്ടാനംമെഡിക്കല്‍കോളേജിലെത്തി നിവാസിന്റെ മൊഴി രേഖപ്പെടുത്തി.   
തിരുവനന്തപുര നേത്രാവതി ലോകമാന്യതിലക് എക്‌സ്പ്രസ് ഇന്നലെ പകല്‍ 12.40 ന് കായംകുളം റെയില്‍വേ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് ബോഗിയിലെ ശുചിമുറിയില്‍ നിന്ന് തീയും  പകയും ഉയരുന്നത്  യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.  ശുചിമുറുയില്‍ തുണിയും കടലാസും കൂട്ടിയിട്ട് കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ചുകത്തിക്കുന്നതിടെ ശ്രീനിവാസിനും പൊള്ളലേല്‍ക്കുകയായിരുന്നു. തിരുവനന്തപുരം മുതല്‍ ഇയാള്‍ ട്രെയിനില്‍ ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 വ​ർ​ഷ​ത്തോ​ള​മാ​യി പ്രവാസി; കൊല്ലം സ്വദേശി ഒമാനിൽ അന്തരിച്ചു

oman
  •  6 days ago
No Image

'വോട്ടില്ലെങ്കിലും കൂടെയുണ്ട്'; സൈക്കിളില്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി ഏഴാം ക്ലാസുകാരന്‍ 

Kerala
  •  6 days ago
No Image

450 കടന്ന് മുരിങ്ങയ്ക്ക, റോക്കറ്റ് സ്പീഡില്‍ തക്കാളിയുടെ വില; 'തൊട്ടാല്‍ പൊള്ളും'പച്ചക്കറി 

Kerala
  •  6 days ago
No Image

എയർബസ് A320 വിമാനം: സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പൂർത്തിയാക്കി എയർ അറേബ്യ; സർവിസുകൾ സാധാരണ നിലയിലേക്ക്

uae
  •  6 days ago
No Image

തെരുവുനായ്ക്കളും പൂച്ചകളും പെരുകിയതോടെ അവയുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

Kuwait
  •  6 days ago
No Image

ടെസ്റ്റ് തോൽവിക്ക് ദക്ഷിണാഫ്രിക്കയ്‌ക്ക് വൈറ്റ് ബോളിൽ മറുപടി നൽകാൻ ഇന്ത്യ; പരമ്പരയുടെ ഗതി നിർണ്ണയിക്കുന്ന 3 താര പോരാട്ടങ്ങൾ

Cricket
  •  6 days ago
No Image

'നടക്കാത്ത പ്രസ്താവനകളല്ല, യഥാര്‍ത്ഥ രാഷ്ട്രീയസന്നദ്ധതയാണ് ആവശ്യം'; ഫലസ്തീന്‍ വിഷയത്തില്‍ ഒമാന്‍

oman
  •  6 days ago
No Image

കാനത്തില്‍ ജമീല: രാഷ്ട്രീയത്തിലെ സൗമ്യമുഖം; നിര്‍ധന രോഗികള്‍ക്ക് സ്വാന്തനമേകിയ നേതാവ്

Kerala
  •  6 days ago
No Image

ബഹ്‌റൈനില്‍ വനിതകള്‍ക്ക് തൊഴിലിടത്തില്‍ ഇരിപ്പിടം നിര്‍ബന്ധമാക്കുന്നു; ബില്ല് പാര്‍ലമെന്റില്‍

bahrain
  •  6 days ago
No Image

എല്‍.ഐ.സി ഏജന്റില്‍നിന്ന് ജനപ്രതിനിധിയിലേക്ക്; കാനത്തില്‍ ജമീല എന്ന നേതാവിന്റെ വളര്‍ച്ച

Kerala
  •  6 days ago