HOME
DETAILS

നേത്രാവതി എക്‌സ്പ്രസിലെ തീപിടിത്തം; അട്ടിമറി സാധ്യതയും അന്വേഷിക്കും പ്രതി പേര് മാറ്റിപറയുന്നതില്‍ ദുരൂഹത

  
backup
August 18, 2016 | 1:33 AM

%e0%b4%a8%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b5%e0%b4%a4%e0%b4%bf-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86


കായംകുളം: തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്സിന്റെ ബോഗി പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിലെ അട്ടിമറി സാധ്യതയും അന്വേഷിക്കും. പൊള്ളലേറ്റ തമിഴ്‌നാട്  ഗാന്ധിയന്‍ താനാ ന്യൂ ബ്സ്റ്റാന്റിന് സമീപം രാജഗണപതി നഗറിലെ നിവാസ് നിവാസ് (24)  ആദ്യം നല്‍കിയ മൊഴിയില്‍ നിറയെ വൈരുധ്യങ്ങളാണ് ഉള്ളത്.
കോട്ടയം റെയില്‍വേ പോലീസ് സൂപ്രണ്ട് വി.സി. മോഹനനന്‍, ഡി.വൈ.എസ്പി. സേവിയര്‍ സെബാസ്റ്റ്യന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്. ഷാജു, എസ്.ഐ. ബിന്‍സ് ജോസഫ്  എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് പിടികൂടുമ്പോള്‍ പരസ്പരവിരുദ്ധമായ പേരുകളാണ് പ്രതി പറഞ്ഞത്. അനസ് എന്നും, നിവാസ് എന്നും മാറി മാറി പറഞ്ഞിരുന്നു. ഇത് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. അന്വേഷണം വഴിതിരിച്ച് വിടാനായിരുന്നു പേരുകള്‍ മാറ്റിപ്പറഞ്ഞതെന്നതിലും പൊലീസിന് സംശയമുണ്ട്. മറ്റ് കൂട്ടാളികള്‍ ഉണ്ടായിരുന്നതായി വിവരമില്ല. യുവാവ് മറ്റേതെങ്കിലും കേസില്‍ പ്രതിയാണോയെന്നും അന്വേഷിച്ചുവരുന്നു. കഴിഞ്ഞ ദിവസം പോലീസ് സംഘം പലവട്ടം പ്രതിയെ ചോദ്യംചയ്യാന്‍ നടത്തിയ ശ്രമവും ഫലപ്പെട്ടില്ല. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം യുവാവ് സംസാരിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.  നിവാസിന്റെ ആരോഗ്യനില മെച്ചപ്പെട്ടാലെ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.
വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ കാരണങ്ങള്‍ക്കൂടി പരിഗണിച്ചാണ് നിവാസിനെ കൊച്ചിയിലെ ആശുപത്രിയിലേക്ക്  മാറ്റിയത്. കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിവാസിന് അറുപതുശതമാനത്തിനുമുകളില്‍ പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പോലീസിന് നല്‍കിയിട്ടുള്ള വിവരം. ഇന്നലെ അമ്പലപ്പുഴ മജിസ്‌ട്രേട്ട്  വണ്ടാനംമെഡിക്കല്‍കോളേജിലെത്തി നിവാസിന്റെ മൊഴി രേഖപ്പെടുത്തി.   
തിരുവനന്തപുര നേത്രാവതി ലോകമാന്യതിലക് എക്‌സ്പ്രസ് ഇന്നലെ പകല്‍ 12.40 ന് കായംകുളം റെയില്‍വേ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് ബോഗിയിലെ ശുചിമുറിയില്‍ നിന്ന് തീയും  പകയും ഉയരുന്നത്  യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.  ശുചിമുറുയില്‍ തുണിയും കടലാസും കൂട്ടിയിട്ട് കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ചുകത്തിക്കുന്നതിടെ ശ്രീനിവാസിനും പൊള്ളലേല്‍ക്കുകയായിരുന്നു. തിരുവനന്തപുരം മുതല്‍ ഇയാള്‍ ട്രെയിനില്‍ ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  a day ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

Kerala
  •  a day ago
No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  a day ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  a day ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  a day ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  a day ago
No Image

നോക്കൗട്ട് ഉറപ്പിക്കാൻ സ്പെയിൻ; ആദ്യ ഇലവനിൽ ലമീൻ യമാലും ഡാനി ഓൾമോയും! സഊദിക്ക് ഇന്ന് കടുത്ത പരീക്ഷണം

Football
  •  2 days ago
No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  2 days ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  2 days ago