
കൊവിഡ് ജാഗ്രതയില്‍ പിന്നോട്ടു പോകരുത്
കൊറോണ വൈറസിനെ നേരിടാനുള്ള നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങിയതോടെ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുകയാണ്. രാജ്യത്ത് കൊവിഡ് ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടും കേരളത്തില്‍ കേസുകള്‍ പെരുകുന്നത് ആശങ്കാ ജനകമാണ്. രാജ്യത്ത് ആദ്യമായി കേരളത്തില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരു വര്‍ഷം തികയാന്‍ മണിക്കൂറുകള്‍ ശേഷിക്കുമ്പോഴും കേരളത്തില്‍ കൊവിഡ് ഭീതി കുറഞ്ഞിട്ടില്ല. ഇതിനകം 9 ലക്ഷത്തിലധികം പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 8.29 ലക്ഷം പേര് രോഗമുക്തരായി. മുക്കാല്‍ ലക്ഷം പേര് ഇപ്പോഴും സജീവ രോഗികളായി തുടരുന്നുണ്ട്.
കൊവിഡുമായി ബന്ധപ്പെട്ട പുതിയ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം മുന്‍ ആഴ്ചയിലേക്കാള്‍ 0.7 ശതമാനം കൂടിയിട്ടുണ്ട്. 94 ലക്ഷം ടെസ്റ്റുകള്‍ സംസ്ഥാനത്തു നടന്നു കഴിഞ്ഞു. 3664 പേര് മരിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം സംസ്ഥാനത്ത് ബുധനാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.07 ആണ്. കഴിഞ്ഞ ഒരാഴ്ച ഇത് 11.11 ആയിരുന്നു. ജനുവരി 20 ന് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുത്തനെയുള്ള വര്‍ധനവാണുള്ളത്. കഴിഞ്ഞ ഡിസംബറില്‍ അഞ്ചു ശതമാനം വരെ നിരക്ക് കുറഞ്ഞിരുന്നു. പിന്നീട് എട്ടിനും 10 നും ഇടയില്‍ ഏതാനും ആഴ്ച തുടര്‍ന്ന ശേഷം പത്തിനും 12 നും ഇടയിലേക്ക് മാറി. കഴിഞ്ഞ 24 ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.48 ശതമാനമായി ഉയര്‍ന്നു.
കൊവിഡ് വാക്സിന് എത്തിയ ശേഷം ജനങ്ങള്‍ക്കിടയിലുണ്ടായ അമിത ആത്മവിശ്വാസമാണോ അതല്ല, കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നതിലെ വീഴ്ചയാണോ രോഗം പടരുന്നതിനു പിന്നിലെന്ന് വ്യക്തമല്ല. അയല്‍ സംസ്ഥാനങ്ങളില്‍ രോഗം റിപ്പോര്‍ട്ടു ചെയ്യുന്നത് കുറയുന്ന സാഹചര്യവും മറ്റും പരിശോധിക്കുമ്പോള്‍ ജനസാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയില്‍ കേരളം ജാഗ്രത ശക്തിപ്പെടുത്തേണ്ടതുണ്ട്.
ദിവസേനയുള്ള ടെസ്റ്റ് പോസിറ്റിവിറ്റിയും ആഴ്ചകള്‍ തോറുമുള്ള നിരക്കും ഉയരുന്നത് വരാനിരിക്കുന്ന അപകട സൂചന തന്നെയാണ് നല്‍കുന്നത്. തണുപ്പ് കാലാവസ്ഥ പൊതുവെ ഫ്ളൂ വൈറസുകള്‍ക്ക് വസന്തകാലമായതിനാല്‍ അതേ ഇനത്തില്‍ പെടുന്ന കൊവിഡ് വ്യാപനം കൂടുമെന്നുള്ള കാര്യവും ചേര്‍ത്തുവായിക്കണം. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതും രോഗം പടരാനുള്ള കാരണങ്ങളിലൊന്നാണ്.
കൊവിഡിന്റെ തുടക്കകാലത്തെ ജാഗ്രത ഇപ്പോള്‍ സര്‍ക്കാരും പൊതുജനങ്ങളും സ്വീകരിക്കുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. സാമൂഹിക അകലം എവിടെയും കാണാനാകുന്നില്ല. മാസ്ക് ധരിക്കുന്നുണ്ടെങ്കിലും പലരും മൂക്കിനു താഴെ മാസ്ക് പോകുന്നത് അറിയുന്നില്ല. പൊതുഗതാഗത സംവിധാനങ്ങള്‍ പഴയപടിയിലേക്ക് നീങ്ങിയതും സ്കൂളുകള്‍ ഉള്‍പ്പെടെ തുറന്നതും ജനങ്ങള്‍ തിങ്ങിക്കൂടുന്ന പരിപാടികള്‍ നടക്കുന്നതും എല്ലാം വൈറസ് വ്യാപനത്തിന് ആക്കം കൂട്ടും.
കൊവിഡിനെ ഭയന്ന് എക്കാലത്തും അടച്ചിരിക്കാന്‍ കഴിയില്ല എന്നതു യാഥാര്‍ഥ്യമാണ്. എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പിന്‍വലിക്കാനോ മറക്കാനോ സമയമായിട്ടില്ല എന്നതാണ് രോഗവ്യാപന തോത് തെളിയിക്കുന്നത്. ആളുകള്‍ ഒത്തുചേരുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കടകളിലും മറ്റും സാനിറ്റൈസറുകള്‍ പലയിടത്തും അപ്രത്യക്ഷമായിത്തുടങ്ങി.
ഭക്ഷണശാലകളില്‍ ഒരേ ഗ്ലാസും പ്ലേറ്റും മറ്റുള്ളവര്‍ ഉപയോഗിക്കുന്ന സാഹചര്യവും രോഗം പകരാന്‍ ഇടയാക്കും. കൊവിഡ് എന്നത് വെറും ജലദോഷപ്പനിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും ബോധ്യവുമാണ് സ്വയം കരുതലിന് പലര്‍ക്കും തടസമാകുന്നത്. കൊവിഡ് പ്രായഭേദമന്യേ ജീവന് കവര്‍ന്നിട്ടുണ്ടെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാകുന്നതേയുള്ളൂ. ആന്തരിക രോഗങ്ങളുള്ളവരെ കൊവിഡ് ഗുരുതരമായി ബാധിക്കുന്നുണ്ട്. കൊവിഡ് കാലത്തേക്കാള്‍ കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളാണ് മിക്കവരുടെയും ജീവനെടുത്തത്. ഭാവിയില്‍ കൊവിഡ് വരുത്താവുന്ന രോഗങ്ങളെ കുറിച്ചും പഠനങ്ങള്‍ നടക്കുന്നുണ്ട്. മസ്തിഷ്കാഘാതം ഉള്‍പ്പെടെയുള്ള ന്യൂറോ രോഗങ്ങള്‍ക്ക് ഭാവിയില്‍ കൊവിഡ് ആക്കം കൂട്ടുമെന്ന് പഠനങ്ങള്‍ പറയുന്നു. പലപ്പോഴും അശ്രദ്ധയാണ് കൊവിഡിന് നമ്മുടെ ശരീരത്തില്‍ കയറിക്കൂടാന്‍ ഇടനല്‍കുന്നത്.
മാസ്കിട്ട്, അകലമിട്ട്, സോപ്പിട്ട് സുരക്ഷ പാലിച്ചാല്‍ കൊവിഡിനെ എന്നും നമ്മുടെ വീടിന്റെ പടിക്കു പുറത്തു നിര്‍ത്താനാകും. നമുക്കിടയില്‍, നമ്മുടെ നാട്ടില്‍ ഇടക്കിടെ കൊവിഡ് മരണങ്ങള് ഉണ്ടാകുന്നുണ്ട്. കൊവിഡ് മരണം പോലും സാധാരണ മരണമായി പരിഗണിക്കപ്പെടുന്ന അവസ്ഥയിലേക്ക് സമൂഹം മാറിയതിനാല്‍ കൊവിഡ് ജാഗ്രതയും ഇത്തരത്തില്‍ അകലുന്നുണ്ട്.
കേരളത്തില്‍ വരാനിരിക്കുന്നത് ഉത്സവങ്ങളുടെ സീസണാണ്. മഴയൊഴിഞ്ഞതോടെ വിവാഹങ്ങളുടെയും പൊതുചടങ്ങുകളുടെയും അന്തരീക്ഷമാണ് ഇനിയുള്ളത്. പിന്നാലെ തെരഞ്ഞെടുപ്പ് എത്തുന്നു. മാസ്കും സാമൂഹിക അകലവും കൈകള്‍ കഴുകലും നമ്മുടെ ശീലമായിത്തന്നെ തുടരണം. ഇത് കൊവിഡിനു മാത്രമല്ല, മറ്റു രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും. വാക്സിനേഷന് പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങാത്ത സാഹചര്യത്തില്‍ കൊവിഡിനെ നിസാരമായി കാണുന്നത് വ്യക്തിക്കും നാടിനും ഗുണം ചെയ്യില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ഗതാഗതമാണെന്ന് വിദഗ്ധർ; എങ്ങനെയെന്നല്ലേ?
uae
• 8 days ago
'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്
National
• 8 days ago
ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്റാഈൽ
International
• 8 days ago
നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും
International
• 9 days ago
'ഇസ്റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം
uae
• 9 days ago
'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും
crime
• 9 days ago
നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം
International
• 9 days ago
'ഇസ്റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ
International
• 9 days ago
'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍
International
• 9 days ago
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ
National
• 9 days ago
യാത്രക്കിടെ ഇന്ധനച്ചോര്‍ച്ച; സഊദിയില്‍ നിന്ന് പറന്ന വിമാനത്തിന് അടിയന്തര ലാന്റിംഗ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്
Saudi-arabia
• 9 days ago
ഖത്തറില്‍ ഇസ്റാഈല്‍ ഡ്രോണ്‍ ആക്രമണം; ലക്ഷ്യംവച്ചത് ദോഹയിലെ ഹമാസ് ആസ്ഥാനത്തെ
International
• 9 days ago.png?w=200&q=75)
ഇന്ത്യയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു; സിപി രാധാകൃഷ്ണനും എസ്. സുദർശന് റെഡ്ഡിയും തമ്മിൽ കനത്ത മത്സരം
National
• 9 days ago
പാകിസ്ഥാനിൽ ഖനനത്തിന് അമേരിക്കൻ കമ്പനി; 4100 കോടി രൂപയുടെ നിക്ഷേപം
International
• 9 days ago
യുഎഇ മന്ത്രിസഭയിൽ പുതിയ രണ്ട് സഹമന്ത്രിമാരെ കൂടി ഉൾപ്പെടുത്തിയതായി വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം
uae
• 9 days ago
എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷികദിനത്തിൽ കേക്ക് മുറിച്ച് ആഘോഷം; ആർഎസ്എസ് പ്രവർത്തകരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ കേസ്
Kerala
• 9 days ago
സ്കൈ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ ജോണ്‍ ദുബൈയില്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്
uae
• 9 days ago
നേപ്പാൾ പ്രക്ഷോഭം; സൈനിക മേധാവി കൈയൊഴിഞ്ഞു പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് കെ.പി.ശർമ ഒലി
International
• 9 days ago
ദുബൈ മെട്രോയ്ക്ക് ഇന്ന് 16 വയസ്സ്; ഗതാഗത മേഖലയെ വിപ്ലവത്തിന്റെ ട്രാക്കിലേറ്റിയ സുവര്‍ണ വര്‍ഷങ്ങള്‍
uae
• 9 days ago
നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ആളിപ്പടരുന്നു: പാർലമെന്റ് മന്ദിരത്തിന് പിന്നാലെ സുപ്രീം കോടതിക്കും തീയിട്ടു; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
International
• 9 days ago
സിയാച്ചിനിൽ ക്യാമ്പിൽ ഹിമപാതം: മൂന്ന് സൈനികർക്ക് വീരമൃത്യു, ഒരാളെ രക്ഷപ്പെടുത്തി
National
• 9 days ago