HOME
DETAILS

ഹാല്‍ദ്വാനി: പെരുവഴിയിലാകാന്‍ കാത്തിരിക്കുന്നവര്‍

  
backup
January 09, 2023 | 3:53 AM

95634566-31

ഡൽഹി നോട്സ്
കെ.എ സലിം

ഉത്തരാഖണ്ഡിലെ ഹാല്‍ദ്വാനിയില്‍ 4,000 കുടുംബങ്ങളെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏഴു ദിവസത്തിനുള്ളില്‍ കുടിയൊഴിപ്പിക്കാനുള്ള നീക്കം സുപ്രിംകോടതി താല്‍ക്കാലികമായി തടഞ്ഞിരിക്കുന്നു. എന്നാല്‍ പബ്ലിക് പ്രമിസസ് ആക്ട് പ്രകാരമുള്ള കുടിയൊഴിപ്പിക്കല്‍ നടപടികള്‍ തുടരാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിട്ടുമുണ്ട്. നിയമനടപടികള്‍ ദീര്‍ഘകാലം തുടരുമെന്ന് ഉറപ്പാണ്. കുടിയൊഴിപ്പിക്കല്‍ ഭീഷണി ഹാല്‍ദ്വാനി നിവാസികളുടെ തലക്ക് മുകളില്‍ ഇനിയുമേറെക്കാലമുണ്ടാകും. അരലക്ഷത്തിലേറെ ആളുകളെ ഏഴുദിവസം കൊണ്ട് വഴിയാധാരമാക്കുന്ന നടപടി അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് ജസ്റ്റിസുമാരായ എസ്.കെ കൗള്‍, അഭയ് എസ്. ഓഖ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞത്. പ്രശ്‌നത്തിന് പ്രായോഗിക പരിഹാരം കണ്ടെത്താനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. താമസക്കാര്‍ അവിടെ അനധികൃതമായി കുടിയേറിയവരാണെങ്കില്‍പ്പോലും ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അവരെ പുനരധിവസിപ്പിക്കണമെന്നാണ് സുപ്രിംകോടതിയുടെ നിര്‍ദേശം.
2022 ഡിസംബര്‍ 20ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ അരലക്ഷത്തിലധികം പേരാണ് വഴിയാധാരമാവുക. ഒരു ടൗണ്‍ തന്നെ ഇല്ലാതാവും. നൂറു കണക്കിന് വീടുകള്‍ തകര്‍ക്കേണ്ടി വരും. നാലു സര്‍ക്കാര്‍ സ്‌കൂളുകള്‍, 11 സ്വകാര്യ സ്‌കൂളുകള്‍, ഒരു ബാങ്ക്, കുടിവെള്ള സംഭരണികള്‍, 10 പള്ളികള്‍, നാലു അമ്പലങ്ങള്‍, ഒരു ആശുപത്രി, നിരവധി കടകള്‍, മറ്റു കെട്ടിടങ്ങള്‍, റോഡുകള്‍ തുടങ്ങിയവയും തകര്‍ക്കേണ്ടി വരും. ഗഫൂര്‍ ബസ്തി, ദോലക് ബസ്തി, ഇന്ദിരാനഗര്‍, ബാന്‍ബുല്‍പുര എന്നീ സ്ഥലങ്ങളാണ് ഹാല്‍ദ്വാനിയില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലുള്ളത്. ഉത്തരവ് ഹൈക്കോടതിയുടെതാണെങ്കിലും കോളനി നിവാസികളെ ഒഴിപ്പിക്കണമെന്ന ആവശ്യം കോടതി മുമ്പാകെ കേസിന്റെ ആദ്യഘട്ടത്തില്‍ ആരും ഉന്നയിച്ചിരുന്നില്ലെന്നതാണ് വസ്തുത.


2013ല്‍ പ്രദേശത്തൊരു പാലം തകര്‍ന്നുവീണു. ഇതിന് കാരണം ഈ പ്രദേശത്തെ ഖനനമാണെന്നും അത് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് രവിശങ്കര്‍ ജോഷിയെന്നൊരാള്‍ ഹൈക്കോടതിയെ സമീപിച്ചതാണ് തുടക്കം. കോളനിക്കാരെ ഒഴിപ്പിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നില്ല. കോടതിയാണ് ഒഴിപ്പിക്കലെന്ന ആശയത്തിലേക്ക് കേസിന്റെ സാധ്യതകളെ എത്തിച്ചത്. തങ്ങളുടെ 29 ഏക്കര്‍ ഭൂമിയാണ് കൈയേറിയതെന്നായിരുന്നു റെയില്‍വെ കോടതിയെ ആദ്യഘട്ടത്തില്‍ അറിയിച്ചത്. പിന്നീട് ഇത് 96 ഏക്കറാക്കി കൂട്ടി മറ്റൊരു റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. പ്രദേശത്തെ 4,365 വീടുകള്‍ പൊളിക്കണമെന്ന് റെയില്‍വെ ഹൈക്കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടിലുണ്ട്. 1859ല്‍ ഹാല്‍ദ്വാനി ഖാസെന്ന പേരില്‍ നഗരം വികസിപ്പിക്കാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ ഏറ്റെടുത്തതായിരുന്നു ഈ സ്ഥലം. ഹാല്‍ദ്വാനിക്കും കോത്ത്‌ഗോതമിനുമിടയില്‍ അവര്‍ റെയില്‍വെ ലൈനും പണിതു. 1880ലാണ് ഇതിന്റെ പണി പൂര്‍ത്തിയാകുന്നത്.


ഇതിനായി ആകെ ഏറ്റെടുത്ത സ്ഥലമെത്രയാണെന്ന കാര്യത്തില്‍ വ്യക്തമായ രേഖകളൊന്നുമില്ല. പിന്നീട് ബ്രിട്ടിഷ് ഓഫിസറായ തോമസ് ഗൗണ്‍ ഈ സ്ഥലത്തിലൊരു ഭാഗം 1896ല്‍ വ്യവസായിയായ പിതാരോഗഢിലെ ധാന്‍സിങിന് വിറ്റു. ഈ സ്ഥലം ധാന്‍സിങ് ഭാഗങ്ങളായി മറ്റുപലര്‍ക്കും വിറ്റു. ബാക്കിയുള്ള ഭാഗം 1907ല്‍ ബ്രിട്ടിഷുകാര്‍ ഹാല്‍ദ്വാനി മുനിസിപ്പിലാറ്റിക്ക് കൈമാറി. വില്‍ക്കാന്‍ അനുമതിയില്ലാത്ത നസൂല്‍ ലാന്‍ഡ് എന്ന നിലയിലുള്ള കൈമാറ്റമാണ് നടത്തിയത്. എന്നാല്‍ ഭൂമി പാട്ടത്തിന് നല്‍കാം. ഈ ഭൂമിയിലെ ഇപ്പോഴത്തെ താമസക്കാരില്‍ വലിയ വിഭാഗം ഭൂമി വാങ്ങിയവരോ പാട്ടത്തിനെടുത്തവരോ ആണ്. ഇതു സംബന്ധിച്ച രേഖകള്‍ ഹൈക്കോടതിയില്‍ താമസക്കാര്‍ സമര്‍പ്പിച്ചിരുന്നെങ്കിലും 1907ലെ ഇടപാടുകള്‍ നടന്നത് വെറും ഓഫിസ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളിക്കളയുകയായിരുന്നു. അന്ന് നടന്ന എല്ലാ ഇടപാടുകളും അസാധുവാണെന്നും കോടതി വിധിച്ചു. ഇതോടെയാണ് നൂറു വര്‍ഷത്തിനിപ്പുറം പ്രദേശത്ത് താമസിക്കുന്നവര്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയിലായത്.


ഇവരെ ഒഴിപ്പിക്കണമെന്ന ഉത്തരവ് 2016ലാണ് ആദ്യമായി ഹൈക്കോടതി പുറപ്പെടുവിക്കുന്നത്. ഇതിനെതിരേ തിരുത്തല്‍ ഹരജി നല്‍കിയെങ്കിലും ഹൈക്കോടതി തള്ളി. താമസക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. താമസക്കാരുടെ ആശങ്കകള്‍ കേള്‍ക്കാനും രേഖകള്‍ പരിശോധിക്കാനും സുപ്രിംകോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. ഭൂമി വാങ്ങിയതിന്റെ രേഖകള്‍ താമസക്കാരില്‍ പലരും കോടതിയില്‍ സമര്‍പ്പിച്ചു. സ്വാതന്ത്ര്യത്തിന് മുമ്പ് വാങ്ങിയ രേഖകള്‍ മുതല്‍ 1960ല്‍ നടന്ന കൈമാറ്റത്തിന്റെ രേഖകള്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ കോടതി ഇതെല്ലാം തള്ളിക്കളഞ്ഞു. ഇതോടെയാണ് പ്രദേശവാസികള്‍ക്ക് വീണ്ടും സുപ്രിംകോടതിയിലെത്തേണ്ടി വരുന്നത്. അവിടെയുള്ള 4,000ത്തിലധികം കുടുംബങ്ങള്‍ പലതരത്തില്‍ ഇവിടുത്തെ താമസക്കാരായവരാണ്. അവരെയെല്ലാം ഒരേ ഗണത്തില്‍ക്കണ്ട് എങ്ങനെയാണ് ഹൈക്കോടതി ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് സുപ്രിംകോടതി ചോദിച്ചത്.


കുറെയാളുകള്‍ തങ്ങള്‍ ഭൂമി 1947ന് മുമ്പ് പാട്ടത്തിനെടുത്തതാണെന്ന് അറിയിക്കുന്നു. മറ്റുചിലര്‍ 1947ന് ശേഷം ലേലത്തില്‍ ഭൂമിവാങ്ങിയവരാണ്. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്ന ആളുകളെ നീക്കം ചെയ്യാന്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്നെല്ലാം ഹൈക്കോടതി ഉത്തരവിടുന്നത് ശരിയല്ലെന്നും സുപ്രിംകോടതി പറഞ്ഞു. ഭൂമി റെയില്‍വെയുടേതാണെന്ന കാര്യത്തില്‍ സംസ്ഥാനത്തിനും റെയില്‍വെക്കും ഒരേ നിലപാടാണെന്നായിരുന്നു ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഭൂമി റെയില്‍വെയുടെതാണെന്നും അവിടെയുള്ളവരെല്ലാം അനധികൃത കുടിയേറ്റക്കാരാണെന്നും തന്നെ വച്ചോളൂ. എന്നാലും കുടിയൊഴിപ്പിക്കുന്ന രീതി ഇതല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. പൊതു പരിസര നിയമത്തിന്റെ അടിസ്ഥാനത്തില്‍ അവരെ പുനരധിവസിപ്പിക്കണം. അല്ലാതെ ഏഴുദിവസം കൊണ്ട് ഇവരെ തെരുവിലേക്ക് ഇറക്കിവിട്ടല്ല ഇതൊന്നും ചെയ്യേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.


പൊതുപരിസര നിയമപ്രകാരം കുടിയൊഴിപ്പിക്കാനുള്ള നിരവധി ഉത്തരവുകള്‍ നേരത്തെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പുറപ്പെടുവിച്ചതാണ്. എന്നാല്‍, കൊവിഡ് കാലത്ത് പുറപ്പെടുവിച്ച ഏകപക്ഷീയ ഉത്തരവുകളായിരുന്നു ഇതെല്ലാം. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് എല്ലാം ആദ്യം മുതല്‍ തുടങ്ങേണ്ടി വരും. കേസില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നിലപാടുകളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇത്രയധികം ആളുകള്‍ പെരുവഴിയിലാകുന്നത് തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. രേഖകള്‍ പരിശോധിച്ചില്ല. താമസക്കാരുടെ ഭാഗം ഹൈക്കോടതിയിലെത്തിക്കാനുള്ള അവസരമൊരുക്കിയില്ല. സര്‍വെ ശരിയായ രീതില്‍ നടത്തിയില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട്. സര്‍ക്കാരിന് എല്ലാത്തിലും മുന്‍വിധിയുണ്ടായിരുന്നു. ഉത്തരാഖണ്ഡ് ഭരിക്കുന്നത് ബി.ജെ.പിയാണ്. പ്രദേശത്തെ താമസക്കാരില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ്. പ്രദേശം കോണ്‍ഗ്രസിന്റെ വോട്ടുബാങ്കാണ്. രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന സര്‍ക്കാരിന് കോടതി ഉത്തരവിന്റെ മറവില്‍ ഒരു കോളനിയെ മൊത്തം തകര്‍ക്കാന്‍ മടിയുണ്ടാകണമെന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  11 hours ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  11 hours ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  12 hours ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  12 hours ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  12 hours ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  13 hours ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  13 hours ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  13 hours ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  13 hours ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  14 hours ago