ഒടിപി ചോർത്തി പണം തട്ടി: പ്രതിയോട് പിഴയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി
അബൂദബി: ബാങ്ക് ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരാളിൽ നിന്ന് പിൻ നമ്പറും (PIN), ഒടിപിയും (OTP) കൈക്കലാക്കി പണം തട്ടിയ കേസിൽ പ്രതിയോട് പിഴയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി. അബൂദബി സിവിൽ ഫാമിലി ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതിയുടേതാണ് വിധി. തട്ടിയെടുത്ത 24,500 ദിർഹം തിരികെ നൽകാനും, കൂടാതെ 3,000 ദിർഹം നഷ്ടപരിഹാരമായി നൽകാനുമാണ് കോടതി ഉത്തരവ്. പ്രതി തട്ടിയെടുത്ത വിവരങ്ങൾ ഉപയോഗിച്ച് ഇരയുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയായിരുന്നു എന്ന് 'അൽ ഖലീജ്' അറബിക് പത്രം റിപ്പോർട്ട് ചെയ്തു.
കേസ് രേഖകൾ പ്രകാരം, തട്ടിയെടുത്ത തുക തിരികെ നൽകാനും, അതിനുപുറമെ ഭൗതികവും മാനസികവുമായ നഷ്ടത്തിന് 25,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ഇര സിവിൽ കേസ് ഫയൽ ചെയ്തിരുന്നു. പരാതി നൽകിയ തീയതി മുതൽ 5 ശതമാനം നിയമപരമായ പലിശയും, നിയമപരമായ ഫീസുകളും ചെലവുകളും പ്രതി വഹിക്കണമെന്നും ഇര ആവശ്യപ്പെട്ടു.
പ്രതി തന്നെ ഫോണിൽ വിളിച്ച് ബാങ്ക് ജീവനക്കാരനായി പരിചയപ്പെടുത്തുകയും, തന്റെ ബാങ്ക് കാർഡ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടെന്ന് പറയുകയും ചെയ്തുവെന്ന് പരാതിക്കാരൻ കോടതിയിൽ അറിയിച്ചു. കാർഡ് വിവരങ്ങളും സുരക്ഷാ കോഡുകളും നൽകിയ ഉടൻ തന്നെ പ്രതി പണം തട്ടിയെടുക്കുകയായിരുന്നു.
ഈ കേസിൽ പ്രതി നേരത്തെ ക്രിമിനൽ കോടതിയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 20,000 ദിർഹം പിഴ ചുമത്തുകയും ചെയ്തിരുന്നു. തട്ടിപ്പിലൂടെ പണം കൈവശപ്പെടുത്തിയതിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് നേരത്തെ ക്രിമിനൽ കോടതി 20,000 ദിർഹം പിഴ ചുമത്തിയത്.
An Abu Dhabi court has ruled that a man must repay Dh499,000 to a company after impersonating a bank employee and stealing funds using the victim's banking details. The man created a fake mobile app to trick the company into revealing sensitive information, and then transferred money to his account.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."