HOME
DETAILS

കീവ് പൂര്‍ണമായും തിരിച്ചു പിടിച്ചതായി ഉക്രൈന്‍

  
backup
April 03, 2022 | 4:10 AM

world-ukraine-says-regained-control-of-whole-kyiv-region-2022

കീവ്: തലസ്ഥാന നഗരമായ കിയവിനു ചുറ്റിലുമുള്ള ചെറുപട്ടണങ്ങള്‍ ഉള്‍പ്പെടെ മേഖല പൂര്‍ണമായി തിരിച്ചുപിടിച്ചതായി ഉക്രൈന്‍. കീവിനു സമീപത്തെ പ്രധാന പട്ടണങ്ങളില്‍നിന്ന് റഷ്യന്‍ സൈന്യം പിന്മാറിയതിനു പിന്നാലെയാണ് മേഖലയുടെ നിയന്ത്രണം തിരിച്ചുപിടിച്ചതെന്ന് ഉപ പ്രതിരോധ മന്ത്രി ഗന്ന മാലിയര്‍ അറിയിച്ചു.

'ഇര്‍പിന്‍, ബുച്ച, ഹോസ്റ്റോമെല്‍ പട്ടണങ്ങളും കീവ് മേഖലയും റഷ്യന്‍ നിയന്ത്രണത്തില്‍നിന്ന് സ്വതന്ത്രമാക്കി' അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. എന്നാല്‍ അതിഭീകരമായ നിലയില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട് ഈ നഗരങ്ങളെന്നും അദ്ദേഹം കുറിച്ചു.

ഫെബ്രുവരി 24ന് റഷ്യന്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ ഈ മൂന്നു പട്ടണങ്ങളിലും വ്യാപക നാശമാണുണ്ടായത്. നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച മാത്രം ബുച്ചയിലെ ഒരു തെരുവില്‍ 20 മൃതദേഹങ്ങള്‍ കണ്ടിരുന്നതായി എ.എഫ്.പി ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഒരാളുടെ കൈകള്‍ കൂട്ടികെട്ടിയ നിലയിലായിരുന്നു.

ബുച്ചയില്‍ 280 പേരുടെ മൃതദേഹങ്ങള്‍ ഒരു കുഴിയില്‍ സംസ്‌കരിച്ചതായും പട്ടണത്തിന്റെ തെരുവുകളില്‍ മൃതദേഹങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്നും മേയര്‍ അറിയിച്ചു.

അധിനിവേശം ആരംഭിച്ചതു മുതല്‍ ഇര്‍പിനില്‍ മാത്രം 200 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി. പട്ടണത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതിനു പിന്നാലെ 643 സ്‌ഫോടക വസ്തുക്കളാണ് ഉക്രൈന്‍ അധികൃതര്‍ നിര്‍വീര്യമാക്കിയത്. വടക്കന്‍ മേഖലകളില്‍നിന്ന് പിന്‍വാങ്ങുന്ന റഷ്യന്‍ സൈന്യം കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്ന് ഉക്രൈന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രീംകോടതിയിൽ ഇനി 38 ജഡ്ജിമാർ; അംഗസംഖ്യ വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് അംഗീകാരം; ബിൽ ഉടൻ പാർലമെന്റിൽ

Kerala
  •  14 days ago
No Image

ബംഗാൾ, തമിഴ്നാട്, പുതുച്ചേരി: മാറി മറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങൾ

National
  •  14 days ago
No Image

'എന്റെ വയറ്റിൽ ചവിട്ടി, പുറത്തേക്ക് തള്ളി'; സിആർപിഎഫ് ജവാന്മാർ ഗുണ്ടകളെപ്പോലെ പെരുമാറിയെന്ന് മമത; ബംഗാളിൽ തോൽവി സമ്മതിക്കാതെ തൃണമൂൽ

National
  •  14 days ago
No Image

'മുഖ്യമന്ത്രീ സതീശാ...'; എറണാകുളം ഇളകിമറിഞ്ഞു, വി.ഡി. സതീശന് ഉജ്ജ്വല സ്വീകരണം; തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു

Kerala
  •  14 days ago
No Image

'പഴയ കരുത്തിലേക്ക് മടങ്ങണം, ജനഹിതം ശരിക്കൊപ്പമാണ്'; നേതൃത്വത്തിന് വി.എ. അരുൺകുമാറിന്റെ 'കുറിക്ക് കൊള്ളുന്ന' വിമർശനം

Kerala
  •  14 days ago
No Image

വിദ്യാഭ്യാസ വകുപ്പില്‍ അഞ്ച് പേര്‍ക്ക് സ്ഥലമാറ്റം

Kerala
  •  14 days ago
No Image

ബെംഗളൂരുവിൽ മലയാളി യുവതിക്ക് ക്രൂരമർദനം: തലച്ചോറിന് ഗുരുതര പരിക്ക്, പ്രതി ദീപക് കൃഷ്ണയുടെ കുറ്റസമ്മത ഓഡിയോ പുറത്ത്

Kerala
  •  14 days ago
No Image

തമിഴകത്ത് കാവിക്കൊടി താഴ്ത്തി ജനവിധി; ബി.ജെ.പിയെ തെരഞ്ഞ് പിടിച്ച് തോല്‍പ്പിച്ച് ജനം

National
  •  14 days ago
No Image

'ഞാന്‍ തോറ്റിട്ടില്ല, രാജിവയ്ക്കില്ല'; നടന്നത് ഗൂഢാലോചനയെന്ന് മമത ബാനര്‍ജി

National
  •  14 days ago
No Image

'ഒന്‍പതാമത്തെ അച്ചടക്ക നടപടി ലോട്ടറിയെപ്പറ്റി ലേഖനം എഴുതിയതിന്':തുറന്നുപറഞ്ഞ് പ്രശാന്ത് എന്‍. ഐ.എ.എസ്

Kerala
  •  14 days ago

No Image

'നിസ്സാരമായ രാഷ്ട്രീയം മാറ്റിവെക്കൂ...ഇത് രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള കാര്യമല്ല, രാജ്യത്തെ സംബന്ധിച്ചുള്ളതാണ്' തൃണമൂലിന്റെ പരാജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരോട് രാഹുല്‍ ഗാന്ധി

National
  •  14 days ago
No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  14 days ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  14 days ago
No Image

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

uae
  •  14 days ago