HOME
DETAILS

കീവ് പൂര്‍ണമായും തിരിച്ചു പിടിച്ചതായി ഉക്രൈന്‍

  
backup
April 03, 2022 | 4:10 AM

world-ukraine-says-regained-control-of-whole-kyiv-region-2022

കീവ്: തലസ്ഥാന നഗരമായ കിയവിനു ചുറ്റിലുമുള്ള ചെറുപട്ടണങ്ങള്‍ ഉള്‍പ്പെടെ മേഖല പൂര്‍ണമായി തിരിച്ചുപിടിച്ചതായി ഉക്രൈന്‍. കീവിനു സമീപത്തെ പ്രധാന പട്ടണങ്ങളില്‍നിന്ന് റഷ്യന്‍ സൈന്യം പിന്മാറിയതിനു പിന്നാലെയാണ് മേഖലയുടെ നിയന്ത്രണം തിരിച്ചുപിടിച്ചതെന്ന് ഉപ പ്രതിരോധ മന്ത്രി ഗന്ന മാലിയര്‍ അറിയിച്ചു.

'ഇര്‍പിന്‍, ബുച്ച, ഹോസ്റ്റോമെല്‍ പട്ടണങ്ങളും കീവ് മേഖലയും റഷ്യന്‍ നിയന്ത്രണത്തില്‍നിന്ന് സ്വതന്ത്രമാക്കി' അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. എന്നാല്‍ അതിഭീകരമായ നിലയില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട് ഈ നഗരങ്ങളെന്നും അദ്ദേഹം കുറിച്ചു.

ഫെബ്രുവരി 24ന് റഷ്യന്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ ഈ മൂന്നു പട്ടണങ്ങളിലും വ്യാപക നാശമാണുണ്ടായത്. നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച മാത്രം ബുച്ചയിലെ ഒരു തെരുവില്‍ 20 മൃതദേഹങ്ങള്‍ കണ്ടിരുന്നതായി എ.എഫ്.പി ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഒരാളുടെ കൈകള്‍ കൂട്ടികെട്ടിയ നിലയിലായിരുന്നു.

ബുച്ചയില്‍ 280 പേരുടെ മൃതദേഹങ്ങള്‍ ഒരു കുഴിയില്‍ സംസ്‌കരിച്ചതായും പട്ടണത്തിന്റെ തെരുവുകളില്‍ മൃതദേഹങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്നും മേയര്‍ അറിയിച്ചു.

അധിനിവേശം ആരംഭിച്ചതു മുതല്‍ ഇര്‍പിനില്‍ മാത്രം 200 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി. പട്ടണത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതിനു പിന്നാലെ 643 സ്‌ഫോടക വസ്തുക്കളാണ് ഉക്രൈന്‍ അധികൃതര്‍ നിര്‍വീര്യമാക്കിയത്. വടക്കന്‍ മേഖലകളില്‍നിന്ന് പിന്‍വാങ്ങുന്ന റഷ്യന്‍ സൈന്യം കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്ന് ഉക്രൈന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശംഖുംമുഖത്ത് സദാചാര ഗുണ്ടാ ആക്രമണം: വിദ്യാർഥികളെ മർദിച്ചു, പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  18 hours ago
No Image

തോൽവി പരമ്പരയ്ക്ക് അന്ത്യം; ഗുജറാത്തിനെ തകർത്തുതരിപ്പണമാക്കി മുംബൈ ഇന്ത്യൻസ്,

Cricket
  •  18 hours ago
No Image

വിദേശത്തെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ബിഎൽഎസിന് പകരം മലയാളി സംരംഭം

uae
  •  19 hours ago
No Image

അബുദബിയിൽ 18 ലക്ഷം ദിർഹത്തിന്റെ വ്യാജ ഉൽപ്പന്നങ്ങൾ പിടികൂടി; പരിശോധനകൾ കർശനമാക്കി അധികൃതർ

uae
  •  19 hours ago
No Image

പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം: ഇവിഎമ്മുകൾ സുരക്ഷിതം; തുറന്നത് സീൽ ചെയ്യാത്ത മുറിയെന്ന് കളക്ടർ

Kerala
  •  19 hours ago
No Image

അൽഹംദുലില്ലാഹ്, അല്ലാഹു എന്നെ ഫിറ്റ്‌നസോടെ നിലനിർത്തിയിരിക്കുന്നു; കത്തുന്ന വെയിലിലും തീ തുപ്പുന്ന പന്തുകളിൽ കിവീസിനെ 'പൊള്ളിച്ച്' നഹിദ് റാണ

Cricket
  •  19 hours ago
No Image

പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും പൊതുവികാരത്തിനൊപ്പം,ഹോർമുസ് തുറക്കണമെന്ന് ചൈന; സഊദിയുമായി ചർച്ച നടത്തി, ഇറാൻ-യുഎസ് ചർച്ചകൾക്കായി അമേരിക്കൻ സംഘം പാകിസ്താനിലേക്ക്

International
  •  19 hours ago
No Image

യുഎഇയിൽ നാളെ നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി എൻസിഎം 

uae
  •  19 hours ago
No Image

ശ്രീലങ്കൻ നായകന് പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഒരു വർഷത്തെ വിലക്ക്

Cricket
  •  20 hours ago
No Image

ഇസ്‌റാഈല്‍- ലെബനാന്‍ രണ്ടാം ഘട്ട ചര്‍ച്ച വ്യാഴാഴ്ച്ച 

International
  •  20 hours ago