HOME
DETAILS

കൊവിഡ് ഭീതിയില്‍ ആഘോഷങ്ങള്‍ വീട്ടിലൊതുക്കി വീണ്ടും ഈദ്

  
backup
May 13 2021 | 03:05 AM

eid-at-home-lockdown

കോഴിക്കോട്: കൊവിഡ് മഹാമാരി പിടിമുറുക്കുന്നതിനിടെ വിശ്വാസികള്‍ ആഘോഷങ്ങളെല്ലാം വീട്ടിലൊതുക്കി വീണ്ടുമൊരു ഈദുല്‍ ഫിത്വര്‍. ഭൂരിപക്ഷം വിശ്വാസികളും വീട്ടില്‍ വച്ചു തന്നെയാണ് പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചത്.

ഒരുമാസം നീണ്ട വ്രതാനുഷ്ടാനത്തിന് ശേഷമെത്തുന്ന ഈദ് ആഘോഷത്തിന് പള്ളികളില്‍ ജമാഅത്ത് നിസ്‌കാരവും ജുമുഅയും ഇല്ലാതായത് വിശ്വാസികളുടെ അധരങ്ങളെ കണ്ണീരണിയിച്ചു. എന്നാല്‍ പള്ളികളില്‍ ഇമാമിന്റേയും മുഅദ്ദിന്റേയും മറ്റു ജീവനക്കാരുടേയും നേതൃത്വത്തില്‍ മിക്ക പള്ളികളിലും നിസ്‌കാരം നടന്നു. രാവുകളെ ധന്യമാക്കി പള്ളികളില്‍ നിന്നുയരുന്ന കൂട്ടമായ തക്ബീര്‍ ധ്വനികളും ഇത്തവണ ഉണ്ടായില്ലെങ്കിലും പരിമിതമായ ആളുകള്‍ പങ്കെടുത്ത തക്ബീര്‍ വിശ്വാസികള്‍ക്ക് വലിയ ആശ്വാസമായി. സ്വന്തക്കാരും ബന്ധക്കാരും അയല്‍വാസികളും ആയ നിരവധിപേര്‍ കൊവിഡ് ബാധിച്ച് വീടുകളില്‍ ക്വാറന്റൈനിലും ആശുപത്രികളിലും കഴിയുകയാണ് എന്നതും ഈ പെരുന്നാളിന് വിശ്വാസികളുടെ വേദനയായാവും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലും കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാലും ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനും പരിമിതിയുണ്ടാവുമെന്നത് പെരുന്നാള്‍ ആഘോഷങ്ങളെ സാരമായി ബാധിക്കും.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ട നിരവധി പേര്‍ക്ക് ഇത്തവണ പെരുന്നാള്‍ വിഭവങ്ങളൊരുക്കാനും ഫിത്വര്‍ സക്കാത്ത് നല്‍കാനും മാര്‍ഗം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്നുണ്ട്. ഇത്തരക്കാരെ സഹായിക്കാന്‍ സന്നദ്ധ സംഘടനകളും വ്യക്തികളും വ്യാപകമായി റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്്. മുന്‍ കാലങ്ങളില്‍ ദരിദ്രരെ മാത്രം ലക്ഷ്യമിട്ട് നടത്തിയരുന്ന റിലീഫ് പ്രവര്‍ത്തനങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്ന ഇടത്തരം കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്താന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നതാണ് ഇത്തവണത്തെ പ്രധാന പ്രത്യേക.

ലോക്ക് ഡൗണ്‍ അപ്രതീക്ഷിതമായിരുന്നുവെന്നതിനാല്‍ വളരെ ചുരുക്കം പേര്‍ മാത്രമാണ് ഇത്തവണ പെരുന്നാളിന് പുത്തനുടുപ്പുകള്‍ എടുത്തിരുന്നുള്ളു. പുതുവസ്ത്രം എന്ന സുന്നത്് നേടുന്നതിന് വീടുകള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നവരെ ആശ്രയിക്കുയാണ് പലരും. കഴിഞ്ഞതവണ പെരുന്നാള്‍ പ്രമാണിച്ച് ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയിരുന്നു. ബേക്കറി, വസ്ത്രക്കടകള്‍, മിഠായിക്കടകള്‍, ഫാന്‍സി സ്റ്റോറുകള്‍, ചെരിപ്പുകടകള്‍ എന്നിവ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുമണിവരെ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാന്‍ അനുമതിയുള്ളു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  6 hours ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  6 hours ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  7 hours ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  7 hours ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  8 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  8 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  9 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  9 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  9 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  9 hours ago