സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി
കൊച്ചി: പൊലിസിനെ ആക്രമിച്ചാണ് കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതി രക്ഷപ്പെട്ടതെന്ന് ആലപ്പുഴ ഡിവൈഎസ്പി എംആർ മധു ബാബു. തമിഴ് നാടോടി സ്ത്രീകളോടൊപ്പമാണ് പ്രതി ഒളിച്ചു താമസിച്ചിരുന്നത്. മണ്ണിൽ കുഴി കുത്തി ഷീറ്റ് കൊണ്ട് മൂടിയാണ് ഒളിച്ചിരുന്നതെന്നും ഇയാളുടെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും ഡിവൈഎസ്പി പറഞ്ഞു. രണ്ടു പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ സന്തോഷ് ശെൽവമാണ് പൊലിസിൽ നിന്ന് രക്ഷപ്പെട്ടത്. നിലവിൽ മണികണ്ഠൻ മണ്ണഞ്ചേരി എന്നയാൾ പൊലിസ് കസ്റ്റഡിയിലാണ്. അതേസമയം, പ്രതി ചാടിപ്പോയ സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പൊലിസ്.
പിടികൂടിയ ശേഷം ജീപ്പിൽ കയറ്റുമ്പോൾ സ്ത്രീകളെത്തി പൊലിസിനെ തടഞ്‍ു നിർത്തുകയായിരുന്നു. ജീപ്പിന്റെ വാതിൽ തുറന്നതും പ്രതി ചതുപ്പിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ രക്ഷപ്പെടുത്തിയത് സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണെന്നും പൊലിസ് പറഞ്ഞു. എന്നാൽ വനിതാ പോലീസ് ഇല്ലാത്തത് പ്രതിയെ പിടികൂടുന്നതിന് തിരിച്ചടിയായെന്നും ഡിവൈഎസ്പി പറയുന്നു. അതേസമയം, പ്രതിക്കായി രാത്രിയും തെരച്ചിൽ തുടരുന്നതാണ്. റെയിൽവേ പൊലിസിന്റെ സഹായം തേടുമെന്നും പൊലിസ് അറിയിച്ചിട്ടുണ്ട്. രക്ഷപ്പെട്ട ഇടത്തു സ്കൂബ സംഘവും ഫയർ ഫോഴ്‌സും തുടരുകയാണ്. 50 അംഗ പൊലിസ് സംഘമാണ് തെരച്ചിൽ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."