HOME
DETAILS

സ്വപ്‌നയുടെ വെളിപ്പെടുത്തൽ ; സർക്കാരിനെതിരേ പുതിയ പോർമുഖം തുറന്ന് യു.ഡി.എഫ്

  
backup
June 08, 2022 | 4:27 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e2%80%8c%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4


ജലീൽ അരൂക്കുറ്റി
കൊച്ചി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നൽകിയ ഊർജ്ജത്തിൽ തിളങ്ങി നിൽക്കുന്ന യു.ഡി.എഫിന് സ്വപ്‌ന സുരേഷ് പുറത്തുവിട്ട വിവരങ്ങൾ സർക്കാരിനെതിരേ വീണ്ടും ആഞ്ഞടിക്കാൻ അവസരം സമ്മാനിച്ചു. നേരത്തെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവച്ചുകൊണ്ടുള്ള സ്വപ്‌നയുടെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും രാഷ്ട്രീയമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും സ്വപ്‌നയും സ്വർണകള്ളക്കടത്തും ഏറെ ചർച്ചയായെങ്കിലും, മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഉയർന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ സി.പിഎമ്മിന് കഴിഞ്ഞിരുന്നു. എന്നാൽ കേസിൽ പ്രതിയാക്കപ്പെട്ട സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരേ ഉയർന്നതാണ് വെട്ടിലാക്കുന്നത്. നേരത്തെ സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ ആക്ഷേപങ്ങൾ ഉയർന്നിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരെ സ്വപ്‌ന ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോൾ മുഖ്യമന്ത്രിയുടെ ഭാര്യയുടെയും മകളുടെയും പേര് ആദ്യമായി പരസ്യമായി വ്യക്തമാക്കുകയായിരുന്നു. എന്നാൽ കേസിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെയും മകൾ വീണയുടെയും പങ്ക് എന്താണെന്ന് വ്യക്തമായി പറഞ്ഞിട്ടുമില്ല. ക്ലിഫ് ഹൗസിനെ പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരുമ്പോൾ മുഖ്യമന്ത്രിയുടെ കുടുംബം കൂടി സംശയത്തിന്റെ മുൾമുനയിലായിരിക്കുകയാണ്. സ്വപ്‌നയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും മൗനം അവലംബിക്കുന്ന സാഹചര്യത്തെ കൂടുതൽ ഫലപ്രദമാക്കി മാറ്റാനാണ് കോൺഗ്രസും യു.ഡി.എഫും ശ്രമിക്കുന്നത്. ഒപ്പം സ്വർണ കള്ളക്കടത്ത് കേസിലും കള്ളപ്പണ കേസിലും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ഒത്തുകളിക്കുകയാണെന്ന യു.ഡി.എഫിന്റെ ആരോപണവും ശക്തിപ്പെടുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ്-ഇറാൻ കരാറിന് പിന്നാലെ ആഗോള എണ്ണവിലയിൽ ഇടിവ്; അടുത്ത മാസം യുഎഇയിൽ പെട്രോൾ വില കുറഞ്ഞേക്കും

uae
  •  3 days ago
No Image

ക്രിക്കറ്റിലെ 'സ്നിക്കോ' ഫുട്ബോളിൽ വില്ലനായി, പിന്നെ ഹീറോയുമായി; സ്വാൻബെർഗിന്റെ ചരിത്ര ഗോൾ പിറന്നതിങ്ങനെ

Football
  •  3 days ago
No Image

യുഎസ്-ഇറാൻ ധാരണാപത്രം പൂർണ്ണമായും പാലിക്കണം: യുഎഇ

uae
  •  3 days ago
No Image

റൊണാള്‍ഡോയുടെ ചരിത്ര റെക്കോർഡിൽ കണ്ണുവെച്ച് ഇതിഹാസങ്ങള്‍

Football
  •  3 days ago
No Image

റബര്‍ ബോര്‍ഡിന്റെ തലപ്പത്ത് രാഷ്ട്രീയ നിയമനം; ബിജെപി നേതാവ് എന്‍ ഹരിയെ ചെയര്‍മാനാക്കി കേന്ദ്ര സര്‍ക്കാര്‍

Kerala
  •  3 days ago
No Image

'ജയം ഇറാന്, നെതന്യാഹുവിന്റെ വ്യക്തിപരമായ തോല്‍വി' യു.എസ് ഇറാന്‍ സമാധാന കരാറില്‍ ഇസ്‌റാഈലില്‍ കടുത്ത വിമര്‍ശനം

International
  •  3 days ago
No Image

പ്രിയപ്പെട്ട ലൂക്കാ നീ തോറ്റുപോയവനല്ല... ഫുട്ബോൾ ഭൂമിശാസ്ത്രത്തിൽ നീ വിപ്ലവകാരിയാണ്; In-Depth Story

Football
  •  3 days ago
No Image

നാളെ രണ്ട് ജില്ലകളില്‍ മാത്രം യെല്ലോ അലര്‍ട്ട്; ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  3 days ago
No Image

ഗൗരി ലങ്കേഷിന്റെ മാതാവും എഴുത്തുകാരിയുമായ ഇന്ദിര ലങ്കേഷ് അന്തരിച്ചു

National
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യയാത്ര: സ്റ്റിക്കര്‍ പതിപ്പിച്ചത് ബസുകള്‍ തിരിച്ചറിയാന്‍; ആരോപണം നിഷേധിച്ച് അധികൃതര്‍

Kerala
  •  3 days ago


No Image

'ശുദ്ധ തെമ്മാടിത്തരം വച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ചാ'; റോഡിലെ ബസ് അടിയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി എംവിഡി

Kerala
  •  3 days ago
No Image

ഇന്ദിരാ​ ​ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നു: ​അശോക് ഗെഹ്‌ലോട്ട്

National
  •  3 days ago
No Image

മൂന്ന് രാജ്യങ്ങൾക്ക് വേണ്ടി കളിക്കാമായിരുന്നു, പക്ഷെ തിരഞ്ഞെടുത്തത് സ്വീഡനെ; കന്നി ലോകകപ്പിൽ ഇരട്ട ഗോൾ നേടിയിട്ടും യാസിൻ അയാരി ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്?

International
  •  3 days ago
No Image

ഫേസ്ബുക്കും ഇന്‍സ്റ്റയും സ്‌നാപ്ചാറ്റും ഇനി കിട്ടില്ല! 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് കടുത്ത നിരോധനവുമായി ബ്രിട്ടന്‍; ചരിത്രപരമായ നീക്കം

Kerala
  •  3 days ago