HOME
DETAILS

പ്ലീസ് ഇന്ത്യയുടെ പരിശ്രമം: പക്ഷാഘാതം പിടിപെട്ടു സംസാരശേഷി നഷ്ടപ്പെട്ട മലയാളിയെ നാട്ടിൽ എത്തിച്ചു

  
backup
June 06, 2021 | 3:30 PM

please-india-help-060621

റിയാദ്: പക്ഷാഘാതം വന്ന് സംസാരശേഷി നശിച്ച മലയാളിയെ നാട്ടിൽ എത്തിച്ചു. റിയാദിൽ നിന്നും 180 കിലോമീറ്റർ അകലെ മറാത്ത് എന്ന സ്ഥലത്ത് ജോലി ചെയ്തിരുന്ന തിരുവനന്തപുരം ചടയമംഗലം സ്വദേശിയായ കാദർ കുട്ടി ഹംസയാണ് പ്ലീസ് ഇന്ത്യ പ്രവർത്തകരുടെ ശ്രമഫലമായി നാട്ടിലെത്തിയത്. കൊറോണ ബാധിച്ചതിനെ തുടർന്ന് സ്ട്രോക്ക് വന്ന് റിയാദ് ശുമൈസി ആശുപത്രിയിൽ രണ്ടു മാസമായി ചികിത്സയിലായിരുന്നു.

തിരുവനന്തപുരം ചിറയിൻ കീഴ് ഷമീന മൻസിൽ ഖാദർ കുട്ടി അമീർ ഹംസ (62) 16 വർഷമായി സഊദിയിൽ ജോലി ചെയ്തു വരികയായിരുന്നു. ശരീരം പൂര്‍ണമായി തളർന്ന് വളരെ അപകട നിലയിൽ ട്യൂബിലൂടെ ഭക്ഷണം കൊടുക്കുന്ന അവസ്ഥയിലായിരുന്നു. സംസാര ശേഷി നഷ്ടപ്പെട്ട അവസ്ഥയിൽ ആയിരുന്ന ഇദ്ദേഹത്തെ പറ്റി ആശുപത്രിയിലെ മലയാളി ജീവനക്കാർ നല്കിയ വിവരങ്ങൾ വെച്ച് സ്പോൺസറെ കണ്ടെത്തുകയും വിസ എക്സിറ്റ് നേടുകയുമായിരുന്നു.

ആഴ്ചകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എയർ ഇന്ത്യയുടെ വന്ദേ ഭാരത് വിമാനത്തിൽ ഇന്നലെ തിരുവനന്തപുരത്തേക്ക് യാത്രയായി. അമീർ ഹംസയുടെ വിഷയം പ്ലീസ് ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുത്തിയ സാമൂഹ്യ പ്രവർത്തകനായ പുളിമൂട്ടിൽ ഉണ്ണി കൂടെ പോകാൻ ദമാമിൽ നിന്നും തിരുവനന്തപുരം സ്വദേശി സജാദിനെ കണ്ടെത്തുകയും ചെയ്തു.

ഇദ്ദേഹത്തിനായി 10 സീറ്റുകൾ മാറ്റി സ്ട്രെച്ചർ സഹായത്തോടെ വിമാന യാത്രാ സൗകര്യം ഒരുക്കി തന്ന എയർ ഇന്ത്യ അധികൃതരോട് പ്ളീസ് ഇന്ത്യ പ്രവർത്തകർ നന്ദി അറിയിച്ചു. പ്ളീസ് ഇന്ത്യ സ്ഥാപകൻ ലത്തീഫ് തെച്ചിയുടെ നേതൃത്വത്തിൽ പ്ലീസ് ഇന്ത്യ – വെൽഫെയർ വിങ്ങ് ഡിപ്ലോമാറ്റിക്ക് ജനറൽ സെക്രട്ടറി അൻഷാദ് കരുനാഗപള്ളി, സഊദി നാഷണൽ കമ്മിറ്റി അംഗം സഫീർ ത്വാഹ ആലപ്പുഴ എന്നിവരുടെ പരിശ്രമങ്ങളും ഇടപെടലുകളും ആണ് ഇദ്ദേഹത്തിന്റെ യാത്ര സാധ്യമാക്കിയത്. തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ഇദ്ദേഹത്തെ അനന്തപുരി ഹോസ്പിറ്റലിലേക്ക് തുടർ ചികിത്സക്കായി മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് ലക്ഷ്വറി കാറുകൾ, പായയ്ക്കടിയിൽ ലക്ഷങ്ങൾ; പിടിയിലായ ഭിക്ഷാടകരുടെ ആസ്തി കേട്ടുഞെട്ടി ദുബൈ പൊലിസ്

uae
  •  2 days ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർ ചമഞ്ഞെത്തി യുവതി; ഒടുവിൽ സുരക്ഷാ ജീവനക്കാരുടെ പിടിയിൽ

Kerala
  •  2 days ago
No Image

ടി20 ലോകകപ്പിൽ വൻ അട്ടിമറി: ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കംഗാരുക്കളുടെ സൂപ്പർ 8 പ്രതീക്ഷകൾ തുലാസിൽ

Cricket
  •  2 days ago
No Image

ഡിപി വേൾഡിൽ വൻ അഴിച്ചുപണി; പുതിയ ചെയർമാനായി എസ്സ കാസിം, സിഇഒ ആയി യുവരാജ് നാരായണൻ

uae
  •  2 days ago
No Image

ബേപ്പൂർ, കൊല്ലം തുറമുഖ വികസനം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ചർച്ചകൾ നടന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി

National
  •  2 days ago
No Image

സമസ്ത 100-ാം വാർഷിക പദ്ധതികൾ മുൻഗണന ക്രമത്തിൽ നടപ്പാക്കും

Kerala
  •  2 days ago
No Image

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊതുജനാഭിപ്രായ സര്‍വേ നടത്താന്‍ വിദ്യാര്‍ഥികളും; മുഖ്യമന്ത്രിയുടെ കത്തുമായി കുട്ടികള്‍ വീട്ടിലെത്തും

Kerala
  •  2 days ago
No Image

കൊച്ചി മെട്രോ സര്‍വീസ് സമയം വര്‍ധിപ്പിച്ചു; ഫെബ്രുവരി 15 മുതല്‍ രാത്രി 11 മണി വരെ സര്‍വീസ്, ശിവരാത്രിക്ക് പ്രത്യേക സര്‍വീസുകള്‍

Kerala
  •  2 days ago
No Image

അയ്യപ്പസംഗമത്തിന് ചെലവ് 3 കോടി മാത്രം, പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പ്; ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്ന് പി.എസ് പ്രശാന്ത്

Kerala
  •  2 days ago
No Image

ഇസ്‌റാഈലി തടങ്കലില്‍ ഹമാസ് നേതാവ് അബ്ദുല്ല ബര്‍ഗൂതിയുടെ ജീവന് ഭീഷണിയെന്ന് റിപ്പോര്‍ട്ട്; ഗില്‍ബോവ ജയില്‍ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റതായും സൂചന

International
  •  2 days ago


No Image

തെലങ്കാന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം, എങ്ങുമില്ലാതെ ബി.ജെ.പി

National
  •  2 days ago
No Image

'കേരള കോണ്‍ഗ്രസ് നാഥനില്ലാ കളരിയല്ല, ജോസ് കെ മാണി പാലായില്‍ മത്സരിക്കും'; ആവര്‍ത്തിച്ച് റോഷി അഗസ്റ്റിന്‍, ഉറപ്പില്ലെന്ന് ജോസ്

Kerala
  •  2 days ago
No Image

നരവാനെയുടെ ആത്മകഥയില്‍ കുരുങ്ങി കേന്ദ്രം; മുന്‍കൂര്‍ അനുമതി, ലംഘനത്തിന് കര്‍ശന നടപടി...സൈനികരുടെ പുസ്തക രചനക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ, സേവനത്തിലിരിക്കുന്നവര്‍ക്കും വിരമിച്ചവര്‍ക്കും ബാധകം

National
  •  2 days ago
No Image

പാങ്ങോട് സൈനിക ക്യാംപില്‍ നിന്ന് 2 കോടി രൂപ വിലവരുന്ന ആനക്കൊമ്പ് മോഷണം പോയി; കാണാതായത് ഡി.ജെ പാര്‍ട്ടിക്ക് പിന്നാലെ

Kerala
  •  2 days ago