HOME
DETAILS

തീരദേശത്ത് ഭീതിപരത്തി തെരുവ് നായക്കൂട്ടം അറവു മാലിന്യം റോഡരികില്‍ തള്ളുന്നത് അപകടം കൂട്ടുന്നു

  
backup
August 22, 2016 | 11:09 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a4%e0%b5%86


കയ്പമംഗലം: തീരദേശ മേഖലയില്‍ ഭീതിപരത്തി വീണ്ടും തെരുവ് നായകളുടെ വിളയാട്ടം. അറവു മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നതാണ് തെരുവ് നായകളുടെ അപകടകരമായ വിളയാട്ടത്തിന് വഴിയൊരുക്കുന്നത്.
തീരദേശത്ത് കൂരിക്കുഴി, ആശുപത്രിപ്പടി, പതിനെട്ടുമുറി, വിളക്കുപറമ്പ്, തായ്‌നഗര്‍, ചളിങ്ങാട്, ചാമക്കാല, ചെന്ത്രാപ്പിന്നി, കുറ്റിലക്കടവ്, പെരിഞ്ഞനം, മതിലകം തുടങ്ങിയ മേഖലകളിലാണ് തെരുവ് നായകളുടെ ശല്യം രൂക്ഷമായിട്ടുള്ളത്.
കയ്പമംഗലം പഞ്ചായത്തിലെ കൂരിക്കുഴി, പതിനെട്ടുമുറി, വിളക്കുപറമ്പ്, ആസ്പത്രിപ്പടി തുടങ്ങിയ പ്രദേശങ്ങളിലായി ഇതുവരെ തെരുവ്‌നായകളുടെ കടിയേറ്റവരുടെ എണ്ണം പത്തില്‍ കൂടുതലാണ്. കൂടാതെ നായ്ക്കള്‍ കൂട്ടമായെത്തി ആടുകളും കോഴികളും ഉള്‍പ്പെടെ വളര്‍ത്തു മൃഗങ്ങളെ കടിച്ചു കീറി കൊന്ന സംഭവങ്ങള്‍ നിരവധിയാണ്. പള്ളിത്താനം ഭാഗത്ത് ഒരു പോത്തിന്‍ കുട്ടിയേയും തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നിരുന്നു.
മാത്രമല്ല കൂരിക്കുഴിയില്‍ വളര്‍ത്തു മൃഗങ്ങളെ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കുന്നതിനിടയില്‍ യുവാവിനും വിളക്കുപറമ്പില്‍ വിദ്യാര്‍ഥികളെ നായ്ക്കൂട്ടത്തിനിടയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനിടയില്‍ വയോധികക്കും പരുക്കേറ്റിരുന്നു.
പ്രഭാതങ്ങളില്‍ സവാരിക്കിറങ്ങുന്നവര്‍ക്കും ക്ഷേത്രങ്ങളിലേക്കും പള്ളിയിലേക്കും മറ്റും പോകുന്നവര്‍ക്കും അതിരാവിലെ മദ്‌റസയെ ലക്ഷ്യമാക്കി പോകുന്ന വിദ്യാര്‍ഥികള്‍ക്കും തെരുവ് നായ്ക്കളുടെ ഭീഷണിമൂലം നേരിടേണ്ടി വരുന്ന ദുരിതം ചെറുതല്ല. കൂട്ടം കൂട്ടമായെത്തുന്ന തെരുവ് നായ്ക്കളെ കാണുമ്പോള്‍ മിക്കവരും വീടിനകത്ത് കയറി രക്ഷപ്രാപിക്കുകയാണ്.
റോഡരികിലും പൊതുസ്ഥലങ്ങളിലും കനോലികനാലിന്റെ തീരത്തും തള്ളുന്ന അറവുമാലിന്യവും കോഴിവേസ്റ്റും കഴിക്കാനെത്തുന്ന തെരുവ് നായ്ക്കളാണ് കൂടുതലും ഭീകരാന്തരീക്ഷം തീര്‍ക്കുന്നത്. തെരുവ്‌നായക്കളുടെ ശല്യം ഉന്‍മൂലനം ചെയ്യാനുള്ള നടപടി കൈകൊള്ളുന്നതോടൊപ്പം അറവുമാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും അധികൃതര്‍ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രാത്രികാലങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്കും സൈക്കിളിലും ബൈക്കിലും സഞ്ചരിക്കുന്നവര്‍ക്കും തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റ സംഭവങ്ങളും പ്രദേശത്ത് നിരവധി ഉണ്ടായിട്ടുണ്ട്.
തെരുവ് നായ്ക്കളുടെ ശല്യം കുറക്കാനാവശ്യമായ നടപടികള്‍ കൈകൊള്ളാന്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവമാണ് പ്രശ്‌നം രൂക്ഷമാവാന്‍ ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈനകരി അനിത കൊലക്കേസ്: രണ്ടാം പ്രതി രജനിക്കും വധശിക്ഷ

Kerala
  •  8 days ago
No Image

സ്കൂട്ടറിൽ 16 കിലോ കഞ്ചാവ് കടത്താൻ ശ്രമം; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ

Kerala
  •  8 days ago
No Image

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും; തിരുവനന്തപുരത്തെത്തി വക്കാലത്ത് ഒപ്പിട്ടെന്ന് അഭിഭാഷകന്‍

Kerala
  •  8 days ago
No Image

അധ്യായം അവസാനിച്ചിട്ടില്ല, മെസി അവിടേക്ക് തന്നെ തിരിച്ചുവരും: അഗ്യൂറോ

Football
  •  8 days ago
No Image

ഓപ്പറേഷന്‍ നുംഖോര്‍: കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ വാഹനം വിട്ടുനല്‍കി

Kerala
  •  8 days ago
No Image

18ാം വയസിൽ ചരിത്രത്തിന്റെ നെറുകയിൽ; ഞെട്ടിച്ച് ചെന്നൈയുടെ യുവരക്തം 

Cricket
  •  8 days ago
No Image

പ്രതികളെ രക്ഷിക്കാന്‍ ആര്‍ക്കൊക്കെയോ 'പൊതുതാല്‍പര്യം'; ജഡ്ജിക്ക് താക്കീത് ലഭിച്ച കേസ്; മനാഫ് വധക്കേസില്‍ 'നീതി'യെത്തുന്നു... പതിറ്റാണ്ടുകള്‍ പിന്നിട്ട്...

Kerala
  •  8 days ago
No Image

ഒതായി മനാഫ് വധക്കേസ്: പ്രതി മാലങ്ങാടന്‍ ഷെഫീഖിന് ജീവപര്യന്തം തടവ്

Kerala
  •  8 days ago
No Image

ഒരുമിച്ചുള്ള പ്രഭാതഭക്ഷണം, പിന്നാലെ ഒരുമിച്ചുള്ള വാര്‍ത്താസമ്മേളനം; അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ഡികെയും സിദ്ധരാമയ്യയും 

National
  •  8 days ago
No Image

ചരിത്രത്തിൽ നാലാമനാവാൻ ഹിറ്റ്മാൻ; ഐതിഹാസിക നേട്ടം കയ്യകലെ

Cricket
  •  8 days ago