ബലാത്സംഗക്കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തി; ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം. യൂട്യൂബ് ചാനലിലൂടെ ബലാത്സംഗക്കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശ്രീലേഖയ്ക്കെതിരെ കേസെടുക്കാൻ മ്യൂസിയം പൊലിസിന് നിർദേശം നൽകിയത്. ഒരു സ്വകാര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഈ നീക്കം. നന്ദൻകോട് സ്വദേശിയായ ജയചന്ദ്രനാണ് പരാതി നൽകിയത്.
നിയമപ്രകാരം ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവരുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തുന്നത് ശിക്ഷാർഹമാണ്. ഈ നിയമം ലംഘിച്ചുവെന്നാണ് കൗൺസിലർക്കെതിരെയുള്ള ആരോപണം.
A court has directed action against R Sreelekha, a councilor in Thiruvananthapuram Corporation, for allegedly revealing the identity of rape victims on her YouTube channel. The complaint alleges that Sreelekha's comments were contemptuous and violated the victims' right to privacy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."