
വഖ്ഫ് നിയമം ; പിൻവലിച്ചത് സമസ്തയുടെ നിലപാടിന്റെ വിജയം
ശഫീഖ് പന്നൂർ
കോഴിക്കോട് • വഖ്ഫ് നിയമനം പി.എസ്.സിക്ക് വിട്ട നിയമനിർമാണം ഭേദഗതി ചെയ്യാനുള്ള സർക്കാർ തീരുമാനം സമസ്തയുടെ കൂടി വിജയം. വഖ്ഫ് ബോർഡിൽ റജിസ്റ്റർ ചെയ്ത 12,000ത്തിൽ പരം വഖ്ഫ് സ്ഥാപനങ്ങളിൽ തൊണ്ണൂറു ശതമാനവും കൈകാര്യം ചെയ്യുന്നത് സമസ്തയാണ്.
അതുകൊണ്ടുതന്നെ വഖ്ഫ് ബോർഡിലെ നിയമനം പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട തീരുമാനവും നിയമവും പിൻവലിക്കണമെന്ന ആവശ്യവുമായി ആദ്യം മുതൽ തന്നെ സമസ്ത സജീവമായി രംഗത്തുണ്ടായിരുന്നു.
നിയമം കൊണ്ടുവന്ന സർക്കാരുമായി പലപ്പോഴായി ചർച്ചകൾ നടത്തുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. സമസ്ത പ്രസിഡന്റ് ജിഫ്‌രി തങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ജനറൽ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുകയും ചെയ്തു. തുടർന്ന് സമസ്തയുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ആദ്യം സമസ്ത നേതാക്കൾക്കും പിന്നീട് മറ്റു മതസംഘടനാ പ്രതിനിധികൾക്കും ഉറപ്പു നൽകുകയും ചെയ്യുകയായിരുന്നു.
മതസംഘടനകൾക്ക് പ്രയാസമുണ്ടാക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ടുപോവാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പിനെ തുടർന്ന് സമരങ്ങളും പ്രതിഷേധങ്ങളും വേണ്ടെന്ന് സമസ്ത തീരുമാനിക്കുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടേയും സർക്കാരിന്റേയും പ്രതികരണത്തിനു വേണ്ടി കാത്തിരുന്നു.
പള്ളികളിൽ പ്രതിഷേധങ്ങൾ വേണ്ടെന്ന് മുസലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുമായുമായി ആലോചിച്ച ശേഷം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൂടിയുള്ള വേദിയിൽ വച്ച് സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ അറിയിക്കുകയും ചെയ്തു.
നിയമസഭയിൽ ബിൽ പാസാക്കിയ ശേഷം നിയമം പിൻവലിക്കില്ലെന്ന് വഖ്ഫ് മന്ത്രി വി.അബ്ദുറഹ്മാൻ പലപ്പോഴും പറഞ്ഞിരുന്നെങ്കിലും സർക്കാർ ചട്ടം രൂപീകരിക്കുകയോ തുടർ നടപടികളിലേക്ക് പോവുകയോ ചെയ്തിരുന്നില്ല. തുടർന്നാണ് മുഖുമന്ത്രിയുടെ ഉറപ്പ് പാലിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഇന്നലെ നിയമസഭയിൽ ഉണ്ടായത്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി പറയവെയാണ് വഖ്ഫ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനം പിൻവലിക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
നിയമസഭയിൽ പാസാക്കിയ ബിൽ ആയതിനാൽ സഭയിലേ പിൻവലിക്കാനാവൂ. അടുത്ത നിയമസഭ സമ്മേളനത്തിലായിരിക്കും നിയമഭേദഗതി കൊണ്ടുവരിക. ഭേഗഗതി കൊണ്ടുവരും മുമ്പ് മുസ്‌ലിം സമുദായ സംഘടനകളുമായി ചർച്ച നടത്തി നിയമനങ്ങൾക്ക് സ്വീകരിക്കേണ്ട പുതിയ സംവിധാനം സർക്കാർ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. മത സംഘടന എന്ന രീതിയിൽ സർക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആദ്യഘട്ടത്തിൽ ഭരണകൂടവുമായി ആരോഗ്യകരമായ ചർച്ചകളും ആലോചനകളുമാണ് വേണ്ടതെന്ന സമസ്തയുടെ പരമ്പരാഗത നിലപാടിന്റെ വിജയം കൂടിയാണ് നിയമം പിൻവലിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം.
അതേസമയം പ്രതിപക്ഷ രാഷട്രീയ പാർട്ടി എന്ന നിലയിൽ കോഴിക്കോട് കടപ്പുറത്തുൾപ്പെടെ ലീഗ് വലിയ ജനപങ്കാളിത്തത്തോടെ പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു. ഈ സമരങ്ങളും നിയമം പിൻവലിക്കാൻ സർക്കാരിനെ നിർബന്ധിതരാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• 13 days ago
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍
Kerala
• 13 days ago
എസ്എഫ്‌ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• 13 days ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 13 days ago
സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍
National
• 13 days ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 13 days ago
'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍
International
• 13 days ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 13 days ago
ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര
auto-mobile
• 13 days ago
കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം
oman
• 13 days ago
കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍
National
• 13 days ago
ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ
National
• 13 days ago
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോഗം
Kerala
• 13 days ago
വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല
Kerala
• 13 days ago
നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്ഷ്യന്‍ കോഴ്സ് ചെയ്തത് സഹായകമായെന്നും മൊഴി
Kerala
• 13 days agoട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്ക്കാരവുമായി റെയിൽവേ
National
• 13 days ago
കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം
Kerala
• 13 days ago
പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 13 days ago
മഴയത്ത് കളിക്കാൻ പോകാൻ വാശി പിടിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
National
• 13 days ago
റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍
Kerala
• 13 days ago
ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും
Kerala
• 13 days ago