HOME
DETAILS

സംവരണം ചെയ്ത കടമുറികള്‍ വന്‍കിട കച്ചവടക്കാര്‍ തട്ടിയെടുത്തെന്ന്

  
backup
August 24, 2016 | 6:22 PM

%e0%b4%b8%e0%b4%82%e0%b4%b5%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4-%e0%b4%95%e0%b4%9f%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d



കുന്നംകുളം: നഗരസഭാ കെട്ടിടങ്ങളില്‍ എസ്.സി എസ്.ടി വിഭാഗങ്ങള്‍ക്കായി സംവരണംചെയ്ത മുറികള്‍ ബിനാമികളെ ഉപയോഗിച്ച് വന്‍കിട കച്ചവടക്കാര്‍ തട്ടിയെടുത്തെന്ന് ആക്ഷേപം. സംഭവുമായി ബന്ധപെട്ട് ദലിത് പ്രവര്‍ത്തകര്‍ പ്രക്ഷോപത്തിനൊരുങ്ങുന്നു. കുന്നംകുളത്തെ പൊന്നുവിലയുള്ള മുറികളാണ് ഇത്തരത്തില്‍ കുറഞ്ഞവാടക നല്‍കി ഉപയോഗിക്കുന്നതെന്ന് നഗരസഭയെ അറിയിച്ചിട്ടും മൗനം പാലിക്കുകയാണെന്നും പറയുന്നു.
ബസ്റ്റാന്‍ഡ് കെട്ടിടങ്ങളിലുള്‍പ്പടെ 16 ഓളം മുറികളാണ് ഇത്തരത്തില്‍ വന്‍കിട കച്ചവടക്കാര്‍ കയടിക്കിയിട്ടുള്ളതെന്നാണ് പറയുന്നത്. ഇത് സംബന്ധിച്ചുള്ള വിവരവകാശ രേഖയില്‍ സംവരണമുറികളില്‍ ആരാണ് കച്ചവടം നടത്തുന്നതെന്ന് തങ്ങള്‍ക്കറിയില്ലെന്നാണ് നഗരസഭയുടെ വാദം.
നഗരസഭാ കെട്ടിടങ്ങളിലെ മുറിയില്‍ ഏത് തരം കച്ചവടമാണ് നടക്കുന്നതെന്ന് പോലുമറിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോഴും തീര്‍ത്തും നാമമാത്രമായി വാടക നല്‍കുന്നമുറികളുടെ ചുമരുകള്‍ തകര്‍ത്ത് മറ്റുമുറികളുമായി കൂട്ടിയോജിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നഗരത്തില്‍ 50 ലക്ഷം രൂപ വരെ വിലമതിക്കുന്ന മുറികളാണ് ഇത്തരത്തില്‍ പ്രതിമാസം ആയിരം രൂപക്ക് താഴെയുള്ള വാടക നല്‍കി വന്‍കിട കച്ചവടക്കാര്‍ ഉപയോഗിക്കുന്നത്. മുന്‍പ് സംവരണ മുറികള്‍ ലേലത്തിലെടുത്തവര്‍ക്ക് ചെറിയ പണം നല്‍കി ഒഴിവാക്കിയാണ് ഇത്തരം കച്ചവടങ്ങള്‍. പ്രതിവര്‍ഷം നഗരസഭയില്‍ ഇത്തരത്തില്‍ മുറികളെടുത്തവര്‍ കരാര്‍ പുതുക്കണമെന്നാണ് നിയമം.
മുറികള്‍ ലേലത്തിലെടുത്തവരറിയാതെ എങ്ങിനെയാണ് കരാറുകള്‍ പുതുക്കിനല്‍കുന്നതെന്നത് അത്ഭുതമാണ്. ഗുരുവായൂര്‍ റോഡിലുള്ള ഇ.എം.സ് കെട്ടിടത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുറികള്‍ വാടകക്കെടുത്തവര്‍ പിന്നീട് യാതൊരു കരാറിലും ഒപ്പുവച്ചിട്ടില്ലെന്നാണ് പറയുന്നത്. നഗരസഭരേഖയിലാകട്ടെ കൃത്യമായി എല്ലാവര്‍ഷവും കരാര്‍ പുതുക്കുന്നുമുണ്ട്. അത് കൊണ്ട് തന്നെ റവന്യൂ വിഭാഗത്തിലുള്ള ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വലിയ അഴിമതികളാണ് നടക്കുന്നതെന്നാണ് ദലിത് പ്രവര്‍ത്തകര്‍ പറയുന്നത്. സംവരണ മുറികള്‍ ലേലം ചെയ്യുന്നത് പൂര്‍ണമായും രഹസ്യ സ്വഭാവത്തിലാണ്.
പല ടെണ്ടറുകള്‍ കഴിഞ്ഞെന്നും ഇനി ഓഫര്‍സ്വീകരിക്കുകയാണെന്നും അറിയിപ്പു നല്‍കിയാണ് നഗരസഭ കഴിഞ്ഞ കുറേകാലങ്ങളായി മുറികള്‍നല്‍കുന്നത്. എല്‍ ഷെയ്പ് കെട്ടിടത്തിലെ സംവരണമുറി വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു. നഗരത്തിലുള്ള പലരും ഓഫര്‍ നല്‍കിയെങ്കിലും ഇത് സ്വീകരിക്കാതെ പ്രമുഖ വ്യാപാരിക്കാണ് ഇപ്പോള്‍ മുറിനല്‍കിയിരിക്കുന്നത്.
നഗരസഭയുടെ തട്ടിപ്പ് തിരിച്ചറിയാനായി നഗരസഭ തീരുമാനിക്കുന്ന തുകക്ക് എടുക്കാന്‍ തയാറാണെന്നുള്ള ഓഫര്‍ നല്‍കിയിട്ട് രണ്ട് വര്‍ഷം പിന്നിട്ടിട്ടും മറുപടിനല്‍കാന്‍ തയാറാകാത്ത ഉദ്യോഗസ്ഥര്‍ നാമമാത്രമായ തുകക്കാണ് ഇപ്പോള്‍ മുറി നഗരത്തിലെ വസ്ത്രവ്യാപാരിക്കായി നല്‍കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ വിഷയത്തില്‍ വിജിലന്‍സിന് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് ദലിത് സംരക്ഷണസമതി നേതാവ് ടി.കെ ബാബു പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരൂരിൽ ട്രെയിനും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 25 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

National
  •  8 days ago
No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  8 days ago
No Image

തിരുവനന്തപുരം അമ്പലമുക്കില്‍ കുടിവെള്ള പൈപ്പ് പൊട്ടി; 25 വാര്‍ഡുകളില്‍ നാളെമുതൽ ജലവിതരണം മുടങ്ങും

Kerala
  •  8 days ago
No Image

'ഹോർമുസ് കടലിടുക്ക് അമേരിക്ക പിടിച്ചെടുക്കും'; ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ പ്രഖ്യാപനം, പശ്ചിമേഷ്യ കത്തുന്നു

International
  •  8 days ago
No Image

ഇൻഷൂറൻസ് ഇല്ലെങ്കിലും ഇനി സൗജന്യ ചികിത്സ ലഭിക്കും; പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി

Kerala
  •  8 days ago
No Image

വാഹനത്തിന് പിഴയെന്ന് വ്യാജ സന്ദേശം; എംവിഡിയുടെ പേരിൽ തട്ടിപ്പ്, യുവാവിന് നഷ്ടമായത് 2.44 ലക്ഷം രൂപ

crime
  •  8 days ago
No Image

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റക്ക് മത്സരിക്കും; മുന്നണി സാധ്യതകള്‍ തള്ളി അമിത് ഷാ

National
  •  8 days ago
No Image

ഐപിഎല്ലിന് മുമ്പേ ഇതിഹാസം പടിയിറങ്ങി; ഡൽഹിക്ക് തിരിച്ചടി

Cricket
  •  8 days ago
No Image

'ക്രമസമാധാനം പാലിക്കാനായില്ലെങ്കിൽ എസ്പിയും കളക്ടറും രാജിവയ്ക്കണം'; സാംബാൽ പള്ളിയിലെ നിസ്കാര നിയന്ത്രണത്തിനുള്ള യുപി ഭരണകൂടത്തിന്റെ തീരുമാനം തള്ളി അലഹബാദ് ഹൈക്കോടതി

National
  •  8 days ago
No Image

സ്കൂളിലെത്താൻ 2 മിനിറ്റ് വൈകി; ഒന്നാം ക്ലാസുകാരനെ 2 മണിക്കൂർ വെയിലത്ത് നിർത്തി ക്രൂരശിക്ഷ

Kerala
  •  8 days ago