HOME
DETAILS

അപകീര്‍ത്തിക്കേസ്: ജയലളിതയ്ക്ക് സുപ്രിംകോടതിയുടെ നിശിത വിമര്‍ശനം

  
Web Desk
August 24 2016 | 19:08 PM

%e0%b4%85%e0%b4%aa%e0%b4%95%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%9c%e0%b4%af%e0%b4%b2%e0%b4%b3%e0%b4%bf

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് സുപ്രിംകോടതിയുടെ നിശിത വിമര്‍ശനം. മാനനഷ്ടക്കേസുകളെ മറ്റുള്ളവര്‍ക്കെതിരെയുള്ള ആയുധമാക്കരുതെന്നും പൊതുപ്രവര്‍ത്തകര്‍ വിമര്‍ശനമേറ്റുവാങ്ങാന്‍ തയാറാവണമെന്നും കോടതി വ്യക്തമാക്കി. അപകീര്‍ത്തിക്കേസുകള്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ ഉപയോഗിക്കരുതെന്നും കോടതി അവരെ ഓര്‍മിപ്പിച്ചു.
തന്റെ ആരോഗ്യനിലയെക്കുറിച്ചു ലേഖനം എഴുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റെഡിഫ് ഡോട്ട് കോമിനെതിരേ ജയലളിത നല്‍കിയ മാനനഷ്ട കേസിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന അത്രയും മാനനഷ്ടക്കേസുകള്‍ മറ്റൊരു സര്‍ക്കാരും നല്‍കിയിട്ടില്ലെന്നു വ്യക്തമാക്കിയ ജസ്റ്റിസുമാരായ ദീപക് മിശ്രയും ആര്‍.എഫ് നരിമാനും ഉള്‍പ്പെട്ട ബഞ്ച് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 213 മാനനഷ്ടക്കേസുകളാണ് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയതെന്നുപറഞ്ഞു. മാനനഷ്ടകേസ് ഫയല്‍ ചെയ്യാനുള്ള അവകാശം പൊതുപ്രവര്‍ത്തകര്‍ ദുരുപയോഗം ചെയ്യുന്നത് ആശാസ്യമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ അപകീര്‍ത്തിക്കേസിനു പിന്നാലെ പോവുന്നതിനു പകരം നല്ല ഭരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. പൊതുപ്രവര്‍ത്തകര്‍ക്ക് അസഹിഷ്ണുത പാടില്ല. അവര്‍ വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളാന്‍ തയാറാവണം. അപകീര്‍ത്തി കേസുകളെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. സര്‍ക്കാരിനേയും ഉദ്യോഗസ്ഥരേയും വിമര്‍ശിക്കുന്നതിന് എതിരായ കേസുകള്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും കോടതി മുന്നറിയിപ്പുനല്‍കി. അപകീര്‍ത്തി കേസുകള്‍ക്കായി സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന ഏക സംസ്ഥാനം തമിഴ്‌നാടാണെന്നു ജയലളിതയെ കോടതി ഓര്‍മിപ്പിച്ചു. കേസ് അടുത്ത മാസം 22ന് വീണ്ടും പരിഗണിക്കും.
ജയലളിതയേയും സര്‍ക്കാരിനേയും വിമര്‍ശിച്ചതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയകാന്തിനെതിരേ 28 കേസുകളാണ് ഉള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളിവില്‍ ജയലളിത ഫയല്‍ചെയ്ത അപകീര്‍ത്തി കേസുകളില്‍ 55 എണ്ണം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും 85 എണ്ണം ഡി.എം.കെ നേതാക്കള്‍ക്കും എതിരേയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  7 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago