HOME
DETAILS

'മൂത്ത മകനെ പഠിപ്പിച്ച് അധ്യാപകനാക്കി, ഇളയവനെ എഞ്ചിനീയറാക്കി; ഒരാശ കൂടി ബാക്കിയുണ്ടായിരുന്നു പത്മത്തിന്....

  
Web Desk
October 12 2022 | 07:10 AM

kerala-elanthoor-incident-victim-padmas-desire-was-to-get-her-son-married-2022

ഇലന്തൂര്‍: എല്ലു മുറിയോളം പണിയെടുത്തു. മക്കളെ പഠിപ്പിച്ച് വലിയ ഉദ്യോഗസ്ഥരാക്കി. മൂത്തയാള്‍ അധ്യാപകന്‍. ഇളയവന്‍ എഞ്ചിനീയര്‍. ഇലന്തൂര്‍ നരബലിക്കിരയായ പത്മം എന്ന തമിഴ്‌നാട്ടുകാരിയുടെ കഥയാണിത്. ഇളയ മകന്‍ സെല്‍വരാജിന്റെ കല്യാണം എന്ന ഒരു ആശ കൂടി ബാക്കിയുണ്ടായിരുന്നു അവര്‍ക്ക്.

കാണാതാവുന്നതിന് മുമ്പ് സെല്‍വരാജിനോട് പത്മം ഇതേ പറ്റി സംസാരിച്ചിരുന്നു. ടിസിഎസില്‍ എഞ്ചിനീയറാണ് സെല്‍വരാജ്. ഏഴ് മാസം മുമ്പാണ് സെല്‍വരാജിന് ജോലി ലഭിച്ചത്.

പത്മത്തിന്റെ മൂത്തമകന്‍ സേട്ടു തമിഴ്‌നാട്ടിലെ ധര്‍മപുരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ അധ്യാപകനായി ചേരേണ്ട ദിവസമായിരുന്നു ചൊവ്വാഴ്ച. അതിനുള്ള തയാറെടുപ്പിനിടയിലാണ് അമ്മയുടെ മരണ വാര്‍ത്ത അവരെ തേടിയെത്തിയത്. നേരത്തെ സ്‌കൂള്‍ അധ്യാപകനായിരുന്ന സേട്ടുവിന് പോളിടെക്‌നിക്കല്‍ ഫിസിക്‌സ് അധ്യാപകനായാണ് നിയമനം ലഭിച്ചത്.

പത്മത്തിന്റെ മകന്‍ സെല്‍വരാജ്, അനുജത്തി പളനിയമ്മ, ബന്ധുക്കളായ കൃഷ്ണന്‍, രാമു, മുനിയപ്പന്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങള്‍ ഇവര്‍ തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാലും പോസ്റ്റുമോര്‍ട്ടത്തിലൂടെ ഇഉക്കാര്യം ഉറപ്പിക്കേണ്ടതുണ്ട്. അതിനു ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറൂ.

മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്നത് കണ്ട് ഇളയ മകന്‍ സെല്‍വരാജ് ബോധരഹിതനായി. ആറ് പവന്‍ സ്വര്‍ണം പത്മത്തിന്റെ കൈവശം ഉണ്ടായിരുന്നു. പത്മത്തിനെ പ്രതികള്‍ ചതിയില്‍പ്പെടുത്തിയതാണെന്ന് സഹോദരി പളനിയമ്മ പറഞ്ഞു.

തമിഴ്‌നാട് സ്വദേശിയായ പത്മത്തെ സെപ്റ്റംബര്‍ 26നാണ് കാണാതാകുന്നത്. തമിഴ്‌നാട് സ്വദേശിയായ ഇവര്‍ ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. പൊന്നുരുന്നി പഞ്ചവടി കോളനിയിലാണ് പത്മം താമസിച്ചിരുന്നത്. പത്മത്തെ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് ക്രൂര കൊലപാതകങ്ങള്‍ പുറത്തുവരാന്‍ കാരണമായത്. ജൂണ്‍ ആറിനാണ് റോസ്‌ലിയെ കാണാതാകുന്നത്. ആഗസ്റ്റ് 17ന് പൊലിസില്‍ മകള്‍ പരാതി നല്‍കി. സെപ്തംബര്‍ 26ന് പത്മത്തെ കാണാതായി. പത്മവുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നരബലിയുടെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നതിലെക്ക് പൊലിസിനെ എത്തിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  6 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  6 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  6 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  6 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  6 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  6 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  6 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  6 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  6 days ago