HOME
DETAILS

മൃതദേഹം വികൃതമാക്കി, മുഖത്തും നെഞ്ചത്തും ടയറിന്റെ പാടുകള്‍, ശരീരത്തില്‍ വെടിയേറ്റ മുറിവുകളും നിരവധി; ദാനിഷ് സിദ്ദീഖിയെ തിരഞ്ഞു പിടിച്ച് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്

  
backup
August 01, 2021 | 4:59 AM

world-danish-siddiquis-body-mutilated

വാഷിങ്ടണ്‍: പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ദാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത് അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അല്ലെന്ന് റിപ്പോര്‍ട്ട്. ഇദ്ദേഹത്തെ താലിബാന്‍ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് യു.എസ് മാധ്യമമായ വാഷിങ്ടണ്‍ എക്‌സാമിനര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്.

കാന്തഹാറിലെ സ്പിന്‍ ബോള്‍ഡാക് പ്രവിശ്യയില്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ജൂലൈ 16നാണ് 38കാരനായി ദാനിഷ് സിദ്ദീഖി കൊല്ലപ്പെടുന്നത്. സ്പിന്‍ ബോള്‍ഡാകിലേക്ക് പോകുന്നതിനിടെ കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ദാനിഷ് സഞ്ചരിക്കുകയായിരുന്ന സേനവ്യൂഹത്തിനു നേരെ താലിബാന്‍ ആക്രമണം നടത്തി.

തുടര്‍ന്ന് സംഘത്തിന്റെ കമാന്‍ഡറടക്കം കുറച്ചുപേര്‍ വഴിപിരിഞ്ഞുപോയി. ആക്രമണത്തില്‍ പരിക്കേറ്റ ദാനിഷിന് അടുത്തുള്ള മസ്ജിദില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. എന്നാല്‍, മാധ്യമപ്രവര്‍ത്തകന്‍ പള്ളിയില്‍ ഉണ്ടെന്നറിഞ്ഞ താലിബാന്‍ പള്ളിക്കു നേരെ ആക്രമണം നടത്തുകയായിരുന്നെന്ന് എക്‌സാമിനര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്ന് വൈകുന്നേരം തന്നെ ദാനിഷിന്റെ ബോഡി റെഡ്‌ക്രോസിന് കൈമാറുകയും പിന്നാലെ കാണ്ഡഹാറിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ദാനിഷിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പരിശോധിച്ചതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ അദ്ദേഹത്തിന്റെ മൃതദേഹം വികൃതമാക്കിയിട്ടുണ്ടെന്ന് വ്യക്തമാണ്. ഒഡു ഡസനോളം ബുള്ളറ്റ ഏറ്റ പാടുകള്‍ ശരീരത്തിലുണ്ട്. അദ്ദേഹത്തിന്റെ മുഖത്തും നെഞ്ചത്തും ടയറിന്റെ പാടുകളുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ദാനിഷിനെ ജീവനോടെ പിടികൂടിയിരുന്നുവെന്നും പിന്നീട് വധിക്കുകയായിരുന്നുവെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ദാനിഷ് ആരാണെന്നുറപ്പു വരുത്തി മര്‍ദിച്ചവശനാക്കിയ ശേഷം വെടിവെച്ച് മുഖവും ശരീരവും വികൃതമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ശരീരത്തിലെ ചില മുറിവുകള്‍ അടുത്ത് നിന്ന് വെടിവെച്ചതിന്റെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, റിപ്പോര്‍ട്ട് താലിബാന്‍ നിഷേധിക്കുകയാണ്.മൃതദേഹങ്ങളെ ബഹുമാനിക്കാനാണ് തങ്ങള്‍ക്ക് ലഭിക്കുന്ന നിര്‍ദ്ദേശമെന്ന് താലിബാന്‍ പ്രതിനിധി പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാൻസ് തോറ്റപ്പോൾ വീണത് ഇറ്റലി; എക്കാലത്തെയും വലിയ റെക്കോർഡുമായി സ്പെയിൻ ലോകകപ്പ് ഫൈനലിൽ!

Football
  •  a day ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി

Kerala
  •  a day ago
No Image

യുഎഇയിൽ വീണ്ടും മഴ; വരും ദിവസങ്ങളിലും ശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  a day ago
No Image

വിപണിയിൽ ആവശ്യക്കാരില്ല; വിറ്റഴിക്കാനാവാതെ കെട്ടിക്കിടക്കുന്നത് 700 കോടി ലീറ്റർ എഥനോൾ; ആരുടെ താല്പര്യമാണ് എഥനോൾ നയം?

National
  •  a day ago
No Image

ദുബൈ മെട്രോയിലെ 'അഴുക്കുപിടിച്ച' ബോർഡ് ചൂണ്ടിക്കാട്ടി; വൈറലായതിന് പിന്നാലെ മലയാളി യുവാവിന് ആർടിഎയുടെ ആദരം

uae
  •  a day ago
No Image

സെമിയിൽ വീണിട്ടും വീഴാതെ എംബാപ്പെ; മെസ്സിയെ മറികടന്ന് ഗോൾഡൻ ബൂട്ട് റേസിൽ ഫ്രഞ്ച് നായകൻ മുന്നിൽ

Football
  •  a day ago
No Image

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

Kerala
  •  a day ago
No Image

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala
  •  a day ago
No Image

അഗാർക്കറെ വീഴ്ത്തി ബുംറ; ഏകദിനത്തിൽ 150 വിക്കറ്റുകൾ, ഒപ്പം ഇംഗ്ലീഷ് മണ്ണിൽ പുതിയ ചരിത്രവും!

Cricket
  •  a day ago
No Image

ശൈഖ് മുഹമ്മദിന് 77-ാം ജന്മദിനം; മികവിന്റെയും നവോത്ഥാനത്തിന്റെയും ആഗോള നായകൻ

uae
  •  a day ago