HOME
DETAILS

മലബാര്‍ സമരം സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വലമായ ഏട്: പേര് ഏതെങ്കിലും പട്ടികയില്‍ വരാനല്ല പോരാളികള്‍ ജീവന്‍ ബലിയര്‍പ്പിച്ചത്; സ്പീക്കര്‍ എം.ബി രാജേഷ്

  
backup
August 25, 2021 | 2:10 PM

the-malabar-agitation-was-a-shining-example-in-the-freedom-struggle-fighters-sacrificed-their-lives-not-to-be-on-any-list-speaker-mb-rajesh123

മലപ്പുറം: മലബാര്‍ സമരം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടമായിരുന്നുവെന്നും അതിനെ പിന്നീട് ഏറ്റെടുത്തത് സഖ്യശക്തികളായ ജന്മിത്വമായിരുന്നുവെന്നും സ്പീക്കര്‍ എം.ബി. രാജേഷ്. ചരിത്ര വസ്തുതകളെ വളച്ചൊടിക്കാതെ കൊളോണിയല്‍ വിരുദ്ധമായ ഉള്ളടക്കത്തെയാണ് നമ്മള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് മലപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു സ്പീക്കര്‍ എം.ബി രാജേഷ്.

മലബാര്‍ സമരം സ്വാതന്ത്ര്യ സമരത്തില്‍ ഉജ്ജ്വലമായ ഏടാണ്. അതുസംബന്ധിച്ച് തന്റെ നിലപാടുകളില്‍ ഒരുമാറ്റവുമില്ല. അത് ചരിത്ര വസ്തുതകള്‍ അങ്ങനെയായതുകൊണ്ടാണ്. ഭരണ കൂടത്തിന്റെ ചൂഷണവും ജന്മിത്വത്തിനെതിരായ ചൂഷണവുമാണ് അന്ന് അരങ്ങേറിയത്. ദുരിതപൂര്‍ണമായിരുന്നു കര്‍ഷക ജീവിതം. കര്‍ഷകരെ ദ്രോഹിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ജന്മിമാരെയാണ് കൂടെ നിര്‍ത്തിയത്.
പേര് ഏതെങ്കിലും പട്ടികയില്‍ വരുമെന്നു കരുതിയിട്ടല്ല അന്നത്തെ പോരാളികള്‍ സമരരംഗത്തിറങ്ങിയത്. മാതൃരാജ്യത്തിനുവേണ്ടി ജീവന്‍ ബലി നല്‍കിയത്. കര്‍ഷരിലെ വലിയ അസംതൃപ്തിയുടെ അഗ്നിപര്‍വതം അന്ന് പൊട്ടിത്തെറിച്ചു.
എന്നാല്‍ സമരകാലത്ത് ചില വഴിതെറ്റലുകളുണ്ടായിട്ടുണ്ട്. അതിനെ മറ്റൊരുതരത്തിലുള്ള രീതിയിലേക്ക് ചിത്രീകരിക്കുന്നത് ചരിത്രത്തോടുള്ള അനീതിയാണ്. ഇതിനെക്കുറിച്ച് ഇ.എം.എസ് എഴുതിയ ലേഖനം ഏറെ പ്രസക്തമാണ്. ആഹ്വാനവും താക്കാതും എന്നാണതിന്റെ തലക്കെട്ട്. എന്താണ് ആഹ്വാനം. മലബാര്‍ സമരത്തിനെതിരായ വര്‍ഗീയ ചേരിതിരിവിനെതിരെയാണത്. എന്താണ് താക്കീത്. സാമ്രാജ്യത്വശക്തികള്‍ക്കെതിരായ ഉള്ളടക്കത്തെ ഉയര്‍ത്തിപ്പിടിക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, എം.പി അബ്ദുസമദ് സമദാനി പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് നസ്രീന വധക്കേസ്: ഫോണുകൾ കിണറ്റിലെറിഞ്ഞത് പ്രതിയെന്ന് സ്ഥിരീകരണം; കേസിലെ ദുരൂഹത നീക്കി സിസിടിവി ദൃശ്യങ്ങൾ

Kerala
  •  a day ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മൃതദേഹങ്ങൾക്കായി കഡാവർ നായ്ക്കളെ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു; വിദഗ്ധ ഡോക്ടർമാരുടെ സംഘം തൃശ്ശൂരിലെത്തി

Kerala
  •  a day ago
No Image

മുണ്ടത്തിക്കോട് ദുരന്തം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കിയേക്കും; സർക്കാർ നിലപാട് കാത്ത് ദേവസ്വങ്ങൾ

Kerala
  •  a day ago
No Image

വാൽപ്പാറ അപകടം: മരണസംഖ്യ 10 ആയി; ചികിത്സയിലായിരുന്ന ഡ്രൈവർ നൗഷാദ് അലി മരിച്ചു; മരണം ചികിത്സാ പിഴവ് മൂലമെന്ന് കുടുംബം

Kerala
  •  a day ago
No Image

വിധിദിനം നാളെ: തമിഴ്നാടും ബംഗാളും പോളിങ് ബൂത്തിലേക്ക്

National
  •  a day ago
No Image

ബഹ്‌റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ഹൃദയാഘാതംമൂലം അന്തരിച്ചു

bahrain
  •  a day ago
No Image

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം: 'ഒരു രോഗിക്ക് മൂന്ന് ഡോക്ടർമാർ, മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി

Kerala
  •  a day ago
No Image

യുഎഇയുടെ സുരക്ഷ തകർക്കാനുള്ള നീക്കം; ശക്തമായി അപലപിച്ച് ജിസിസി; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

uae
  •  a day ago
No Image

'നാട് കണ്ട വലിയ ദുരന്തം, ചികിത്സയ്ക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ തടസ്സമാകരുത്'; തൃശ്ശൂർ സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് കെ.സി വേണുഗോപാൽ

Kerala
  •  a day ago
No Image

ഹെസ്സ സ്ട്രീറ്റിലെ 'റെഡ് സിഗ്നൽ' മാറി; യാത്രാ സമയം 50 മിനിറ്റിൽ നിന്ന് 25 ആയി കുറയും

uae
  •  a day ago