HOME
DETAILS

കാണാം മുല്ല ഒമറിന്റെ ഖബറിടം; ഒമ്പത് വര്‍ഷത്തെ രഹസ്യം വെളിപ്പെടുത്തി താലിബാന്‍. പ്രാര്‍ത്ഥനയ്ക്കായി തുറന്നുകൊടുത്തു

  
Web Desk
November 07 2022 | 10:11 AM

taliban-reveal-burial-place-of-founder-mullah-omar-nine-years-after-death-2022

കാബൂള്‍: താലിബാന്‍ സ്ഥാപക നേതാവ് മുല്ല ഉമറിന്റെ ഖബറിടം ജനങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്തുന്നതിനായി തുറന്നുകൊടുത്തു. ഖബര്‍ എവിടെയാണെന്ന കാര്യം ഒമ്പത് വര്‍ഷമായി താലിബാന്‍ രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു. അടുത്ത കുടുംബാംഗങ്ങള്‍ക്ക് മാത്രമേ ഈ സ്ഥലത്തെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. പ്രാര്‍ത്ഥിക്കാന്‍ അനുമതിയും ഇവര്‍ക്ക് മാത്രമായിരുന്നു.

സാബുല്‍ പ്രവിശ്യയിലെ സൂരി ജില്ലയിലെ ഒമര്‍സോയ്ക്ക് സമീപമാണ് അന്ത്യവിശ്രമസ്ഥലം. ഞായറാഴ്ച ഉവിടെ നടന്ന ചടങ്ങില്‍ താലിബാന്റെ മുതിര്‍ന്ന നേതാക്കള്‍ സംബന്ധിച്ചതായി വക്താവ് സബീഹുല്ല മുജാഹിദ് വെളിപ്പെടുത്തി. രാജ്യത്തിനകത്തും പുറത്തും ശത്രുക്കള്‍ ഉള്ളതിനാലും രാജ്യം അധിനിവേശ ശക്തികള്‍ക്കു കീഴിലായതിനാലും ഖബറിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനാണ് ഇതുവരെ രഹസ്യമാക്കിവെച്ചതെന്നും മുജാഹിദ് എ.എഫ്.പിയോട് പറഞ്ഞു.

മുല്ല ഉമര്‍ മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞാണ് മരണവാര്‍ത്ത പോലും താലിബാന്‍ പുറത്തുവിടുന്നത്. അപ്പോഴും ഖബറിടം എവിടെയാണെന്ന കാര്യം മറച്ചുവച്ചു. 2001ല്‍ അമേരിക്ക അധിനിവേശത്തിലൂടെ താലിബാനെ പുറത്താക്കിയതു മുതല്‍ മുല്ല ഉമര്‍ കൊല്ലപ്പെട്ടുവെന്ന തരത്തിലും മറ്റുമായി നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. 2015ലാണ് രണ്ട് വര്‍ഷം അദ്ദേഹം മരിച്ചതായി താലിബാന്റെ സ്ഥിരീകരണം വരുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് താലിബാന്‍ വീണ്ടും അഫ്ഗാനിസ്താന്റെ ഭരണത്തിലേറുന്നത്. 20 വര്‍ഷത്തിനു ശേഷമുള്ള താലിബാന്റെ തിരിച്ചുവരവായിരുന്നു ഇത്.

മുല്ല ഉമറിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥന നടത്തുന്നതിന്റെ ചിത്രങ്ങളും അധികൃതര്‍ പുറത്തുവിട്ടു. വെളുത്ത ചെറിയ ഇഷ്ടികകള്‍ കൊണ്ട് ഖബറിനു ചുറ്റും കെട്ടി നടുവില്‍ ചരല്‍ക്കല്ലുകള്‍ നിരത്തിയിട്ടുണ്ട്. ഖബറിന് അല്‍പം പുറത്തായി എല്ലാ ഭാഗവും ഇരുമ്പ് കൊണ്ട് വേലി കെട്ടി അടച്ച് പച്ച പെയിന്റ് നല്‍കിയതായും കാണാം.

ഇനി മുതല്‍ ജനങ്ങള്‍ക്ക് ഖബറിടം സന്ദര്‍ശിക്കാമെന്നും മുജാഹിദ് പറഞ്ഞു. 1993ല്‍ താലിബാന്‍ സ്ഥാപിച്ച മുല്ല ഉമര്‍ 55ാം വയസ്സിലാണ് മരിക്കുന്നത്. ഒരു പതിറ്റാണ്ട് നീണ്ട സോവിയറ്റ് അധിനിവേശത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര ആഭ്യന്തരയുദ്ധത്തിന് മറുമരുന്നായിട്ടായിരുന്നു താലിബാന്റെ ജനനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  2 days ago