HOME
DETAILS

ജനവാസ കേന്ദ്രങ്ങളെ ബഫര്‍സോണില്‍ ഉള്‍പ്പെടുത്തിയത് എല്‍.ഡി.എഫ് സര്‍ക്കാര്‍, ഇപ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുന്നു: വി.ഡി സതീശന്‍

  
Web Desk
December 22 2022 | 08:12 AM

kerala-opposition-leader-vd-satheesan-allegations-against-pinarayi-government-over-buffer-zone

കൊച്ചി: ബഫര്‍ സോണ്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്. ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ വീണിടത്ത് കിടന്നുരുളുകയാണ്. ബഫര്‍സോണില്‍ ജനവാസമേഖലയെ ഉള്‍പ്പെടുത്തിയത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്നും സതീശന്‍ പറഞ്ഞു.

'ജനങ്ങളെ ദ്രോഹിക്കുന്ന ഉത്തരവാണ് സര്‍ക്കാര്‍ ഇറക്കിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭംഗിയായി ചെയ്ത കാര്യങ്ങള്‍ പിണറായി സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാക്കി. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഇനിയും മറുപടി നല്‍കിയിട്ടില്ല. ദേശീയ ശരാശരിയേക്കാള്‍ വനം കേരളത്തിലുണ്ട്. ജനസാന്ദ്രത കൂടുതല്‍, വാസഭൂമിയുടെ കുറവ് ഇതൊക്കെയാണ് സുപ്രിം കോടതിയില്‍ അറിയിക്കേണ്ടത്. എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ ചെയ്യുന്നില്ല. സര്‍ക്കാരിന് എന്തു ചെയ്യണമെന്നറിയാതെയുള്ള ആശയക്കുഴപ്പമുണ്ട്. ബിജെപിയെ സഹായിക്കാനാണ് ഇപ്പോള്‍ ജയറാം രമേഷിനെ ഇടത് സര്‍ക്കാര്‍ കുറ്റപെടുത്തുന്നത്'. ആദ്യ പിണറായി സര്‍ക്കാര്‍ ചെയ്തു വച്ച ദുരന്തമാണിത്. ഉറങ്ങിക്കിടന്ന സര്‍ക്കാരിനെ ഉണര്‍ത്താന്‍ പ്രതിപക്ഷത്തിന് സാധിച്ചുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.

സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് രണ്ടരലക്ഷം ഹെക്ടര്‍ ഭുമിയാണ് നഷ്ടമാകുക. കേരളം പോലെ ചെറിയ ഒരു സംസ്ഥാനത്തിന് ഇത് ഉള്‍ക്കൊള്ളാന്‍ കഴുയുമോ. രാജ്യത്ത് ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളമെന്ന് ഓര്‍ക്കണം. കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതില്‍ ഇതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി വനം മന്ത്രിയുമാണ്.

യുഡിഎഫ് കാലത്ത് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി ബഫര്‍ സോണ്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. അത് കോടതിയില്‍ കൊടുത്തില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് കോടതിയില്‍ അല്ല കൊടുക്കേണ്ടത്. കേന്ദ്രസര്‍ക്കാരിനാണ്. അവരാണ് സുപ്രീം കോടതിയില്‍ കൊടുക്കേണ്ടത്. 2015ല്‍ സംസ്ഥന സര്‍ക്കാര്‍ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട്
വനം മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

ഉപഗ്രഹ സര്‍വേ അവ്യക്തമാണെന്ന് ഇപ്പോള്‍ സര്‍ക്കാരിന് തന്നെ മനസിലായി. അത് പൂഴത്തിവച്ചത് എന്തിനായിരുന്നു. സര്‍ക്കാരിന് ജനവാസമേഖലയെ ഉള്‍പ്പെടുത്തണമെന്നാണ് ആഗ്രഹമെന്ന് ഈ നിസംഗത കാണുമ്പോള്‍ തോന്നുന്നതെന്നും സതീശന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രജിസ്ട്രാറോട് ഓഫിസിൽ പ്രവേശിക്കരുതെന്ന് വി.സി; കേരള സര്‍വകലാശാലയിൽ അസാധാരണ നീക്കങ്ങൾ

Kerala
  •  a day ago
No Image

ശിക്ഷ നടപ്പാക്കാൻ ആറുദിവസം മാത്രം; നിമിഷപ്രിയക്കായി ഊര്‍ജിത നീക്കങ്ങള്‍

Kerala
  •  2 days ago
No Image

സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി നിര്യാതയായി

Saudi-arabia
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  2 days ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  2 days ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  2 days ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  2 days ago
No Image

ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്

International
  •  2 days ago
No Image

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

National
  •  2 days ago
No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  2 days ago