9 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിയൻ ഉംറ തീർഥാടകർ പുണ്യഭൂമിയിൽ
മദീന: ഒമ്പത് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഉംറ നിർവഹിക്കുന്നതിനായി ഇറാനിയൻ തീർഥാടകരുടെ ആദ്യ സംഘം തിങ്കളാഴ്ച മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. സഊദി അറേബ്യയിലെ ഇറാൻ അംബാസഡർ അലി റെസ എനായത്തിയും നിരവധി സഊദി, ഇറാനിയൻ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും തീർഥാടകരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു.
2023 മാര്‍ച്ചില്‍ സഊദി അറേബ്യയും ഇറാനും നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതിനെ തുടര്‍ന്ന് ഉഭയകക്ഷി കരാര്‍ ഒപ്പുവെച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇറാനില്‍ നിന്നുള്ള ഉംറ യാത്രകള്‍ പുനരാരംഭിക്കുന്നതെന്ന് ഇറാൻ അംബാസഡർ അലി രിദ ഇനായതി പറഞ്ഞു. എട്ട് വർഷത്തിലേറെയായി മുറിഞ്ഞു കിടന്ന ബന്ധം പുനഃസ്ഥാപിക്കാനും ഇരു രാജ്യങ്ങളിലും എംബസികൾ വീണ്ടും തുറക്കാനും കഴിഞ്ഞ വർഷം ടെഹ്‌റാനും റിയാദും ഇടനിലക്കാരനായ ചൈനയുടെ മാധ്യസ്ഥതയിൽ നടന്ന കരാറിൽ ഒപ്പ് വെച്ചിരുന്നു.
നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10 ന് ആണ് സഊദി അറേബ്യയും ഇറാനും ബെയ്ജിംഗില്‍ വെച്ച് ചൈനയുടെ മധ്യസ്ഥതയില്‍ കരാര്‍ ഒപ്പുവെച്ചത്. വൈകാതെ ഇരു രാജ്യങ്ങളും തങ്ങളുടെ എംബസികള്‍ തുറക്കുകയും ചെയ്തു. കഴിഞ്ഞ നവംബര്‍ 11 ന് റിയാദില്‍ നടന്ന അറബ്, ഇസ്‌ലാമിക് സംയുക്ത ഉച്ചകോടിക്കിടെ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും ചര്‍ച്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."