HOME
DETAILS

ഏകസിവില്‍കോഡ് ചര്‍ച്ചകള്‍ക്കിടെ മുസ്ലിം സ്ത്രീകളുടെ അനന്തരാവകാശം സുപ്രിംകോടതി പരിശോധിക്കുന്നു

  
May 19, 2024 | 3:12 AM

SC to decide if Muslim women get equality in succession

 

ന്യൂഡല്‍ഹി: ഏകസിവില്‍കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുകയും ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ ഇതുസംബന്ധിച്ച നിയമനടപടികള്‍ക്ക് തുടക്കമിടുകയുംചെയ്തിരിക്കെ, മുസ്ലിം സ്ത്രീകള്‍ക്ക് പിന്തുടര്‍ച്ചാവകാശ സ്വത്തുക്കളില്‍ തുല്യ അവകാശമുണ്ടോയെന്ന് സുപ്രിംകോടതി പരിശോധിക്കുന്നു. ഭരണഘടനയുടെ മൗലികാവകാശം സംബന്ധിച്ച അനുച്ഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുച്ഛേദം 15 (മതം, വര്‍ഗം, ജാതി, ലിംഗം, ജനനസ്ഥലം തുടങ്ങിയ പരിഗണിച്ച് വിവേചനം) എന്നിവ പ്രകാരം മുസ്ലിം സ്ത്രീകള്‍ക്ക് അനന്തരാവകാശ സ്വത്തില്‍ തുല്യവിഹിതത്തിന് അര്‍ഹതയുണ്ടോയെന്നാണ് കോടതി പരിഗണിക്കുന്നത്. സ്വത്താവകാശവുമായി ബന്ധപ്പെട്ട് മറ്റൊരു സിവില്‍ കേസ് പരിഗണിക്കവെ ജസ്റ്റിസുമാരായ സി.ടി രവികുമാറും രാജേഷ് ബിന്‍ഡാലും അടങ്ങുന്ന രണ്ടംഗസുപ്രിംകോടതി ബെഞ്ചാണ് മുസ്ലിം സ്ത്രീകളുടെ അനന്തരാവകാശനിയമവും പരാമര്‍ശിച്ചത്.

പരേതനായ ഹാസി എന്നയാള്‍ തന്റെ നാലാമത്തെ മകനെ ഒഴിവാക്കി മറ്റു മൂന്ന് ആണ്‍മക്കള്‍ക്ക് സ്വത്തുക്കള്‍ മുഴുവന്‍ എഴുതിക്കൊടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിഷയത്തില്‍ സുപ്രിംകോടതിയിലുള്ളത്. ഹാസിയുടെ തീരുമാനം ശരിവച്ച വിചാരണക്കോടതി വിധി ചോദ്യംചെയ്ത് നാലാമത്തെ മകന്‍ ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി അസാധുവാക്കി. ഹാസിക്ക് മൊത്തം സ്വത്തിന്റെ മൂന്നിലൊന്ന് മാത്രമേ ഇത്തരത്തില്‍ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും ബാക്കിയുള്ള മൂന്നില്‍ രണ്ട് സ്വത്തുക്കള്‍ മറ്റ് അവകാശികള്‍ക്കായി വീതിക്കണമെന്നും ഹൈക്കോടതി വിധിച്ചു. ഇത് ചോദ്യംചെയ്യുന്ന ഹരജിയാണ് ഇപ്പോള്‍ സുപ്രിംകോടതിയിലുള്ളത്.

വില്‍പ്പത്രം എഴുതുന്നയാള്‍ക്ക് അദ്ദേഹത്തിന്റെ സ്വത്തിന്റെ മൂന്നിലൊന്ന് ഇഷ്ടമള്ള ആള്‍ക്ക് നല്‍കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ ബാക്കിയുള്ള മൂന്നില്‍ രണ്ട് സ്വത്തുക്കള്‍ നിയമപരമായ അവകാശികള്‍ക്ക് തുല്യമായി വീതം വയ്ക്കണമെന്നും, 1987ലെ നറുന്നിസ- ഷെയ്ഖ് അബ്ദുല്‍ ഹമീദ് കേസിലെ കര്‍ണാടക ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി സുപ്രിംകോടതി നിരീക്ഷിച്ചു. നിയമപരമായ അവകാശികള്‍ അനുവദിക്കുകയാണെങ്കില്‍ മൂന്നിലൊന്ന് എന്ന പരിധി ഒഴിവാക്കാനാകുമെന്നും കോടതി പറഞ്ഞു. കേസില്‍ അമിക്കസ്‌ക്യൂരിയായി (കോടതിയെ സഹായിക്കുന്ന അഭിഭാഷകന്‍) മുതിര്‍ന്ന അഭിഭാഷകനായ വി. ഗിരിയെ നിയോഗിച്ചു. കേസ് ജൂലൈ 25ന് വീണ്ടും പരിഗണിക്കും.

കോടതിയുടെ പരിഗണിഗനാ വിഷയം:
1- അനുച്ഛേദം 14, 15 പ്രകാരം ഭരണഘടനയുടെ വീക്ഷണത്തില്‍ മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തില്‍ 44 ാം വകുപ്പ് പ്രകാരം തുല്യത അവകാശപ്പെടാന്‍ അവകാശമുണ്ടോ?
2- മുസ്ലിം വ്യക്തിനിയമപ്രകാരം ഔസ്യത്ത് (മരണപത്രം) എഴുതിവച്ച വ്യക്തിക്ക് തന്റെ ഇഷ്ടപ്രകാരം മുഴുവന്‍ സ്വത്തും വില്‍പത്രം എഴുതിവയ്ക്കാന്‍ കഴിയുമോ? 
3- മുസ്ലിം വ്യക്തിനിയമപ്രകാരം ഔസ്യത്ത് എഴുതിവച്ച വ്യക്തിക്ക് മറ്റ് നിയമപരമായ അവകാശികളുടെ സമ്മതമില്ലാതെ തന്റെ ഏതെങ്കിലും അല്ലെങ്കില്‍ അതിലധികമോ നിയമപരമായ അവകാശികള്‍ക്ക് അനുകൂലമായി സ്വത്തുക്കളുടെ മൂന്നിലൊന്ന് വില്‍പത്രം എഴുതിവയ്ക്കാന്‍ കഴിയുമോ? 

SC to decide if Muslim women get equality in succession



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരമരണം; 26 കാരിയായ യുവതി മരിച്ചു

Kerala
  •  15 minutes ago
No Image

ദേശീയ ദിനം ആഘോഷമാക്കി ഒമാൻ; രാജ്യമെങ്ങും ആഘോഷത്തിമിർപ്പിൽ

oman
  •  24 minutes ago
No Image

മഴ പിന്നോട്ടില്ല, ഞായറാഴ്ച്ച വരെ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  26 minutes ago
No Image

1,000 അന്താരാഷ്ട്ര കമ്പനികളെ ആകർഷിക്കാൻ സാമ്പത്തിക പദ്ധതിയുമായി യുഎഇ

uae
  •  an hour ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

തിഹാര്‍ ജയിലില്‍ പുതിയ ഗോശാല; തടവുകാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനെന്ന്. ഏകാന്തതടവുകാര്‍ക്ക് കൗ തെറാപ്പിയെന്നും അധികൃതര്‍

National
  •  2 hours ago
No Image

ജ്വല്ലറിയില്‍ മോഷണശ്രമം, പിടിക്കപ്പെട്ടപ്പോള്‍ ആത്മഹത്യാശ്രമം; പന്തീരാങ്കാവില്‍ യുവതി കസ്റ്റഡിയില്‍

Kerala
  •  2 hours ago
No Image

'യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ താരിഫ് കൂട്ടുമെന്ന് താക്കീത് ചെയ്തു;  മോദി അടിയറവ് പറഞ്ഞു' ഇന്ത്യ-പാക് യുദ്ധ വിരാമത്തില്‍ ട്രംപിന്റെ പുതിയ അവകാശവാദം

National
  •  2 hours ago
No Image

ട്രാഫിക് പിഴകൾ അടച്ചില്ലെങ്കിൽ യുഎഇയിൽ നിന്ന് മടങ്ങാനാകില്ലേ?, നിയമം പറയുന്നതിങ്ങനെ

uae
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നു, അറസ്റ്റ് ഉടന്‍?

Kerala
  •  2 hours ago