HOME
DETAILS

ഏകസിവില്‍കോഡ് ചര്‍ച്ചകള്‍ക്കിടെ മുസ്ലിം സ്ത്രീകളുടെ അനന്തരാവകാശം സുപ്രിംകോടതി പരിശോധിക്കുന്നു

  
May 19, 2024 | 3:12 AM

SC to decide if Muslim women get equality in succession

 

ന്യൂഡല്‍ഹി: ഏകസിവില്‍കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുകയും ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ ഇതുസംബന്ധിച്ച നിയമനടപടികള്‍ക്ക് തുടക്കമിടുകയുംചെയ്തിരിക്കെ, മുസ്ലിം സ്ത്രീകള്‍ക്ക് പിന്തുടര്‍ച്ചാവകാശ സ്വത്തുക്കളില്‍ തുല്യ അവകാശമുണ്ടോയെന്ന് സുപ്രിംകോടതി പരിശോധിക്കുന്നു. ഭരണഘടനയുടെ മൗലികാവകാശം സംബന്ധിച്ച അനുച്ഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുച്ഛേദം 15 (മതം, വര്‍ഗം, ജാതി, ലിംഗം, ജനനസ്ഥലം തുടങ്ങിയ പരിഗണിച്ച് വിവേചനം) എന്നിവ പ്രകാരം മുസ്ലിം സ്ത്രീകള്‍ക്ക് അനന്തരാവകാശ സ്വത്തില്‍ തുല്യവിഹിതത്തിന് അര്‍ഹതയുണ്ടോയെന്നാണ് കോടതി പരിഗണിക്കുന്നത്. സ്വത്താവകാശവുമായി ബന്ധപ്പെട്ട് മറ്റൊരു സിവില്‍ കേസ് പരിഗണിക്കവെ ജസ്റ്റിസുമാരായ സി.ടി രവികുമാറും രാജേഷ് ബിന്‍ഡാലും അടങ്ങുന്ന രണ്ടംഗസുപ്രിംകോടതി ബെഞ്ചാണ് മുസ്ലിം സ്ത്രീകളുടെ അനന്തരാവകാശനിയമവും പരാമര്‍ശിച്ചത്.

പരേതനായ ഹാസി എന്നയാള്‍ തന്റെ നാലാമത്തെ മകനെ ഒഴിവാക്കി മറ്റു മൂന്ന് ആണ്‍മക്കള്‍ക്ക് സ്വത്തുക്കള്‍ മുഴുവന്‍ എഴുതിക്കൊടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിഷയത്തില്‍ സുപ്രിംകോടതിയിലുള്ളത്. ഹാസിയുടെ തീരുമാനം ശരിവച്ച വിചാരണക്കോടതി വിധി ചോദ്യംചെയ്ത് നാലാമത്തെ മകന്‍ ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി അസാധുവാക്കി. ഹാസിക്ക് മൊത്തം സ്വത്തിന്റെ മൂന്നിലൊന്ന് മാത്രമേ ഇത്തരത്തില്‍ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും ബാക്കിയുള്ള മൂന്നില്‍ രണ്ട് സ്വത്തുക്കള്‍ മറ്റ് അവകാശികള്‍ക്കായി വീതിക്കണമെന്നും ഹൈക്കോടതി വിധിച്ചു. ഇത് ചോദ്യംചെയ്യുന്ന ഹരജിയാണ് ഇപ്പോള്‍ സുപ്രിംകോടതിയിലുള്ളത്.

വില്‍പ്പത്രം എഴുതുന്നയാള്‍ക്ക് അദ്ദേഹത്തിന്റെ സ്വത്തിന്റെ മൂന്നിലൊന്ന് ഇഷ്ടമള്ള ആള്‍ക്ക് നല്‍കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ ബാക്കിയുള്ള മൂന്നില്‍ രണ്ട് സ്വത്തുക്കള്‍ നിയമപരമായ അവകാശികള്‍ക്ക് തുല്യമായി വീതം വയ്ക്കണമെന്നും, 1987ലെ നറുന്നിസ- ഷെയ്ഖ് അബ്ദുല്‍ ഹമീദ് കേസിലെ കര്‍ണാടക ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി സുപ്രിംകോടതി നിരീക്ഷിച്ചു. നിയമപരമായ അവകാശികള്‍ അനുവദിക്കുകയാണെങ്കില്‍ മൂന്നിലൊന്ന് എന്ന പരിധി ഒഴിവാക്കാനാകുമെന്നും കോടതി പറഞ്ഞു. കേസില്‍ അമിക്കസ്‌ക്യൂരിയായി (കോടതിയെ സഹായിക്കുന്ന അഭിഭാഷകന്‍) മുതിര്‍ന്ന അഭിഭാഷകനായ വി. ഗിരിയെ നിയോഗിച്ചു. കേസ് ജൂലൈ 25ന് വീണ്ടും പരിഗണിക്കും.

കോടതിയുടെ പരിഗണിഗനാ വിഷയം:
1- അനുച്ഛേദം 14, 15 പ്രകാരം ഭരണഘടനയുടെ വീക്ഷണത്തില്‍ മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തില്‍ 44 ാം വകുപ്പ് പ്രകാരം തുല്യത അവകാശപ്പെടാന്‍ അവകാശമുണ്ടോ?
2- മുസ്ലിം വ്യക്തിനിയമപ്രകാരം ഔസ്യത്ത് (മരണപത്രം) എഴുതിവച്ച വ്യക്തിക്ക് തന്റെ ഇഷ്ടപ്രകാരം മുഴുവന്‍ സ്വത്തും വില്‍പത്രം എഴുതിവയ്ക്കാന്‍ കഴിയുമോ? 
3- മുസ്ലിം വ്യക്തിനിയമപ്രകാരം ഔസ്യത്ത് എഴുതിവച്ച വ്യക്തിക്ക് മറ്റ് നിയമപരമായ അവകാശികളുടെ സമ്മതമില്ലാതെ തന്റെ ഏതെങ്കിലും അല്ലെങ്കില്‍ അതിലധികമോ നിയമപരമായ അവകാശികള്‍ക്ക് അനുകൂലമായി സ്വത്തുക്കളുടെ മൂന്നിലൊന്ന് വില്‍പത്രം എഴുതിവയ്ക്കാന്‍ കഴിയുമോ? 

SC to decide if Muslim women get equality in succession



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഹാറിലെ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടിത്തം; ആളപായമില്ലാതെ വന്‍ ദുരന്തം ഒഴിവായി

oman
  •  14 days ago
No Image

ഒറ്റപ്പാലത്ത് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാൻ പി.കെ ശശി? ചർച്ചകൾ സജീവം

Kerala
  •  14 days ago
No Image

താപനിലയില്‍ താഴ്ന്നു; ഒമാനില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

oman
  •  14 days ago
No Image

ഖത്തറിന് നേരെ വീണ്ടും ഇറാൻ ആക്രമണം; 10 ഡ്രോണുകളും രണ്ട് ക്രൂയിസ് മിസൈലുകളും തകർത്തതായി ഖത്തർ സായുധ സേന

qatar
  •  14 days ago
No Image

തുർക്കിക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ആളപായമില്ലെന്ന് പ്രതിരോധ മന്ത്രാലയം

International
  •  14 days ago
No Image

എഐ ഉപയോഗിച്ച് വ്യാജ യുദ്ധചിത്രങ്ങൾ നിർമ്മിച്ചു: ബഹ്‌റൈനിൽ യുവാവ് അറസ്റ്റിൽ

International
  •  14 days ago
No Image

ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം; 101 പേരെ കാണാതായി

International
  •  14 days ago
No Image

മലയാളം ഇനി ഭരണഭാഷ; ബില്ലില്‍ ഒപ്പുവച്ച് ഗവര്‍ണര്‍

Kerala
  •  14 days ago
No Image

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും: രാജ്യസഭയിലേക്കെന്ന് സൂചന

National
  •  14 days ago
No Image

സഊദിക്ക് നേരെ വീണ്ടും ആക്രമണം; ഒമ്പത് ഡ്രോണുകളും രണ്ട് മിസൈലുകളും തകർത്തു

Saudi-arabia
  •  14 days ago