HOME
DETAILS

ഏകസിവില്‍കോഡ് ചര്‍ച്ചകള്‍ക്കിടെ മുസ്ലിം സ്ത്രീകളുടെ അനന്തരാവകാശം സുപ്രിംകോടതി പരിശോധിക്കുന്നു

  
May 19, 2024 | 3:12 AM

SC to decide if Muslim women get equality in succession

 

ന്യൂഡല്‍ഹി: ഏകസിവില്‍കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുകയും ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ ഇതുസംബന്ധിച്ച നിയമനടപടികള്‍ക്ക് തുടക്കമിടുകയുംചെയ്തിരിക്കെ, മുസ്ലിം സ്ത്രീകള്‍ക്ക് പിന്തുടര്‍ച്ചാവകാശ സ്വത്തുക്കളില്‍ തുല്യ അവകാശമുണ്ടോയെന്ന് സുപ്രിംകോടതി പരിശോധിക്കുന്നു. ഭരണഘടനയുടെ മൗലികാവകാശം സംബന്ധിച്ച അനുച്ഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുച്ഛേദം 15 (മതം, വര്‍ഗം, ജാതി, ലിംഗം, ജനനസ്ഥലം തുടങ്ങിയ പരിഗണിച്ച് വിവേചനം) എന്നിവ പ്രകാരം മുസ്ലിം സ്ത്രീകള്‍ക്ക് അനന്തരാവകാശ സ്വത്തില്‍ തുല്യവിഹിതത്തിന് അര്‍ഹതയുണ്ടോയെന്നാണ് കോടതി പരിഗണിക്കുന്നത്. സ്വത്താവകാശവുമായി ബന്ധപ്പെട്ട് മറ്റൊരു സിവില്‍ കേസ് പരിഗണിക്കവെ ജസ്റ്റിസുമാരായ സി.ടി രവികുമാറും രാജേഷ് ബിന്‍ഡാലും അടങ്ങുന്ന രണ്ടംഗസുപ്രിംകോടതി ബെഞ്ചാണ് മുസ്ലിം സ്ത്രീകളുടെ അനന്തരാവകാശനിയമവും പരാമര്‍ശിച്ചത്.

പരേതനായ ഹാസി എന്നയാള്‍ തന്റെ നാലാമത്തെ മകനെ ഒഴിവാക്കി മറ്റു മൂന്ന് ആണ്‍മക്കള്‍ക്ക് സ്വത്തുക്കള്‍ മുഴുവന്‍ എഴുതിക്കൊടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിഷയത്തില്‍ സുപ്രിംകോടതിയിലുള്ളത്. ഹാസിയുടെ തീരുമാനം ശരിവച്ച വിചാരണക്കോടതി വിധി ചോദ്യംചെയ്ത് നാലാമത്തെ മകന്‍ ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി അസാധുവാക്കി. ഹാസിക്ക് മൊത്തം സ്വത്തിന്റെ മൂന്നിലൊന്ന് മാത്രമേ ഇത്തരത്തില്‍ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും ബാക്കിയുള്ള മൂന്നില്‍ രണ്ട് സ്വത്തുക്കള്‍ മറ്റ് അവകാശികള്‍ക്കായി വീതിക്കണമെന്നും ഹൈക്കോടതി വിധിച്ചു. ഇത് ചോദ്യംചെയ്യുന്ന ഹരജിയാണ് ഇപ്പോള്‍ സുപ്രിംകോടതിയിലുള്ളത്.

വില്‍പ്പത്രം എഴുതുന്നയാള്‍ക്ക് അദ്ദേഹത്തിന്റെ സ്വത്തിന്റെ മൂന്നിലൊന്ന് ഇഷ്ടമള്ള ആള്‍ക്ക് നല്‍കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ ബാക്കിയുള്ള മൂന്നില്‍ രണ്ട് സ്വത്തുക്കള്‍ നിയമപരമായ അവകാശികള്‍ക്ക് തുല്യമായി വീതം വയ്ക്കണമെന്നും, 1987ലെ നറുന്നിസ- ഷെയ്ഖ് അബ്ദുല്‍ ഹമീദ് കേസിലെ കര്‍ണാടക ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി സുപ്രിംകോടതി നിരീക്ഷിച്ചു. നിയമപരമായ അവകാശികള്‍ അനുവദിക്കുകയാണെങ്കില്‍ മൂന്നിലൊന്ന് എന്ന പരിധി ഒഴിവാക്കാനാകുമെന്നും കോടതി പറഞ്ഞു. കേസില്‍ അമിക്കസ്‌ക്യൂരിയായി (കോടതിയെ സഹായിക്കുന്ന അഭിഭാഷകന്‍) മുതിര്‍ന്ന അഭിഭാഷകനായ വി. ഗിരിയെ നിയോഗിച്ചു. കേസ് ജൂലൈ 25ന് വീണ്ടും പരിഗണിക്കും.

കോടതിയുടെ പരിഗണിഗനാ വിഷയം:
1- അനുച്ഛേദം 14, 15 പ്രകാരം ഭരണഘടനയുടെ വീക്ഷണത്തില്‍ മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തില്‍ 44 ാം വകുപ്പ് പ്രകാരം തുല്യത അവകാശപ്പെടാന്‍ അവകാശമുണ്ടോ?
2- മുസ്ലിം വ്യക്തിനിയമപ്രകാരം ഔസ്യത്ത് (മരണപത്രം) എഴുതിവച്ച വ്യക്തിക്ക് തന്റെ ഇഷ്ടപ്രകാരം മുഴുവന്‍ സ്വത്തും വില്‍പത്രം എഴുതിവയ്ക്കാന്‍ കഴിയുമോ? 
3- മുസ്ലിം വ്യക്തിനിയമപ്രകാരം ഔസ്യത്ത് എഴുതിവച്ച വ്യക്തിക്ക് മറ്റ് നിയമപരമായ അവകാശികളുടെ സമ്മതമില്ലാതെ തന്റെ ഏതെങ്കിലും അല്ലെങ്കില്‍ അതിലധികമോ നിയമപരമായ അവകാശികള്‍ക്ക് അനുകൂലമായി സ്വത്തുക്കളുടെ മൂന്നിലൊന്ന് വില്‍പത്രം എഴുതിവയ്ക്കാന്‍ കഴിയുമോ? 

SC to decide if Muslim women get equality in succession



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് മെസിയുടെ അര്‍ജന്റീനയാ, 15 മിനുട്ടില്‍ 3 ഗോളടിച്ച് വന്‍ തിരിച്ചുവരവ്; ഈജിപ്തിനോട് പൊരുതിജയിച്ചു

Football
  •  5 days ago
No Image

പൈൽസ് ശസ്ത്രക്രിയയ്ക്കിടെ പിഴവ്: യുവാവിന്റെ മൃതദേഹം ഖബറിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

Kerala
  •  5 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Kerala
  •  5 days ago
No Image

സ്പര്‍ശത്തിലും ഗന്ധത്തിലും ശബ്ദത്തിലും നിറങ്ങളുടെ ലോകം; കാഴ്ചപരിമിതര്‍ക്കായി ശ്രദ്ധേയ കണ്ടുപിടിത്തവുമായി ഒമാന്‍ വനിത

oman
  •  5 days ago
No Image

മദ്യപിച്ച് ലക്കുകെട്ട് പൊലിസ് ജീപ്പോടിച്ചു; പത്തനംതിട്ടയിൽ ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു; വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  5 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: മുഖ്യമന്ത്രി നാളെ ദുരന്തമേഖല സന്ദർശിക്കും

Kerala
  •  5 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  5 days ago
No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  5 days ago
No Image

മമ്പാട് ചാലിയാർ പുഴയിൽ യുവാവിനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Kerala
  •  5 days ago
No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  5 days ago