HOME
DETAILS

ഏകസിവില്‍കോഡ് ചര്‍ച്ചകള്‍ക്കിടെ മുസ്ലിം സ്ത്രീകളുടെ അനന്തരാവകാശം സുപ്രിംകോടതി പരിശോധിക്കുന്നു

  
May 19, 2024 | 3:12 AM

SC to decide if Muslim women get equality in succession

 

ന്യൂഡല്‍ഹി: ഏകസിവില്‍കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുകയും ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ ഇതുസംബന്ധിച്ച നിയമനടപടികള്‍ക്ക് തുടക്കമിടുകയുംചെയ്തിരിക്കെ, മുസ്ലിം സ്ത്രീകള്‍ക്ക് പിന്തുടര്‍ച്ചാവകാശ സ്വത്തുക്കളില്‍ തുല്യ അവകാശമുണ്ടോയെന്ന് സുപ്രിംകോടതി പരിശോധിക്കുന്നു. ഭരണഘടനയുടെ മൗലികാവകാശം സംബന്ധിച്ച അനുച്ഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുച്ഛേദം 15 (മതം, വര്‍ഗം, ജാതി, ലിംഗം, ജനനസ്ഥലം തുടങ്ങിയ പരിഗണിച്ച് വിവേചനം) എന്നിവ പ്രകാരം മുസ്ലിം സ്ത്രീകള്‍ക്ക് അനന്തരാവകാശ സ്വത്തില്‍ തുല്യവിഹിതത്തിന് അര്‍ഹതയുണ്ടോയെന്നാണ് കോടതി പരിഗണിക്കുന്നത്. സ്വത്താവകാശവുമായി ബന്ധപ്പെട്ട് മറ്റൊരു സിവില്‍ കേസ് പരിഗണിക്കവെ ജസ്റ്റിസുമാരായ സി.ടി രവികുമാറും രാജേഷ് ബിന്‍ഡാലും അടങ്ങുന്ന രണ്ടംഗസുപ്രിംകോടതി ബെഞ്ചാണ് മുസ്ലിം സ്ത്രീകളുടെ അനന്തരാവകാശനിയമവും പരാമര്‍ശിച്ചത്.

പരേതനായ ഹാസി എന്നയാള്‍ തന്റെ നാലാമത്തെ മകനെ ഒഴിവാക്കി മറ്റു മൂന്ന് ആണ്‍മക്കള്‍ക്ക് സ്വത്തുക്കള്‍ മുഴുവന്‍ എഴുതിക്കൊടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിഷയത്തില്‍ സുപ്രിംകോടതിയിലുള്ളത്. ഹാസിയുടെ തീരുമാനം ശരിവച്ച വിചാരണക്കോടതി വിധി ചോദ്യംചെയ്ത് നാലാമത്തെ മകന്‍ ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി അസാധുവാക്കി. ഹാസിക്ക് മൊത്തം സ്വത്തിന്റെ മൂന്നിലൊന്ന് മാത്രമേ ഇത്തരത്തില്‍ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും ബാക്കിയുള്ള മൂന്നില്‍ രണ്ട് സ്വത്തുക്കള്‍ മറ്റ് അവകാശികള്‍ക്കായി വീതിക്കണമെന്നും ഹൈക്കോടതി വിധിച്ചു. ഇത് ചോദ്യംചെയ്യുന്ന ഹരജിയാണ് ഇപ്പോള്‍ സുപ്രിംകോടതിയിലുള്ളത്.

വില്‍പ്പത്രം എഴുതുന്നയാള്‍ക്ക് അദ്ദേഹത്തിന്റെ സ്വത്തിന്റെ മൂന്നിലൊന്ന് ഇഷ്ടമള്ള ആള്‍ക്ക് നല്‍കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ ബാക്കിയുള്ള മൂന്നില്‍ രണ്ട് സ്വത്തുക്കള്‍ നിയമപരമായ അവകാശികള്‍ക്ക് തുല്യമായി വീതം വയ്ക്കണമെന്നും, 1987ലെ നറുന്നിസ- ഷെയ്ഖ് അബ്ദുല്‍ ഹമീദ് കേസിലെ കര്‍ണാടക ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി സുപ്രിംകോടതി നിരീക്ഷിച്ചു. നിയമപരമായ അവകാശികള്‍ അനുവദിക്കുകയാണെങ്കില്‍ മൂന്നിലൊന്ന് എന്ന പരിധി ഒഴിവാക്കാനാകുമെന്നും കോടതി പറഞ്ഞു. കേസില്‍ അമിക്കസ്‌ക്യൂരിയായി (കോടതിയെ സഹായിക്കുന്ന അഭിഭാഷകന്‍) മുതിര്‍ന്ന അഭിഭാഷകനായ വി. ഗിരിയെ നിയോഗിച്ചു. കേസ് ജൂലൈ 25ന് വീണ്ടും പരിഗണിക്കും.

കോടതിയുടെ പരിഗണിഗനാ വിഷയം:
1- അനുച്ഛേദം 14, 15 പ്രകാരം ഭരണഘടനയുടെ വീക്ഷണത്തില്‍ മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തില്‍ 44 ാം വകുപ്പ് പ്രകാരം തുല്യത അവകാശപ്പെടാന്‍ അവകാശമുണ്ടോ?
2- മുസ്ലിം വ്യക്തിനിയമപ്രകാരം ഔസ്യത്ത് (മരണപത്രം) എഴുതിവച്ച വ്യക്തിക്ക് തന്റെ ഇഷ്ടപ്രകാരം മുഴുവന്‍ സ്വത്തും വില്‍പത്രം എഴുതിവയ്ക്കാന്‍ കഴിയുമോ? 
3- മുസ്ലിം വ്യക്തിനിയമപ്രകാരം ഔസ്യത്ത് എഴുതിവച്ച വ്യക്തിക്ക് മറ്റ് നിയമപരമായ അവകാശികളുടെ സമ്മതമില്ലാതെ തന്റെ ഏതെങ്കിലും അല്ലെങ്കില്‍ അതിലധികമോ നിയമപരമായ അവകാശികള്‍ക്ക് അനുകൂലമായി സ്വത്തുക്കളുടെ മൂന്നിലൊന്ന് വില്‍പത്രം എഴുതിവയ്ക്കാന്‍ കഴിയുമോ? 

SC to decide if Muslim women get equality in succession



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; 'നടക്കു'മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

Kerala
  •  7 days ago
No Image

ഇൻഡിഗോ എയർലൈൻസ് പ്രതിസന്ധി: 3 ദിവസം കൊണ്ട് റദ്ദാക്കിയത് 325-ൽ അധികം സർവീസുകൾ; വലഞ്ഞ് യാത്രക്കാർ

uae
  •  7 days ago
No Image

രാഹുല്‍  ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും

Kerala
  •  7 days ago
No Image

ദുബൈയിലെ ജ്വല്ലറി വിപണി കീഴടക്കാൻ 14 കാരറ്റ് സ്വർണ്ണം: കുറഞ്ഞ വില, ഉയർന്ന സാധ്യത; ലക്ഷ്യം വജ്രാഭരണ പ്രിയർ

uae
  •  7 days ago
No Image

ഉയര്‍ച്ചയും തളര്‍ച്ചയും ഒരു ദിവസം; 2024 ഡിസംബര്‍ 4 ന് എം.എല്‍.എയായി, കൃത്യം ഒരു വര്‍ഷത്തിന് ശേഷം രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

Kerala
  •  7 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  7 days ago
No Image

കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാല്‍; എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്

Kerala
  •  7 days ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  7 days ago
No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  7 days ago