HOME
DETAILS

സൗഹൃദം വിളംബരം ചെയ്ത് സാദിഖലി ശിഹാബ് തങ്ങളുടെ സ്‌നേഹ സദസ്സ്

  
Web Desk
May 27, 2024 | 2:50 PM

sadiqali shihab thangal sneha sadass at kozhikode

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചുചേര്‍ത്ത സ്‌നേഹസദസ്സ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. കോഴിക്കോട് കടവ് റിസോര്‍ട്ടിലാണ് സംഗമം നടന്നത്. 

നമ്മുടെ സംസ്‌കാരത്തെയും, അടുത്ത തലമുറയെയും സംരക്ഷിക്കാന്‍ വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടം തുടരണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. വര്‍ഗീയതക്ക് ഇടം നല്‍കാത്ത നാടാണ് കേരളമെന്നും, അതുകൊണ്ടാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്‌നേഹ സദസിന്റെ സന്ദേശം രാജ്യം മുഴുവന്‍ വേണമെന്നും അതിനായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

'വിശ്വാസം ദൃഢമാകുന്നതിനനുസരിച്ച് വിശ്വാസികളില്‍ ഉണ്ടാകുന്ന ഉത്തമ ഗുണമാണ് സൗഹൃദമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സ്‌നേഹവും സൗഹാര്‍ദങ്ങളും പല നിലക്കും ആകാം. പരിശുദ്ധമായ ദീന്‍ അതൊക്കെ പഠിപ്പിച്ചിട്ടുണ്ട്. മതങ്ങള്‍ തമ്മിലും കക്ഷികള്‍ തമ്മിലും മുന്നണികള്‍ തമ്മിലും മാതാ പിതാക്കളും മക്കളും തമ്മിലും ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മിലും വ്യത്യസ്ത രീതിയില്‍ ഉള്ള സ്‌നേഹം അനിവാര്യമാണ്. അതൊക്കെ പഠിപ്പിച്ച മതമാണ് ഇസ്‌ലാം. 

ഇസ്‌ലാം  ഉയര്‍ത്തിപ്പിടിക്കുന്ന ഏറ്റവും ഉത്തമ സന്ദേശം ആകുന്ന സ്‌നേഹസദസുകള്‍ കേരളത്തിന്റെ പുറത്തേക്കും വ്യാപിക്കുന്നതിനുള്ള യാത്രകള്‍  നടത്തണമെന്ന് സാദിഖലി തങ്ങളോട്  അഭ്യര്‍ത്ഥിക്കുന്നു. ഈ സ്‌നേഹസംഗമം ചരിത്ര സംഗമമാണ്. എല്ലാ ജീവജാലങ്ങളോടും സ്‌നേഹം കൈമാറാനാണ്  ഇസ്‌ലാമിന്റെ അധ്യാപനം. അത് സ്വീകരിച്ച് ഇതുപോലുള്ള സ്‌നേഹസംഗമങ്ങള്‍ വിജയിപ്പിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ജിഫ്രി തങ്ങള്‍ തങ്ങള്‍ ആഹ്വാനം ചെയ്തു.


വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും എതിരായ കാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം സാദിഖലി തങ്ങള്‍ എല്ലാ ജില്ലകളിലും സൗഹാര്‍ദ സദസ് നടത്തിയിരുന്നു. ഇതിന്റെ വാര്‍ഷികമായാണ് സ്‌നേഹ സദസ് സംഘടിപ്പിച്ചത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാര്‍, മറ്റുള്ളവര്‍ക്ക് ഒന്നു വീതം, നാല് മുതല്‍ ആറ് വരെ സഹമന്ത്രിമാര്‍?; തമിഴ് രാഷ്ട്രീയ ചരിത്രത്തില്‍ പുതു അധ്യായം കുറിക്കാന്‍ വിജയ്, ചര്‍ച്ചകള്‍ സജീവമായി തുടരുന്നു

National
  •  5 days ago
No Image

തീവണ്ടി യാത്രികര്‍ ശ്രദ്ധിക്കുക! ട്രെയിന്‍ സമയത്തില്‍ മാറ്റം

info
  •  5 days ago
No Image

ശനിയാഴ്ച്ച വരെ ഇടിയോടുകൂടിയ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

'നിസ്സാരമായ രാഷ്ട്രീയം മാറ്റിവെക്കൂ...ഇത് രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള കാര്യമല്ല, രാജ്യത്തെ സംബന്ധിച്ചുള്ളതാണ്' തൃണമൂലിന്റെ പരാജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരോട് രാഹുല്‍ ഗാന്ധി

National
  •  5 days ago
No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  5 days ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  5 days ago
No Image

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

uae
  •  5 days ago
No Image

ആശയമില്ല, സംഘടനയുമില്ല, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല; ആകെയുള്ളത് വിജയ് എന്ന ഒറ്റയാൻ; രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അധികാരത്തിലേറി ടി.വി.കെ 

National
  •  5 days ago
No Image

'പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല'; ഗോവിന്ദനും പിണറായിക്കുമെതിരെ കണ്ണൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്, പി ജയരാജനും സ്വരാജിനും പിന്തുണ

Kerala
  •  5 days ago
No Image

ഊട്ടിയില്‍ ആദ്യമായി നഗരത്തില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

Kerala
  •  5 days ago