58 ഇരകൾ, ഒളിക്യാമറ ദൃശ്യങ്ങൾ; ആത്മീയതയുടെ മറവിൽ പീഡനപരമ്പര; മഹാരാഷ്ട്രയിലെ വിവാദ ജ്യോതിഷി അശോക് ഖരാട്ട് അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ആത്മീയതയുടെയും ജ്യോതിഷത്തിന്റെയും മറവിൽ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ജ്യോതിഷി അശോക് ഖരാട്ട് (67) അറസ്റ്റിൽ. ഇയാൾ, മയക്കുമരുന്ന് നൽകിയും ഹിപ്നോട്ടിസം ഉപയോഗിച്ചും പീഡിപ്പിച്ചെന്നും, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് 35 കാരിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്.
വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് സ്ത്രീകളെ ഓഫിസിലേക്ക് വിളിച്ചുവരുത്തും. തുടർന്ന്, മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ഹിപ്നോട്ടൈസ് ചെയ്യും. പിന്നീട്, ഭർത്താവിന്റെ മരണം പ്രവചിച്ചും ദുർമന്ത്രവാദത്തിന്റെ ഭീതി ജനിപ്പിച്ചുമാണ് ഇയാൾ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്.
അതേസമയം, ഓഫിസിൽ ഒളിക്യാമറകൾ സ്ഥാപിച്ച ഖരാട്ട്, പീഡന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഇയാളിൽ നിന്ന് പിടിച്ചെടുത്ത പെൻഡ്രൈവിൽ 58 ഓളം സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
വിവരങ്ങൾ ചോരാതിരിക്കാൻ അതീവ രഹസ്യമായാണ് പൊലിസ് ഖരാട്ടിന്റെ അറസ്റ്റ് ആസൂത്രണം ചെയ്തത്. രാത്രിയിൽ ഇയാളുടെ ഫാം ഹൗസിന് പുറത്ത് "കള്ളൻ കള്ളൻ" എന്ന് പൊലിസ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് ബഹളമുണ്ടാക്കി. ഈ പരിഭ്രാന്തിക്കിടയിൽ വീടിനുള്ളിൽ കടന്ന പൊലിസ് സംഘം ഖരാട്ടിനെ കിടപ്പുമുറിയിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന്, നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് ഒരു പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തു. ഇയാൾക്ക് മഹാരാഷ്ട്രയിലുടനീളം കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഐപിഎസ് ഓഫിസർ തേജസ്വിനി സത്പുതെയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചിട്ടുണ്ട്.
A 67-year-old astrologer, Ashok Kharat, has been arrested in Nashik, Maharashtra, for allegedly sexually assaulting multiple women under the guise of spirituality and astrology. The arrest follows a complaint by a 35-year-old woman, who accused Kharat of drugging her, using hypnotism, and threatening her with captured visuals ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."