ഹൈക്കമാൻഡ് വഴങ്ങിയില്ല; സുധാകരൻ പുറത്ത്, കണ്ണൂരിൽ ടി.ഒ മോഹനൻ തന്നെ
ന്യൂഡൽഹി: സ്ഥാനാർഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങാതെ ഹൈക്കമാൻഡ് ഉറച്ചുനിന്നതോടെ കണ്ണൂർ സീറ്റിൽ ടി.ഒ മോഹനൻ തന്നെ സ്ഥാനാർഥിയാകും. സുധാകരനെ പട്ടികയിൽ ഉൾപ്പെടുത്താമെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകിയ ഉറപ്പാണ് അവസാന നിമിഷം ഹൈക്കമാൻഡ് തിരുത്തിയത്.
ഡൽഹിയിൽ നിന്ന് ഇന്ന് മടങ്ങാനിരുന്ന സുധാകരൻ യാത്ര നാളത്തേക്ക് മാറ്റി. സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പുറത്തുവന്ന ശേഷം മാത്രം മടങ്ങിയാൽ മതിയെന്നാണ് തീരുമാനം.
എ.കെ. ആന്റണി, രമേശ് ചെന്നിത്തല തുടങ്ങിയവർ ഇടപെട്ട് സുധാകരനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സുധാകരന്റെ അതൃപ്തി പരിഹരിക്കുമെന്ന് ആന്റണി നേരത്തെ വ്യക്തമാക്കിയിരുന്നു.
സീറ്റ് നിഷേധിക്കപ്പെട്ടതിൽ കടുത്ത പ്രതിഷേധത്തിലായിരുന്ന സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് 'ഗുഡ് ബൈ' പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
സുധാകരന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് കരുതി ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച അടൂർ പ്രകാശ് വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. കോന്നിയിൽ സീറ്റില്ലെന്ന ഉറപ്പായതോടെ അദ്ദേഹം നീക്കം ശക്തമാക്കി. അതേസമയം, പെരുമ്പാവൂരിൽ സീറ്റ് നിഷേധിക്കപ്പെട്ട എൽദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
"സുധാകരനോട് അനുനയത്തിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കാര്യങ്ങൾ ഉടൻ പരിഹരിക്കപ്പെടും എന്ന് എ.കെ ആന്റണി പറഞ്ഞു. രണ്ടാം സ്ഥാനാർഥി പട്ടിക പുറത്തുവരുന്നതോടെ സംസ്ഥാന കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാകുമെന്ന സൂചനയാണ് ഹൈക്കമാൻഡിന്റെ ഈ കടുപ്പമേറിയ നിലപാട് നൽകുന്നത്.
In a major political development for the 2026 Kerala Assembly Elections, the Congress High Command has officially excluded K. Sudhakaran from the candidate list for the Kannur constituency. Despite intense lobbying and support from senior leaders like Ramesh Chennithala and A.K. Antony, the party leadership stuck to its policy of not fielding sitting MPs in the assembly polls.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."