HOME
DETAILS

ഷോക്കേല്‍പ്പിച്ച് കെ.എസ്.ഇ.ബി; രണ്ടുമുറി വീടിന് 34,165 രൂപയുടെ വൈദ്യുതി ബില്‍

  
June 24, 2024 | 7:15 AM

Electricity bill of Rs 34,165 for a two-room house

ചെറുതോണി: രണ്ടു മുറിയുള്ള വീടിന് 34,165 രൂപ വൈദ്യുതി ബില്‍. ബില്‍ത്തുക അടയ്ക്കാത്തതിനാല്‍ വീട്ടിലെ വൈദ്യുതി ബന്ധവും വിഛേദിച്ചു. മേരികുളം ആറേക്കള്‍ ആലയ്ക്കല്‍ എ.ജെ. ആഗസ്തിക്കാണ് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി. ആഗസ്തിയും മകളും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. 

നാല് സി.എഫ്.എല്‍ ബള്‍ബുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഫ്രിഡ്ജ്, മിക്സി, വാഷിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ ഒന്നും വീട്ടിലില്ല. കഴിഞ്ഞ ഒക്ടോബറില്‍ ആഗസ്തിയുടെ ഭാര്യ മരിച്ചു. ഈ സമയത്ത് വൈദ്യുതി ഉപയോഗം കൂടിയതിനാല്‍ 298 രൂപയുടെ ബില്ലാണ് അന്നു വന്നത്. അതിനു മുന്‍പും ശേഷവും രണ്ടു മാസം കൂടുമ്പോള്‍ 150 മുതല്‍ 190 രൂപ വരെയാണ് വൈദ്യൂതി ബില്‍ വന്നിരുന്നത്. ഈ മാസം ബില്ലു കൂടുതലാണെന്ന് മീറ്റര്‍ റീഡിങ്ങിനു വന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് 34,165 രൂപയാണെന്ന് വ്യക്തമായത്. ഉടന്‍തന്നെ ഉപ്പുതറ സെക്ഷന്‍ ഓഫിസില്‍ അന്വേഷിച്ചു. സബ് എന്‍ജിനിയര്‍ സ്ഥലത്തു വന്നു പരിശോധിക്കുകയും ചെയ്തു. വയറിംഗിലെ തകരാര്‍ മൂലം ചോര്‍ച്ച ഉണ്ടായ വൈദ്യുതിയുടെ അളവ് മീറ്ററില്‍ രേഖപ്പെടുത്തിയതാണെന്നും 14,000 രൂപ അടച്ചാല്‍ മതിയെന്നും പറഞ്ഞു.

കൂലിപ്പണി ചെയ്തു ജീവിക്കുന്ന ആഗസ്തിക്ക് ഇത്രയും തുകയടക്കാന്‍ മാര്‍ഗമുണ്ടായിരുന്നില്ല. തുടര്‍ന്ന് പതിനഞ്ചിന് അധികൃതര്‍ വീട്ടിലെത്തി വൈദ്യുതി വിഛേദിച്ചു. പുതിയ വയറിങ് നടത്തി, മീറ്ററും, മെയിന്‍ സ്വിച്ചും മാറ്റണമെന്നും നിര്‍ദേശിച്ചു. വയറിങിലെ തകരാര്‍ മൂലം ഷോര്‍ട്ടിംഗ് ഉണ്ടാകുന്നുണ്ടെന്നും അതു കൊണ്ട് മീറ്റര്‍ റീഡിങ് കൂടുന്നതാണെന്നും പറഞ്ഞു. 

എന്നാല്‍ അംഗീകൃത ഇലക്ട്രീഷന്‍ നടത്തിയ പരിശോധനയില്‍ ഇങ്ങനെയുള്ള തകരാര്‍ കണ്ടെത്തിയില്ല. ബില്ലിന്റെ കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ ഒരാഴ്ചയായി മെഴുകുതിരി വെളിച്ചത്തില്‍ കഴിഞ്ഞുകൂടുകയാണ് ആഗസ്തിയും മകളും. എന്നാല്‍, സുരക്ഷാ കാരണങ്ങളാലാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും തകരാര്‍ പരിഹരിച്ചാല്‍ വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും ഉപ്പുതറ സെക്ഷന്‍ ഓഫിസ് അസി. എന്‍ജിനീയര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോണില്ലെങ്കിൽ പരിഭ്രാന്തിയാണോ? 'നോമോഫോബിയ'യ്ക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

uae
  •  11 days ago
No Image

ഇൻഡോർ ജലമലിനീകരണം: മരണം ഒമ്പത് ആയി, രോഗബാധിതർ ആയിരത്തിലധികം; കടുത്ത പ്രതിസന്ധിയിൽ ന​ഗരം

National
  •  11 days ago
No Image

ഇന്ത്യൻ ടീമിൽ നിന്നും അവനെ പുറത്താക്കാൻ നിങ്ങൾക്ക് കഴിയില്ല: ബിസിസിഐയോട് മുൻ താരം

Cricket
  •  11 days ago
No Image

റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഇനി കൂടുതൽ സുരക്ഷ; യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമം പരിഷ്കരിച്ചു

uae
  •  11 days ago
No Image

തീ തുപ്പുന്ന എക്‌സ്‌ഹോസ്റ്റുമായി സൂപ്പർ കാർ; ഡ്രൈവർക്ക് പതിനായിരം ദിർഹം പിഴ ചുമത്തി ദുബൈ പൊലിസ്

uae
  •  11 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം തേടി എൻ വാസു സുപ്രീംകോടതിയിൽ

Kerala
  •  11 days ago
No Image

അവൻ സച്ചിനെ പോലെയാണ് ബാറ്റ് ചെയ്യുന്നത്: മുൻ ഇന്ത്യൻ താരം

Cricket
  •  11 days ago
No Image

മലപ്പുറം പൂക്കോട്ടൂരില്‍ ചെരിപ്പുകമ്പനിക്ക് തീപിടിച്ചു; ആളപായമില്ല

Kerala
  •  11 days ago
No Image

'ഇവിടെ കുഞ്ഞുങ്ങള്‍ വലുതാവുന്നില്ല' ഗസ്സയിലെ കുട്ടികളെ കുറിച്ച് വൈകാരികമായി പ്രതികരിച്ച് ജാക്കി ചാന്‍

International
  •  11 days ago
No Image

'ഞാന്‍ നിങ്ങളുടെ മേയര്‍,എന്നും നിങ്ങള്‍ക്കൊപ്പം, തിവ്രവാദിയെന്ന് വിളിക്കപ്പെടുമെന്നോര്‍ത്ത് നിലപാടുകളില്‍ നിന്ന് വ്യതിചലിക്കില്ല'ന്യൂയോര്‍ക്കിനെ സാക്ഷി നിര്‍ത്തി മംദാനിയുടെ ആദ്യ പ്രസംഗം

International
  •  11 days ago

No Image

ബര്‍ഗറില്‍ ചിക്കന്‍ കുറഞ്ഞത് ചോദ്യം ചെയ്തു; വിദ്യാര്‍ഥിക്ക് നേരെ കത്തിയുമായി പാഞ്ഞടുത്ത മാനേജരെ പിരിച്ചുവിട്ട് ചിക്കിങ്

Kerala
  •  11 days ago
No Image

ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനെ 'തീവ്രവാദി' എന്നാക്ഷേപിച്ച് വെള്ളാപ്പള്ളി, മുസ്‌ലിം ലീഗിന് നേരെ വീണ്ടും അധിക്ഷേപം; നിലവിട്ട് വെള്ളാപ്പള്ളി നടേശൻ

Kerala
  •  11 days ago
No Image

സി.പി.എമ്മിന് പണം കൊടുത്ത് ആളെ പിടിക്കേണ്ട ആവശ്യമില്ല: വടക്കാഞ്ചേരി കോഴ ആരോപണത്തില്‍ മറുപടിയുമായി എം.വി ഗോവിന്ദന്‍

Kerala
  •  11 days ago
No Image

'മറക്കില്ല, പിന്‍വാങ്ങില്ല, നിശബ്ദരാവില്ല' പുതുവത്സരനാളില്‍ ഗസ്സക്കായി ഇസ്താംബൂളില്‍ കൂറ്റന്‍ റാലി; കനത്ത തണുപ്പിനെ അവഗണിച്ച് തെരുവിലിറങ്ങിയത് ലക്ഷങ്ങള്‍ 

International
  •  11 days ago