HOME
DETAILS

ഷോക്കേല്‍പ്പിച്ച് കെ.എസ്.ഇ.ബി; രണ്ടുമുറി വീടിന് 34,165 രൂപയുടെ വൈദ്യുതി ബില്‍

  
June 24, 2024 | 7:15 AM

Electricity bill of Rs 34,165 for a two-room house

ചെറുതോണി: രണ്ടു മുറിയുള്ള വീടിന് 34,165 രൂപ വൈദ്യുതി ബില്‍. ബില്‍ത്തുക അടയ്ക്കാത്തതിനാല്‍ വീട്ടിലെ വൈദ്യുതി ബന്ധവും വിഛേദിച്ചു. മേരികുളം ആറേക്കള്‍ ആലയ്ക്കല്‍ എ.ജെ. ആഗസ്തിക്കാണ് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി. ആഗസ്തിയും മകളും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. 

നാല് സി.എഫ്.എല്‍ ബള്‍ബുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഫ്രിഡ്ജ്, മിക്സി, വാഷിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ ഒന്നും വീട്ടിലില്ല. കഴിഞ്ഞ ഒക്ടോബറില്‍ ആഗസ്തിയുടെ ഭാര്യ മരിച്ചു. ഈ സമയത്ത് വൈദ്യുതി ഉപയോഗം കൂടിയതിനാല്‍ 298 രൂപയുടെ ബില്ലാണ് അന്നു വന്നത്. അതിനു മുന്‍പും ശേഷവും രണ്ടു മാസം കൂടുമ്പോള്‍ 150 മുതല്‍ 190 രൂപ വരെയാണ് വൈദ്യൂതി ബില്‍ വന്നിരുന്നത്. ഈ മാസം ബില്ലു കൂടുതലാണെന്ന് മീറ്റര്‍ റീഡിങ്ങിനു വന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് 34,165 രൂപയാണെന്ന് വ്യക്തമായത്. ഉടന്‍തന്നെ ഉപ്പുതറ സെക്ഷന്‍ ഓഫിസില്‍ അന്വേഷിച്ചു. സബ് എന്‍ജിനിയര്‍ സ്ഥലത്തു വന്നു പരിശോധിക്കുകയും ചെയ്തു. വയറിംഗിലെ തകരാര്‍ മൂലം ചോര്‍ച്ച ഉണ്ടായ വൈദ്യുതിയുടെ അളവ് മീറ്ററില്‍ രേഖപ്പെടുത്തിയതാണെന്നും 14,000 രൂപ അടച്ചാല്‍ മതിയെന്നും പറഞ്ഞു.

കൂലിപ്പണി ചെയ്തു ജീവിക്കുന്ന ആഗസ്തിക്ക് ഇത്രയും തുകയടക്കാന്‍ മാര്‍ഗമുണ്ടായിരുന്നില്ല. തുടര്‍ന്ന് പതിനഞ്ചിന് അധികൃതര്‍ വീട്ടിലെത്തി വൈദ്യുതി വിഛേദിച്ചു. പുതിയ വയറിങ് നടത്തി, മീറ്ററും, മെയിന്‍ സ്വിച്ചും മാറ്റണമെന്നും നിര്‍ദേശിച്ചു. വയറിങിലെ തകരാര്‍ മൂലം ഷോര്‍ട്ടിംഗ് ഉണ്ടാകുന്നുണ്ടെന്നും അതു കൊണ്ട് മീറ്റര്‍ റീഡിങ് കൂടുന്നതാണെന്നും പറഞ്ഞു. 

എന്നാല്‍ അംഗീകൃത ഇലക്ട്രീഷന്‍ നടത്തിയ പരിശോധനയില്‍ ഇങ്ങനെയുള്ള തകരാര്‍ കണ്ടെത്തിയില്ല. ബില്ലിന്റെ കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ ഒരാഴ്ചയായി മെഴുകുതിരി വെളിച്ചത്തില്‍ കഴിഞ്ഞുകൂടുകയാണ് ആഗസ്തിയും മകളും. എന്നാല്‍, സുരക്ഷാ കാരണങ്ങളാലാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും തകരാര്‍ പരിഹരിച്ചാല്‍ വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും ഉപ്പുതറ സെക്ഷന്‍ ഓഫിസ് അസി. എന്‍ജിനീയര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് നിയമഭേദഗതി: വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം സമീപിക്കണം- എസ്.കെ.എസ്.എസ്.എഫ്

Kerala
  •  3 days ago
No Image

'മനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്'-പാറക്കൽ അബ്ദുള്ള എംഎൽഎ

Kerala
  •  3 days ago
No Image

നയതന്ത്ര ലംഘനം; അറബ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: 'ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറി', അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  3 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ

uae
  •  3 days ago
No Image

'ഏതുവിധേനയും ജീവനോടെയിരിക്കും, വിജയിച്ചില്ലെങ്കില്‍ പ്രേതമായി തിരിച്ചുവരും': സോനം വാങ്ചുക്

National
  •  3 days ago
No Image

മുണ്ടൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

'ഡോക്ടര്‍' എന്ന പേര് ചേര്‍ക്കാന്‍ പോലും നിങ്ങള്‍ക്ക് അവകാശമില്ല'; നാലു വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച  ആശുപത്രികള്‍ക്കെതിരേ സുപ്രിം കോടതി

National
  •  3 days ago
No Image

വന്ദേമാതരത്തെ അധിക്ഷേപിച്ചാലും തടഞ്ഞാലും തടവുശിക്ഷ; സുപ്രധാന ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം

National
  •  3 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

Saudi-arabia
  •  3 days ago