
'ജയിലില്‍ പോവും എന്നാലും സൈന്യത്തിലേക്കില്ല' ഇസ്റാഈല്‍ സര്‍ക്കാറിന് തലവേദനയായി തീവ്ര ഓര്‍ത്തഡോക്സ് ജൂതന്മാരുടെ പ്രതിഷേധം

തെല്‍ അവീവ്: ഇസ്റാഈല്‍ സര്‍ക്കാറിന്റെ നിര്‍ബന്ധിത സൈനിക സേവനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി തീവ്ര ഓര്‍ത്തഡോക്സ് ജൂതന്മാര്. 'ജയിലില്‍ പോവും എന്നാലും സൈന്യത്തിലേക്കില്ല' എന്ന മുദ്രാവാക്യവുമായി ഹരേദി ജൂതന്മാര് തെരുവിലിറങ്ങിയത് നെതന്യാഹു സര്‍ക്കാറിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
മധ്യ ഇസ്റാഈലില്‍ ഹൈവേ തടഞ്ഞ പ്രതിഷേധക്കാരും പൊലിസും തമ്മില്‍ ചൊവ്വാഴ്ച വൈകീട്ട് ഏറ്റുമുട്ടലുണ്ടായി. തീവ്ര ഓര്‍ത്തഡോക്സ് ജൂതന്മാര് കൂടുതല്‍ താമസിക്കുന്ന പ്രദേശമായ ബ്നെയ് ബ്രേക്ക് നഗരത്തിന് സമീപത്തെ ഹൈവേ നാലാണ് ഹരേദി ജൂത വിഭാഗക്കാര്‍ ഉപരോധിച്ചത്.
ഇസ്റാഈലിന്റെ നിര്‍ബന്ധിത സൈനിക സേവനത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഹരേദി ജൂത വിഭാഗക്കരെയും ഇതിനായി തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. വരുന്ന ഞായറാഴ്ച മുതല്‍ ഇവരെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഇസ്റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ പ്രതിഷേധം വീണ്ടും വ്യാപകമായി.
സൈനികര്‍ക്കെതിരേയും ഇവര്‍ പ്രതിഷേധം ശക്തമാക്കി. കഴിഞ്ഞ ദിവസം ഹരേദി യുവാക്കള്‍ രണ്ട് ഇസ്റാഈലി സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ചിരുന്നു. കൊലപാതകികളാണെന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു ആക്രമണം. കുപ്പികള്‍ കാറിന് നേരെ വലിച്ചെറിയുകയും ചെയ്തു യുവാക്കള്‍. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഒക്ടോബര്‍ ഏഴിന് ശേഷം ആരംഭിച്ച യുദ്ധത്തില്‍ വലിയ തോതിലുള്ള ആള്‍ക്ഷാമം നേരിടുകയാണ് ഇസ്റാഈല്‍ സൈന്യം. ഗസ്സയില്‍ നിരവധി ഇസ്റാഈലി സൈനികരാണ് യുദ്ധത്തിനിടെ കൊല്ലപ്പെട്ടത്. പതിനായിരത്തിന് മുകളില്‍ സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശാരീരികമായി മാത്രമല്ല മാനസികമായും തകര്‍ന്ന അവസ്ഥയിലാണ് സൈനികര്‍. ഗസ്സക്ക് പുറമെ വടക്കന്‍ ഇസ്റാഈലില്‍ ഹിസ്ബുല്ലയുടെ ഭാഗത്തുനിന്നും വലിയ ആക്രമണം സയണിസ്റ്റ് സേന നേരിടുന്നുണ്ട്. ഫലമോ പലരും സൈന്യത്തോടൊപ്പം ചേരാനും യുദ്ധഭൂമിയിലേക്ക് പോകാനും മടിക്കുകയാണ്.
ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഇസ്റാഈലിലെ സുപ്രിംകോടതി ഹരേദി ജൂതന്മാരെയും നിര്‍ബന്ധിത സൈനിക സേവനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ ഇത്തരക്കാര്‍ പഠിക്കുന്ന മതസ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
18 വയസ്സിന് മുകളിലുള്ള എല്ലാവരും സൈന്യത്തില്‍ സേവനമനുഷ്ഠിക്കണമെന്നാണ് ഇസ്റാഈല്‍ നിയമം. പുരുഷന്മാര്ക്ക് 32 മാസവും സ്ത്രീകള്‍ക്ക് 24 മാസവുമാണ് നിര്‍ബന്ധിത സൈനിക സേവനം. എന്നാല്‍, ഇതില്‍നിന്ന് ഹരേദികളെ ഒഴിവാക്കിയത് പതിറ്റാണ്ടുകളായി തുടരുന്ന തര്‍ക്കവിഷയമാണ്. ഇതാണ് ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രൂക്ഷമായിരിക്കുന്നത്. 21 ശതമാനം വരുന്ന അറബ് ന്യൂനപക്ഷവും സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
ഇസ്റാഈല്‍ ജനസംഖ്യയുടെ 13 ശതമാനം വരുന്ന വിഭാഗമാണ് ഹരേദി ജൂതന്മാര്. ഇവരില്‍പെട്ട ബഹുഭൂരിഭാഗം പേരും സൈനിക സേവനം അനുഷ്ഠിക്കുന്നില്ല. പകരം മതഗ്രന്ഥമായ തോറ പഠിക്കാനായാണ് ഇവരുടെ ജീവിതം സമര്‍പ്പിച്ചിരിക്കുന്നത്.
പഠനം ഉപേക്ഷിച്ചവരെയടക്കം സൈന്യത്തില്‍ ചേര്‍ക്കാനായി അധികൃതര്‍ ജൂത സെമിനാരി തലവന്മാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. സൈന്യത്തില്‍ ഹരേദികള്‍ക്ക് മാത്രമായി യൂനിറ്റ് ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. എന്നാല്‍, സൈന്യത്തിലേക്കുള്ള റിക്രൂട്ട് അവഗണിക്കണമെന്ന് പല പുരോഹിതന്മാരും വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഹരേദി വിഭാഗക്കാരെ ഇതില്‍നിന്ന് ഒഴിവാക്കണമെന്ന് മതപുരോഹിതനായ മുന്‍ സെഫേര്‍ദി ചീഫ് റബ്ബി യിത്സാക് യോസഫ് അധികൃതരോട് ആവശ്യപ്പെട്ടു. തോറയുടെ പുത്രന്മാരായ പണ്ഡിതന്മാരെ സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കണം. നിലവില്‍ പഠനം നിര്‍ത്തിയവരെയും സൈന്യത്തിലേക്ക് അയക്കരുത്. അവിടെ പല മോശം കാര്യങ്ങളും നടക്കുന്നുണ്ട്. അതിനാല്‍ അങ്ങോട്ട് പോകാന്‍ പാടില്ലെന്നും യിത്സാക് യോസഫ് പറഞ്ഞു. നിര്‍ബന്ധിത സൈനിക സേവനം നടപ്പാക്കിയാല്‍ ഇസ്റാഈലില്‍നിന്ന് കൂട്ടത്തോടെ രാജ്യംവിടുമെന്ന് ഇദ്ദേഹം നേരത്തേ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു
crime
• a day ago
ഇതാര് നായകളെ പറഞ്ഞു മനസിലാക്കും; മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് 'ജീവപര്യന്തം തടവ്' ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ
National
• a day ago
കെട്ടിടത്തിന്റെ കോൺക്രീറ്റ് ബാരിയർ ഇടിഞ്ഞുവീണ് കാറിന് കേടുപാടുകൾ സംഭവിച്ചു; വാഹന ഉടമക്ക് 80,000 ദിർഹം നഷ്ടപരിഹാരം
uae
• a day ago
യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില
uae
• 2 days ago
ഇനി ആ വാക്കുകൾ ഇവിടെ വേണ്ട; വീണ്ടും വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ
International
• 2 days ago
ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം
uae
• 2 days ago
ട്രംപിനെ തള്ളി പാകിസ്ഥാൻ; വെടിനിർത്തൽ അവകാശവാദം പച്ചക്കള്ളം; മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിച്ചതായി പാകിസ്ഥാൻ
International
• 2 days ago
'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിക്കുന്നില്ല', ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍
crime
• 2 days ago
ഭക്ഷ്യസുരക്ഷ നിയമങ്ങളുടെ ലംഘനം; പ്രമുഖ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി അബൂദബി
uae
• 2 days ago
എം.ജിയില്‍ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് താരിഖ് ഇബ്നു സിയാദിന്
Kerala
• 2 days ago
കടുത്ത മുസ്ലിം വിരുദ്ധത,ഇന്ത്യാക്കാരോടുള്ള മൃദുസമീപനം; ബ്രിട്ടീഷ് കുടിയേറ്റ വിരുദ്ധ റാലി നായകൻ ടോമി റോബിൻസണിനെതിരെ വിമർശനം ശക്തമാകുന്നു
International
• 2 days ago
ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ; പുതിയ പദ്ധതിയുമായി ദുബൈ
uae
• 2 days ago
ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ
crime
• 2 days ago
ഗസ്സയിൽ ജനനം തടയുന്നത് അടക്കമുള്ള ക്രൂര നടപടികൾ; ഇസ്റാഈലിന്റെ കരയാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു; കൂട്ട പലായനത്തിന് ഒരുങ്ങി ജനത
International
• 2 days ago
പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ
Kerala
• 2 days ago
ഈ ദിവസം മുതൽ ഏഷ്യയിലെ പ്രമുഖ ലക്ഷ്യ സ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് എയർ അറേബ്യ
uae
• 2 days ago
സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്; പരാതി പിൻവലിക്കാൻ സമ്മർദം
Kerala
• 2 days ago
''തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വച്ചല്ല, നെഹ്റുവിന്റെ ഇന്ത്യയില്‍വെച്ചാണ്''; മറുപടിയുമായി മുഖ്യമന്ത്രി
Kerala
• 2 days ago
അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറന്നു; കാലുകുത്താനിടമില്ലാതെ കുവൈത്തിലെ റോഡുകൾ
Kuwait
• 2 days ago
കെഎസ്ഇബി ജീവനക്കാർ പണിമുടക്കി; തൃശ്ശൂർ നഗരം ഇരുട്ടിൽ, സർക്കാരിനെതിരെ മേയർ
Kerala
• 2 days ago
മാനന്തവാടിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകം
crime
• 2 days ago