HOME
DETAILS

ബംഗ്ലാദേശ് സംഘര്‍ഷം മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുക്കുന്നു, യു.എ.ഇയില്‍ പ്രതിഷേധിച്ച 57 ബംഗ്ലാദേശി പൗരന്‍മാര്‍ക്ക് തടവുശിക്ഷ 

  
Abishek
July 23 2024 | 05:07 AM

Bangladesh violence spreads to other countries, 57 Bangladeshis jailed for protesting in UAE

 

ധാക്ക / അബൂദബി സംവരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ 532 പേരെ അറസ്റ്റ് ചെയ്തു.  പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടി (ബി.എന്‍.പി)യുടെ പ്രമുഖ നേതാക്കളായ അമിര്‍ ഖൊസ്രു, മുഹമ്മദ് ചൗധരി എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നുവെന്ന് ധാക്ക മെട്രൊപൊളിറ്റന്‍ പൊലിസ് വക്താവ് ഫാറൂഖ് ഹുസൈന്‍ അറിയിച്ചു. മുന്‍ ദേശീയ ഫുട്ബോള്‍ ടീം ക്യാപ്റ്റനും പിന്നീട് രാഷ്ട്രീയക്കാരനുമായ അമീനുല്‍ ഹഖും അറസ്റ്റിലായി. 

രാജ്യത്തെ  ഏറ്റവും വലിയ പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമിയുടെ ജനറല്‍ സെക്രട്ടറി മിയ ഗോലം പര്‍വാറും അറസ്റ്റിലായി. കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ മൂന്നു പൊലിസുകാര്‍ കൊല്ലപ്പെട്ടു.

ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങളുെട ചുവടു പിടിച്ച് യു.എ.ഇയിലെ വിവിധ തെരുവുകളില്‍ സംഘം ചേര്‍ന്ന് കലാപത്തിന് പ്രേരിപ്പിച്ച 57 ബംഗ്ലാദേശ് പൗരന്മാര്‍ക്ക് അബൂദബി ഫെഡറല്‍ അപ്പീല്‍ കോടതി ശിക്ഷ വിധിച്ചു. മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തവും 53 പ്രതികള്‍ക്ക് 10 വര്‍ഷത്തെ തടവും നിയമ വിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച് കലാപത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് 11 വര്‍ഷത്തെ തടവും വിധിച്ചു. തടവുശിക്ഷയ്ക്കു ശേഷം ഇവരെ നാടു കടത്താനും പിടിച്ചെടുത്ത എല്ലാ ഉപകരണങ്ങളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ബംഗ്ലാദേശ് സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇവര്‍ തെരുവുകളില്‍ സംഘം ചേര്‍ന്ന് പ്രകടനങ്ങളും മറ്റും സംഘടിപ്പിച്ചത്.

വെള്ളിയാഴ്ച യു.എ.ഇയിലെ പല തെരുവുകളിലും അനധികൃതമായി സംഘം ചേര്‍ന്നതിനും കലാപത്തിന് പ്രേരിപ്പിച്ചതിനും അറസ്റ്റിലായ ബംഗ്ലാദേശ് പൗരന്മാര്‍ക്കെതിരേ അടിയന്തര അന്വേഷണത്തിന് യു.എ.ഇ അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ ഡോ. ഹമദ് സൈഫ് അല്‍ ഷംസി ഉത്തരവിട്ടിരുന്നു.

30 അംഗ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പൊതുസ്ഥലത്ത് ഒത്തുകൂടല്‍, അശാന്തി സൃഷ്ടിക്കല്‍, പൊതു സുരക്ഷ തടസപ്പെടുത്തല്‍, ഇത്തരം ഒത്തുചേരലുകളും പ്രതിഷേധങ്ങളും പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഓലൈനില്‍ പ്രചരിപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യ പങ്കാളിത്തം സ്ഥിരീകരിച്ച ശേഷമാണ് പ്രതികളെ വിചാരണയ്ക്ക് വിധേയരാക്കിയത്. പ്രതികളില്‍ പലരും തങ്ങളുടെ മേല്‍ ആരോപിച്ച കുറ്റങ്ങള്‍ സമ്മതിച്ചു.

ഒത്തുകൂടിയതിന് ക്രിമിനല്‍ ഉദ്ദേശ്യമില്ലായിരുന്നുവെും തെളിവുകള്‍ അപര്യാപ്തമാണെും പ്രതികളെ വെറുതെ വിടണമെന്നും കോടതി നിയോഗിച്ച പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കോടതി മതിയായ തെളിവുകള്‍ കണ്ടെത്തുകയും അതനുസരിച്ച് അവരെ ശിക്ഷിക്കുകയുമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  a day ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  a day ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  a day ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  a day ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  a day ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  a day ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  a day ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  a day ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  a day ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  a day ago