HOME
DETAILS

മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനെതിരായ പരാതി: അന്വേഷണ ഉദ്യോഗസ്ഥയെ തെറിപ്പിച്ചു

  
August 08, 2024 | 3:38 AM

Complaint against an official in the Chief Ministers office

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനെതിരേ വനിതാ ജീവനക്കാരുടെ പരാതി അന്വേഷിച്ച ഉദ്യോഗസ്ഥയെ സെക്രട്ടേറിയറ്റില്‍നിന്ന് പുറത്താക്കി. മുഖ്യമന്ത്രിയുടെ കംപ്യൂട്ടര്‍ സെല്ലിലെ അഡീഷണല്‍ സെക്രട്ടറി റോബര്‍ട്ട് ഫ്രാന്‍സിസിനെതിരേ നല്‍കിയ പരാതിയില്‍ പൊതുഭരണ വകുപ്പിലെ ആഭ്യന്തര പരിഹാരസെല്‍ അധ്യക്ഷ കൂടിയായ ഷൈനി ജോര്‍ജാണ് അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് സെക്രട്ടേറിയറ്റില്‍നിന്ന് തന്നെ ഷൈനിയെ മാറ്റിയത്. ബാലാവകാശ കമ്മിഷന്‍ സെക്രട്ടറിയായി കഴിഞ്ഞ ദിവസം നിയമിച്ചു. 

റോബര്‍ട്ട് ഫ്രാന്‍സിസ് തൊഴില്‍സ്ഥലത്ത് വനിതാ ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയാണ് ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍വന്നത്. ഒരു കൂട്ടം ജീവനക്കാരെന്ന പേരിലെത്തിയ പരാതിയാണ് ചീഫ് സെക്രട്ടറി അന്വേഷണ സമിതിക്ക് കൈമാറിയത്. ഒരു പെണ്‍കുട്ടി തെളിവുകള്‍ സഹിതം മൊഴിയും നല്‍കി. ഈ മൊഴി ശരിയാണെന്ന് തെളിയിക്കുന്നവിധം മറ്റ് ചില മൊഴിയും സമിതിക്ക് ലഭിച്ചു. ഇതേ തുടര്‍ന്ന് റോബര്‍ട്ടിനെ മൊഴിയെടുക്കാന്‍ സമിതി വിളിപ്പിച്ചു. എന്നാല്‍ റോബര്‍ട്ട് സമിതിയോട് തട്ടിക്കയറിയെന്നാണ് വിവരം. ഇക്കാര്യം റിപ്പോര്‍ട്ടിലുണ്ടെന്നും സൂചനയുണ്ട്. ഔദ്യോഗിക ജോലികള്‍ കര്‍ശനമായി പാലിച്ചുവെന്നായിരുന്നു റോബര്‍ട്ടിന്റെ വിശദീകരണം. വനിതാ ജീവനക്കാരി നല്‍കിയ മൊഴിക്ക് മറുപടി നല്‍കിയില്ല. 

റോബര്‍ട്ട് കഴിഞ്ഞ ജൂണില്‍ വിരമിച്ചിരുന്നു. വിരമിച്ചാലും സര്‍ക്കാര്‍ ചട്ടപ്രകാരം റോബര്‍ട്ടിനെതിരേ നടപടി വേണമെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഇടത് സംഘടനാ നേതാവും ഫ്രാക്ഷന്‍ അംഗവുമായ ഷൈനിയെ പുറത്താക്കിയത്.  മുഖ്യമന്ത്രിയുടെ ഓഫിസുമായി അടുപ്പമുള്ള റോബര്‍ട്ടിനെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പേ ചോര്‍ന്നതാണ് നടപടിക്ക് കാരണം. ഉദ്യോഗസ്ഥയുടെ സ്ഥലംമാറ്റത്തിനൊപ്പം വിരമിച്ച റോബര്‍ട്ട് ഫ്രാന്‍സിസിനെ കരാര്‍ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ വീണ്ടും നിയമിക്കാനും നീക്കമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റില്ലാ യാത്രയ്ക്ക് ഇനി കനത്ത പിഴ; മിനിമം പിഴ 500 രൂപയാക്കി റെയില്‍വേ

National
  •  3 days ago
No Image

"ബോംബിട്ട് കൊന്ന ആ 168 കുഞ്ഞുമക്കൾ എല്ലാം കാണുന്നു, രക്തസാക്ഷികൾക്ക് മുന്നിൽ ലജ്ജിക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കട്ടെ'- വൈകാരിക കുറിപ്പുമായി ഇറാൻ സ്പീക്കർ 

International
  •  3 days ago
No Image

ടോള്‍ നല്‍കില്ലെന്ന് ജീപ്പ് ഡ്രൈവര്‍; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  3 days ago
No Image

തൂത്തുക്കുടി പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; വനിതാ തൊഴിലാളി മരിച്ചു, 28 പേര്‍ക്ക് പരുക്ക്

National
  •  3 days ago
No Image

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി കേന്ദ്രം; പകരം നിയമിച്ചത് യു.പി സ്വദേശിയെ

Kerala
  •  3 days ago
No Image

ഗസ്സയില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ കൂടി കൊലപ്പെടുത്തി ഇസ്‌റാഈല്‍; കൊല്ലപ്പെട്ടത് അല്‍ജസീറയുടെ  അഹ്മദ് വിഷാഹ് 

International
  •  3 days ago
No Image

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും, കുറ്റക്കാരനാണെന്ന് കണ്ടെത്തല്‍

Kerala
  •  3 days ago
No Image

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിക്കെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍

International
  •  3 days ago
No Image

തൃശൂരില്‍ വാടകവീട്ടില്‍ അനാശ്യാസ കേന്ദ്രം; പണം നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Kerala
  •  3 days ago
No Image

മാസപ്പടി കേസ്: വീണ വീണ്ടും ചോദ്യമുനയില്‍; ഇ.ഡി നോട്ടിസ്, ഈ മാസം 29ന് ഹാജരാകണം

Kerala
  •  3 days ago