HOME
DETAILS

ഹിൻഡൻബർഗിൽ വീണ് അദാനി ഓഹരി; ഓഹരി വിപണിയിൽ വീണ്ടും കനത്ത നഷ്ടം

  
Web Desk
August 12, 2024 | 6:01 AM

hindenburg-report-setback-for-adani-shares today

ന്യൂഡല്‍ഹി: ഇടിവോടെ ഓഹരി വിപണിയിൽ തുടക്കം. വീഴചയിൽ കനത്ത നഷ്ടം നേരിട്ടത് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എൻ്റെർപ്രൈസസിനാണ്. തുടക്കത്തിലേ നഷ്ടത്തോടെയാണ് ഇന്ന് സെൻസെക്സും നിഫ്റ്റിയും വ്യാപാരം തുടങ്ങിയത്. ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോർട്ടിന് പിന്നാലെയുള്ള ആദ്യ വ്യാപാര ദിനത്തിൽ അദാനിയുടെ ഓഹരികൾ എല്ലാം നഷ്ടത്തിലാണ്.

അദാനി എന്റര്‍പ്രൈസസ്, അദാനി പോർട്സ്, അദാനി വില്‍മര്‍ തുടങ്ങിയ അദാനിയുടെ പ്രധാന ഓഹരികൾ എല്ലാം നഷ്ടത്തിലാണ്. ആദ്യമണിക്കൂറിൽ അഞ്ചുശതമാനം വരെ ഇടിവാണ് നേരിട്ടത്. അദാനി എന്റര്‍പ്രൈസസ് - 3.3 ശതമാനം ഇടിഞ്ഞു. 3,082ലാണ് നിലവിൽ വ്യാപാരം തുടരുന്നത്. അദാനി പോര്‍ട്‌സിന്റെ തുടക്കത്തിലെ നഷ്ടം രണ്ടു ശതമാനമാണ്. അദാനി ടോട്ടൽ ഗ്യാസ് 4.77 ശതമാനം, അദാനി പവർ 3.39 ശതമാനം, അദാനി വിൽമർ 3.25 ശതമാനം, അദാനി ഗ്രീൻ എനർജി 2.62 ശതമാനം, അദാനി എൻജി 2.5 ശതമാനം എന്നിങ്ങനെയാണ് മറ്റു ഓഹരികളിൽ വീഴ്ച. 

അദാനി ഗ്രൂപ്പ് ഓഹരികളുടെ വീഴ്ചയ്ക്ക് പിന്നാലെ സെന്‍സെക്‌സ് ഏകദേശം 400 പോയിന്റാണ് ഇടിഞ്ഞത്. 79,330ലേക്കാണ് സെന്‍സെക്‌സ് താഴ്ന്നത്. നിഫ്റ്റി 0.32 ശതമാനത്തോളം ഇടിവിലാണ് വ്യാപാരം തുടങ്ങിയത്. എന്നാൽ കഴിഞ്ഞ തവണത്തെ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തൽ ഉണ്ടാക്കിയ നഷ്ടം ഇത്തവണ ഇല്ലെന്നത് നിക്ഷേപകർക്ക് ആശ്വാസമാണ്.

ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്വയംഭരണ സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ച് കഴിഞ്ഞ ദിവസം നടത്തിയത്. അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് സെബി മേധാവി മാധബി പുരി ബുച്ച് ശരിയായ അന്വേഷണം നടത്തിയില്ലെന്നും ആരോപണത്തിൽ പറയുന്നുണ്ട്.

 

The stock market opened with losses today, with Adani Group companies experiencing significant declines. This comes after a report by Hindenburg Research, leading to a drop in Adani's shares across the board.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  11 hours ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  11 hours ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  12 hours ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  12 hours ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  12 hours ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  12 hours ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  13 hours ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  13 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  13 hours ago
No Image

ഗസ്സയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി ഫലസ്തീനിയന്‍ കര്‍ഷകര്‍

oman
  •  13 hours ago