HOME
DETAILS

ഹിൻഡൻബർഗിൽ വീണ് അദാനി ഓഹരി; ഓഹരി വിപണിയിൽ വീണ്ടും കനത്ത നഷ്ടം

  
Web Desk
August 12, 2024 | 6:01 AM

hindenburg-report-setback-for-adani-shares today

ന്യൂഡല്‍ഹി: ഇടിവോടെ ഓഹരി വിപണിയിൽ തുടക്കം. വീഴചയിൽ കനത്ത നഷ്ടം നേരിട്ടത് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എൻ്റെർപ്രൈസസിനാണ്. തുടക്കത്തിലേ നഷ്ടത്തോടെയാണ് ഇന്ന് സെൻസെക്സും നിഫ്റ്റിയും വ്യാപാരം തുടങ്ങിയത്. ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോർട്ടിന് പിന്നാലെയുള്ള ആദ്യ വ്യാപാര ദിനത്തിൽ അദാനിയുടെ ഓഹരികൾ എല്ലാം നഷ്ടത്തിലാണ്.

അദാനി എന്റര്‍പ്രൈസസ്, അദാനി പോർട്സ്, അദാനി വില്‍മര്‍ തുടങ്ങിയ അദാനിയുടെ പ്രധാന ഓഹരികൾ എല്ലാം നഷ്ടത്തിലാണ്. ആദ്യമണിക്കൂറിൽ അഞ്ചുശതമാനം വരെ ഇടിവാണ് നേരിട്ടത്. അദാനി എന്റര്‍പ്രൈസസ് - 3.3 ശതമാനം ഇടിഞ്ഞു. 3,082ലാണ് നിലവിൽ വ്യാപാരം തുടരുന്നത്. അദാനി പോര്‍ട്‌സിന്റെ തുടക്കത്തിലെ നഷ്ടം രണ്ടു ശതമാനമാണ്. അദാനി ടോട്ടൽ ഗ്യാസ് 4.77 ശതമാനം, അദാനി പവർ 3.39 ശതമാനം, അദാനി വിൽമർ 3.25 ശതമാനം, അദാനി ഗ്രീൻ എനർജി 2.62 ശതമാനം, അദാനി എൻജി 2.5 ശതമാനം എന്നിങ്ങനെയാണ് മറ്റു ഓഹരികളിൽ വീഴ്ച. 

അദാനി ഗ്രൂപ്പ് ഓഹരികളുടെ വീഴ്ചയ്ക്ക് പിന്നാലെ സെന്‍സെക്‌സ് ഏകദേശം 400 പോയിന്റാണ് ഇടിഞ്ഞത്. 79,330ലേക്കാണ് സെന്‍സെക്‌സ് താഴ്ന്നത്. നിഫ്റ്റി 0.32 ശതമാനത്തോളം ഇടിവിലാണ് വ്യാപാരം തുടങ്ങിയത്. എന്നാൽ കഴിഞ്ഞ തവണത്തെ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തൽ ഉണ്ടാക്കിയ നഷ്ടം ഇത്തവണ ഇല്ലെന്നത് നിക്ഷേപകർക്ക് ആശ്വാസമാണ്.

ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്വയംഭരണ സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ച് കഴിഞ്ഞ ദിവസം നടത്തിയത്. അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് സെബി മേധാവി മാധബി പുരി ബുച്ച് ശരിയായ അന്വേഷണം നടത്തിയില്ലെന്നും ആരോപണത്തിൽ പറയുന്നുണ്ട്.

 

The stock market opened with losses today, with Adani Group companies experiencing significant declines. This comes after a report by Hindenburg Research, leading to a drop in Adani's shares across the board.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു: അമ്മ അറസ്റ്റിൽ, പ്രതിക്കായി തിരച്ചിൽ തുടരുന്നു

crime
  •  9 days ago
No Image

ദുബൈയുടെ സര്‍ഗ്ഗാത്മക ഹൃദയമായ അല്‍ ഖൂസ് നടന്നും സൈക്കിളിലും ചുറ്റാം; ആര്‍ട്ടിസ്റ്റിക് പാലവും അത്യാധുനിക യാത്രാ സൗകര്യങ്ങളും പൂര്‍ത്തിയായി

uae
  •  9 days ago
No Image

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

Cricket
  •  9 days ago
No Image

തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

Kerala
  •  9 days ago
No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  9 days ago
No Image

സൂര്യൻ ഉദിച്ചപ്പോൾ കോഹ്‌ലി വീണു; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ നായകൻ

Cricket
  •  9 days ago
No Image

കുരങ്ങന്‍ കിണറ്റിലെറിഞ്ഞ നവജാതശിശുവിന് 'ഡയപ്പര്‍' രക്ഷയായി; ഛത്തീസ്ഗഢില്‍ കുഞ്ഞിന് പുനര്‍ജന്മം

National
  •  9 days ago
No Image

ജില്ലാ കലക്ടറുടെ കാറപകടം: അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  9 days ago
No Image

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കാൻ സഹായം തേടി മകൾ 

National
  •  9 days ago
No Image

യു.എ.ഇയിലെ സമസ്ത പൊതുപരീക്ഷ ഇന്ന് സമാപിക്കും; എഴുതിയത് 1500ലധികം വിദ്യാര്‍ഥികള്‍

uae
  •  9 days ago