
ട്രംപിനും ഇലോൺ മസ്കിനും പണി കൊടുത്ത DDOS എന്താണ്? ഈ ആക്രമണം അറിഞ്ഞിരിക്കണം

ഇന്നലെ ലോകം മുഴുവൻ, പ്രത്യേകിച്ച് അമേരിക്ക ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഇലോൺ മസ്‌കും തമ്മിലുള്ള അഭിമുഖം. എന്നാൽ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച് ഈ അഭിമുഖം പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. രാത്രി 8 മണിക്ക് ആയിരുന്നു അഭിമുഖം മുൻകൂട്ടി നിശ്ചയിച്ചിരുന്നത്. എന്നാൽ 8 മണിക്ക് അഭിമുഖം തുടങ്ങാനായില്ല. ഇതോടെ അഭിമുഖം ഒഴുവാക്കിയെന്ന് വരെ അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ അഭിമുഖം 45 മിനിറ്റ് വൈകിയതിന് ശേഷം ആരംഭിച്ചു.
അഭിമുഖം ആരംഭിച്ചത് തന്നെ ഇലോൺ മസ്‌ക് ഒരു വലിയ വെളിപ്പെടുത്തൽ നടത്തികൊണ്ടായിരുന്നു. അഭിമുഖം വൈകിയത് സൈറ്റ് ക്രാഷ് മൂലമാണെന്ന് വ്യക്തമാക്കിയ മസ്‌ക് അതിനു പിന്നിൽ 'വലിയ DDOS ആക്രമണം' ആയിരുന്നെന്നും അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപ് തന്റെ ആശയങ്ങൾ പങ്കുവെക്കുന്നത് തടയാൻ എതിരാളികൾ സൈറ്റ് ആക്രമിക്കുകയായിരുന്നെന്ന് മസ്‌ക് അവകാശപ്പെട്ടു.
ഇലോൺ മസ്കും ഡൊണാൾഡ് ട്രംപും
"എക്‌സിൽ വൻതോതിൽ DDOS ആക്രമണം നടക്കുന്നതായി തോന്നുന്നു. ഞാൻ അത് അടച്ചുപൂട്ടാനുള്ള ശ്രമത്തിലാണ്. ഏറ്റവും മോശം സാഹചര്യം, ഞങ്ങൾ കുറച്ച് തത്സമയ ശ്രോതാക്കളുമായി മുന്നോട്ട് പോകുകയും സംഭാഷണം പിന്നീട് പോസ്റ്റ് ചെയ്യുകയും ചെയ്യും" ടെസ്‌ല മേധാവി പറഞ്ഞു.
ഇൻ്റർവ്യൂവിന് മുമ്പ് ഉപയോക്താക്കൾക്ക് എക്‌സ് ആക്‌സസ് ചെയ്യാനാകുന്നില്ല എന്ന റിപ്പോർട്ടുകൾ ധാരാളമായി വരാൻ തുടങ്ങിയതോടെയാണ് സംഭവം ഏറെ ശ്രദ്ധ നേടിയത്. എന്നാൽ ഇന്റർവ്യൂ ഷെഡ്യൂൾ ചെയ്ത ഭാഗമാണ് തകർന്നത്. ബാക്കി ഇടങ്ങൾ ഉപയോഗിക്കാൻ സാധിച്ചിരുന്നു. അഭിമുഖം വീക്ഷിക്കാൻ എത്തിയവരെ കൊണ്ട് സ്‌പേസ് നിറഞ്ഞതാണോ അതോ സൈബർ ആക്രമണമാണോ എന്ന പരിശോധനയിൽ ഇത് സൈബർ ആക്രണമാണെന്ന് തെളിയുകയായിരുന്നു. വൻതോതിലുള്ള DDOS ആക്രമണം ആണ് ഉണ്ടായതെന്ന് സ്പേസ് എക്സിന്റെ ഉടമ കൂടിയായ മസ്‌ക് വെളിപ്പെടുത്തുന്നു.
എന്താണ് DDOS ആക്രമണം?
ഡി.ഡി.ഒ.എസ് എന്നാൽ "ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ് അറ്റാക്ക്" (distributed denial-of-service attack) എന്നാണ്. കണക്റ്റുചെയ്‌ത ഓൺലൈൻ സേവനങ്ങളും സൈറ്റുകളും ആക്‌സസ് ചെയ്യുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുന്നതിന്, ആക്രമണകാരി ടാർഗെറ്റിലേക്കോ ചുറ്റുമുള്ള ഇൻഫ്രാസ്ട്രക്ചറുകളിലേക്കോ ഇൻറർനെറ്റ് ട്രാഫിക്കിലൂടെ നുഴഞ്ഞു കയറുന്ന സൈബർ കുറ്റകൃത്യമാണിത്. സൈബർ സുരക്ഷാ സ്ഥാപനമായ ഫോർട്ടിനെറ്റിൻ്റെ അഭിപ്രായത്തിൽ, ഇതൊരു സൈബർ കുറ്റകൃത്യമാണ്.
അൽപം കൂടി ലളിതമായി പറഞ്ഞാൽ, ഓരോ വെബ്‌സൈറ്റിനും ഒരേ സമയം അതിലേക്ക് കയറാവുന്ന ആളുകളുടെ എണ്ണത്തിൽ പരിധികളുണ്ട്. ഇതാണ് ട്രാഫിക് എന്ന് പറയുന്നത്. ഈ ട്രാഫിക് പരിധിയ്ക്ക് അപ്പുറത്തേക്ക് ആളുകൾ ഒരേ സമയം കയറിയാൽ സൈറ്റ് ബ്ലോക്ക് ആകും. പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന സൈറ്റുകൾ പലതും അവസാന നിമിഷത്തിൽ ലഭിക്കാതെ വരാറില്ലേ? ഇതെല്ലം ഇത്തരത്തിൽ ട്രാഫിക് കൂടുന്നത് കൊണ്ട് സംഭവിക്കുന്നതാണ്. നമ്മുടെ പത്താം തരം പരീക്ഷ ഫലം പ്രഖ്യാപിക്കുമ്പോഴും തുടക്കത്തിൽ പലർക്കും കിട്ടാതെ വരുന്നതും ട്രാഫിക് കൂടുന്നത് കൊണ്ടാണ്. എന്നാൽ സ്വാഭാവികമായി ഇത്തരത്തിൽ ട്രാഫിക് കൂടുന്നതല്ല, അത് മനഃപൂർവം ചെയ്യുന്നതാണ് ഡി.ഡി.ഒ.എസ് എന്ന് മനസിലാക്കാം.
മൈക്രോസോഫ്റ്റ് പറയുന്നതനുസരിച്ച്, ഒരു DDoS ആക്രമണ സമയത്ത്, ബോട്ടുകളുടെ ഒരു ശ്രേണി അല്ലെങ്കിൽ ബോട്ട്നെറ്റ്, HTTP അഭ്യർത്ഥനകളും ട്രാഫിക്കും ഉപയോഗിച്ച് ഒരു വെബ്‌സൈറ്റിലോ സേവനത്തിലോ ആളുകളെ കുത്തിനിറക്കുന്നു. അടിസ്ഥാനപരമായി, ഒരു ആക്രമണ സമയത്ത് ഒന്നിലധികം കമ്പ്യൂട്ടറുകൾ ഒരു കമ്പ്യൂട്ടറിനെ ആക്രമിക്കുകയും നിയമാനുസൃത ഉപയോക്താക്കളെ പുറത്താക്കുകയും ചെയ്യുന്നു. തൽഫലമായി, സേവനം കാലതാമസം നേരിടുകയോ അല്ലെങ്കിൽ ദീർഘകാലത്തേക്ക് തടസ്സപ്പെടുകയോ ചെയ്യാം.
ഇത്തരം ആക്രമണ സമയത്ത് ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റാബേസിലേക്ക് നുഴഞ്ഞുകയറാനും തന്ത്രപ്രധാനമായ വിവരങ്ങൾ ആക്‌സസ് ചെയ്യാനും സാധ്യതയുണ്ട്. DDoS ആക്രമണങ്ങൾക്ക് സുരക്ഷാ കേടുപാടുകൾ മുതലെടുക്കാനും ഇൻ്റർനെറ്റ് വഴി പൊതുവായി എത്തിച്ചേരാവുന്ന ഏതൊരു എൻഡ്‌പോയിൻ്റിനെയും ടാർഗെറ്റുചെയ്യാനും കഴിയും - മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു.
ഈ ആക്രമണത്തെ ഒരു ട്രാഫിക് ബ്ലോക്കുമായി സാമ്യപ്പെടുത്താവുന്നതാണ്. മെയിൻ റോഡിൽ ധാരാളം ആവശ്യമില്ലാത്ത വാഹനങ്ങൾ പാർക്ക് ചെയ്ത് മറ്റു റോഡുകളിൽ നിന്നുള്ള വാഹനങ്ങൾ മെയിൻ റോഡിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്ത രീതിയാണ് ഇത്. താഴെയുള്ള ചിത്രം നോക്കിയാൽ ഇത് എളുപ്പത്തിൽ മനസിലാക്കാം.
ഇൻറർനെറ്റ് ബന്ധിപ്പിച്ച മെഷീനുകളുടെ നെറ്റ്‌വർക്കുകൾ ഉപയോഗിച്ചാണ് DDoS ആക്രമണങ്ങൾ നടത്തുന്നത്. ഈ നെറ്റ്‌വർക്കുകളിൽ മാൽവെയർ ബാധിച്ച കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും (IoT ഉപകരണങ്ങൾ പോലുള്ളവ) അടങ്ങിയിരിക്കുന്നു. അവ ഒരു ആക്രമണകാരിക്ക് വിദൂരമായി നിയന്ത്രിക്കാൻ സാധിക്കും. ഈ വ്യക്തിഗത ഉപകരണങ്ങളെ ബോട്ടുകൾ (അല്ലെങ്കിൽ സോമ്പികൾ) എന്ന് വിളിക്കുന്നു. കൂടാതെ ഒരു കൂട്ടം ബോട്ടുകളെ ബോട്ട്നെറ്റ് എന്ന് വിളിക്കുന്നു. ഒരു ബോട്ട്നെറ്റ് സ്ഥാപിച്ചുകഴിഞ്ഞാൽ, ഓരോ ബോട്ടിലേക്കും റിമോട്ട് നിർദ്ദേശങ്ങൾ അയച്ചുകൊണ്ട് ആക്രമണകാരിക്ക് ആക്രമണം നയിക്കാൻ കഴിയും.
ഒരു ഇരയുടെ സെർവറോ നെറ്റ്‌വർക്കോ ബോട്ട്‌നെറ്റ് ടാർഗെറ്റുചെയ്യുമ്പോൾ, ഓരോ ബോട്ടും ടാർഗെറ്റിൻ്റെ IP വിലാസത്തിലേക്ക് അഭ്യർത്ഥനകൾ അയയ്‌ക്കുന്നു. ഇത് സെർവറോ നെറ്റ്‌വർക്കോ അമിതമാകാൻ ഇടയാക്കും. ഇത് സാധാരണ ട്രാഫിക്കിലേക്കുള്ള സേവന നിഷേധത്തിന് കാരണമാകുന്നു. ഓരോ ബോട്ടും ഒരു നിയമാനുസൃത ഇൻ്റർനെറ്റ് ഉപകരണമായതിനാൽ, സാധാരണ ട്രാഫിക്കിൽ നിന്ന് ആക്രമണ ട്രാഫിക്കിനെ വേർതിരിക്കുന്നത് ബുദ്ധിമുട്ടാണ് - ക്‌ളൗഡ്‌ഫ്ലെയർ വ്യക്തമാക്കുന്നു.
അതേസമയം, അഭിമുഖം എന്നതിലുപരി ഒരു സംഭാഷണം എന്ന് വിളിച്ച് മസ്‌ക് നേരത്തെ പരിപാടിയെ പ്രമോട്ട് ചെയ്തിരുന്നു. ആളുകളുടെ ബാഹുല്യം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ 8 ദശലക്ഷം കൺകറൻ്റ് ശ്രോതാക്കളുമായി നേരത്തെ എക്സ് സിസ്റ്റം പരീക്ഷണം നടത്തിയിരുന്നു. എന്നിട്ടും തകരാർ സംഭവിച്ചതാണ് ഇത് ഒരു മനപൂർവ്വമായ ആക്രമണമായി മസ്‌ക് കരുതാൻ കാരണം.
Read also: ഹാക്കിംഗ്: പ്രതിരോധിക്കാനുള്ള നുറുങ്ങുകൾ
The highly anticipated interview between Republican presidential candidate Donald Trump and Elon Musk was delayed by 45 minutes, sparking speculation that it had been cancelled. However, Musk revealed that the delay was due to a Distributed Denial-of-Service (DDoS) attack on the website.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ
International
• 2 days ago
ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി
National
• 2 days ago
കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ
Kerala
• 2 days ago
19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ
Kerala
• 2 days ago
സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി
Kerala
• 2 days ago
കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം
National
• 2 days ago
ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി
National
• 2 days ago
സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്
organization
• 2 days ago
ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ
International
• 2 days ago
പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല
Kerala
• 2 days ago
സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ
latest
• 2 days ago
ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ
National
• 2 days ago
12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം
National
• 2 days ago
AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്
auto-mobile
• 2 days ago
കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു
Kerala
• 2 days ago
ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്
International
• 2 days ago
അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്
National
• 2 days ago
ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്
International
• 2 days ago
വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം
Kerala
• 2 days ago
F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം
National
• 2 days ago
ഓപ്പറേഷന് ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
Kerala
• 2 days ago