HOME
DETAILS

അർജുനെ കണ്ടെത്താൻ ഷിരൂരിൽ ഇന്നും തിരച്ചിൽ തുടരും; ഈശ്വർ മൽപെയിൽ പ്രതീക്ഷ അർപ്പിച്ച് കാത്തിരിപ്പ്, നേവിയും എൻ.ഡി.ആർ.എഫ് സംഘവും ഇന്നിറങ്ങും

  
August 14, 2024 | 2:15 AM

search operation continues for missing persons including arjun in karnatakas shirur

ഷിരൂർ: മണ്ണിടിച്ചിലിനെ തുടർന്ന് കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ കാണാതായ 3 പേർക്കായി കർണാടകയിലെ ഷിരൂർ ഗംഗാവാലി പുഴയിൽ ഇന്നും തിരച്ചിൽ നടത്തും. ഇന്നലെ കാലാവസ്ഥ അനുകൂലമായതിനു പിന്നാലെ വിദഗ്ധ മത്സ്യത്തൊഴിലാളി ഈശ്വർ മൽപെയാണ് പുഴയിൽ മുങ്ങി തിരച്ചിൽ നടത്തിയിരുന്നു. രാവിലെ എട്ട് മുതലാണ് ഗംഗാവലി പുഴയിൽ ഇന്ന് തിരച്ചിൽ ആരംഭിക്കുക. ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘം, എൻ.ഡി.ആർ.എഫ് , എസ്.ഡി.ആർ.എഫ് എന്നിവ സംയുക്തമായാണ് തിരച്ചിൽ നടത്തുക. നാവികസേനയും തിരച്ചിലിന്റെ ഭാഗമാകും. 

കാലാവസ്ഥയും ഒഴുക്കും അനുകൂലമെങ്കിൽ മാത്രമേ നാവികസേന ഡൈവിംഗ് സംഘം പുഴയിലിറങ്ങി മുങ്ങി പരിശോധന നടത്തൂ. നാവിക സേനാംഗങ്ങളെ സഹായിക്കാനായി കരസേനയുടെ ചെറു ഹെലികോപ്റ്റർ ഇന്ന് തിരച്ചിലിന് എത്തും. ഇന്നലെ ഈശ്വർ മൽപെ മുക്കാൽ മണിക്കൂറോളം നടത്തിയ തിരച്ചിലിനിടെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി, വാതിലിന്റെ ഭാഗം എന്നിവ ഈശ്വർ മൽപെ കണ്ടെത്തി. മലയാളി ഡ്രൈവർ അർജുൻ ഓടിച്ച ഭാരത് ബെൻസ് ലോറിയുടെതാണ് ജാക്കിയെന്ന് ഉടമ മനാഫ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ പരിശോധനയ്ക്ക് ശേഷം മാത്രമെ വ്യക്തത വരുത്താനാവുകയുള്ളൂ എന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. മരവാതിൽ മറ്റൊരു ലോറിയുടെതാവാമെന്നാണ് സംശയം.

നാല് സഹായികൾക്കൊപ്പം ഇന്നു രാവിലെ തിരച്ചിൽ തുടരുമെന്ന് ഈശ്വർ മൽപെ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് നാവിക സേനയ്ക്ക് ഷിരൂരിൽ ഇന്നലെ തിരിച്ചിൽ നടത്താനായില്ല. ഇന്നലെ രാവിലെ 9 മണിയോടെ നേവി ഷിരൂരിൽ തിരച്ചിലിന് എത്തുമെന്നാണ് അറിയിച്ചിരുന്നത്. തിരച്ചിലിന് നാവിക സേനയുടെ സഹായം ലഭ്യമാക്കാനുള്ള നടപടി എടുക്കണമെന്ന് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗംഗാവാലിയുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെയാണ് ഇന്നലെ തിരച്ചിൽ വീണ്ടും തുടങ്ങാനുള്ള തീരുമാനമുണ്ടായത്. നേവിയുടെ സഹായത്തോടെ മുങ്ങൽ വിദഗ്ധർ തിരിച്ചിൽ നടത്തുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. 

എന്നാൽ ഇന്നലെ രാവിലെയും നേവിക്ക് ഇതുസംബന്ധിച്ച് അനുമതി ലഭിച്ചില്ല. തുടർന്ന് സ്ഥലം എം.എൽ.എയുടെ നിർദേശ പ്രകാരമാണ് ഈശ്വർ മൽപെയെ തിരച്ചിലിന് നിയോഗിച്ചത്. തിരച്ചിൽ നടത്തുന്നതിൽ ജില്ലാ ഭരണകൂടം അലംഭാവം കാട്ടുകയാണെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ ആരോപിച്ചു. ജില്ലാ ഭരണകൂടം അനുമതി നൽകാത്തതിനാലാണ് നാവിക സേന ഷിരൂരിൽ എത്താത്തത്. അനുകൂലമായ കാലാവസ്ഥ പ്രയോജനപ്പെടുത്തണമെന്നും ജിതിൻ ആവശ്യപ്പെട്ടു.

 

A search operation is underway in Karnataka's Shirur Gangavali river for three missing persons, including Arjun from Kozhikode, after a landslide. Expert diver Eshwar Malpe conducted a search operation in the river yesterday, and the operation will resume today at 8 am with the help of NDRF, SDRF, and Navy teams



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒൻപതാം ക്ലാസുകാരനെ പൊലിസ് എയ്ഡ് പോസ്റ്റിനുള്ളിലിട്ട് ക്രൂരമായി മർദിച്ച സംഭവം: നാല് വിദ്യാർഥികൾ റിമാൻഡിൽ

Kerala
  •  17 minutes ago
No Image

ജിസിസി രാജ്യങ്ങളിൽ താപനില മൈനസിലേക്ക്; ഏറ്റവും കുറവ് താപനില ഈ ​ഗൾഫ് രാജ്യത്ത് | gcc weather

uae
  •  44 minutes ago
No Image

കുറ്റവാളിയാണെങ്കിലും ഒരമ്മയാണ്; മകന്റെ അർബുദ ചികിത്സ പരിഗണിച്ച് വജ്രമോതിരം കവർന്ന യുവതിക്ക് ജയിൽ ശിക്ഷ ഒഴിവാക്കി കോടതി

International
  •  44 minutes ago
No Image

യുപിയിൽ വീണ്ടും ദുരഭിമാനക്കൊല: ഇതരമതസ്ഥനെ പ്രണയിച്ച സഹോദരിയെയും കാമുകനെയും കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു

crime
  •  an hour ago
No Image

പാർക്കോണിക് പാർക്കിംഗ് നിരക്കുകൾ എന്തുകൊണ്ട് മാറുന്നു? പൊതു അവധി ദിനങ്ങളിലെ ഫീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണവുമായി അധികൃതർ

uae
  •  an hour ago
No Image

കിളിമാനൂർ അപകടം: കേസ് കൈകര്യം ചെയ്യുന്നതിൽ പൊലിസിന് വീഴ്ച; എസ്.എച്ച്.ഒ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  an hour ago
No Image

തൊഴിലാളി സുരക്ഷക്ക് മുന്‍ഗണന;ബഹ്‌റൈനില്‍ കൗണ്‍സില്‍ പുനഃസംഘടനം

bahrain
  •  2 hours ago
No Image

രോഹിത് ശർമ്മയുടെ സുരക്ഷാ വലയം ഭേദിച്ച് യുവതി; ലക്ഷ്യം സെൽഫിയല്ല, മകളുടെ ജീവൻ രക്ഷിക്കാൻ 9 കോടി!

Cricket
  •  2 hours ago
No Image

വ്യാജ ക്യുആർ കോഡുകൾ; ഷാർജ നിവാസികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി മുനിസിപ്പാലിറ്റി

uae
  •  2 hours ago
No Image

'മോദി എന്ന് ചായ വിറ്റു? എല്ലാം പ്രതിച്ഛായക്ക് വേണ്ടിയുള്ള നാടകം': കടുത്ത വിമർശനവുമായി മല്ലികാർജുൻ ഖാർഗെ

National
  •  2 hours ago