
ജോയ് ആലുക്കാസ് എക്സ്ചേഞ്ച് വനിതാ വോളി സീസൺ 3, ആവേശകരമായ പരിസമാപ്തി

രാജ്യത്തെ പ്രമുഖ ധനവിനിമയ ഇടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, ഇൻസ്റ്റന്റ് ക്യാഷുമായി ചേർന്ന് എല്ലാവർഷവും സംഘടിപ്പിക്കുന്ന വനിതാ വോളിബാൾ ടൂർണമെന്റിന്റെ മൂന്നാം സീസണ് ആവേശകരമായ പരിസമാപ്തി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബോഷറിലെ, ബോഷർ ക്ലബ്ബിൽ വെച്ച് നടന്ന ടൂർണമെന്റിൽ പത്തു രാജ്യങ്ങളിൽ നിന്നും, ഇരുപത്തിമൂന്ന് ടീമുകളിൽ നിന്നായി മുന്നൂറിലേറെ കളിക്കാരാണ് മത്സരങ്ങളിൽ മാറ്റുരച്ചത്.
ആവേശകരമായ ഫൈനലിൽ മിക്സെർസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ഫോക്സ് ഹാർഡ് ജേതാക്കളായി. മിക്സെർസ് ഒന്നാം റണ്ണറപ്പായും, ക്രൂസേഡേർസ് രണ്ടാം റണ്ണറപ്പുമായി. മികച്ച സ്പൈക്കറായി ഫോക്സ് ഹാർഡിലെ നെഗാ സലഷോറിയും, മികച്ച കളിക്കാരിയായി മിക്സറിലെ സെപിറ്റ ഇസ്മായിലിയും, മികച്ച സെറ്ററായി ഫോക്സ് ഹാർഡിലെ ഐദ തവക്കോലിയും, മികച്ച സെർവർ ആയി മിക്സറിലെ ഫതേമേ ബിഗ്‌ദെലിയും തിരഞ്ഞെടുക്കപ്പെട്ടു. ജേതാക്കൾക്ക് ക്യാഷ് അവാർഡും, ട്രോഫിയും, മെഡലുകളും സമ്മാനിച്ചു. ജേതാക്കൾക്ക് ഒമാനിലെ ഫിലിപ്പീൻസ് എംബസ്സിയിലെ തൊഴിൽ വിഭാഗം സെക്രട്ടറി ഗ്രിഗറിയോ അബലോസ്, ഒമാൻ വോളിബാൾ അസോസിയേഷൻ ബോർഡ് അംഗം ആയിഷ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. കാണികൾക്ക് നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങളും വിതരണം ചെയ്തു. രാവിലെ നടന്ന ഔദ്യോഗിക ഉദ്‌ഘാടന ചടങ്ങു ഒമാനിലെ ഫിലിപ്പീൻസ് അംബാസഡർ റൗൾ എസ് ഹെർണാണ്ടസ് ഉദ്‌ഘാടനം ചെയ്തു. സ്വന്തം രാജ്യത്ത് എന്നപോലെ ഒമാനിലും വോളിബാളിനെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കളിക്കാരെ അഭിവാദ്യം ചെയ്യുന്നതായും, ഇതിനു മുൻകൈ എടുക്കുന്ന ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഭാരവാഹികളെ അഭിനന്ദിക്കുന്നതായും, അതോടൊപ്പം അടുത്ത ലോസ് ഏഞ്ചലസ് ഒളിമ്പ്കസിൽ പങ്കെടുക്കാൻ ഇന്നത്തെ കളിക്കാർക്ക് കഴിയട്ടെ എന്നും അംബാസഡർ റൗൾ എസ് ഹെർണാണ്ടസ് ആശംസിച്ചു. ചടങ്ങിൽ ഇൻസ്റ്റന്റ് ക്യാഷ് ഒമാൻ കൺട്രി ഹെഡ് നിയാസ് നൂറുദീൻ, ഒമാനിലെ ഉഗാണ്ടൻ സമൂഹത്തിന്റെ സോഷ്യൽ ക്ളബ്ബ് സെക്രട്ടറി നടാഷ പമേല ആഹാബ്‌വെ, ആസ്റ്റർ റോയൽ ഹോസ്പിറ്റലിലെ എല്ല് രോഗ വിദഗ്ദൻ ഡോക്ടർ കല്യാൺ ശൃങ്കാവരപ്പ്, ഒമാനിലെ ജോയ് ആലുക്കാസ് ജ്വല്ലറി റീജിയണൽ വിഭാഗം തലവൻ ആന്റോ ഇഗ്‌നേഷ്യസ്, ഒമാൻ വോളിബോൾ അസോസിയേഷൻ വിഭാഗം തലവൻ ഖലീൽ അൽ ബലൂഷി, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഹ്യൂമൻ റിസോഴ്സ് വിഭാഗം തലവൻ ഫഹദ് അൽ ഹബ്സി എന്നിവർ ആശംസകൾ നേർന്നു. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്‌സൺ ബേബി സ്വാഗതവും, അസിസ്റ്റന്റ് ജനറൽ മാനേജർ അൻസാർ ഷെന്താർ നന്ദിയും പറഞ്ഞു
2022 ൽ ആദ്യമായി ആരംഭിച്ച വനിതാ വോളിബോൾ ടൂർണമെന്റിന് കഴിഞ്ഞ രണ്ടു വർഷങ്ങളിലും ലഭിച്ച ആവേശകരമായ പ്രതികരണം തന്നെയാണ് ഇത്തവണയും ലഭിച്ചതെന്നും പങ്കെടുക്കുന്ന രാജ്യങ്ങളും ടീമുകളും, വർദ്ധിച്ചത് തങ്ങളെ കൂടുതൽ വിപുലമായി ടൂർണമെന്റ് സംഘടിപ്പിക്കാൻ പ്രചോദനമാണെന്നും ജനറൽ മാനേജർ നിക്‌സൺ ബേബി പറഞ്ഞു. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ഒമാനിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ വനിതാ വോളിബാൾ ടൂർണമെന്റ് മൂന്നു സീസൺ പൂർത്തിയാക്കുന്നത് എന്നും നിക്‌സൺ ബേബി കൂട്ടിച്ചേർത്തു. വനിതകൾക്ക് വേണ്ടി ഒമാനിൽ നടക്കുന്ന ഏറ്റവും വലിയ കായികമത്സരത്തിൽ പങ്കെടുത്ത കളിക്കാരെയും, ജേതാക്കളെയും അഭിനന്ദിക്കുന്നതായും, ടൂർണമെന്റ് വിജയകരമായി നടത്താൻ സഹായിച്ച വോളിബാൾ അസോസിയേഷൻ , റഫറിമാർ, ഗ്രൗണ്ട് ജീവനക്കാർ, ഒഫീഷ്യൽസ്, മെഡിക്കൽ ടീം, മാധ്യമ പ്രവർത്തകർ, കാണികൾ എന്നിവർക്ക് ഹൃദയപൂർവം നന്ദി അറിയിക്കുന്നതായി ജോയ് ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റന്റ് ജനറൽ മാനേജർ അൻസാർ ഷെന്താർ പറഞ്ഞു.
അടുത്ത വർഷം മലയാളികളുടെ സ്വന്തം ടീം .....
ജോയ് ആലുക്കാസ് എക്സ്ചേഞ്ച് വനിതാ വോളിക്ക് ഓരോ വർഷവും ടീമുകളും, കളിക്കാരും വർദ്ധിക്കുമ്പോൾ കേരളത്തിൽ നിന്നും മലയാളികളുടെ ഒരു സ്വന്തം ടീം ഇല്ലാത്തതു തങ്ങൾ ഗൗരവമായി കാണുന്നു എന്ന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഭാരവാഹികൾ പറഞ്ഞു. അതിനാൽ അടുത്ത സീസണിൽ മലയാളികളുടെ സ്വന്തം വനിതാ ടീമിനെ ടൂർണമെൻറിൽ പങ്കെടുപ്പിക്കാൻ എല്ലാവിധ സഹായവും ചെയുന്നതാണെന്നും മാനേജ്‌മന്റ് ഭാരവാഹികൾ അറിയിച്ചു. വനിതാ വോളിബാളിൽ കേരളത്തിന് മഹത്തായ പാരമ്പര്യം ഉണ്ട്, ദേശീയ അന്തർ ദേശീയ തലങ്ങളിൽ വരെയുള്ള താരങ്ങളെ സംഭാവന ചെയ്ത മണ്ണാണ് കേരളത്തിന്റേത് ആ പാരമ്പര്യം പേറുന്ന കളിക്കാർ ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്നവരിൽ ഉണ്ടാകും എന്നും അതിനാൽ വനിതാ വോളിബാൾ കളിക്കാർ സ്വന്തം ടീമുമായി മുന്നോട്ട് വരണം എന്നും മാനേജ്‌മന്റ് ഭാരവാഹികൾ അറിയിച്ചു.
ഇരുപത്തിമൂന്ന് ടീമുകൾ പങ്കെടുത്തിട്ടും കേരളത്തിന്റ ഒരു വനിതാ ടീം ഇല്ലാഞ്ഞത് തങ്ങളെ നിരാശപ്പെടുത്തിയെന്ന് കാണികളും അഭിപ്രായപ്പെട്ടു, അടുത്ത വർഷം കേരളത്തിന്റെ ടീം ഉണ്ടാകുമെന്നു പ്രത്യാശിക്കുന്നതായും അവർ പറഞ്ഞു
The Joy Alukkas Exchange Women's Volley Season 3 has come to a close with an electrifying finale. Get the latest updates on the tournament's conclusion and the exciting moments that made it unforgettable.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്
Kerala
• 7 minutes ago
'ചില ഫ്ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്
uae
• 15 minutes ago
ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന് ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍
International
• 36 minutes ago
രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും
uae
• an hour ago
മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• 2 hours ago
ഓപ്പറേഷന് ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ
uae
• 2 hours ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 2 hours ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 3 hours ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 3 hours ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 3 hours ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 3 hours ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 3 hours ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 3 hours ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 3 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 11 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 11 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 12 hours ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 13 hours ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 4 hours ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 4 hours ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 11 hours ago