കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ പിടിയിൽ; കുടുക്കിയത് കർണാടക ലോകായുക്ത
ബെംഗളൂരു: കർണാടകയിൽ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎയെ ലോകായുക്ത പൊലിസ് പിടികൂടി. ഷിരാഹട്ടി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ചന്ദ്ര ലമണിയാണ് അറസ്റ്റിലായത്. 11 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട എംഎൽഎ, ആദ്യ ഗഡുവായ 5 ലക്ഷം രൂപ സ്വീകരിക്കുന്നതിനിടെയാണ് പിടിയിലായത്.
സംഭവം ഇങ്ങനെ:
ഗദഗ് ജില്ലയിലെ ചെറുകിട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതിനാണ് എംഎൽഎ കൈക്കൂലി ആവശ്യപ്പെട്ടത്. കരാറുകാരനായ വിജയ് പൂജാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ലോകായുക്തയുടെ നീക്കം.എംഎൽഎയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ വെച്ച് പണം കൈമാറാനായിരുന്നു നിർദ്ദേശം. വിജയ് പൂജാറിൽ നിന്ന് 5 ലക്ഷം രൂപ വാങ്ങുന്നതിനിടെ ലോകായുക്ത സംഘം സ്ഥലത്തെത്തി ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്ര ലമണിയുടെ രണ്ട് പേഴ്‌സണൽ അസിസ്റ്റന്റുമാരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കും തട്ടിപ്പിൽ പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.കരാറുകാരൻ നൽകിയ രഹസ്യവിവരത്തെത്തുടർന്ന് പണം മുൻകൂട്ടി അടയാളപ്പെടുത്തിയാണ് ലോകായുക്ത വലവിരിച്ചത്. എംഎൽഎയുടെ ഓഫീസിലും വീട്ടിലും നിലവിൽ പരിശോധന തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."