HOME
DETAILS

പുന്നപ്പുഴ കണ്ണീർ പുഴയായിട്ട് ഇന്നേക്ക് ഒരുമാസം

  
നിസാം കെ അബ്ദുല്ല
August 30, 2024 | 1:07 AM

One Month Since the Devastating Punnapuzha Flood A Communitys Resilience

കൽപ്പറ്റ: പ്രകൃതിസൗന്ദര്യം തുളുമ്പുന്ന ഗ്രാമങ്ങളുടെ മനോഹാരിതയേറ്റി പാറക്കൂട്ടങ്ങൾക്കിടയിലൂടെ ശാന്തമായി ഒഴുകിയിരുന്ന പുന്നപ്പുഴ രൗദ്രഭാവം പൂണ്ട് കലിതുള്ളി ഒഴുകിയിട്ട് ഇന്നേക്ക് ഒരു മാസം തികയുന്നു. നാട് നടുങ്ങിയ ആ രാത്രിയിൽ അവിടെ നിന്ന് തുടച്ചുനീക്കപ്പെട്ടത് നൂറുകണക്കിന് മനുഷ്യരും അവരുടെ സമ്പത്തും സ്വപ്‌നങ്ങളുമായിരുന്നു. സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾദുരന്തം കവർന്നത് 270 മനുഷ്യരെയാണ്. കാണാതായവരിൽ 119 പേരാണുള്ളത്. 231 മൃതദേഹങ്ങളും 217 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്തിയത്. 17 കുടുംബങ്ങൾ ഒരാൾപോലും അവശേഷിക്കാതെ ഭൂമിയിൽനിന്ന് തുടച്ചുനീക്കപ്പെട്ടു. 21 പേർ അനാഥരായി. ഇതിൽ മൂന്നും അഞ്ചും വയസുള്ള കുട്ടികളുമുണ്ട്. 236 വീടുകൾ ഒലിച്ചുപോയി. 1555 വീടുകൾ വാസയോഗ്യമല്ലാതായി. 1200 കോടി രൂപയുടെ നാശനഷ്ടമാണ് ഇരുട്ടിവെളുക്കുമ്പോഴേക്കും ഉണ്ടായത്.

വെള്ളൊലിപ്പാറയുടെ ഭാഗങ്ങൾ പുന്നപ്പുഴയിലേക്ക് ആയിരം അടിക്കും മുകളിൽ നിന്ന് കുത്തിയൊലിച്ച് വീണതോടെയാണ് ലോകം തന്നെ നടുങ്ങിയ അപകടമുണ്ടായത്. മൂന്നുതവണയായി ഉരുൾ പൊട്ടിയപ്പോൾ തുടച്ചുനീക്കപ്പെട്ടത് മൂന്ന് ഗ്രാമങ്ങളാണ്. ഒപ്പം അവിടെ സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന ഒരുകൂട്ടം മനുഷ്യരും. കുത്തിയൊലിച്ചെത്തിയ വെള്ളത്തെ വകവെക്കാതെ തന്റെ ജീപ്പുമായി കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ കുതിച്ച് മരണം വരിച്ച പ്രജീഷ്, ദുരന്തം പുറംലോകത്തെ അറിയിച്ച നീതു, മറ്റുള്ളവർക്ക് രക്ഷാകവചമൊരുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുപോയ സനീർ എന്ന കുട്ടിമോൻ അങ്ങിനെ നൂറുകണക്കിന് മനുഷ്യരെയാണ് ദുരന്തം ഇല്ലാതാക്കിയത്.

നാട് പകച്ച് നിൽക്കുമ്പോൾ തങ്ങളുടെ ജീപ്പുകളുമായി ഓടിയെത്തി ആദ്യരക്ഷാപ്രവർത്തനം നടത്തിയ പ്രദേശത്തെ ടാക്‌സി ഡ്രൈവർമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, ചൂരൽമലക്കും മുണ്ടക്കൈക്കും ഇടയിൽ അതിജീവന പ്രതീക്ഷകളുടെ ബെയ്‌ലി പാലം നിർമിച്ച സൈന്യമടക്കം എണ്ണിയാലൊടുങ്ങാത്ത സുമനസുകൾ നൽകിയ പിൻബലത്തിലാണ് ദുരന്തത്തിൽ നിന്നും നാട് പതിയെ മുക്തമായി തുടങ്ങിയത്. ഓടിയെത്തി കൂടെ നിന്ന് മന്ത്രിസഭ ഉപസമിതിയും ഒരു ജനതയുടെ ദുഃഖം തങ്ങളുടേതുകൂടിയാക്കി.

 വയനാടിനൊപ്പം കേരളമൊന്നാകെ കണ്ണീരിലായപ്പോൾ ചേർത്തുപിടിച്ച അയൽ സംസ്ഥാനങ്ങളും അവിടുത്തെ മനുഷ്യരും അതിജീവനത്തിന് കരുത്തേകുകകാണ്. സ്‌നേഹത്തോടെ ജീവിച്ചവർക്ക് അവസാനം ഒന്നിച്ചുറങ്ങാൻ മണ്ണൊരുക്കിയും നാട് തങ്ങളുടെ പ്രതിബദ്ധത കാട്ടി. താൽക്കാലിക പുനരധിവാസവും ഏറെക്കുറെ പൂർത്തിയായി. കൈപിടിക്കാൻ ഓടിയെത്തിയ സുമനസുകളും സമസ്തയടക്കമുള്ള സംഘടനകളും പ്രഖ്യാപിച്ച വീടുകളും സഹായ പദ്ധതിയും ദുരന്തം കരിനിഴൽ തീർത്തവർക്ക് ആശ്വാസത്തിന്റെ വെളിച്ചമായി. തകർന്നുപോയ അവരുടെ സ്വപ്‌നങ്ങളെ വീണ്ടും നിറമുള്ളതാക്കാൻ ഇനി വേണ്ടത് കുറ്റമറ്റ രീതിയിലുള്ള പുനരധിവാസം കൂടിയാണ്.

 Marking one month since the Punnapuzha flood tragedy, where landslides claimed 270 lives and displaced hundreds in Mundakkai and Chooralmala. The community is slowly recovering with ongoing rehabilitation efforts.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




Advertisement
No Image

ജനങ്ങളെ ദുരിതത്തിലാഴ്ത്തി വോട്ടർ പട്ടിക പരിഷ്കരണം; കേന്ദ്രത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് മമത ബാനർജി

National
  •  3 hours ago
No Image

കടക്ക് പുറത്ത്: രണ്ടാം പിണറായി സർക്കാരിനെതിരെ കോൺഗ്രസിന്റെ പടയൊരുക്കം; പുതിയ സോഷ്യൽ മീഡിയ ക്യാമ്പയിന് തുടക്കം

Kerala
  •  3 hours ago
No Image

'ഭയപ്പെടരുത്, നീ ഒരു സിംഹമാണ്'; ബജ്റംഗ് ദളിനെ വെല്ലുവിളിച്ച ദീപക്കിന് കൈയടിയുമായി രാഹുൽ ഗാന്ധി

National
  •  4 hours ago
No Image

ബൈ, ബൈ പാകിസ്ഥാൻ; കണക്ക് തീർത്ത് ഇന്ത്യൻ കൗമാരപ്പട; പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് സെമിയിൽ

Cricket
  •  4 hours ago
No Image

നിക്ഷേപകരെയും വിദഗ്ധരെയും ആകർഷിക്കാൻ ഖത്തർ; സംരംഭകർക്കായി 10 വർഷത്തെ റെസിഡൻസി പ്രോ​ഗ്രാം പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

കേരളത്തിന് ലഭിച്ചത് വട്ടപ്പൂജ്യം; സുരേഷ് ഗോപിയുടെ എയിംസ് എവിടെപ്പോയി? കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

Kerala
  •  4 hours ago
No Image

'നിനക്കൊരു സമ്മാനമുണ്ട്'; അമ്മയുടെ മൃതദേഹം കാണിച്ച് അനിയത്തിയെയും കഴുത്തറുത്തു കൊന്നു; നാടിനെ നടുക്കിയ കൂട്ടക്കൊല

crime
  •  5 hours ago
No Image

യുഎസ് വിമാനവാഹിനിക്കപ്പലുകൾക്ക് മുകളിൽ ഇറാന്റെ യുദ്ധവിമാനങ്ങൾ; ഹോർമുസ് കടലിടുക്കിൽ ഇരുരാജ്യങ്ങളും നേർക്കുനേർ

International
  •  5 hours ago
No Image

എയിംസ്: സംസ്ഥാനം ഭൂമി നൽകിയില്ലെന്ന വാദം പച്ചക്കള്ളം, കേന്ദ്രത്തെ തള്ളി മന്ത്രി വീണാ ജോർജ്

Kerala
  •  5 hours ago
No Image

തിയേറ്റർ ഓഫ് ഡ്രീംസ് ഉണരുന്നു! കാരിക്കിന്റെ തന്ത്രങ്ങളിൽ പഴയ വീര്യം വീണ്ടെടുത്ത് 'റെഡ് ഡെവിൾസ്'; In-Depth Story

Football
  •  5 hours ago