ഇസ്റാഈലിൽ ഇറാൻ്റെ മിസൈൽ ആക്രമണം: മരണം ഒമ്പതായി ഉയർന്നു
ജെറൂസലേം: ഇസ്റാഈലിലെ ബെയ്റ്റ് ഷെമേഷ് നഗരത്തിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി ഉയർന്നു. മധ്യ ഇസ്റാഈലിലെ ജനവാസ മേഖല ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരുക്കേറ്റ ഇരുപതോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ജെറൂസലേമിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറുള്ള ബെയ്റ്റ് ഷെമേഷ് നഗരത്തിന് നേരെയാണ് ഇറാന്റെ ആക്രമണം നടന്നിരിക്കുന്നത്. മാഗൻ ഡേവിഡ് അഡോം വക്താവ് സാക്കി ഹെല്ലർ ഔദ്യോഗിക പ്രസ്താവനയിൽ മരണവിവരം അറിയിച്ചു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ സൈന്യവും മെഡിക്കൽ ടീമുകളും തിരച്ചിൽ തുടരുകയാണ്. ഗുരുതരമായി പരുക്കേറ്റവരെ മാറ്റാൻ ഹെലികോപ്റ്റർ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
ശത്രുക്കളെ തകർക്കുന്നത് തുടരും: ഇറാൻ പ്രസിഡൻ്റ്
ഇസ്റാഈലിന് നേരെ ശക്തമായ ആക്രമണം തുടരുമെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ പ്രഖ്യാപിച്ചു. പരമോന്നത നേതാവ് ആയത്തുള്ള ഖംനഈയുടെ പാത പിന്തുടർന്ന് ശത്രുക്കളുടെ സൈനിക താവളങ്ങൾ തകർക്കുന്നത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മിസൈൽ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായിരിക്കുകയാണ്. വരും മണിക്കൂറുകളിൽ ഇസ്റാഈലിന്റെ തിരിച്ചടി നടത്തുമോ എന്ന കാര്യത്തിൽ ആശങ്കയിലാണ്.
An Iranian ballistic missile scored a direct hit on a residential building and a municipal shelter in the city of Beit Shemesh, located about 30 kilometers west of Jerusalem. The Magen David Adom (MDA) ambulance service confirmed that the death toll has risen to 9, with at least 28 others injured, some of whom are in critical condition.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."