ജീവനക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന; സേവനങ്ങളിൽ തടസമുണ്ടാകാമെന്ന് കരീം
ദുബൈ: പശ്ചിമേഷ്യൻ സംഘർങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ ഡെലിവറി റൈഡർമാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് ദുബൈ ആസ്ഥാനമായുള്ള പ്രമുഖ റൈഡ്-ഹെയിലിംഗ്, ഫുഡ് ഡെലിവറി കമ്പനിയായ കരീം വ്യക്തമാക്കി. മേഖലയിലെ സംഭവവികാസങ്ങൾ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്ന് കരീം സി.ഇ.ഒയും സഹസ്ഥാപകനുമായ മുദസിർ ശൈഖ വ്യക്തമാക്കി.
സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് സേവനങ്ങൾ തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ പ്രത്യേക സംഘം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. എങ്കിലും, ഡെലിവറികളിൽ നേരിയ താമസമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ആപ്പ് വഴിയാണ് കമ്പനി ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്.
"മേഖലയിലെ സംഭവവികാസങ്ങളിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. ഈ പ്രതിസന്ധി ഘട്ടത്തിലും ഞങ്ങളുടെ 'ക്യാപ്റ്റന്മാരുടെ' (റൈഡേഴ്സ്) സുരക്ഷ ഉറപ്പാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്," കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ഈ പ്രശ്നങ്ങൾക്കിടയിലും സേവനമെത്തിക്കുന്ന റൈഡർമാരോട് ക്ഷമയോടും കരുണയോടും പെരുമാറണമെന്ന് കരീം ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. മേഖലയിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും കമ്പനി കൂട്ടിച്ചേർത്തു. കരീമിന് പുറമെ മറ്റ് പ്രമുഖ ഡെലിവറി ആപ്പുകളുടെ സേവനങ്ങളിലും നിലവിൽ കാലതാമസം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Dubai-based ride-hailing and food delivery company Karim is prioritizing the safety of its delivery riders amidst escalating tensions in West Asia.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."