
പി.വി അന്‍വറിന്റെ വെളിപ്പെടുത്തല്‍: എ.ഡി.ജി.പി തെറിക്കും; പി. ശശി തുടരും

കണ്ണൂര്‍: എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരേ പി.വി അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ രണ്ടു തരത്തിലുള്ള നടപടി ഉറപ്പ്. വകുപ്പുതല നടപടികള്‍ക്കു തുടക്കമെന്നോണം അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് വൈകാതെ നീക്കും. എന്നാല്‍ പി.ശശിയെ മുഖ്യമന്ത്രി കൈവിടില്ല.
നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമേ അജിത്കുമാറിനെതിരേ നടപടി പാടുള്ളൂ എന്ന് കഴിഞ്ഞദിവസം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തില്‍നിന്ന് ഡി.ജി.പിക്ക് നിര്‍ദേശം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ സകല പഴുതുമടച്ച ശേഷമായിരിക്കും അജിത്കുമാറിനെ സര്‍ക്കാര്‍ പൂട്ടുക. എ.ഡി.ജി.പിയെ കയറൂരിവിട്ടതില്‍ പി.ശശിയും ഉത്തരവാദിയാണെന്ന് ബോധ്യപ്പെടുത്താന്‍ അന്‍വര്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി മുഖവിലയ്ക്കെടുത്തിട്ടില്ല. പി.ശശി വന്നതിനുശേഷമാണ് ആഭ്യന്തരവകുപ്പില്‍ കാര്യങ്ങള്‍ നേരെചൊവ്വേ നടക്കുന്നതെന്നാണ് പിണറായിയുടെ വിലയിരുത്തല്‍.
ശശിക്കെതിരേ വരുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെയാണ് മുഖ്യമന്ത്രിയെ കണ്ടശേഷം ഇന്നലെ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ എ.ഡി.ജി.പിക്കെതിരേ ആഞ്ഞടിക്കുമ്പോഴും പി.ശശിക്കെതിരേ കൂടുതലെന്തെങ്കിലും പറയാന്‍ പി.വി അന്‍വര്‍ മുതിരാതിരുന്നത്. തന്റെ പരാതികള്‍ മുഖ്യമന്ത്രി ശ്രദ്ധാപൂര്‍വം കേട്ടെന്നും വൈകാതെ നടപടി ഉണ്ടാകുമെന്നുമാണ് അന്‍വറിന്റെ പ്രതീക്ഷ.
സ്വര്‍ണക്കടത്തും ഫോണ്‍ചോര്‍ത്തലും കൊലപാതകങ്ങളും അടക്കം നിരവധി ആരോപണങ്ങള്‍ തെളിവുസഹിതം നിരത്തിയെങ്കിലും കേരളത്തിന്റെ മതേതരമനസ് മുറിപ്പെടുത്തുംവിധം എ.ഡി.ജി.പി അജിത്കുമാര്‍ ഇടപെട്ടുവെന്ന അന്‍വറിന്റെ വെളിപ്പെടുത്തലാണ് മുഖ്യമന്ത്രിയെ ഞെട്ടിച്ചത്. അജിത്കുമാര്‍ സംഘ്പരിവാര്‍ പക്ഷപാതിയാണെന്നും തൃശൂര്‍ പൂരം കലക്കുന്നതടക്കമുള്ള സാമൂഹ്യവിരുദ്ധ പ്രവൃത്തികള്‍ക്കു പിന്നില്‍ എ.ഡി.ജി.പിയാണെന്നുമുള്ള കാര്യങ്ങള്‍ അന്‍വര്‍ തെളിവുസഹിതം മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
പാലക്കാട്ട് ഒരു വര്‍ഷം മുമ്പ് ഉന്നത ആര്‍.എസ്.എസ് നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ അജിത്കുമാര്‍ പങ്കെടുത്തിരുന്നുവെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും അന്‍വര്‍ മുഖ്യമന്ത്രിയേട് പറഞ്ഞതായാണ് വിവരം.
കേരള പൊലിസില്‍ സംഘ്പരിവാര്‍ ലോബിയുണ്ടെന്നത് പ്രതിപക്ഷം കാലങ്ങളായി ഉന്നയിക്കുന്നതാണ്. മുസ്്‌ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കുന്നതിനും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന ജില്ലയെന്ന് മലപ്പുറത്തെ താറടിക്കുന്നതിനും പിന്നിലെ ബുദ്ധികേന്ദ്രം എ.ഡി.ജി.പി അജിത്കുമാര്‍ ആണെന്ന ആശങ്കയും അന്‍വര്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനം, എടവണ്ണയിലെ റിദാന്‍ ബാസില്‍ കൊലക്കേസ്, ഈ കേസില്‍ എടവണ്ണ മുണ്ടേങ്ങര കൊളപ്പാടന്‍ മുഹമ്മദ് ഷാനെ ഒന്നാംപ്രതിയാക്കിയത്, താനൂര്‍ കസ്റ്റഡി മരണം എന്നിവയിലൊക്കെ എ.ഡി.ജി.പി അജിത്കുമാറിന് പങ്കുണ്ടെന്ന് അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു. സാമ്പത്തിക താല്‍പര്യങ്ങള്‍ക്കപ്പുറം പ്രത്യേക മതത്തില്‍പെട്ടവരെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്നതും കള്ളക്കേസില്‍ കുടുക്കുന്നതും എ.ഡി.ജി.പിയുടെ വിനോദമായിരുന്നുവെന്നതും അന്‍വര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായറിയുന്നു.
എ.ഡി.ജി.പി പ്രതിപക്ഷത്തിനും പ്രിയങ്കരന്‍
സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഒപ്പമാണെന്ന് ബോധ്യപ്പെടുത്തുന്നതില്‍ സമര്‍ഥനായിരുന്നു അജിത്കുമാര്‍ എന്ന് അന്‍വര്‍ പറയുന്നു. അതുകൊണ്ടാണ് മുമ്പ് പലതവണ എ.ഡി.ജി.പിയെ പുകഴ്ത്തി മുഖ്യമന്ത്രിക്കു സംസാരിക്കേണ്ടിവന്നത്. അതേസമയം ഭരണപക്ഷ എം.എല്‍.എ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ തുടക്കത്തില്‍ ഏറ്റെടുക്കുന്നതില്‍ പ്രതിപക്ഷവും അറച്ചുനില്‍ക്കുകയായിരുന്നു. പേരിനു പ്രതികരിച്ചെന്നു വരുത്തുകയാണ് ഇപ്പോഴും പ്രതിപക്ഷനേതാവ്.
എ.ഡി.ജി.പിക്കെതിരേയല്ല പി.ശശിക്കും മുഖ്യമന്ത്രിക്കുമെതിരേയാണ് ബി.ജെ.പിയുടെയും പടയൊരുക്കം. ഒരേസമയം മൂന്നു മുന്നണികളുടെയും ഇഷ്ടക്കാരനായി തുടരാനുള്ള അജിത്കുമാറിന്റെ മിടുക്ക് എടുത്തുപറയേണ്ടതാണ്. അപ്പോഴും സംഘ്പരിവാറിനോട് ഒരുപടി കടന്ന്, ഉള്ളുതൊട്ട അടുപ്പമാണ് എ.ഡി.ജി.പിക്ക്. അതു തിരിച്ചറിയാന്‍ പക്ഷേ, സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നു മാത്രം.
P.V. Anwar MLA's serious allegations against ADGP M.R. Ajithkumar and Chief Minister's Political Secretary P. Shashi have led to potential actions. While Ajithkumar might face departmental action, Shashi is expected to remain in his position. Anwar's claims about Ajithkumar's involvement in various criminal activities and RSS affiliations have shocked the Chief Minister
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ
International
• 2 days ago
ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി
National
• 2 days ago
കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ
Kerala
• 2 days ago
19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ
Kerala
• 2 days ago
സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി
Kerala
• 2 days ago
കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം
National
• 2 days ago
ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി
National
• 2 days ago
സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്
organization
• 2 days ago
ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ
International
• 2 days ago
പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല
Kerala
• 2 days ago
സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ
latest
• 2 days ago
ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ
National
• 2 days ago
12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം
National
• 2 days ago
AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്
auto-mobile
• 2 days ago
കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു
Kerala
• 2 days ago
ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്
International
• 2 days ago
അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്
National
• 2 days ago
ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്
International
• 2 days ago
വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം
Kerala
• 2 days ago
F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം
National
• 2 days ago
ഓപ്പറേഷന് ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
Kerala
• 2 days ago