
എല്ലാം കണക്കുകൂട്ടി കെജ്രിവാള്; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയാണെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനത്തിന് പിന്നില്‍ വിവിധ രാഷ്ട്രീയ തന്ത്രങ്ങളാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കാലിനടിയിലെ മണ്ണൊലിച്ച് പോവാതിരിക്കാനുള്ള എല്ലാം കണക്കു കൂട്ടിയുള്ള നീക്കമാണ് കെജ്രിവാളിന്റേത്. ജനങ്ങളുടെ സഹതാപം പിടിച്ചു പറ്റാനുള്ള നീക്കമാണെന്ന പരിഹാസം ചുറ്റുപാട് നിന്ന് ഉയരുന്നതൊന്നും ഡല്‍ഹി മുഖ്യമ്ര്രന്തിക്ക് പ്രശ്നമല്ല. മാത്രമല്ല ജനങ്ങളെ സമീപിക്കാന്‍ തന്നെ പരിഹസിക്കുന്നവരേക്കാള്‍ തനിക്ക് കഴിയുമെന്ന ആത്മവിശ്വാസവും കെജ്രിവാളിനുണ്ട്. അതു കൊണ്ടാണല്ലോ എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നത്.
ഏതായാലും പ്രഖ്യാപനം നടപ്പിലാവുകയാണെങ്കില്‍ ഇന്ന് വൈകിട്ട് 4.30 ഓടെ അദ്ദേഹം രാജിവയ്ക്കേണ്ടതാണ്. ലഫ്റ്റനന്റ് ഗവര്‍ണര്‍ രാജി സ്വീകരിച്ചാല്‍ വൈകാതെ തന്നെ പുതിയ മുഖ്യമന്ത്രിയുടെ പേര് നിര്‍ദേശിക്കേണ്ടിവരും.
എന്നാല്‍, രാജി സ്വീകരിക്കാതെയും ഇരിക്കാം. രാജി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നോമിനിയായ ലഫ്. ഗവര്‍ണര്‍ കേന്ദ്രത്തിന്റെ നിയമോപദേശത്തിന് ശേഷമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. രണ്ടുദിവസം കഴിഞ്ഞ് രാജിവയ്ക്കുമെന്ന് ശനിയാഴ്ചയാണ് കെജിരിവാള്‍ പ്രഖ്യാപിച്ചത്. മുന്‍കൂട്ടി പ്രഖ്യാപിച്ച് രാജിവയ്ക്കുന്നതിന് പിന്നില്‍ വിവിധ ലക്ഷ്യങ്ങളാണ് കെജ്രിവാളിനും എ.എ.പിക്കും ഉള്ളത്.
ഡല്‍ഹി നിയമസഭയുടെ കാലാവധി തീരാന്‍ ഇനി അഞ്ചുമാസം മാത്രമാണുള്ളത്. തന്നെയുമല്ല, മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശമുള്ളതിനാല്‍ നിലവില്‍ പേരിന് മാത്രമാണ് കെജ്രിവാളിന് മുഖ്യമന്ത്രി പദവി. യാതൊരു തീരുമാനത്തിലും ഇടപെടാനോ ഒപ്പുവയ്ക്കാനോ യോഗങ്ങളില്‍ പങ്കെടുക്കാനോ പാടില്ല. ഈ സാഹചര്യത്തില്‍ പെട്ടെന്ന് രാജിവച്ച് തെരഞ്ഞെടുപ്പ് നടത്തിയാല്‍ എ.എ.പിക്ക് അനുകൂലമാകുമെന്നാണ് പാര്‍ട്ടി കരുതുന്നു. നവംബറിലോ ഡിസംബറിലോ നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹിയിലും പ്രഖ്യാപിക്കണമെന്നും കെജ്രിവാള് ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതി നീതി തന്നെങ്കിലും ഇനി ജനങ്ങളുടെ തീരുമാനത്തിന് ശേഷമേ മുഖ്യമന്ത്രിയാകൂവെന്നാണ് രാജി പ്രഖ്യാപിച്ച് കെജിരിവാള്‍ പറഞ്ഞത്. അഴിമതി വിരുദ്ധത പ്രധാന അജന്‍ഡയാക്കി രൂപീകൃതമായ പാര്‍ട്ടിയുടെ ഒന്നാമനും രണ്ടാമനും അടക്കമുള്ളവര്‍ അഴിമതിക്കേസില്‍ ജയിലിലായത് എ.എ.പിയെ കടുത്ത ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
എല്ലാവര്ക്കും ജാമ്യം ലഭിച്ചതോടെ പ്രതിച്ഛായ തിരികെ പിടിക്കാനായെന്നും ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം ഉണ്ടാകുമെന്നും അത് തെരഞ്ഞെടുപ്പില്‍ അനുകൂലഘടകമാകുമെന്നും പാര്‍ട്ടി കരുതുന്നു.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ജയിലിലായതോടെ ഡല്‍ഹിയില്‍ കേന്ദ്ര ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി നേതാക്കള്‍ നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു. മുഖ്യമന്ത്രിക്ക് അധികാരമില്ലാത്ത ഡല്‍ഹിയില്‍ ഭരണസ്തംഭനം ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭരണത്തിന് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശചെയ്യുമെന്ന് അഭ്യൂഹമുണ്ട്. മുഖ്യമന്ത്രി രാജിവയ്ക്കുന്നതോടെ സര്‍ക്കാര്‍ പിരിച്ചുവിട്ട് വേഗം തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ഭരണം കേന്ദ്രം ഏറ്റെടുക്കുന്നത് തടയാന്‍ കഴിയുമെന്ന് എ.എ.പി കരുതുന്നു.
Arvind Kejriwal announces his potential resignation as Delhi CM, citing strategic political motives. With five months left in the Delhi Assembly’s term, Kejriwal's move aims to sway public sympathy and expedite elections. Learn the implications for AAP and BJP.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.
Kerala
• a few seconds ago
മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം
Kerala
• 7 minutes ago
ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവഗണനയിൽ തളർന്ന് പരിയാരം
Kerala
• 15 minutes ago
ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്
National
• 24 minutes ago
300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj
National
• 29 minutes ago
ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ മൊബൈൽ ബെല്ലടിച്ചു തുടങ്ങി
Kerala
• 32 minutes ago
പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി
Kerala
• 36 minutes ago
മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും
Kerala
• 44 minutes ago
വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 2 hours ago
മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 8 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 9 hours ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 10 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 10 hours ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 10 hours ago
ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ
Kerala
• 12 hours ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 13 hours ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 13 hours ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 13 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 11 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 11 hours ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 11 hours ago