
എല്ലാം കണക്കുകൂട്ടി കെജ്രിവാള്; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയാണെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനത്തിന് പിന്നില്‍ വിവിധ രാഷ്ട്രീയ തന്ത്രങ്ങളാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കാലിനടിയിലെ മണ്ണൊലിച്ച് പോവാതിരിക്കാനുള്ള എല്ലാം കണക്കു കൂട്ടിയുള്ള നീക്കമാണ് കെജ്രിവാളിന്റേത്. ജനങ്ങളുടെ സഹതാപം പിടിച്ചു പറ്റാനുള്ള നീക്കമാണെന്ന പരിഹാസം ചുറ്റുപാട് നിന്ന് ഉയരുന്നതൊന്നും ഡല്‍ഹി മുഖ്യമ്ര്രന്തിക്ക് പ്രശ്നമല്ല. മാത്രമല്ല ജനങ്ങളെ സമീപിക്കാന്‍ തന്നെ പരിഹസിക്കുന്നവരേക്കാള്‍ തനിക്ക് കഴിയുമെന്ന ആത്മവിശ്വാസവും കെജ്രിവാളിനുണ്ട്. അതു കൊണ്ടാണല്ലോ എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നത്.
ഏതായാലും പ്രഖ്യാപനം നടപ്പിലാവുകയാണെങ്കില്‍ ഇന്ന് വൈകിട്ട് 4.30 ഓടെ അദ്ദേഹം രാജിവയ്ക്കേണ്ടതാണ്. ലഫ്റ്റനന്റ് ഗവര്‍ണര്‍ രാജി സ്വീകരിച്ചാല്‍ വൈകാതെ തന്നെ പുതിയ മുഖ്യമന്ത്രിയുടെ പേര് നിര്‍ദേശിക്കേണ്ടിവരും.
എന്നാല്‍, രാജി സ്വീകരിക്കാതെയും ഇരിക്കാം. രാജി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നോമിനിയായ ലഫ്. ഗവര്‍ണര്‍ കേന്ദ്രത്തിന്റെ നിയമോപദേശത്തിന് ശേഷമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. രണ്ടുദിവസം കഴിഞ്ഞ് രാജിവയ്ക്കുമെന്ന് ശനിയാഴ്ചയാണ് കെജിരിവാള്‍ പ്രഖ്യാപിച്ചത്. മുന്‍കൂട്ടി പ്രഖ്യാപിച്ച് രാജിവയ്ക്കുന്നതിന് പിന്നില്‍ വിവിധ ലക്ഷ്യങ്ങളാണ് കെജ്രിവാളിനും എ.എ.പിക്കും ഉള്ളത്.
ഡല്‍ഹി നിയമസഭയുടെ കാലാവധി തീരാന്‍ ഇനി അഞ്ചുമാസം മാത്രമാണുള്ളത്. തന്നെയുമല്ല, മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശമുള്ളതിനാല്‍ നിലവില്‍ പേരിന് മാത്രമാണ് കെജ്രിവാളിന് മുഖ്യമന്ത്രി പദവി. യാതൊരു തീരുമാനത്തിലും ഇടപെടാനോ ഒപ്പുവയ്ക്കാനോ യോഗങ്ങളില്‍ പങ്കെടുക്കാനോ പാടില്ല. ഈ സാഹചര്യത്തില്‍ പെട്ടെന്ന് രാജിവച്ച് തെരഞ്ഞെടുപ്പ് നടത്തിയാല്‍ എ.എ.പിക്ക് അനുകൂലമാകുമെന്നാണ് പാര്‍ട്ടി കരുതുന്നു. നവംബറിലോ ഡിസംബറിലോ നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹിയിലും പ്രഖ്യാപിക്കണമെന്നും കെജ്രിവാള് ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതി നീതി തന്നെങ്കിലും ഇനി ജനങ്ങളുടെ തീരുമാനത്തിന് ശേഷമേ മുഖ്യമന്ത്രിയാകൂവെന്നാണ് രാജി പ്രഖ്യാപിച്ച് കെജിരിവാള്‍ പറഞ്ഞത്. അഴിമതി വിരുദ്ധത പ്രധാന അജന്‍ഡയാക്കി രൂപീകൃതമായ പാര്‍ട്ടിയുടെ ഒന്നാമനും രണ്ടാമനും അടക്കമുള്ളവര്‍ അഴിമതിക്കേസില്‍ ജയിലിലായത് എ.എ.പിയെ കടുത്ത ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
എല്ലാവര്ക്കും ജാമ്യം ലഭിച്ചതോടെ പ്രതിച്ഛായ തിരികെ പിടിക്കാനായെന്നും ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം ഉണ്ടാകുമെന്നും അത് തെരഞ്ഞെടുപ്പില്‍ അനുകൂലഘടകമാകുമെന്നും പാര്‍ട്ടി കരുതുന്നു.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ജയിലിലായതോടെ ഡല്‍ഹിയില്‍ കേന്ദ്ര ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി നേതാക്കള്‍ നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു. മുഖ്യമന്ത്രിക്ക് അധികാരമില്ലാത്ത ഡല്‍ഹിയില്‍ ഭരണസ്തംഭനം ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭരണത്തിന് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശചെയ്യുമെന്ന് അഭ്യൂഹമുണ്ട്. മുഖ്യമന്ത്രി രാജിവയ്ക്കുന്നതോടെ സര്‍ക്കാര്‍ പിരിച്ചുവിട്ട് വേഗം തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ഭരണം കേന്ദ്രം ഏറ്റെടുക്കുന്നത് തടയാന്‍ കഴിയുമെന്ന് എ.എ.പി കരുതുന്നു.
Arvind Kejriwal announces his potential resignation as Delhi CM, citing strategic political motives. With five months left in the Delhi Assembly’s term, Kejriwal's move aims to sway public sympathy and expedite elections. Learn the implications for AAP and BJP.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്
Kuwait
• 14 minutes ago
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത
Kerala
• 17 minutes ago
ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 39 minutes ago
യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്
uae
• an hour ago
മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ
Kerala
• an hour ago
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23000 ലധികം നിയമ ലംഘകർ
Saudi-arabia
• 2 hours ago
യോഗത്തിൽ സർക്കാരിനെതിരെ വിമർശനം: കയ്യടിച്ച മലപ്പുറം ഹോമിയോ ഡിഎംഒക്ക് സർക്കാരിന്റെ താക്കീത്
Kerala
• 2 hours ago
സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ദുഷ്ട പാവ'കളെ കത്തിക്കുന്നത് അനുകരിക്കേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 3 hours ago
നിരാശരായി ഗോവൻ ആരാധകർ; ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്സി ഗോവയ്ക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്
Football
• 4 hours ago
കഴക്കൂട്ടം ബലാത്സംഗം: 'പ്രതി എത്തിയത് മോഷണത്തിന്; പിടികൂടിയത് സാഹസികമായി
crime
• 4 hours ago
ഷാർജയിൽ പാർക്കിംഗ് പിഴ ലഭിച്ചിട്ടുണ്ടോ? അടയ്ക്കാൻ എളുപ്പമാണ്; കനത്ത പിഴ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
uae
• 4 hours ago
ചരിത്രം കുറിച്ച് മൊറോക്കോ; അണ്ടർ-20 ലോകകപ്പ് കിരീടം സ്വന്തമാക്കി; ഫൈനലിൽ അർജന്റീനക്ക് കാലിടറി
Football
• 5 hours ago
ബിബിഎ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്; യുവാവിനായി തിരച്ചിൽ ശക്തമാക്കി ബെംഗളൂരു പൊലിസ്
crime
• 5 hours ago
രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി
Kerala
• 6 hours ago
ഭരണഘടനയെ എതിര്‍ക്കുന്ന ആര്‍എസ്എസ്, സനാതനികളുമായി കൂട്ടുകൂടരുത്; വിദ്യാര്‍ഥികളോട് സമൂഹത്തിന് വേണ്ടി നിലകൊള്ളാന്‍ ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ
National
• 13 hours ago
കാറുകളിലെ കാർബൺ മോണോക്സൈഡ് അപകട സധ്യതകൾ; നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം
qatar
• 14 hours ago
വനിതാ ഏകദിന ലോകകപ്പിലെ ആവേശപ്പോരിൽ ഇന്ത്യക്ക് 4 റൺസ് തോൽവി
Cricket
• 14 hours ago
കൊളംബിയന്‍ പ്രസിഡന്റ് മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ട്രംപ്; ദുര്‍ബലനായ നേതാവാണ് പെട്രോയെന്നും പരിഹാസം
International
• 15 hours ago
ശമ്പളവർധന ആവശ്യപ്പെട്ട് ഡോക്ടർമാർ സമരത്തിൽ; മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം
Kerala
• 6 hours ago
പി.എം ശ്രീ ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കേണ്ടിവരും സംസ്ഥാനം
Kerala
• 6 hours ago
UAE Weather: കിഴക്കന്‍ എമിറേറ്റുകളില്‍ കനത്ത മഴ; യു.എ.ഇയിലുടനീളം താപനിലയില്‍ കുറവ്
uae
• 6 hours ago