
എല്ലാം കണക്കുകൂട്ടി കെജ്രിവാള്; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയാണെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനത്തിന് പിന്നില്‍ വിവിധ രാഷ്ട്രീയ തന്ത്രങ്ങളാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കാലിനടിയിലെ മണ്ണൊലിച്ച് പോവാതിരിക്കാനുള്ള എല്ലാം കണക്കു കൂട്ടിയുള്ള നീക്കമാണ് കെജ്രിവാളിന്റേത്. ജനങ്ങളുടെ സഹതാപം പിടിച്ചു പറ്റാനുള്ള നീക്കമാണെന്ന പരിഹാസം ചുറ്റുപാട് നിന്ന് ഉയരുന്നതൊന്നും ഡല്‍ഹി മുഖ്യമ്ര്രന്തിക്ക് പ്രശ്നമല്ല. മാത്രമല്ല ജനങ്ങളെ സമീപിക്കാന്‍ തന്നെ പരിഹസിക്കുന്നവരേക്കാള്‍ തനിക്ക് കഴിയുമെന്ന ആത്മവിശ്വാസവും കെജ്രിവാളിനുണ്ട്. അതു കൊണ്ടാണല്ലോ എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നത്.
ഏതായാലും പ്രഖ്യാപനം നടപ്പിലാവുകയാണെങ്കില്‍ ഇന്ന് വൈകിട്ട് 4.30 ഓടെ അദ്ദേഹം രാജിവയ്ക്കേണ്ടതാണ്. ലഫ്റ്റനന്റ് ഗവര്‍ണര്‍ രാജി സ്വീകരിച്ചാല്‍ വൈകാതെ തന്നെ പുതിയ മുഖ്യമന്ത്രിയുടെ പേര് നിര്‍ദേശിക്കേണ്ടിവരും.
എന്നാല്‍, രാജി സ്വീകരിക്കാതെയും ഇരിക്കാം. രാജി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നോമിനിയായ ലഫ്. ഗവര്‍ണര്‍ കേന്ദ്രത്തിന്റെ നിയമോപദേശത്തിന് ശേഷമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. രണ്ടുദിവസം കഴിഞ്ഞ് രാജിവയ്ക്കുമെന്ന് ശനിയാഴ്ചയാണ് കെജിരിവാള്‍ പ്രഖ്യാപിച്ചത്. മുന്‍കൂട്ടി പ്രഖ്യാപിച്ച് രാജിവയ്ക്കുന്നതിന് പിന്നില്‍ വിവിധ ലക്ഷ്യങ്ങളാണ് കെജ്രിവാളിനും എ.എ.പിക്കും ഉള്ളത്.
ഡല്‍ഹി നിയമസഭയുടെ കാലാവധി തീരാന്‍ ഇനി അഞ്ചുമാസം മാത്രമാണുള്ളത്. തന്നെയുമല്ല, മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശമുള്ളതിനാല്‍ നിലവില്‍ പേരിന് മാത്രമാണ് കെജ്രിവാളിന് മുഖ്യമന്ത്രി പദവി. യാതൊരു തീരുമാനത്തിലും ഇടപെടാനോ ഒപ്പുവയ്ക്കാനോ യോഗങ്ങളില്‍ പങ്കെടുക്കാനോ പാടില്ല. ഈ സാഹചര്യത്തില്‍ പെട്ടെന്ന് രാജിവച്ച് തെരഞ്ഞെടുപ്പ് നടത്തിയാല്‍ എ.എ.പിക്ക് അനുകൂലമാകുമെന്നാണ് പാര്‍ട്ടി കരുതുന്നു. നവംബറിലോ ഡിസംബറിലോ നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹിയിലും പ്രഖ്യാപിക്കണമെന്നും കെജ്രിവാള് ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതി നീതി തന്നെങ്കിലും ഇനി ജനങ്ങളുടെ തീരുമാനത്തിന് ശേഷമേ മുഖ്യമന്ത്രിയാകൂവെന്നാണ് രാജി പ്രഖ്യാപിച്ച് കെജിരിവാള്‍ പറഞ്ഞത്. അഴിമതി വിരുദ്ധത പ്രധാന അജന്‍ഡയാക്കി രൂപീകൃതമായ പാര്‍ട്ടിയുടെ ഒന്നാമനും രണ്ടാമനും അടക്കമുള്ളവര്‍ അഴിമതിക്കേസില്‍ ജയിലിലായത് എ.എ.പിയെ കടുത്ത ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
എല്ലാവര്ക്കും ജാമ്യം ലഭിച്ചതോടെ പ്രതിച്ഛായ തിരികെ പിടിക്കാനായെന്നും ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം ഉണ്ടാകുമെന്നും അത് തെരഞ്ഞെടുപ്പില്‍ അനുകൂലഘടകമാകുമെന്നും പാര്‍ട്ടി കരുതുന്നു.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ജയിലിലായതോടെ ഡല്‍ഹിയില്‍ കേന്ദ്ര ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി നേതാക്കള്‍ നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു. മുഖ്യമന്ത്രിക്ക് അധികാരമില്ലാത്ത ഡല്‍ഹിയില്‍ ഭരണസ്തംഭനം ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭരണത്തിന് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശചെയ്യുമെന്ന് അഭ്യൂഹമുണ്ട്. മുഖ്യമന്ത്രി രാജിവയ്ക്കുന്നതോടെ സര്‍ക്കാര്‍ പിരിച്ചുവിട്ട് വേഗം തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ഭരണം കേന്ദ്രം ഏറ്റെടുക്കുന്നത് തടയാന്‍ കഴിയുമെന്ന് എ.എ.പി കരുതുന്നു.
Arvind Kejriwal announces his potential resignation as Delhi CM, citing strategic political motives. With five months left in the Delhi Assembly’s term, Kejriwal's move aims to sway public sympathy and expedite elections. Learn the implications for AAP and BJP.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇ സ്കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യക്ഷേമത്തിന് ആസ്റ്റര്‍ - ജെംസ് പങ്കാളിത്ത കരാര്‍
uae
• 3 hours ago
'ഉറപ്പൊന്നും പറയാനാവില്ല' ഖത്തറിന് നേരെ ഇനി ഇസ്റാഈല്‍ ആക്രമണം ഉണ്ടാവില്ലെന്ന ട്രംപിന്റെ 'ഉറപ്പ്' തള്ളി നെതന്യാഹു; ഹമാസ് നേതാക്കള്‍ എവിടെ ആയിരുന്നാലും അവരെ വെറുതെ വിടില്ലെന്ന്
International
• 3 hours ago
രാജ്യാന്തര അവയവ മാഫിയ കേരളത്തിലും: സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി
Kerala
• 4 hours ago
നബിദിനം: 'ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ യു.പിയിൽ നിരവധി പേർക്കെതിരേ കേസ്
National
• 5 hours ago
ജയിലിൽ ക്രൂരമർദനമെന്ന് പരാതി; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ
Kerala
• 5 hours ago
ട്രെയിനിലെ വിദ്വേഷക്കൊല: ചേതൻ സിൻഹിനെതിരേ ഗുരുതര വെളിപ്പെടുത്തൽ; തോക്ക് ചൂണ്ടി 'ജയ് മാതാ ദി' വിളിപ്പിച്ചെന്ന് യുവതിയുടെ പരാതി
National
• 5 hours ago
10 മാസത്തിനിടെ കേരളത്തിൽ നായ കടിച്ചത് ഒരുലക്ഷത്തോളം മനുഷ്യരെ; 23 മരണം
Kerala
• 5 hours ago
ഖത്തറിലെ ഇസ്റാഈല്‍ ആക്രമണം: സംയുക്ത പ്രതിരോധ സംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ച് ജിസിസി രാഷ്ട്രങ്ങള്‍; നടപടികള്‍ വേഗത്തിലാക്കും
Saudi-arabia
• 6 hours ago
കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു
crime
• 13 hours ago
ഇതാര് നായകളെ പറഞ്ഞു മനസിലാക്കും; മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് 'ജീവപര്യന്തം തടവ്' ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ
National
• 14 hours ago
യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില
uae
• 14 hours ago
ഇനി ആ വാക്കുകൾ ഇവിടെ വേണ്ട; വീണ്ടും വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ
International
• 15 hours ago
ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം
uae
• 15 hours ago
ട്രംപിനെ തള്ളി പാകിസ്ഥാൻ; വെടിനിർത്തൽ അവകാശവാദം പച്ചക്കള്ളം; മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിച്ചതായി പാകിസ്ഥാൻ
International
• 15 hours ago
കടുത്ത മുസ്ലിം വിരുദ്ധത,ഇന്ത്യാക്കാരോടുള്ള മൃദുസമീപനം; ബ്രിട്ടീഷ് കുടിയേറ്റ വിരുദ്ധ റാലി നായകൻ ടോമി റോബിൻസണിനെതിരെ വിമർശനം ശക്തമാകുന്നു
International
• 16 hours ago
ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ; പുതിയ പദ്ധതിയുമായി ദുബൈ
uae
• 17 hours ago
ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ
crime
• 17 hours ago
ഗസ്സയിൽ ജനനം തടയുന്നത് അടക്കമുള്ള ക്രൂര നടപടികൾ; ഇസ്റാഈലിന്റെ കരയാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു; കൂട്ട പലായനത്തിന് ഒരുങ്ങി ജനത
International
• 17 hours ago
'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിക്കുന്നില്ല', ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍
crime
• 15 hours ago
ഭക്ഷ്യസുരക്ഷ നിയമങ്ങളുടെ ലംഘനം; പ്രമുഖ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി അബൂദബി
uae
• 16 hours ago
എം.ജിയില്‍ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് താരിഖ് ഇബ്നു സിയാദിന്
Kerala
• 16 hours ago