HOME
DETAILS

അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബി.ജെ.പി സര്‍ക്കാറിന്റെ നടപടി സുപ്രിം കോടതി ഉത്തരവ് മറികടന്ന് 

  
Web Desk
September 26, 2024 | 9:50 AM

Assam Bulldozer Controversy 150 Homes Demolished Amid Ongoing Tensions


ന്യൂഡല്‍ഹി: അനധികൃതമെന്നാരോപിച്ച് വീടുകള്‍ ഇടിച്ചുനിരപ്പാക്കുന്നതിനെതിരായ സുപ്രിംകോടതി ഉത്തരവ് നിലനില്‍ക്കെ അസമില്‍ ബുള്‍ഡോസര്‍ രാജുമായി ഹിമന്തബിശ്വ ശര്‍മ സര്‍ക്കാര്‍. ഗോള്‍പ്പാറ ജില്ലയിലെ കച്ചുതാലി ഗ്രാമത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് 150 ഓളം വീടുകള്‍ തകര്‍ത്തത്.


നേരത്തെ കച്ചുതാലിയില്‍ നടത്തിയ കുടിയൊഴിപ്പിക്കല്‍ നീക്കത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്ക് നേരെ നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച നടപടിയാണ് കഴിഞ്ഞദിവസം വീണ്ടും തുടങ്ങിയത്. വെടിവയ്പ്പില്‍ പ്രദേശത്തുകാരായ ഹൈദര്‍ അലി (22), സുബാഹിര്‍ അലി (19) എന്നിവരാണ് കൊല്ലപ്പെട്ടത്. 11 പേര്‍ക്ക് പരുക്കേല്‍ക്കുകയുണ്ടായി. ഇതുകഴിഞ്ഞ് പന്ത്രണ്ടാം ദിവസമാണ് മുസ്!ലിം ഭൂരിപക്ഷപ്രദേശത്ത് അസം പൊലിസ് കുടിയൊഴിപ്പിക്കല്‍ തുടര്‍ന്നത്.

പ്രദേശം ദക്ഷിണ കാംരൂപിലെ ആദിവാസി മേഖലയായി വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിജ്ഞാപനപ്രകാരം ഇത്തരം സ്ഥലങ്ങളില്‍ പട്ടികവിഭാഗക്കാര്‍, ഗോത്ര വിഭാഗങ്ങള്‍, ഗൂര്‍ഖകള്‍ തുടങ്ങിയ സംരക്ഷിത വിഭാഗക്കാര്‍ക്ക് മാത്രമെ താമസിക്കാനാകൂ.
നേരത്തെ ഈ മാസം ഒമ്പതിന് രണ്ടുപേരെ വെടിവച്ചുകൊല്ലുന്നതില്‍ കലാശിച്ച ബുള്‍ഡോസര്‍ രാജിനിടെ കാംരൂപ് മെട്രോപൊളിറ്റന്‍ ജില്ലാ ഭരണകൂടം 151 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും 237 കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശികള്‍ എന്ന് മുദ്ര കുത്തിയും 'ഭൂമി ജിഹാദ്' ആരോപണം ഉന്നയിച്ചുമായിരുന്നു ബി.ജെ.പി സര്‍ക്കാരിന്റെ നടപടി.

എന്നാല്‍, ഭരണകൂടത്തിന്റെ ആരോപണം പ്രദേശത്തുകാര്‍ നിഷേധിച്ചിരുന്നു. പ്രദേശം ആദിവാസി മേഖലയായി വിജ്ഞാപനം ചെയ്യും മുമ്പ് 1920കളില്‍ തന്നെ കുടിയൊഴിപ്പിക്കപ്പെട്ട പലര്‍ക്കും പട്ടയം ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച വിവിധ കേസുകള്‍ മുന്നോട്ടുപോകുന്നതിനിടെയാണ് സര്‍ക്കാര്‍ നൂറുകണക്കിനാളുകളെ വഴിയാധാരമാക്കിയത്. 2016 മുതല്‍ പ്രദേശത്തുനിന്ന് 10,620 കുടുംബങ്ങളെയാണ് വിവിധ ഘട്ടങ്ങളിലായി ഒഴിപ്പിച്ചത്.

'ബുള്‍ഡോസര്‍ മുസ്‌ലിംവീടുകള്‍ക്കുനേരെ മാത്രം'
ഗുവാഹത്തി: അസം സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ നടപടി വിവേചനപരമാണെന്ന് ഗുവാഹത്തി ഹൈക്കോടതി അഭിഭാഷകന്‍ റിസാവുല്‍ കരീം പറഞ്ഞു. റിസര്‍വ് വനമോ ആദിവാസി മേഖലയോ ആകട്ടെ, മുസ്‌ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ മാത്രമാണ് ബുള്‍ഡോസര്‍ ഓടുന്നത്. ഇവിടെ താമസിക്കുന്നത് മുസ്!ലിംകള്‍ മാത്രമല്ല.മറ്റ് സമുദായക്കരും ഉണ്ട്. എന്നാല്‍ അവരുടെ വീടുകള്‍ ഒഴിവാക്കി മുസ്!ലിം സമുദായത്തില്‍പ്പെട്ടവരുടെ വീടുകള്‍ക്ക് നേരെ മാത്രമാണ് ബുള്‍ഡോസര്‍ ഓടിക്കുന്നതെന്നും ഇതു തികച്ചും വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago