HOME
DETAILS

അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബി.ജെ.പി സര്‍ക്കാറിന്റെ നടപടി സുപ്രിം കോടതി ഉത്തരവ് മറികടന്ന് 

  
Web Desk
September 26, 2024 | 9:50 AM

Assam Bulldozer Controversy 150 Homes Demolished Amid Ongoing Tensions


ന്യൂഡല്‍ഹി: അനധികൃതമെന്നാരോപിച്ച് വീടുകള്‍ ഇടിച്ചുനിരപ്പാക്കുന്നതിനെതിരായ സുപ്രിംകോടതി ഉത്തരവ് നിലനില്‍ക്കെ അസമില്‍ ബുള്‍ഡോസര്‍ രാജുമായി ഹിമന്തബിശ്വ ശര്‍മ സര്‍ക്കാര്‍. ഗോള്‍പ്പാറ ജില്ലയിലെ കച്ചുതാലി ഗ്രാമത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് 150 ഓളം വീടുകള്‍ തകര്‍ത്തത്.


നേരത്തെ കച്ചുതാലിയില്‍ നടത്തിയ കുടിയൊഴിപ്പിക്കല്‍ നീക്കത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്ക് നേരെ നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച നടപടിയാണ് കഴിഞ്ഞദിവസം വീണ്ടും തുടങ്ങിയത്. വെടിവയ്പ്പില്‍ പ്രദേശത്തുകാരായ ഹൈദര്‍ അലി (22), സുബാഹിര്‍ അലി (19) എന്നിവരാണ് കൊല്ലപ്പെട്ടത്. 11 പേര്‍ക്ക് പരുക്കേല്‍ക്കുകയുണ്ടായി. ഇതുകഴിഞ്ഞ് പന്ത്രണ്ടാം ദിവസമാണ് മുസ്!ലിം ഭൂരിപക്ഷപ്രദേശത്ത് അസം പൊലിസ് കുടിയൊഴിപ്പിക്കല്‍ തുടര്‍ന്നത്.

പ്രദേശം ദക്ഷിണ കാംരൂപിലെ ആദിവാസി മേഖലയായി വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിജ്ഞാപനപ്രകാരം ഇത്തരം സ്ഥലങ്ങളില്‍ പട്ടികവിഭാഗക്കാര്‍, ഗോത്ര വിഭാഗങ്ങള്‍, ഗൂര്‍ഖകള്‍ തുടങ്ങിയ സംരക്ഷിത വിഭാഗക്കാര്‍ക്ക് മാത്രമെ താമസിക്കാനാകൂ.
നേരത്തെ ഈ മാസം ഒമ്പതിന് രണ്ടുപേരെ വെടിവച്ചുകൊല്ലുന്നതില്‍ കലാശിച്ച ബുള്‍ഡോസര്‍ രാജിനിടെ കാംരൂപ് മെട്രോപൊളിറ്റന്‍ ജില്ലാ ഭരണകൂടം 151 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും 237 കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശികള്‍ എന്ന് മുദ്ര കുത്തിയും 'ഭൂമി ജിഹാദ്' ആരോപണം ഉന്നയിച്ചുമായിരുന്നു ബി.ജെ.പി സര്‍ക്കാരിന്റെ നടപടി.

എന്നാല്‍, ഭരണകൂടത്തിന്റെ ആരോപണം പ്രദേശത്തുകാര്‍ നിഷേധിച്ചിരുന്നു. പ്രദേശം ആദിവാസി മേഖലയായി വിജ്ഞാപനം ചെയ്യും മുമ്പ് 1920കളില്‍ തന്നെ കുടിയൊഴിപ്പിക്കപ്പെട്ട പലര്‍ക്കും പട്ടയം ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച വിവിധ കേസുകള്‍ മുന്നോട്ടുപോകുന്നതിനിടെയാണ് സര്‍ക്കാര്‍ നൂറുകണക്കിനാളുകളെ വഴിയാധാരമാക്കിയത്. 2016 മുതല്‍ പ്രദേശത്തുനിന്ന് 10,620 കുടുംബങ്ങളെയാണ് വിവിധ ഘട്ടങ്ങളിലായി ഒഴിപ്പിച്ചത്.

'ബുള്‍ഡോസര്‍ മുസ്‌ലിംവീടുകള്‍ക്കുനേരെ മാത്രം'
ഗുവാഹത്തി: അസം സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ നടപടി വിവേചനപരമാണെന്ന് ഗുവാഹത്തി ഹൈക്കോടതി അഭിഭാഷകന്‍ റിസാവുല്‍ കരീം പറഞ്ഞു. റിസര്‍വ് വനമോ ആദിവാസി മേഖലയോ ആകട്ടെ, മുസ്‌ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ മാത്രമാണ് ബുള്‍ഡോസര്‍ ഓടുന്നത്. ഇവിടെ താമസിക്കുന്നത് മുസ്!ലിംകള്‍ മാത്രമല്ല.മറ്റ് സമുദായക്കരും ഉണ്ട്. എന്നാല്‍ അവരുടെ വീടുകള്‍ ഒഴിവാക്കി മുസ്!ലിം സമുദായത്തില്‍പ്പെട്ടവരുടെ വീടുകള്‍ക്ക് നേരെ മാത്രമാണ് ബുള്‍ഡോസര്‍ ഓടിക്കുന്നതെന്നും ഇതു തികച്ചും വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി കേന്ദ്രം: വര്‍ധിപ്പിച്ചത് 60 രൂപ

National
  •  18 days ago
No Image

മര്‍ദനം തടഞ്ഞതിനും ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും പകവീട്ടല്‍; ദമ്പതികള്‍ക്ക് നേരെ ആസിഡ് ആക്രമണം, പ്രതി പിടിയില്‍

Kerala
  •  18 days ago
No Image

അഹമ്മദാബാദിലെ 'ഫൈനൽ ശാപം' മറികടക്കാൻ മാസ്റ്റർ പ്ലാൻ; ഹോട്ടലും ഡ്രസ്സിംഗ് റൂമും മാറ്റി ടീം ഇന്ത്യ

Cricket
  •  18 days ago
No Image

എ.വി.പി. സ്ഥാപകന്റെ മകൾ കൊല്ലപ്പെട്ട നിലയിൽ; ഹോം നഴ്സിനായി തിരച്ചിൽ, കവർച്ചാ ശ്രമമെന്ന് പൊലിസ്

crime
  •  18 days ago
No Image

ബംഗാളിലെ എസ്.ഐ.ആർ. തർക്കം: കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് വൈകാൻ സാധ്യത

Kerala
  •  18 days ago
No Image

നിതീഷിന്റെ പടിയിറക്കം; അമിത് ഷായുടെ തന്ത്രപരമായ നീക്കത്തിൽ ബിഹാറിൽ വഴിമാറി നിതീഷ് കുമാർ, പകരം രാജ്യസഭയിലേക്ക്

National
  •  18 days ago
No Image

മത്സരയോട്ടത്തിന് കടിഞ്ഞാണിടാൻ സർക്കാർ; സ്വകാര്യബസുകൾ നിയമലംഘനംആവർത്തിച്ചാൽ പെർമിറ്റ് റദ്ദാക്കും

Kerala
  •  18 days ago
No Image

മാന്നാറിൽ 56-കാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം; കൊലക്കേസ് പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലിസ്

crime
  •  18 days ago
No Image

അയവില്ലാതെ പശ്ചിമേഷ്യൻ പോരാട്ടം: ഇറാനില്‍ 1,400 മരണം; ലബനാനില്‍ 230

International
  •  18 days ago
No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  18 days ago