HOME
DETAILS

50,000 കണ്ടെയ്‌നർ നീക്കം, ട്രയൽ റൺ കാലത്തുതന്നെ വിഴിഞ്ഞത്തിന് നേട്ടം

  
October 07, 2024 | 4:35 AM

50000 container removal Vizhinjam achievement during the trial run itself

തിരുവനന്തപുരം: ഉദ്ഘാടനം കഴിഞ്ഞ് ട്രയൽ റൺ ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 50,000 കണ്ടെയ്‌നർ നീക്കം എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. രാജ്യത്ത് ഇതാദ്യമായി ഒരു കപ്പലിൽ നിന്ന് 10,000 കണ്ടെയ്‌നറുകൾ കയറ്റിറക്ക് നടത്തിയ അന്താരാഷ്ട്ര തുറമുഖം എന്ന റെക്കോഡും വിഴിഞ്ഞം സ്വന്തമാക്കി. രാജ്യത്ത് ഒരു തുറമുഖത്തിൽ ആദ്യമായാണ് ഒരു കപ്പലിൽ നിന്ന് 10,000 കണ്ടെയ്‌നറുകൾ കയറ്റിറക്ക് നടത്തുന്നത്. രാജ്യത്ത് പൂർണമായും ഓട്ടോമേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന തുറമുഖം എന്ന പ്രത്യേകത വിഴിഞ്ഞത്തിനുണ്ട്. 

ചൈനയിൽ നിന്നെത്തിച്ച കൂറ്റൻ ക്രെയിനുകൾ കപ്പലിൽ എത്തുന്ന കണ്ടെയ്‌നറുകൾ നിഷ്പ്രയാസം ഗോഡൗണുകളിലെത്തിക്കുന്നു. അവിടെ നിരവധി ചെറിയ ക്രെയിനുകൾ കണ്ടെയ്‌നറുകൾ യഥാവിധി അടുക്കിവയ്ക്കുന്നു. ഇതെല്ലാം ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് ചെയ്യുന്നത്.

മദ്രാസ് ഐ.ഐ.ടി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഓട്ടോമേറ്റഡ് കണ്ടെയ്‌നർ കൈകാര്യ സംവിധാനം പ്രവർത്തിക്കുന്നത്. സെപ്തംബർ 27ന് വിഴിഞ്ഞം ബെർത്തിലെത്തിയ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എം.എസ്.സി) അന്ന എന്ന കൂറ്റൻ മദർഷിപ്പിൽ നിന്ന് 10,330 കണ്ടെയ്‌നറുകൾ കയറ്റിറക്ക് നടത്തിയാണ് വിഴിഞ്ഞം റെക്കോഡിട്ടത്. വെറും മൂന്നുദിവസം കൊണ്ടാണ് ഇത്രയും കണ്ടെയ്‌നറുകൾ കയറ്റിറക്ക് നടത്തിയത്.

 മദർഷിപ്പുകളിൽ വിഴിഞ്ഞത്തെത്തുന്ന കണ്ടെയ്‌നറുകളിൽ ഏതൊക്കെയാണ് തുറമുഖത്തെ ഗോഡൗണുകളിലേക്ക് ഇറക്കിവയ്‌ക്കേണ്ടത് എന്ന് ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ കണ്ടെത്തിയാണ് ലോറിയിലേക്കെത്തിക്കുന്നത്. തുടർന്ന് കപ്പലിലുള്ള ബാക്കി കണ്ടെയ്‌നറുകൾ വീണ്ടും ക്രമീകരിച്ചുവയ്ക്കുന്നതും ഈ ഓട്ടോമേറ്റഡ് ക്രെയിനുകളാണ് ഉപയോഗിക്കുന്നത്.

ഡിസംബറോടെ തുറമുഖത്തിന്റെ കമ്മിഷനിങ് നടക്കുമെന്നിരിക്കെ ട്രയൽ റൺ കാലത്തുതന്നെ 50,000 കണ്ടെയ്‌നറുകൾ കയറ്റിറക്ക് നടത്തിയെന്നത് ലോകത്തെ വൻ ഷിപ്പിങ് കമ്പനികളെ വിഴിഞ്ഞം ലക്ഷ്യമാക്കാൻ പ്രേരിപ്പിക്കുന്നതാണെന്ന് തുറമുഖം അധികൃതർ പറയുന്നു. കമ്മിഷനിങ് ചെയ്യുന്നതോടെ കൂടുതൽ കാര്യക്ഷമമായ പ്രവർത്തനവും നേട്ടങ്ങളും കൊയ്യാൻ വിഴിഞ്ഞത്തിനാകുമെന്നാണ് കണക്കുകൂട്ടൽ.

ഇടവിട്ട് വൻ മദർഷിപ്പുകൾ വിഴിഞ്ഞത്തെത്തിയിരിക്കേ ഈമാസം ദിവസവും വൻകിട കപ്പലുകൾ വിഴിഞ്ഞത്തെത്തുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. തുറമുഖത്തിന്റെ രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും പൂർത്തിയാകുന്നതോടെ 800 മീറ്റർ ബെർത്താണ് ഒരുങ്ങുക. 400 മീറ്റർ വരെ നീളമുള്ള പടുകൂറ്റൻ മദർഷിപ്പ് വിഴിഞ്ഞം ബെർത്തിൽ എത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആന്ധ്രയിൽ ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം, പരുക്കേറ്റവർക്ക് 50000

National
  •  14 days ago
No Image

സാദിഖലി തങ്ങള്‍ക്കെതിരെ അധിക്ഷേപം: പോസ്റ്റിന് പിന്നില്‍ കാപ്പാ കേസ് പ്രതി, ലക്ഷ്യം ബ്ലാക്ക്‌മെയിലിങ്

Kerala
  •  14 days ago
No Image

തെരഞ്ഞെടുപ്പ് കമ്മിഷന്റെ പട്ടികയില്‍ ഗ്ലാസ് ചിഹ്നം ഇല്ല; കോഴിക്കോട് സൗത്തില്‍ 'ചിഹ്ന'പ്രതിസന്ധി

Kerala
  •  14 days ago
No Image

'പരാജയം അംഗീകരിക്കണം, ഇല്ലെങ്കില്‍ കടുത്ത ആക്രമണം' ഭീഷണിയുമായി വീണ്ടും യു.എസ്; തള്ളി ഇറാന്‍, ചര്‍ച്ചകള്‍ക്കില്ല, തിരിച്ചടി തുടരും

International
  •  14 days ago
No Image

കൊച്ചി എടയാര്‍ വ്യവസായമേഖലയില്‍ വന്‍ തീപിടിത്തം; ഒരു മരണം

Kerala
  •  14 days ago
No Image

ചികിത്സ നല്‍കാതെ മടക്കി അയച്ചെന്ന് ആരോപണം; കളമശ്ശേരി മെഡിക്കല്‍ കോളജിന് മുന്നില്‍ യുവാവ് കുഴഞ്ഞുവീണു

Kerala
  •  14 days ago
No Image

ഗ്യാസ് ക്ഷാമത്തിന്റെ പേരില്‍ ഭക്ഷണത്തിന് അധികവില ഈടാക്കരുത്; ഹോട്ടലുകള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേന്ദ്രം

Kerala
  •  14 days ago
No Image

ബംഗ്ലാദേശിൽ ബസ് പത്മ നദിയിലേക്ക് മറിഞ്ഞ് 23 പേർ മരിച്ചു; നിരവധി പേരെ കാണാതായി; അന്വേഷണത്തിന് ഉത്തരവിട്ട് പ്രധാനമന്ത്രി

International
  •  14 days ago
No Image

ആന്ധ്രാപ്രദേശില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; 12 മരണം

National
  •  14 days ago
No Image

പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത പത്ത് വര്‍ഷങ്ങള്‍, പി.ആർ വർക്കിന് വൈദ്യുതി ബില്ലും; സർക്കാരിനെതിരേ പരാതിയുമായി സേവ് യൂണിവേഴ്സിറ്റി കാംപയിന്‍ കമ്മിറ്റി

Kerala
  •  14 days ago