HOME
DETAILS

50,000 കണ്ടെയ്‌നർ നീക്കം, ട്രയൽ റൺ കാലത്തുതന്നെ വിഴിഞ്ഞത്തിന് നേട്ടം

  
October 07, 2024 | 4:35 AM

50000 container removal Vizhinjam achievement during the trial run itself

തിരുവനന്തപുരം: ഉദ്ഘാടനം കഴിഞ്ഞ് ട്രയൽ റൺ ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 50,000 കണ്ടെയ്‌നർ നീക്കം എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. രാജ്യത്ത് ഇതാദ്യമായി ഒരു കപ്പലിൽ നിന്ന് 10,000 കണ്ടെയ്‌നറുകൾ കയറ്റിറക്ക് നടത്തിയ അന്താരാഷ്ട്ര തുറമുഖം എന്ന റെക്കോഡും വിഴിഞ്ഞം സ്വന്തമാക്കി. രാജ്യത്ത് ഒരു തുറമുഖത്തിൽ ആദ്യമായാണ് ഒരു കപ്പലിൽ നിന്ന് 10,000 കണ്ടെയ്‌നറുകൾ കയറ്റിറക്ക് നടത്തുന്നത്. രാജ്യത്ത് പൂർണമായും ഓട്ടോമേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന തുറമുഖം എന്ന പ്രത്യേകത വിഴിഞ്ഞത്തിനുണ്ട്. 

ചൈനയിൽ നിന്നെത്തിച്ച കൂറ്റൻ ക്രെയിനുകൾ കപ്പലിൽ എത്തുന്ന കണ്ടെയ്‌നറുകൾ നിഷ്പ്രയാസം ഗോഡൗണുകളിലെത്തിക്കുന്നു. അവിടെ നിരവധി ചെറിയ ക്രെയിനുകൾ കണ്ടെയ്‌നറുകൾ യഥാവിധി അടുക്കിവയ്ക്കുന്നു. ഇതെല്ലാം ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് ചെയ്യുന്നത്.

മദ്രാസ് ഐ.ഐ.ടി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഓട്ടോമേറ്റഡ് കണ്ടെയ്‌നർ കൈകാര്യ സംവിധാനം പ്രവർത്തിക്കുന്നത്. സെപ്തംബർ 27ന് വിഴിഞ്ഞം ബെർത്തിലെത്തിയ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എം.എസ്.സി) അന്ന എന്ന കൂറ്റൻ മദർഷിപ്പിൽ നിന്ന് 10,330 കണ്ടെയ്‌നറുകൾ കയറ്റിറക്ക് നടത്തിയാണ് വിഴിഞ്ഞം റെക്കോഡിട്ടത്. വെറും മൂന്നുദിവസം കൊണ്ടാണ് ഇത്രയും കണ്ടെയ്‌നറുകൾ കയറ്റിറക്ക് നടത്തിയത്.

 മദർഷിപ്പുകളിൽ വിഴിഞ്ഞത്തെത്തുന്ന കണ്ടെയ്‌നറുകളിൽ ഏതൊക്കെയാണ് തുറമുഖത്തെ ഗോഡൗണുകളിലേക്ക് ഇറക്കിവയ്‌ക്കേണ്ടത് എന്ന് ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ കണ്ടെത്തിയാണ് ലോറിയിലേക്കെത്തിക്കുന്നത്. തുടർന്ന് കപ്പലിലുള്ള ബാക്കി കണ്ടെയ്‌നറുകൾ വീണ്ടും ക്രമീകരിച്ചുവയ്ക്കുന്നതും ഈ ഓട്ടോമേറ്റഡ് ക്രെയിനുകളാണ് ഉപയോഗിക്കുന്നത്.

ഡിസംബറോടെ തുറമുഖത്തിന്റെ കമ്മിഷനിങ് നടക്കുമെന്നിരിക്കെ ട്രയൽ റൺ കാലത്തുതന്നെ 50,000 കണ്ടെയ്‌നറുകൾ കയറ്റിറക്ക് നടത്തിയെന്നത് ലോകത്തെ വൻ ഷിപ്പിങ് കമ്പനികളെ വിഴിഞ്ഞം ലക്ഷ്യമാക്കാൻ പ്രേരിപ്പിക്കുന്നതാണെന്ന് തുറമുഖം അധികൃതർ പറയുന്നു. കമ്മിഷനിങ് ചെയ്യുന്നതോടെ കൂടുതൽ കാര്യക്ഷമമായ പ്രവർത്തനവും നേട്ടങ്ങളും കൊയ്യാൻ വിഴിഞ്ഞത്തിനാകുമെന്നാണ് കണക്കുകൂട്ടൽ.

ഇടവിട്ട് വൻ മദർഷിപ്പുകൾ വിഴിഞ്ഞത്തെത്തിയിരിക്കേ ഈമാസം ദിവസവും വൻകിട കപ്പലുകൾ വിഴിഞ്ഞത്തെത്തുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. തുറമുഖത്തിന്റെ രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും പൂർത്തിയാകുന്നതോടെ 800 മീറ്റർ ബെർത്താണ് ഒരുങ്ങുക. 400 മീറ്റർ വരെ നീളമുള്ള പടുകൂറ്റൻ മദർഷിപ്പ് വിഴിഞ്ഞം ബെർത്തിൽ എത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പ്: പ്രതികളുടെ ആസ്തിയിൽ നൂറിരട്ടി വർദ്ധനവ്; കാണിക്കപ്പണം കൊണ്ട് വാങ്ങിക്കൂട്ടിയത് ആഡംബര ഹോട്ടലുകളും ഭൂമിയും

National
  •  3 days ago
No Image

അരങ്ങേറ്റത്തിൽ അയർലൻഡിനെ കെട്ടുകെട്ടിച്ച് പ്രിൻസ് യാദവ്; ഇന്ത്യയ്ക്ക് 155 റൺസ് ലക്ഷ്യം

Cricket
  •  3 days ago
No Image

'കണ്ടാൽ സുന്ദരൻ, സ്വഭാവം ചെകുത്താന്റേത്'; മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അധിക്ഷേപ പരാമർശവുമായി എം.എം. മണി

Kerala
  •  3 days ago
No Image

ഇത് ആഫ്രിക്കൻ വസന്തം! ലോകകപ്പിൽ വൻശക്തികളെ വിറപ്പിച്ച് 'ആഫ്രിക്കൻ വൻകരയുടെ പടയോട്ടം'; 10-ൽ 9 ടീമുകളും നോക്കൗട്ടിൽ!

Football
  •  3 days ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലിൽ ഉൾപ്പെടുത്തിയതിൽ വിമർശനം; സ്വകാര്യ ലോബിയെ സഹായിക്കാനെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  3 days ago
No Image

ലീഡ്സ് പുച്ഛിച്ചു, സ്വന്തം രാജ്യം കൈവിട്ടു; ഇന്ന് കാനഡയുടെ നായകനായി ജെസ്സി മാർഷ്!

Football
  •  3 days ago
No Image

വിറങ്ങലിച്ച് ഫുട്ബോൾ ലോകം; വെനസ്വേലൻ ഭൂകമ്പത്തിൽ അർജന്റീനിയൻ താരത്തിന്റെ ഭാര്യക്കും രണ്ട് മക്കൾക്കും ദാരുണാന്ത്യം!

Football
  •  3 days ago
No Image

ഫ്രാൻസിൽ സ്കൈഡൈവിങ് സംഘം സഞ്ചരിച്ച വിമാനം തകർന്നു വീണ് അപകടം; 11 പേർ മരിച്ചു

International
  •  3 days ago
No Image

സസ്‌പെൻസിന് ഒടുക്കം; രണ്ടാം ടി20യിൽ രണ്ട് പുത്തൻ താരങ്ങളുമായി ടീം ഇന്ത്യ, ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്തു!

Cricket
  •  3 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തീരുമാനം

Kerala
  •  3 days ago