HOME
DETAILS

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

  
Web Desk
October 07, 2024 | 5:37 AM

No Emergency Resolution Assembly Adjourns for Today

തിരുവനന്തപുരം: നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ പോര്‍വിളി. ചോദ്യോത്തരവേള നിര്‍ത്തിവെച്ച് സഭ വീണ്ടും തുടങ്ങിയപ്പോഴാണ് വിഷയം രൂക്ഷമായത്. സ്പീക്കറുടെ ഡയസില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബാനര്‍ കെട്ടുകയും ഇവിടേക്ക് കടന്നു കയറാനും ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.  മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയിരുന്നു. ഇന്ന് ഉച്ചക്ക് 12 മണിക്ക് ചര്‍ച്ച നടത്താനായിരുന്നു അനുമതി. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എം.എല്‍.എയുടെ നോട്ടീസിന്റെ പുറത്താണ് അനുമതി.

ചോദ്യോത്തരവേളയില്‍ പ്രതിപക്ഷം ഇറങ്ങി പോയതിന് പിന്നാലെ വി.ഡി സതീശനെ ഏറ്റവും മോശം പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രിയും പാര്‍ലമെന്ററികാര്യ മന്ത്രിയും വിശേഷിപ്പിച്ചിരുന്നു. സഭയില്‍ തിരിച്ചെത്തിയ പ്രതിപക്ഷ നേതാവ് ദൈവവിശ്വാസിയായ താന്‍ മുഖ്യമന്ത്രിയെ പോലൊരു അഴിമതിക്കാരനാകരുതെയെന്നാണ് എല്ലാ ദിവസവും പ്രാര്‍ഥിക്കുന്നതെന്ന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ഭരണപക്ഷ ബെഞ്ചുകളില്‍ നിന്നും ബഹളമുയര്‍ന്നു. ഇതിനിടെ സ്പീക്കര്‍ക്ക് മുന്നില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധമുണ്ടായി ഇതോടെ സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു.

The assembly has adjourned for the day with no emergency resolution passed. This decision follows discussions that did not yield any immediate outcomes. Members are expected to reconvene to address pending issues in future sessions. Further updates on legislative matters will be provided as they develop.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘര്‍ഷസമയത്ത് ആവേശം വേണ്ട; യു.എ.ഇയുമായി ബന്ധപ്പെടുത്തി വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നതിനെതിരേ കര്‍ശന മുന്നറിയിപ്പ്

uae
  •  13 days ago
No Image

വേണാട് എക്സ്പ്രസ് ഉടൻ നിലമ്പൂരിലെത്തില്ല; കോച്ചുകളുടെ എണ്ണവും സമയക്രമവും വില്ലനായി; യാത്രക്കാരുടെ കാത്തിരിപ്പ് തുടരും

Kerala
  •  13 days ago
No Image

കൈവിടില്ല കേരളം; മാതാപിതാക്കള്‍ ഉപേക്ഷിച്ച 13 ദിവസം പ്രായമുള്ള കുഞ്ഞിന് ഇനി ശിശുക്ഷേമ സമിതിയുടെ തണല്‍

Kerala
  •  13 days ago
No Image

സഊദിയില്‍ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

Saudi-arabia
  •  13 days ago
No Image

പാചകവാതക ക്ഷാമം: ട്രെയിനുകളിൽ ഭക്ഷണവിതരണം നിലച്ചേക്കും; തുക റീഫണ്ട് ചെയ്യാൻ ഐആർസിടിസി നീക്കം

National
  •  13 days ago
No Image

ഖത്തറില്‍ എട്ടു വയസ്സുള്ള മലയാളി ബാലിക ഹൃദയസ്തംഭനംമൂലം മരിച്ചു

obituary
  •  13 days ago
No Image

സംസ്ഥാനത്തെ 65,000 കുടുംബങ്ങൾക്ക് കൂടി മുൻഗണനാ റേഷൻ കാർഡുകൾ; വിതരണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും

Kerala
  •  13 days ago
No Image

ട്രംപിന് വീണ്ടും വന്‍ തിരിച്ചടി; യു.എസ് വിമാനം ഇറാഖില്‍ തകര്‍ന്ന് വീണു, വെടിവെച്ചിട്ടതെന്ന് ഇസ്‌ലാമിക് റെസിസ്റ്റന്‍സ് ഇന്‍ ഇറാഖ്, നിഷേധിച്ച് അമേരിക്ക

International
  •  13 days ago
No Image

പാചകവാതക ബുക്കിങ് ഇടവേള 45 ദിവസമാക്കി; പ്രതിസന്ധി മറികടക്കാന്‍ ഉല്‍പാദനം 28 ശതമാനം വര്‍ധിപ്പിച്ചു

National
  •  13 days ago
No Image

ജി. സുധാകരനെതിരെ സി.പി.എം പ്രതിഷേധം കടുക്കുന്നു: വീടിന് പൊലിസ് സുരക്ഷ, 'വര്‍ഗവഞ്ചകന്‍' എന്ന് വിശേഷിപ്പിച്ച് ബാനറുകള്‍

Kerala
  •  13 days ago


No Image

മന്ത്രിസഭായോഗം ഇന്ന്: സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാക്കിയേക്കും, വിവിധ വകുപ്പുകളിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ സാധ്യത

Kerala
  •  13 days ago
No Image

യുദ്ധക്കെടുതിയിൽ വ്യോമയാന മേഖല; പൈലറ്റുമാരുടെ ജോലിസമയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിസിഎയെ സമീപിച്ച് എയർ ഇന്ത്യ

National
  •  13 days ago
No Image

'മൗലികാവകാശങ്ങളിൽ കൈകടത്തേണ്ട'; വീടിനുള്ളിലെ നിസ്കാരം തടഞ്ഞ പൊലിസിന് തിരിച്ചടി; യു.പിയിൽ യുവാവിന് സായുധ സുരക്ഷയൊരുക്കാൻ ഹൈക്കോടതി ഉത്തരവ്

National
  •  13 days ago
No Image

മേഘാലയയിൽ കലാപം: രണ്ട് ബംഗാളി മുസ്‍ലിംകൾ കൊല്ലപ്പെട്ടു; പള്ളിക്ക് നേരെ ആക്രമണം; വെസ്റ്റ് ഗാരോ ഹിൽസിൽ കർഫ്യൂ, ഇന്റർനെറ്റ് റദ്ദാക്കി

National
  •  13 days ago