HOME
DETAILS

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

  
Web Desk
October 07, 2024 | 5:37 AM

No Emergency Resolution Assembly Adjourns for Today

തിരുവനന്തപുരം: നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ പോര്‍വിളി. ചോദ്യോത്തരവേള നിര്‍ത്തിവെച്ച് സഭ വീണ്ടും തുടങ്ങിയപ്പോഴാണ് വിഷയം രൂക്ഷമായത്. സ്പീക്കറുടെ ഡയസില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബാനര്‍ കെട്ടുകയും ഇവിടേക്ക് കടന്നു കയറാനും ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.  മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയിരുന്നു. ഇന്ന് ഉച്ചക്ക് 12 മണിക്ക് ചര്‍ച്ച നടത്താനായിരുന്നു അനുമതി. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എം.എല്‍.എയുടെ നോട്ടീസിന്റെ പുറത്താണ് അനുമതി.

ചോദ്യോത്തരവേളയില്‍ പ്രതിപക്ഷം ഇറങ്ങി പോയതിന് പിന്നാലെ വി.ഡി സതീശനെ ഏറ്റവും മോശം പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രിയും പാര്‍ലമെന്ററികാര്യ മന്ത്രിയും വിശേഷിപ്പിച്ചിരുന്നു. സഭയില്‍ തിരിച്ചെത്തിയ പ്രതിപക്ഷ നേതാവ് ദൈവവിശ്വാസിയായ താന്‍ മുഖ്യമന്ത്രിയെ പോലൊരു അഴിമതിക്കാരനാകരുതെയെന്നാണ് എല്ലാ ദിവസവും പ്രാര്‍ഥിക്കുന്നതെന്ന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ഭരണപക്ഷ ബെഞ്ചുകളില്‍ നിന്നും ബഹളമുയര്‍ന്നു. ഇതിനിടെ സ്പീക്കര്‍ക്ക് മുന്നില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധമുണ്ടായി ഇതോടെ സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു.

The assembly has adjourned for the day with no emergency resolution passed. This decision follows discussions that did not yield any immediate outcomes. Members are expected to reconvene to address pending issues in future sessions. Further updates on legislative matters will be provided as they develop.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാവിന്റെ ആത്മഹത്യ: ഷിംജിത പ്രചരിപ്പിച്ച വീഡിയോ നീക്കണം; പരാതിയുമായി ബസിലെ യാത്രക്കാരി

Kerala
  •  4 days ago
No Image

അനുമതിയില്ലാതെ യുഎഇയിലെ ഈ സ്ഥലത്ത് പോയാൽ ഇനി പിഴ ഉറപ്പ്; നിയമം മാറിയത് അറിയാതെ ഇവിടേക്ക് പോകല്ലേ!

uae
  •  4 days ago
No Image

'അയ്യപ്പന്റെ സ്വർണം മുതൽ രക്തസാക്ഷി ഫണ്ട് വരെ'; സി.പി.ഐ.എമ്മിന് ബംഗാളിലെയും ത്രിപുരയിലെയും ഗതി വരും;  പയ്യന്നൂർ ഫണ്ട് വിവാദത്തിൽ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ

Kerala
  •  4 days ago
No Image

'ഡോക്ടർ' പദവി എംബിബിഎസുകാർക്ക് മാത്രമുള്ളതല്ല; ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഉപയോഗിക്കാം: അനുമതി നൽകി ഹൈക്കോടതി

Kerala
  •  4 days ago
No Image

യുവാവിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച; പൊലിസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ

Kerala
  •  4 days ago
No Image

വയനാട് ഡെപ്യൂട്ടി കളക്ടർക്ക് സസ്പെൻഷൻ; നടപടി ഭൂമി തരംമാറ്റലിലെ വീഴ്ചയെ തുടർന്ന്

Kerala
  •  4 days ago
No Image

ഉക്രെയ്ൻ പ്രതിസന്ധിയിൽ നിർണ്ണായക ചുവടുവയ്പ്പുമായി യുഎഇ; അബുദബിയിലെ ത്രികക്ഷി ചർച്ച സമാപിച്ചു

uae
  •  4 days ago
No Image

തിരുച്ചി-ചെന്നൈ ദേശീയപാതയിൽ പൊലിസിന് നേരെ ബോംബേറ്; ലക്ഷ്യം കുപ്രസിദ്ധ ഗുണ്ടാനേതാവ്; രണ്ട് പൊലിസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

National
  •  4 days ago
No Image

അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ച; അബുദബിയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  4 days ago
No Image

അടിയന്തര ചികിത്സ നൽകിയില്ല: ശ്വാസതടസ്സവുമായി എത്തിയ യുവാവ് മരിച്ചു; സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

Kerala
  •  4 days ago