കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഉടന്‍ പ്രാബല്യത്തില്‍; അശ്രദ്ധമായ ഡ്രൈവിങ്ങ്, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം എന്നിവക്കെല്ലാം കടുത്ത പിഴ
കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന് സമര്‍പ്പിച്ച കരട് നിയമത്തിലാണ് പുതിയ ട്രാഫിക് നിയമള്ക്കായുള്ള നിര്‍ദ്ദേശങ്ങളുള്ളത്. പുതിയ ട്രാഫിക് നിയമം അടുത്ത മന്ത്രിസഭ യോഗത്തില്‍ പരിഗണിക്കുമെന്നാണ് സൂചന. പുതിയ നിയമത്തില്‍ ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ചാലുള്ള പിഴ 70 ദിനാറായി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ട്രാഫിക് ഓപ്പറേഷന് അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖുദ്ദ വ്യക്തമാക്കി.
നിലവില്‍ രാജ്യത്തെ റോഡ് അപകടങ്ങളില്‍ 90 ശതമാനവും അശ്രദ്ധമൂലവും, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണിന്റെ ഉപയോഗവും കാരണമാണെന്ന് കഴിഞ്ഞ ദിവസം കുവൈത്ത് ടീവിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. പിഴ ചുമത്തുക ഗതാഗത കുറ്റകൃത്യത്തിന്റെ തോതനുസരിച്ചായിരിക്കും. നിരോധിത മേഖലകളിലെ പാര്‍ക്കിങ്ങിന് 15 ദിനാര്‍ പിഴയായി ഈടാക്കും.
രാജ്യത്ത് ദിനംപ്രതി ഏകദേശം മുന്നൂറോളം അപകടങ്ങള്‍ സംഭവിക്കുന്നതായി അല്‍ഖുദ്ദ പറഞ്ഞു. സിഗ്നല്‍ പാലിക്കാതിരിക്കുക, അമിത വേഗത, സാഹസികമായി വാഹനമോടിക്കല്‍ തുടങ്ങിയ ഗുരുതര ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗതാഗത നിയമലംഘനങ്ങള്‍ കുറയ്ക്കുകയും റോഡ് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുകയെന്നതാണ് പുതിയ ട്രാഫിക് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം അപകടങ്ങളുടെ തോത് കുറയ്ക്കുന്നതിനും റോഡിലെ തിരക്ക് നിയന്ത്രിക്കുവാനും പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Kuwait enforces stringent traffic regulations, imposing substantial fines for reckless driving, mobile phone usage while driving and other offenses, prioritizing road safety and responsible driving practices.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇറാന്റെ ആക്രമണത്തിന് മറുപടി; തെഹ്റാനില്‍ മിസൈലാക്രമണം നടത്തിയെന്ന് ഇസ്റാഈല്‍; സംഘര്‍ഷം കനക്കുന്നു
International
• 4 days agoIndepth story: ചില്ലുതകരുന്ന കൗമാരം: കാംപസുകളില്‍ കനലായി മാറുന്ന കൊടും പകകള്‍ - എന്തുകൊണ്ടാണ് നമ്മുടെ കുട്ടികളില്‍ പക കൂടുന്നത്..? ചോര ചിന്തുന്ന കൗമാരങ്ങള്‍ക്ക് ആരാണ് ഉത്തരവാദി.?
Kerala
• 4 days agoയുഎഇ ആണവ നിയന്ത്രണ അതോറിറ്റിക്ക് പുതിയ ഡയറക്ടര്‍ ജനറലിനെ നിയമിച്ച് പ്രസിഡന്റ്
uae
• 4 days agoഒന്നരവര്‍ഷത്തെ പക, ഒടുവില്‍ ദാരുണാന്ത്യം; തിരുവനന്തപുരത്ത് 18 കാരനെ ചില്ലുകൂട്ടിലേക്ക് തള്ളിയിട്ട് കൊന്ന കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍
Kerala
• 4 days agoനൂറുദിവസം കടന്ന് ഇറാൻ യുദ്ധം; ജനപിന്തുണ നേടാനാകാതെ ട്രംപ്; വൻ രാഷ്ട്രീയ തിരിച്ചടിക്ക് സാധ്യത
International
• 4 days agoഇന്ത്യ സഖ്യം ഇന്ന് ചേരും; വിള്ളലുകള്‍ക്കിടയില്‍ നിര്‍ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍
National
• 4 days agoശക്തമായ കാറ്റില്‍ ഗ്രൗണ്ട് സപ്പോര്‍ട്ട് ഉപകരണങ്ങള്‍ കൂട്ടിയിടിച്ചു; ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് തകരാര്‍
National
• 4 days agoപണമടച്ചിട്ടും ബാങ്കുകൾ രേഖകൾ നൽകുന്നില്ല; കടാശ്വാസം കർഷകർക്ക് പൊല്ലാപ്പായി
Kerala
• 4 days agoക്രമസമാധാന ചുമതല, പൊലിസ് ഘടനയിൽ മാറ്റമുണ്ടായേക്കും; സോണൽ ചുമതല വീണ്ടും എ.ഡി.ജി.പിമാർക്ക്; റേഞ്ചുകൾ ഐ.ജിമാരിലേക്ക്
Kerala
• 4 days ago'അത് വ്യോമപാത അടച്ചതല്ല'; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി ഖത്തർ സിവിൽ ഏവിയേഷൻ
qatar
• 4 days agoജനനനിരക്കിൽ ഇടിവ്; ചരിത്രത്തിലാദ്യം; ജനസംഖ്യാ സ്ഥിരതാനിരക്കിനും താഴെയെത്തി
Kerala
• 4 days agoയുഎഇയിൽ കടുത്ത ചൂടും പൊടിക്കാറ്റും: താപനില 47 ഡിഗ്രി വരെ ഉയർന്നേക്കും, കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത
uae
• 4 days agoഗ്യാസ് കൊള്ള; മൂന്നുമാസത്തിനിടെ ഗാർഹിക സിലിണ്ടറിന് കൂട്ടിയത് 89 രൂപ; ന്യായീകരിച്ച് കേന്ദ്ര സർക്കാർ
National
• 4 days agoഇന്നും പരക്കെ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; വ്യാഴാഴ്ച്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്
Kerala
• 4 days agoവെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാൻ വൈകി,സ്ഥാനാർഥി നിർണ്ണയത്തിൽ പാളിച്ച; തെരഞ്ഞെടുപ്പ് തോൽവിയിൽ കടുത്ത ആത്മവിമർശനവുമായി സി.പി.എം
Kerala
• 5 days agoകുറ്റ്യാടി ചുരത്തിൽ റോഡ് ഇടിഞ്ഞ് കാർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്
Kerala
• 5 days agoകോന്നിയിൽ എയർഗൺ ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പൊലിസ് പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു
Kerala
• 5 days agoകൊല്ലത്ത് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു
Kerala
• 5 days agoകല്യാണാലോചനയുമായി വന്ന് ലക്ഷങ്ങൾ കവരുന്ന അന്താരാഷ്ട്ര സംഘം; മുഖ്യസൂത്രധാരനായ മലയാളി ഡൽഹിയിൽ അറസ്റ്റിൽ
കേസിൽ മലപ്പുറം സ്വദേശി ഫൈസൽ, അരൂർ സ്വദേശി സൂരജ്, ആദിൽ എന്നിവരെ പൊലിസ് നേരത്തെ പിടികൂടിയിരുന്നു.