HOME
DETAILS

ഉരുൾ ദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ചർച്ച

  
നിസാം കെ. അബ്ദുല്ല 
October 26, 2024 | 4:57 AM

Discussion from Ulur Disaster to Human-Wildlife Conflict

കൽപ്പറ്റ: ഉപതെരഞ്ഞെടുപ്പിൽ ജയിച്ചുകയറാൻ മുന്നണികൾ കച്ചക്കെട്ടി ഇറങ്ങിയതോടെ ചൂടേറിയ രാഷ്ട്രീയക്കാറ്റ്  വയനാട്ടിലേക്ക് അടിച്ചുകയറുന്നു. നാടിന്റെ വികസനവും പൊതുജനത്തിന്റെ ക്ഷേമവുമെല്ലാം സ്ഥാനാർഥികളും നേതാക്കളും വാതോരാതെ പറയുമ്പോഴും തങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങളിൽ എങ്ങനെ അവർ ഇടപെടുമെന്നാണ് വോട്ടർമാർ നോക്കിക്കാണുന്നത്. ഉരുൾദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ഇവിടെ ചർച്ചയാവുകയാണ്.

വാദപ്രതിവാദങ്ങളിൽ എല്ലാവരും ജനത്തിനൊപ്പമാണ് നിൽക്കുന്നതെങ്കിലും നിലവിലുള്ള പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കപ്പെടുമെന്നതിൽ ആർക്കും വ്യക്തമായ മറുപടിയില്ല. മനുഷ്യ-വന്യജീവി സംഘർഷം, രാത്രിയാത്രാ നിരോധനം, നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽപാത, പൂർണാർഥത്തിലുള്ള മെഡിക്കൽ കോളജ്, ചുരം ബദൽപാതകൾ, തോട്ടം മേഖലയിലെ പ്രതിസന്ധികൾ, ആരോഗ്യമേഖലയിലെ ശോചനീയാസ്ഥ... ഇങ്ങനെ നീളുകയാണ് വയനാട്ടിലെ തെരഞ്ഞെടുപ്പ് ചർച്ചകൾ.

രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തം അഭിമുഖീകരിക്കേണ്ടിവന്നതിന്റെ ഞെട്ടലിൽ നിന്ന് വയനാട്ടുകാർ ഇതുവരെ മുക്തരായിട്ടില്ല. കിടപ്പാടവും ജോലിയും സ്വന്തക്കാരും നഷ്ടപ്പെട്ടവരാണ് ഏറെയും. ഇതിനിടയിലെത്തുന്ന തെരഞ്ഞെടുപ്പിനെ വോട്ടർമാർ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക മുന്നണികൾക്കുണ്ട്. എല്ലാം നഷ്ടപ്പെട്ടവർ തെരഞ്ഞെടുപ്പിനോട് മുഖംതിരിക്കാതിരിക്കാൻ ആവുന്നതെല്ലാം ചെയ്യുകയാണ് മുന്നണികൾ. അതിനാൽ തെരഞ്ഞെടുപ്പ് ചർച്ചകളിലെല്ലാം പ്രഥമസ്ഥാനത്ത് ഉരുൾദുരന്തമാണ്. 

ദുരന്തബാധിതരോട് കേന്ദ്രം മുഖംതിരിക്കുന്നുവെന്ന ആക്ഷേപം യു.ഡി.എഫും എൽ.ഡി.എഫും ചർച്ചയാക്കുമ്പോൾ പ്രതിരോധിക്കാനുള്ള പെടാപ്പാടിലാണ് എൻ.ഡി.എ. യു.ഡി.എഫിനെ പ്രതിരോധത്തിലാക്കാൻ വയനാടിനെ അനാവശ്യ തെരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടുവെന്നും ഇത് വരുംകാലങ്ങളിലും ആവർത്തിക്കുമെന്നുമുള്ള ആക്ഷേപമുയർത്തുന്നുണ്ട് എൽ.ഡി.എഫും എൻ.ഡി.എയും. ഭരണവിരുദ്ധവികാരം മുതൽ നിലവിൽ സംസ്ഥാന സർക്കാരിനെതിരേ ഉയരുന്ന മുഴുവൻ വിഷയങ്ങളും എൽ.ഡി.എഫിനെ തിരിഞ്ഞുകുത്തുകയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  3 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  3 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  3 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  3 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  3 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  3 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  3 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  3 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  3 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  3 days ago