HOME
DETAILS

ഉരുൾ ദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ചർച്ച

  
നിസാം കെ. അബ്ദുല്ല 
October 26, 2024 | 4:57 AM

Discussion from Ulur Disaster to Human-Wildlife Conflict

കൽപ്പറ്റ: ഉപതെരഞ്ഞെടുപ്പിൽ ജയിച്ചുകയറാൻ മുന്നണികൾ കച്ചക്കെട്ടി ഇറങ്ങിയതോടെ ചൂടേറിയ രാഷ്ട്രീയക്കാറ്റ്  വയനാട്ടിലേക്ക് അടിച്ചുകയറുന്നു. നാടിന്റെ വികസനവും പൊതുജനത്തിന്റെ ക്ഷേമവുമെല്ലാം സ്ഥാനാർഥികളും നേതാക്കളും വാതോരാതെ പറയുമ്പോഴും തങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങളിൽ എങ്ങനെ അവർ ഇടപെടുമെന്നാണ് വോട്ടർമാർ നോക്കിക്കാണുന്നത്. ഉരുൾദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ഇവിടെ ചർച്ചയാവുകയാണ്.

വാദപ്രതിവാദങ്ങളിൽ എല്ലാവരും ജനത്തിനൊപ്പമാണ് നിൽക്കുന്നതെങ്കിലും നിലവിലുള്ള പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കപ്പെടുമെന്നതിൽ ആർക്കും വ്യക്തമായ മറുപടിയില്ല. മനുഷ്യ-വന്യജീവി സംഘർഷം, രാത്രിയാത്രാ നിരോധനം, നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽപാത, പൂർണാർഥത്തിലുള്ള മെഡിക്കൽ കോളജ്, ചുരം ബദൽപാതകൾ, തോട്ടം മേഖലയിലെ പ്രതിസന്ധികൾ, ആരോഗ്യമേഖലയിലെ ശോചനീയാസ്ഥ... ഇങ്ങനെ നീളുകയാണ് വയനാട്ടിലെ തെരഞ്ഞെടുപ്പ് ചർച്ചകൾ.

രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തം അഭിമുഖീകരിക്കേണ്ടിവന്നതിന്റെ ഞെട്ടലിൽ നിന്ന് വയനാട്ടുകാർ ഇതുവരെ മുക്തരായിട്ടില്ല. കിടപ്പാടവും ജോലിയും സ്വന്തക്കാരും നഷ്ടപ്പെട്ടവരാണ് ഏറെയും. ഇതിനിടയിലെത്തുന്ന തെരഞ്ഞെടുപ്പിനെ വോട്ടർമാർ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക മുന്നണികൾക്കുണ്ട്. എല്ലാം നഷ്ടപ്പെട്ടവർ തെരഞ്ഞെടുപ്പിനോട് മുഖംതിരിക്കാതിരിക്കാൻ ആവുന്നതെല്ലാം ചെയ്യുകയാണ് മുന്നണികൾ. അതിനാൽ തെരഞ്ഞെടുപ്പ് ചർച്ചകളിലെല്ലാം പ്രഥമസ്ഥാനത്ത് ഉരുൾദുരന്തമാണ്. 

ദുരന്തബാധിതരോട് കേന്ദ്രം മുഖംതിരിക്കുന്നുവെന്ന ആക്ഷേപം യു.ഡി.എഫും എൽ.ഡി.എഫും ചർച്ചയാക്കുമ്പോൾ പ്രതിരോധിക്കാനുള്ള പെടാപ്പാടിലാണ് എൻ.ഡി.എ. യു.ഡി.എഫിനെ പ്രതിരോധത്തിലാക്കാൻ വയനാടിനെ അനാവശ്യ തെരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടുവെന്നും ഇത് വരുംകാലങ്ങളിലും ആവർത്തിക്കുമെന്നുമുള്ള ആക്ഷേപമുയർത്തുന്നുണ്ട് എൽ.ഡി.എഫും എൻ.ഡി.എയും. ഭരണവിരുദ്ധവികാരം മുതൽ നിലവിൽ സംസ്ഥാന സർക്കാരിനെതിരേ ഉയരുന്ന മുഴുവൻ വിഷയങ്ങളും എൽ.ഡി.എഫിനെ തിരിഞ്ഞുകുത്തുകയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെഡി(എസ്) ഇനി അധികാരത്തിൽ വരില്ല: 2028 നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ജയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

National
  •  7 days ago
No Image

'കൈ' വിടുമോ? അഭ്യൂഹങ്ങൾക്ക് മറുപടി നൽകാതെ തന്ത്രപരമായ പിന്മാറ്റം; ഇടതുപക്ഷ പ്രവേശനം തള്ളാതെയും കൊള്ളാതെയും ശശി തരൂർ എം.പി

International
  •  7 days ago
No Image

സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുന്നു: മെഡിക്കൽ കോളജ് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്; സെക്രട്ടേറിയറ്റ് ധർണ

Kerala
  •  7 days ago
No Image

വളാഞ്ചേരിയിൽ 13-കാരിക്ക് നേരെ പീഡനം; പിതാവും സുഹൃത്തും അറസ്റ്റിൽ

Kerala
  •  7 days ago
No Image

പ്രണയനൈരാശ്യത്തെത്തുടർന്ന് പ്രതികാരം; മുൻ കാമുകന്റെ ഭാര്യയ്ക്ക് എച്ച്.ഐ.വി കുത്തിവെച്ചു; യുവതിയടക്കം നാലുപേർ പിടിയിൽ

National
  •  7 days ago
No Image

ആദ്യ പന്തിൽ വീണു; തിരിച്ചടിയുടെ ലിസ്റ്റിൽ കോഹ്‌ലിക്കൊപ്പം സഞ്ജു

Cricket
  •  7 days ago
No Image

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ 50,000 രൂപ വാങ്ങി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു; അമ്മായി ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് 

National
  •  7 days ago
No Image

ഗോൾഡൻ ഡക്കായി സഞ്ജു: പിന്നാലെ ആദ്യ ഓവറിൽ തകർത്തടിച്ച് ഇഷാൻ; ഇന്ത്യയുടെ വിജയലക്ഷ്യം 154 റൺസ്

Cricket
  •  7 days ago
No Image

3.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോഗസ്ഥൻ പിടിയിൽ; വിജിലൻസ് കുടുക്കിയത് ലോറി ജീവനക്കാരുടെ വേഷത്തിലെത്തി

Kerala
  •  7 days ago
No Image

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സൗജന്യ മെഡിക്കൽ സ്റ്റോറുകൾ: പ്രഖ്യാപനവുമായി മന്ത്രി പി. രാജീവ് ‌

Kerala
  •  7 days ago

No Image

'തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തെ സംരക്ഷിക്കുകയല്ല, വോട്ട് ചോരിയിൽ പങ്കാളിയാവുകയാണ്; ഗുജറാത്ത് എസ്.ഐ.ആറിൽ നടക്കുന്നത് ആസൂത്രിത വോട്ട്‌കൊള്ള' രാഹുൽ ഗാന്ധി 

National
  •  7 days ago
No Image

പി.എസ്.സിയെ നോക്കുകുത്തിയാക്കി ബന്ധുനിയമനം; സർക്കാർ കാലാവധി തീരും മുൻപ് ബന്ധുക്കളെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കമെന്ന് രമേശ് ചെന്നിത്തല

Kerala
  •  7 days ago
No Image

ശശി തരൂരിനെ ഇടതുപാളയത്തിലെത്തിക്കാൻ സിപിഎം; ദുബൈയിൽ നിർണായക ചർച്ചയെന്ന് സൂചന

Kerala
  •  7 days ago
No Image

മോട്ടോര്‍ വാഹന ചട്ടഭേദഗതി: വര്‍ഷത്തില്‍ അഞ്ച് ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന വ്യവസ്ഥയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി

Kerala
  •  7 days ago