HOME
DETAILS

ഉരുൾ ദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ചർച്ച

  
നിസാം കെ. അബ്ദുല്ല 
October 26, 2024 | 4:57 AM

Discussion from Ulur Disaster to Human-Wildlife Conflict

കൽപ്പറ്റ: ഉപതെരഞ്ഞെടുപ്പിൽ ജയിച്ചുകയറാൻ മുന്നണികൾ കച്ചക്കെട്ടി ഇറങ്ങിയതോടെ ചൂടേറിയ രാഷ്ട്രീയക്കാറ്റ്  വയനാട്ടിലേക്ക് അടിച്ചുകയറുന്നു. നാടിന്റെ വികസനവും പൊതുജനത്തിന്റെ ക്ഷേമവുമെല്ലാം സ്ഥാനാർഥികളും നേതാക്കളും വാതോരാതെ പറയുമ്പോഴും തങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങളിൽ എങ്ങനെ അവർ ഇടപെടുമെന്നാണ് വോട്ടർമാർ നോക്കിക്കാണുന്നത്. ഉരുൾദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ഇവിടെ ചർച്ചയാവുകയാണ്.

വാദപ്രതിവാദങ്ങളിൽ എല്ലാവരും ജനത്തിനൊപ്പമാണ് നിൽക്കുന്നതെങ്കിലും നിലവിലുള്ള പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കപ്പെടുമെന്നതിൽ ആർക്കും വ്യക്തമായ മറുപടിയില്ല. മനുഷ്യ-വന്യജീവി സംഘർഷം, രാത്രിയാത്രാ നിരോധനം, നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽപാത, പൂർണാർഥത്തിലുള്ള മെഡിക്കൽ കോളജ്, ചുരം ബദൽപാതകൾ, തോട്ടം മേഖലയിലെ പ്രതിസന്ധികൾ, ആരോഗ്യമേഖലയിലെ ശോചനീയാസ്ഥ... ഇങ്ങനെ നീളുകയാണ് വയനാട്ടിലെ തെരഞ്ഞെടുപ്പ് ചർച്ചകൾ.

രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തം അഭിമുഖീകരിക്കേണ്ടിവന്നതിന്റെ ഞെട്ടലിൽ നിന്ന് വയനാട്ടുകാർ ഇതുവരെ മുക്തരായിട്ടില്ല. കിടപ്പാടവും ജോലിയും സ്വന്തക്കാരും നഷ്ടപ്പെട്ടവരാണ് ഏറെയും. ഇതിനിടയിലെത്തുന്ന തെരഞ്ഞെടുപ്പിനെ വോട്ടർമാർ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക മുന്നണികൾക്കുണ്ട്. എല്ലാം നഷ്ടപ്പെട്ടവർ തെരഞ്ഞെടുപ്പിനോട് മുഖംതിരിക്കാതിരിക്കാൻ ആവുന്നതെല്ലാം ചെയ്യുകയാണ് മുന്നണികൾ. അതിനാൽ തെരഞ്ഞെടുപ്പ് ചർച്ചകളിലെല്ലാം പ്രഥമസ്ഥാനത്ത് ഉരുൾദുരന്തമാണ്. 

ദുരന്തബാധിതരോട് കേന്ദ്രം മുഖംതിരിക്കുന്നുവെന്ന ആക്ഷേപം യു.ഡി.എഫും എൽ.ഡി.എഫും ചർച്ചയാക്കുമ്പോൾ പ്രതിരോധിക്കാനുള്ള പെടാപ്പാടിലാണ് എൻ.ഡി.എ. യു.ഡി.എഫിനെ പ്രതിരോധത്തിലാക്കാൻ വയനാടിനെ അനാവശ്യ തെരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടുവെന്നും ഇത് വരുംകാലങ്ങളിലും ആവർത്തിക്കുമെന്നുമുള്ള ആക്ഷേപമുയർത്തുന്നുണ്ട് എൽ.ഡി.എഫും എൻ.ഡി.എയും. ഭരണവിരുദ്ധവികാരം മുതൽ നിലവിൽ സംസ്ഥാന സർക്കാരിനെതിരേ ഉയരുന്ന മുഴുവൻ വിഷയങ്ങളും എൽ.ഡി.എഫിനെ തിരിഞ്ഞുകുത്തുകയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരുമിച്ച് മരിക്കാം'; ഭാര്യയെ മരണത്തിന് വിട്ടുകൊടുത്ത് ഭർത്താവ് മാറിനിന്നു: കൊടുംചതിയെന്ന് പൊലിസ്

Kerala
  •  a day ago
No Image

ബെംഗളൂരു  അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഫലസ്തീൻ സിനിമകൾക്ക് വിലക്ക്: ഫലസ്തീൻ കവിത ചൊല്ലി പ്രതിഷേധിച്ച് പ്രകാശ് രാജ്; മൗനം പാലിച്ച് മുഖ്യമന്ത്രി

National
  •  a day ago
No Image

പൗരസേവനങ്ങൾ മെച്ചപ്പെടുത്താൻ ഒമാനും യുഎഇയും കൈകോർക്കുന്നു; അബുദാബിയിൽ നിർണ്ണായക കോൺസുലാർ ചർച്ചകൾ

uae
  •  a day ago
No Image

ദുബൈയിൽ വാടക നൽകാൻ ഇനി ചെക്ക് തന്നെ വേണമെന്നില്ല; വാടകക്കാർ അറിഞ്ഞിരിക്കേണ്ട 3 പ്രധാന രീതികൾ ഇതാ

uae
  •  a day ago
No Image

വ്യാജ പീഡന പരാതിയുമായി യുവതി: യുവാവ് ജയിലിൽ കിടന്നത് 32 ദിവസം; ഭാര്യയും സുഹൃത്തും ചേർന്ന് കുടുക്കിയതെന്ന് കോടതി

Kerala
  •  a day ago
No Image

ഗോൾകീപ്പർ വീഴ്ത്തിയ റയലിന് പകരം വീട്ടാൻ അവസരം; ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടറിലേക്ക് ഇനി പ്ലേഓഫ് അഗ്നിപരീക്ഷ, വമ്പന്മാർ നേർക്കുനേർ

Football
  •  a day ago
No Image

നിപ വൈറസ്; യുഎഇയിൽ ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടോ? ഡോക്ടർമാർ വിശദീകരിക്കുന്നു

uae
  •  a day ago
No Image

ഫോമില്ലായ്മയിൽ ആശങ്ക വേണ്ട, സഞ്ജുവിൽ വിശ്വാസമുണ്ട്; പിന്തുണയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

Cricket
  •  a day ago
No Image

മകനെ രക്ഷിക്കാൻ പുലിയെ തല്ലിക്കൊന്ന സംഭവം; അച്ഛനും മകനുമെതിരെ കേസെടുത്ത് വനംവകുപ്പ്; കൊല്ലാൻ ഉപയോഗിച്ച അരിവാളും കുന്തവും കസ്റ്റഡിയിൽ

National
  •  a day ago
No Image

പരസ്യങ്ങളില്ലാത്ത ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും; പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പരീക്ഷിക്കാൻ ഒരുങ്ങി മെറ്റാ

Tech
  •  a day ago