HOME
DETAILS

ജാതി സെൻസസിൽ മൗനം; ജനസംഖ്യാ കണക്കെടുപ്പ് അടുത്തവർഷം

  
October 29, 2024 | 2:45 AM

Silence on Caste Census-  Census next year

ന്യൂഡൽഹി: ജനസംഖ്യാ കണക്കെടുപ്പിന് അനുബന്ധമായി ജാതി സെൻസസ് നടത്തണമെന്ന ആവശ്യത്തിൽ നിശബ്ദത പാലിച്ച് കേന്ദ്രസർക്കാർ. 13 വർഷത്തെ ഇടവേളയ്ക്കു ശേഷം ജനസംഖ്യാ കണക്കെടുപ്പ് അടുത്ത വർഷം ആരംഭിക്കാനാണ് സർക്കാർ പദ്ധതി. 2026ൽ പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കണക്കെടുപ്പ് ആരംഭിക്കുക. അതിനുപിന്നാലെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള മണ്ഡലപുനർനിർണയവും നടത്തും. എന്നാൽ ജാതി സെൻസസ് നടത്തണമെന്ന ആവശ്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല.

കോൺഗ്രസ്, എൻ.ഡി.എ സഖ്യകക്ഷികളായ ജെ.ഡി.യു, ലോക് ജനശക്തി പാർട്ടി, അപ്നാദൾ തുടങ്ങിയ ഭരണകക്ഷികളും ജാതി സെൻസസ് വേണമെന്ന നിലപാടുകാരാണ്. ആർ.എസ്.എസും ജാതി സെൻസസ് എന്ന ആശയത്തെ പിന്തുണച്ചിട്ടുണ്ട്. 
എന്നാൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. പട്ടികജാതി, പട്ടികവർഗം എന്നിവയുടെ നിലവിലുള്ള കണക്കുകളിലേക്ക് ഒ.ബി.സി വിഭാഗത്തെ കൂട്ടിച്ചേർക്കുക, എസ്.സി, എസ്.ടി വിഭാഗങ്ങളിലെ ഉപവിഭാഗങ്ങളെ സർവേയിൽ ഉൾപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങളുമുണ്ട്.

ഒ.ബി.സി വിഭാഗങ്ങളിലും അതിനുള്ളിലെ വിവിധ ഉപവിഭാഗങ്ങളിലും ഉൾപ്പെട്ട ആളുകൾക്ക് അവരുടെ അംഗബലത്തിനനുസൃതമായി വിവിധ മേഖലകളിൽ അർഹമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക എന്നതാണ് ജാതി സെൻസസിന്റെ പ്രാഥമിക ലക്ഷ്യം. സംവരണ ആനുകൂല്യങ്ങളുടെ വിതരണത്തിൽ തുല്യത ഉറപ്പാക്കുന്നതിനായി വിവിധ ജാതികളുടെ വിവരങ്ങളും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി) ഉപവിഭാഗങ്ങളും ദീർഘകാലമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്.

 

മണ്ഡലപുനർനിർണയം: സമത്വം അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ജനസംഖ്യയിൽ കാര്യമായ വർധനവുണ്ടായതിനാൽ മണ്ഡലപുനർനിർണയം നടപ്പാക്കുമ്പോൾ ഉത്തരേന്ത്യയിൽ സീറ്റുകൾ കൂടുകയും അത് ദക്ഷിണേന്ത്യയ്ക്കും ഉത്തരേന്ത്യയ്ക്കുമിടയിൽ അസമത്വമുണ്ടാക്കുകയും ചെയ്യുമെന്ന ആശങ്ക ശക്തമാണ്. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകൾ ഈ ആശങ്ക പരസ്യമായി ഉന്നയിച്ചിട്ടുണ്ട്.

 ജനസംഖ്യാ നിയന്ത്രണമെന്ന സർക്കാർ പദ്ധതി വിജയകരമായി നടപ്പാക്കിയ കാരണത്താൽ ദക്ഷിണേന്ത്യയ്ക്ക് തിരിച്ചടിയുണ്ടാകുന്ന സാഹചര്യമാണ് കൈവന്നിരിക്കിക്കുന്നതെന്നാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ബി.ജെ.പിയുടെ സഖ്യകക്ഷിയായ തെലുഗുദേശം പാർട്ടിയും ഈ ആശങ്ക പങ്കുവച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മണ്ഡല പുനർനിർണയത്തിന് ജനസംഖ്യ മാത്രം കണക്കാക്കാതെ സന്തുലിതത്വം ഉറപ്പാക്കുന്ന ഫോർമുല വേണമെന്ന ആവശ്യമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുള്ളത്. 

അതിനായി സംസ്ഥാനങ്ങളുമായി ചർച്ച നടത്തി സമവായമുണ്ടാക്കണമെന്ന ആവശ്യവും ശക്തമാണ്. അതിന് ആർട്ടിക്കിൾ 81 (ലോക്സഭയുടെ ഘടന നിർവചിക്കൽ), ആർട്ടിക്കിൾ 170 (നിയമസഭകളുടെ ഘടന), ആർട്ടിക്കിൾ 82, ആർട്ടിക്കിൾ 55 (ഓരോ വോട്ടിന്റെയും മൂല്യം ഇലക്ടറൽ കോളേജിൽ ജനസംഖ്യാടിസ്ഥാനത്തിൽ തീരുമാനിക്കൽ), ആർട്ടിക്കിൾ 330, 332 (യഥാക്രമം ലോക്സഭയിലേക്കും നിയമസഭകളിലേക്കും സീറ്റ് സംവരണം ഉൾക്കൊള്ളുന്നു) എന്നിവയിൽ ഭേദഗതി വേണ്ടിവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് ഗുണ്ടാസംഘങ്ങൾ ഒരേ ജയിലിൽ വേണ്ട; അലുവ അതുൽ കൊലക്കേസ് പ്രതികളെ കൊല്ലം ജില്ലാ ജയിലിൽ നിന്ന് മാറ്റി; നടപടി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്ന്

Kerala
  •  12 days ago
No Image

പാലക്കാട് രമേശ് പിഷാരടി,തവനൂരിൽ വി.എസ് ജോയി; 55 മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

Kerala
  •  12 days ago
No Image

ലക്ഷ്യം ഹാട്രിക് വിജയം; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പിണറായി വിജയൻ ധർമ്മടത്തെത്തി; ആവേശകരമായ സ്വീകരണമൊരുക്കി പ്രവർത്തകർ

Kerala
  •  12 days ago
No Image

യുഎഇക്കെതിരായ ഇറാന്റെ ആക്രമണം; 10 മിസൈലുകളും 45 ഡ്രോണുകളും തകർത്തു, മരണസംഖ്യ എട്ടായി

uae
  •  12 days ago
No Image

'തലമുറമാറ്റം അനിവാര്യം, ലീഗിന്റേത് മികച്ച പട്ടിക'; കോഴിക്കോട് സൗത്തിൽ സ്ഥാനാർഥിയെ ജയിപ്പിക്കുമെന്ന് എം.കെ മുനീർ

Kerala
  •  12 days ago
No Image

പാചകവാതകക്ഷാമം: 46,000 മെട്രിക് ടൺ എൽപിജിയുമായി 'നന്ദാദേവി' തീരമണഞ്ഞു

National
  •  12 days ago
No Image

99 വർഷത്തെ ഭൂമി ഇടപാട് റദ്ദാക്കി ദുബൈ കോടതി; സർക്കാർ ഭൂമി നിയമവിരുദ്ധമായി കൈമാറിയാൽ നടപടി

uae
  •  12 days ago
No Image

നിതീഷ് കുമാറിന് കനത്ത തിരിച്ചടി; രാജ്യസഭാ വിജയത്തിന് പിന്നാലെ ജെഡിയുവിൽ വിള്ളൽ; മുതിർന്ന നേതാവ് കെ.സി ത്യാഗി പാർട്ടി വിട്ടു

National
  •  12 days ago
No Image

പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, വേങ്ങരയില്‍ കെ.എം ഷാജി; മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Kerala
  •  12 days ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഉയരുന്നു; ജാഗ്രത പാലിക്കണമെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്

oman
  •  12 days ago