HOME
DETAILS

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

  
Farzana
October 30 2024 | 03:10 AM

Israeli Airstrikes Intensify in Gaza and Lebanon Over 143 Dead in Gaza 77 in Lebanon Amid Ongoing Conflict 12

ഗസ്സ: വടക്കന്‍ ഗസ്സയിലും ലബനാനിലും ഇസ്‌റാഈലിന്റെ കൂട്ടക്കുരുതി തുടരുന്നു. ഗസ്സയില്‍ സ്ത്രീകളും കുട്ടികളുമടക്കം 143 ലേറെ പേരെ കൂടി ഇന്നലെ അധിനിവേശ സേന കൂട്ടക്കൊല ചെയ്തു. ബൈത്ത് ലാഹിയയിലാണ് ആക്രമണം. ഇവിടെ അക്ക റോഡിന്റെ തെക്കേ അറ്റത്തുള്ള ജനസാന്ദ്രതയേറിയ പ്രദേശത്ത് താമസ കെട്ടിടങ്ങള്‍ ബോംബിട്ട് തകര്‍ക്കുകയായിരുന്നു. 93 പേരുടെ മരണം ഗസ്സ ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിച്ചു. നിരവധി പേരെ കാണാനില്ലെന്നും ഇവര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

200 പേര്‍ താമസിച്ച കെട്ടിടത്തിലാണ് ആക്രമണം നടന്നത്. ഇന്നലെ വരെയുള്ള ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗസ്സയില്‍ 2023 ഒക്ടോബര്‍ 7 ന് ശേഷം ഇതുവരെ 43,061 പേരാണ് കൊല്ലപ്പെട്ടത്. 1,01,223 പേര്‍ക്ക് പരുക്കേറ്റു.

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ലബനാനില്‍ 77 പേര്‍ കൊല്ലപ്പെട്ടതായി ലബനാന്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ കിഴക്കന്‍ ബക്ക താഴ് വരയിലാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം നടന്നത്. മുന്നറിയിപ്പുകളില്ലാതെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ കുട്ടികളാണ്. 50 പേര്‍ക്ക് പരുക്കേറ്റു. വീടുകള്‍ക്ക് നേരെയാണ് പ്രധാനമായും ആക്രമണം നടന്നത്. 

ബൗദായ് ടൗണിലും, കിംസ്താര്‍ ടൗണിലും ആക്രമണമുണ്ടായി. ഇവിടങ്ങള്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളാണ്. അഞ്ചു പേരെ കാണാനില്ലെന്നും ഇവര്‍ക്കായി തെരച്ചില്‍ നടക്കുന്നുണ്ടെന്നും രക്ഷാസേന അറിയിച്ചു.

അതേസമയം, പിന്നിട്ട രണ്ടു ദിവസങ്ങളിലായി ദോഹയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ച തീരുമാനം കൈക്കൊള്ളാതെ പിരിയുകയായിരുന്നു. താല്‍ക്കാലിക വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശത്തിലുള്ള പ്രതികരണം മധ്യസ്ഥ രാജ്യങ്ങളെ അറിയിക്കുമെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഗസ്സയില്‍ നിന്ന് സൈന്യം പൂര്‍ണമായും പിന്‍മാറാതെ ചര്‍ച്ചക്കില്ലെന്ന പ്രഖ്യാപിത നിലപാടില്‍ മാറ്റമില്ലെന്നും ഹമാസ് സീനിയര്‍ നേതാവ് സമി അബൂ സുഹ്രി പറഞ്ഞു. വടക്കന്‍ ഗസ്സയില്‍ ഇസ്‌റാഈലിന്റെ ഉപരോധവും ആക്രമണവും ഉടന്‍ അവസാനിപ്പിക്കാന്‍ അന്തര്‍ദേശീയ സമൂഹം ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

ദോഹയില്‍ ചര്‍ച്ചക്കെത്തിയ ഇസ്‌റാഈല്‍ പക്ഷത്തെ മുതിര്‍ന്ന അംഗം ബ്രിഗേഡിയര്‍ ജനറല്‍ ഒറെന്‍ സെറ്റര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്തതാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  2 days ago