HOME
DETAILS

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

  
Web Desk
November 07, 2024 | 7:33 AM

Tensions Flare in Jammu  Kashmir Assembly Over Special Status Resolution Opposition Demands Restoration of Article 370

ശ്രീനഗര്‍: പ്രത്യേക പദവിയില്‍ ജമ്മു കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി. പ്രത്യേക പദവി ആവശ്യപ്പെട്ട് സമര്‍പ്പിച്ച പ്രമേയം പിന്‍വലിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടതാണ് വാക്കേറ്റവും കൈയാങ്കളിക്കുമിടയാക്കിയത്. ഉമര്‍ അബ്ദുല്ല സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തിനെതിരെ ബി.ജെ.പി അംഗങ്ങള്‍ ഇന്നലെ ഉയര്‍ത്തിയ  പ്രതിഷേധവും കയ്യാങ്കളിയില്‍ കലാശിച്ചിരുന്നു. 

അവാമി ഇത്തിഹാദ് പാര്‍ട്ടി എം.എല്‍.എ ഖുര്‍ഷിദ് അഹമ്മദ് ശൈഖ് ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബാനര്‍ ഉയര്‍ത്തിയതോടെയാണ് ബി.ജെ.പിക്കാര്‍ പ്രതിഷേധവുമായി ഇറങ്ങിയത്. പ്രതിപക്ഷ നേതാവ് സുനില്‍ ശര്‍മ ബാനറിനെതിരെ രംഗത്തെത്തി. പിന്നാലെ പ്രമേയം അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ഇതേത്തുടര്‍ന്ന് 15 മിനിറ്റോളം സഭ നിര്‍ത്തിവെച്ചു. പ്രമേയം രാജ്യവിരുദ്ധമാണെന്നും പാക് അജണ്ടയാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. 


പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ചര്‍ച്ചയില്ലാതെയാണ് കഴിഞ്ഞ ദിവസം പാസാക്കിയത്. സഭ കലുഷിതമായതിനുപിന്നാലെ സ്പീക്കര്‍ ശബ്ദവോട്ട് നിര്‍ദേശിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി കേന്ദ്രം ഏകപക്ഷീയമായി നീക്കിയതില്‍ പ്രമേയം ആശങ്ക പ്രകടിപ്പിച്ചു. ഉപമുഖ്യമന്ത്രി സുരിന്ദര്‍ ചൗധരിയാണ് പ്രമേയം അവതരിപ്പിച്ചത്. 


'ജമ്മുകശ്മീരിലെ ജനങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും സ്വത്വവും സംരക്ഷിക്കുന്ന ഭരണഘടനാ ഉറപ്പുകളുടെയും പ്രത്യേക പദവിയുടെയും പ്രാധാന്യത്തെ ഈ നിയമസഭ വീണ്ടും ഉറപ്പിക്കുന്നു'എന്ന് പ്രമേയം വ്യക്തമാക്കി. 'ഏകപക്ഷീയമായി അത് റദ്ദാക്കിയതില്‍ ആശങ്ക രേഖപ്പെടുത്തുന്നു'വെന്നും പ്രമേയം തുടര്‍ന്നു.

2019ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം ഭരണഘടന അനുച്ഛേദം നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയത്. തുടര്‍ന്ന് സംസ്ഥാനം വിഭജിച്ച് ജമ്മുകശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമാക്കി.

പ്രമേയം സ്വാഗതം ചെയ്ത് പാര്‍ട്ടികള്‍
ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാന്‍ കേന്ദ്രം ചര്‍ച്ച തുടങ്ങണമെന്നാവശ്യപ്പെടുന്ന നിയമസഭ പ്രമേയത്തെ പിന്തുണച്ച് പാര്‍ട്ടികള്‍. പ്രമേയം ചരിത്രപരമാണെന്നും ഇത് പാസാക്കിയ എല്ലാ അംഗങ്ങളെയും അഭിവാദ്യം ചെയ്യുന്നുവെന്നും സി.പി.എം നേതാവും കുല്‍ഗാം എം.എല്‍.എയുമായ എം.വൈ. തരിഗാമി പറഞ്ഞു.

പി.ഡി.പി യുവജന നേതാവും പുല്‍വാമ എം.എല്‍.എയുമായ വഹീദ് പര്‍റ പ്രമേയം സ്വാഗതം ചെയ്തു. ഇത് ജമ്മു കശ്മീരിലെ ജനതയുടെ താല്‍പര്യ പ്രകാരമുള്ളതാണെന്ന് പര്‍റ വ്യക്തമാക്കി. എന്നാല്‍, ചില വാക്കുകള്‍ക്ക് കുറച്ചുകൂടി കരുത്ത് വേണ്ടതായിരുന്നു. ആഗസ്റ്റ് അഞ്ചിലെ സംഭവത്തെ പ്രമേയം അപലപിക്കുന്നില്ല. മാത്രവുമല്ല, പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് കൃത്യമായി പറയുന്നുമില്ല. പദവി പുനഃസ്ഥാപനത്തിന് ഒരു ചര്‍ച്ചയുടെയും ആവശ്യമില്ലെന്നും അദ്ദേഹം തുടര്‍ന്നു.

പ്രമേയത്തില്‍ സന്തോഷമുണ്ടെന്നും 2019ല്‍ സംഭവിച്ചത് ജമ്മു കശ്മീര്‍ ജനതയുടെ താല്‍പര്യത്തിന് വിരുദ്ധമായ കാര്യമാണെന്നും പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്‍മാനും എം.എല്‍.എയുമായ സജാദ് ലോണ്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി; കസേര വിട്ടു നല്‍കേണ്ടി വരുമോ നിതീഷ്?

National
  •  2 days ago
No Image

പോക്സോ കേസിൽ യെദ്യുരപ്പ വിചാരണ നേരിടണം; ഹൈക്കോടതി ഹർജി തള്ളി

crime
  •  2 days ago
No Image

യുപി: മുസ്‌ലിം കോളനിയിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ; പി.എം ആവാസ് യോജനപദ്ധതി പ്രകാരമുള്ള വീടുകളും പൊളിക്കുന്നു

National
  •  2 days ago
No Image

കുവൈത്തില്‍ സഹില്‍ ആപ്പ് വഴി എന്‍ട്രി- എക്‌സിറ്റ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിങ്ങനെ

Kuwait
  •  2 days ago
No Image

തലശ്ശേരി നഗരസഭയില്‍ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Kerala
  •  2 days ago
No Image

'വെർച്വൽ വിവാഹം' കഴിച്ച് ഭീഷണിപ്പെടുത്തി; 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികളും പിടിയിൽ

crime
  •  2 days ago
No Image

ബിഹാര്‍ തെരഞ്ഞെടുപ്പ്: കേവല ഭൂരിപക്ഷം കടന്ന് എന്‍.ഡി.എ

National
  •  2 days ago
No Image

ഡോ. ഷഹീന് ഭീകരബന്ധമുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഭര്‍ത്താവും കുടുംബവും

National
  •  2 days ago
No Image

എസ്.ഐ.ആര്‍:പ്രവാസികള്‍ക്കായുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

latest
  •  2 days ago
No Image

'നിന്റെ അച്ഛനെ ഞാൻ കൊന്നു, മൃതദേഹം ട്രോളിബാഗിൽ വെച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്'; ഭർത്താവിനെ കൊന്ന് മകളെ വിളിച്ചുപറഞ്ഞ് ഭാര്യ മുങ്ങി

crime
  •  2 days ago