HOME
DETAILS

18 വര്‍ഷം ജയിലില്‍; ഒടുവില്‍ കുറ്റവിമുക്തര്‍; അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷന്‍ സ്‌ഫോടനക്കേസില്‍ 3 പേരെ കൂടി വെറുതെവിട്ടു

  
November 16, 2024 | 3:41 AM

2006 Ahmedabad train bomb blast case court acquits three

 

അഹമ്മദാബാദ്: 2006ലെ അഹമ്മദാബാദ് ട്രെയിന്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെടുത്തി അറസ്റ്റ്‌ചെയ്ത മുസ്ലിംയുവാക്കളെ 18 വര്‍ഷത്തിന് ശേഷം വെറുതെവിട്ടു. യാതൊരു തെളിവുമില്ലെന്ന് ചൂണ്ടിക്കാട്ടി അഹമ്മദാബാദ് സെഷന്‍ കോടതിയുടെതാണ് നടപടി. മുഹമ്മദ് ആമിര്‍ ശൈഖ്, ആഖിബ് സഈദ്, അസ്‌ലം കശ്മീരി എന്നിവരെയാണ് വെറുതെവിട്ടത്. ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതിനോ നടപ്പാക്കുന്നതിനോ പ്രതികള്‍ക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജി.എല്‍ ഥക്കാര്‍ നിരീക്ഷിച്ചു. പ്രോസികൂഷന്‍ ഹാജരാക്കിയ രേഖകളിലും തെളിവുകളിലും ആരോപണങ്ങളെ ശരിവയ്ക്കുന്ന യാതൊന്നും ഇല്ലെന്നും ജഡ്ജി പറഞ്ഞു.


മൂന്ന് പേരും കുറ്റവിമുക്തരായെങ്കിലും അസ്ലം കശ്മീരിക്ക് മാത്രമേ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയൂ. മറ്റ് രണ്ട് കേസുകളില്‍ ജീവര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനാല്‍ മുഹമ്മദ് ആമിറിനും ആഖിബ് സഈദിനും ജയിലില്‍നിന്ന് പുറത്തിറങ്ങാനാകില്ല.  
2006 ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷനിലേക്ക് കച്ച് എക്‌സ്പ്രസ് എത്തിക്കൊണ്ടിരിക്കെയാണ് സ്‌ഫോടനം. സംഭവത്തില്‍ 20 ഓളം പേര്‍ക്ക് നിസാര പരുക്കേറ്റു. പ്ലാറ്റ്‌ഫോമിലെ പബ്ലിക് ടെലിഫോണ്‍ ബൂത്തിലായിരുന്നു സ്‌ഫോടകവസ്തു സ്ഥാപിച്ചത്.


ഗുജറാത്ത് ഭീകരവിരുദ്ധ സേന (എ.ടി.എസ്) ആണ് കേസന്വേഷിച്ചത്. 2002ലെ ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് പ്രതികാരമായാണ് സ്‌ഫോടനം ആസൂത്രണംചെയ്തതെന്നായിരുന്നു എ.ടി.എസ് പറഞ്ഞിരുന്നത്. പ്രതികള്‍ക്ക് ലശ്കറെ ത്വയ്ബയുടെയും പാക് ചാരസംഘടന ഐ.എസ്.ഐയുടെയും സഹായം ലഭിച്ചെന്നും എ.ടി.എസ് അവകാശപ്പെട്ടു.
കേസില്‍ മുഹമ്മദ് ആമിര്‍ ശൈഖിനെയും ആഖിബ് സഈദിനെയും 2006ലാണ് അറസ്റ്റ്‌ചെയ്തത്. അസ്ലം കശ്മീരി 2009ലും പിടിയിലായി. അതുമുതല്‍ മൂന്ന് പേരും ജയിലില്‍ കഴിയുകയായിരുന്നു. 


2016 നവംബര്‍ 11നാണ് വിചാരണ ആരംഭിച്ചത്. 34 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
റെയില്‍വേ പൊലിസ് കോണ്‍സ്റ്റബിളായ കമലേഷ് ഭഗോറയുടെ നിര്‍ദ്ദേശപ്രകാരം പോര്‍ട്ടറാണ് ട്രെയിനില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതെന്നാണ് എ.ടി.എസ് പറഞ്ഞത്. കമലേഷിനെയും മുഹമ്മദ് ഇല്യാസ് അബ്ദുല്‍ മേമന്‍ എന്നയാളെയും 2013ല്‍ കോടതി വെറുതെവിട്ടിരുന്നു. പിന്നാലെ കഴിഞ്ഞവര്‍ഷം ബിലാല്‍ അഹമ്മദ് എന്ന ബിലാല്‍ കശ്മീരിയെയും സയ്യിദ് സബീഉദ്ദീനെയും വെറുതെവിട്ടു. ബാരാമുള്ള സ്വദേശികളായ രണ്ടുപേരും കശ്മീരിലെ മദ്‌റസ അധ്യാപകരാണ്. തീവ്രവാദ പരിശീലനം ലഭിച്ചു, സിമി ബന്ധം, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ബി.ജെ.പി നേതാക്കളെ വകകവരുത്താന്‍ ശ്രമിച്ചു തുടങ്ങിയ കടുത്ത ആരോപണങ്ങളാണ് ഇരുവര്‍ക്കും എതിരേ എ.ടി.എസ് ഉന്നയിച്ചിരുന്നത്. ഇതൊക്കെ തള്ളിയാണ് നേരത്തെ ഇവരെ വെറുതെവിട്ടത്. ഇതിന് പിന്നാലെ ഇപ്പോള്‍ മൂന്ന് പേരെ കൂടി കോടതി നിരപരാധികളെന്ന് കണ്ടെത്തിയതോടെ കേസില്‍ ഗുജറാത്ത് എ.ടി.എസ് നടത്തിയ അന്വേഷണം സംശയനിഴലിലായിട്ടുണ്ട്.

2006 Ahmedabad train bomb blast case court acquits three



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല യുവതീപ്രവേശനം; പുതിയ ഒമ്പതംഗ ബെഞ്ച്, മാര്‍ച്ച് 14 നകം സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി

Kerala
  •  23 minutes ago
No Image

തോറ്റത് പാകിസ്ഥാൻ, തകർന്നത് ഓസ്‌ട്രേലിയ; ലോക ചരിത്രത്തിലേക്ക് ഇന്ത്യ

Cricket
  •  41 minutes ago
No Image

ഒരു കിലോ കൊപ്രയ്ക്ക് 220 രൂപ, ആട്ടിയാൽ കിട്ടുക 650 ഗ്രാം; വെളിച്ചെണ്ണയുടെ വില 200 രൂപ മുതൽ, വ്യജന്മാർ വാഴുന്നു, സൂക്ഷിക്കുക

Health
  •  an hour ago
No Image

നടന്‍ പ്രേംകുമാര്‍ കഴക്കൂട്ടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും? മികച്ച സ്ഥാനാര്‍ഥിയെന്ന് കണക്കുകൂട്ടല്‍

Kerala
  •  an hour ago
No Image

ചരിത്രത്തിലാദ്യം; ലോകകപ്പിലെ ഐതിഹാസിക നേട്ടം തൂക്കി ഇഷാൻ കിഷൻ

Cricket
  •  2 hours ago
No Image

പാങ്ങോട് പൊലിസ് സ്റ്റേഷനില്‍ വന്‍ തീപിടുത്തം; പിടിച്ചെടുത്ത വാഹനങ്ങള്‍ കത്തിയമര്‍ന്നു

Kerala
  •  2 hours ago
No Image

നാളെ മാസപ്പിറവി നിരീക്ഷിക്കാൻ ഗൾഫ് രാഷ്ട്രങ്ങളുടെ ആഹ്വാനം; പതിവ് തെറ്റിച്ചു ഒമാൻ, ഓരോ രാജ്യത്തെയും അവസ്ഥകൾ ഇങ്ങനെ | Ramadan 2026

latest
  •  2 hours ago
No Image

അവന്റെ പ്രകടനം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവാറുണ്ട്: ഇർഫാൻ പത്താൻ

Cricket
  •  3 hours ago
No Image

പെട്രോള്‍ പമ്പിലെ ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് കാറിനു മുകളിലേക്ക് വീണു; എസ്പി നേതാവിന് ദാരുണാന്ത്യം

National
  •  3 hours ago
No Image

ആലിന്‍ ഷെറിന്റെ പേരില്‍ അവയവദാന തട്ടിപ്പ്; ഒരു രൂപ പോലും നല്‍കരുതെന്ന് കുടുംബം

Kerala
  •  4 hours ago