HOME
DETAILS

വൈദ്യുതി ചാർജ് കൂടും; നിരക്ക് പ്രഖ്യാപനം ഈ ആഴ്ച - ഡിസംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യം

  
Web Desk
December 03, 2024 | 3:12 AM

Electricity charges will increase Rate announcement this week

തിരുവനന്തപുരം: പുതിയ വൈദ്യുതിനിരക്ക് ഈ ആഴ്ച തന്നെ റെഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിക്കും. ഡിസംബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ നിരക്കുവർധന നിലവിൽവരുന്ന രീതിയിലാണ് തീരുമാനം. യൂനിറ്റിന് 34 പൈസ വർധനവും 10 പൈസ വേനൽക്കാല അധിക വർധനവുമാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടത്.

എന്നാൽ, കെ.എസ്.ഇ.ബിയുടെ 34 പൈസ വർധന ആവശ്യം റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചിട്ടില്ല. അതേസമയം, യൂനിറ്റിന് 20 പൈസയിൽ കൂടുതൽ വർധനവുണ്ടാകുമെന്നാണ് സൂചന.  മുൻകാലത്തെപോലെ ബി.പി.എൽ വിഭാഗത്തെ വർധനവിൽ നിന്ന് ഒഴിവാക്കിയേക്കും. വേനൽക്കാലത്ത് ഉപയോഗം കൂടുന്നതിനാൽ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടതുണ്ടെന്നും പത്തു പൈസ വേനൽക്കാല അധിക താരിഫ് ഈടാക്കണമെന്നുമാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. 

മാസത്തിൽ 1,950 കോടി വരവും 1,750 കോടി ചെലവും ഉണ്ടെന്നും വൈദ്യുതി പുറത്തുനിന്ന് വാങ്ങാൻ 900 കോടിയും വായ്പാ തിരിച്ചടവിന് 300 കോടിയും വേണമെന്നുമാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനെ അറിയിച്ചത്. 2,000 കോടിയുടെ നഷ്ടമാണ് കെ.എസ്.ഇ.ബി നേരിടുന്നതെന്നും പറയുന്നു.

ഈ വർഷം 1370.09 കോടിയുടെയും അടുത്തവർഷം 1108.03 കോടിയുടെയും തൊട്ടടുത്ത വർഷം 1065.95 കോടിയുടെയും നഷ്ടമുണ്ടാകുമെന്നാണ് റെഗുലേറ്ററി കമ്മിഷന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ താരിഫ് തയാറാക്കിയിരിക്കുന്നത്. 

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള മൂന്നാമത്തെ ചാർജ് വർധനവാണ് വരാൻപോകുന്നത്. 2022 ജൂൺ 26നും 2023 നവംബർ ഒന്നിനും ചാർജ് വർധിപ്പിച്ചിരുന്നു. 10 പൈസ മുതൽ 90 പൈസ വരെയാണ് വർധിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവിന്റെ സെഞ്ച്വറി, അകീലിന്റെ ബൗളിംഗ്; മുംബൈയെ നിഷ്പ്രഭമാക്കി ചെന്നൈ സൂപ്പർ കിംഗ്‌സിന് ഉജ്ജ്വല വിജയം

Cricket
  •  3 days ago
No Image

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ട്രംപിന്റെ 'നരകക്കുഴി' പ്രയോഗം: അമേരിക്കൻ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; ഉഭയകക്ഷി ബന്ധത്തിന് നിരക്കാത്തതെന്ന് വിമർശനം

International
  •  3 days ago
No Image

'പണമില്ലെന്ന് പറഞ്ഞപ്പോൾ കൊന്നു, എല്ലാം സംഭവിച്ചുപോയത്'; ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊന്ന പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി

National
  •  3 days ago
No Image

പഴകിയ ഭക്ഷണം വിൽക്കാൻ നീക്കം; അൽ ദൈദിൽ 13 ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു

uae
  •  3 days ago
No Image

ഭരണരംഗത്തും ഇനി എഐ വിപ്ലവം; രണ്ട് വർഷത്തിനുള്ളിൽ പകുതി സേവനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയാക്കാൻ യുഎഇ

uae
  •  3 days ago
No Image

കൊച്ചിയിൽ മത്യാസ് 'മാജിക്'; ഇഞ്ചുറി ടൈമിൽ ഒഡിഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

Football
  •  3 days ago
No Image

ഇന്ധനവില 28 രൂപ കൂടുമെന്നത് വ്യാജം; റിപ്പോർട്ടുകൾ തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം

latest
  •  3 days ago
No Image

യുഎഇ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ ആഭ്യന്തര മന്ത്രി; സുരക്ഷാ സഹകരണം ശക്തമാക്കാൻ തീരുമാനം

bahrain
  •  3 days ago
No Image

വാംഖഡെ കീഴടക്കി മലയാളി കരുത്ത്; അവസാന പന്തിലെ സിക്സറിൽ സെഞ്ചുറി പൂർത്തിയാക്കി സഞ്ജു

Cricket
  •  3 days ago
No Image

സംഘർഷങ്ങൾക്കിടയിലും സമാധാനത്തിന്റെ വഴിവിളക്കായി ഖത്തർ; അമീറിന്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച് മന്ത്രിസഭ

qatar
  •  3 days ago