HOME
DETAILS

വൈദ്യുതി ചാർജ് കൂടും; നിരക്ക് പ്രഖ്യാപനം ഈ ആഴ്ച - ഡിസംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യം

  
Web Desk
December 03, 2024 | 3:12 AM

Electricity charges will increase Rate announcement this week

തിരുവനന്തപുരം: പുതിയ വൈദ്യുതിനിരക്ക് ഈ ആഴ്ച തന്നെ റെഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിക്കും. ഡിസംബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ നിരക്കുവർധന നിലവിൽവരുന്ന രീതിയിലാണ് തീരുമാനം. യൂനിറ്റിന് 34 പൈസ വർധനവും 10 പൈസ വേനൽക്കാല അധിക വർധനവുമാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടത്.

എന്നാൽ, കെ.എസ്.ഇ.ബിയുടെ 34 പൈസ വർധന ആവശ്യം റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചിട്ടില്ല. അതേസമയം, യൂനിറ്റിന് 20 പൈസയിൽ കൂടുതൽ വർധനവുണ്ടാകുമെന്നാണ് സൂചന.  മുൻകാലത്തെപോലെ ബി.പി.എൽ വിഭാഗത്തെ വർധനവിൽ നിന്ന് ഒഴിവാക്കിയേക്കും. വേനൽക്കാലത്ത് ഉപയോഗം കൂടുന്നതിനാൽ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടതുണ്ടെന്നും പത്തു പൈസ വേനൽക്കാല അധിക താരിഫ് ഈടാക്കണമെന്നുമാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. 

മാസത്തിൽ 1,950 കോടി വരവും 1,750 കോടി ചെലവും ഉണ്ടെന്നും വൈദ്യുതി പുറത്തുനിന്ന് വാങ്ങാൻ 900 കോടിയും വായ്പാ തിരിച്ചടവിന് 300 കോടിയും വേണമെന്നുമാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനെ അറിയിച്ചത്. 2,000 കോടിയുടെ നഷ്ടമാണ് കെ.എസ്.ഇ.ബി നേരിടുന്നതെന്നും പറയുന്നു.

ഈ വർഷം 1370.09 കോടിയുടെയും അടുത്തവർഷം 1108.03 കോടിയുടെയും തൊട്ടടുത്ത വർഷം 1065.95 കോടിയുടെയും നഷ്ടമുണ്ടാകുമെന്നാണ് റെഗുലേറ്ററി കമ്മിഷന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ താരിഫ് തയാറാക്കിയിരിക്കുന്നത്. 

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള മൂന്നാമത്തെ ചാർജ് വർധനവാണ് വരാൻപോകുന്നത്. 2022 ജൂൺ 26നും 2023 നവംബർ ഒന്നിനും ചാർജ് വർധിപ്പിച്ചിരുന്നു. 10 പൈസ മുതൽ 90 പൈസ വരെയാണ് വർധിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്‍.പി.ജി ക്ഷാമം രൂക്ഷം; പൊറോട്ടയ്ക്ക് വിലകൂടി, ചായയ്ക്കും; കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടി

Kerala
  •  4 days ago
No Image

'അലി വീട്ടിലില്ലെങ്കില്‍ എനിക്ക് എന്റെ കൈകള്‍ അറുത്തുമാറ്റപ്പെട്ട പോലെയാണ്' കൊല്ലപ്പെട്ട ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ നേതാവ് അലി ലാരിജാനിയെ കുറിച്ച് പ്രിയതമ ഫരീദയുടെ വാക്കുകള്‍

International
  •  4 days ago
No Image

വര്‍ക്കലയില്‍ വി. ജോയിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടിമരങ്ങളും നശിപ്പിച്ചു: പൊലീസില്‍ പരാതി നല്‍കി സി.പി.എം

Kerala
  •  4 days ago
No Image

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ ഉൾപ്പെടെ മരണം 4 ആയി; കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു

oman
  •  4 days ago
No Image

സഊദി എയർപോർട്ടുകൾ ഗൾഫ് രാജ്യങ്ങളിലെ വിമാന കമ്പനികളുടെ ഒപ്പറേറ്റിങ് കേന്ദ്രങ്ങളാകുന്നു; ദമാമിൽ നിന്നടക്കം വിവിധ രാജ്യങ്ങളിലേക്ക് ഗൾഫ് വിമാന കമ്പനികളുടെ നേരിട്ടുള്ള സർവീസുകൾ

Saudi-arabia
  •  4 days ago
No Image

ഏപ്രിൽ 1 മുതൽ പാൻ കാർഡ് അപേക്ഷയിൽ മാറ്റം: ജനനത്തീയതി തെളിയിക്കാൻ അധിക രേഖ; പുതിയ നിബന്ധനകൾ അറിയാം

National
  •  4 days ago
No Image

പാചകവാതകക്ഷാമത്തിന് ആശ്വാസമായി 'പിക്സിസ് പയനിയർ'; 47,000 ടൺ എൽപിജിയുമായി അമേരിക്കൻ കപ്പൽ മംഗളൂരു തുറമുഖത്തെത്തി

National
  •  4 days ago
No Image

കടക്കെണിയിൽ കേരളം: 3700 കോടി രൂപ കൂടി വായ്പയെടുക്കാൻ സർക്കാർ; ഈ വർഷത്തെ ആകെ കടം 49,547 കോടി

Kerala
  •  4 days ago
No Image

ഏപ്രില്‍ 9ന് കേരളത്തില്‍ പൊതുഅവധി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  4 days ago
No Image

യുദ്ധഭീതി: മൂന്നാഴ്ചക്കിടെ എയര്‍ഇന്ത്യ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2500 സര്‍വിസുകള്‍

National
  •  4 days ago