HOME
DETAILS

വൈദ്യുതി ചാർജ് കൂടും; നിരക്ക് പ്രഖ്യാപനം ഈ ആഴ്ച - ഡിസംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യം

  
Web Desk
December 03, 2024 | 3:12 AM

Electricity charges will increase Rate announcement this week

തിരുവനന്തപുരം: പുതിയ വൈദ്യുതിനിരക്ക് ഈ ആഴ്ച തന്നെ റെഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിക്കും. ഡിസംബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ നിരക്കുവർധന നിലവിൽവരുന്ന രീതിയിലാണ് തീരുമാനം. യൂനിറ്റിന് 34 പൈസ വർധനവും 10 പൈസ വേനൽക്കാല അധിക വർധനവുമാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടത്.

എന്നാൽ, കെ.എസ്.ഇ.ബിയുടെ 34 പൈസ വർധന ആവശ്യം റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചിട്ടില്ല. അതേസമയം, യൂനിറ്റിന് 20 പൈസയിൽ കൂടുതൽ വർധനവുണ്ടാകുമെന്നാണ് സൂചന.  മുൻകാലത്തെപോലെ ബി.പി.എൽ വിഭാഗത്തെ വർധനവിൽ നിന്ന് ഒഴിവാക്കിയേക്കും. വേനൽക്കാലത്ത് ഉപയോഗം കൂടുന്നതിനാൽ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടതുണ്ടെന്നും പത്തു പൈസ വേനൽക്കാല അധിക താരിഫ് ഈടാക്കണമെന്നുമാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. 

മാസത്തിൽ 1,950 കോടി വരവും 1,750 കോടി ചെലവും ഉണ്ടെന്നും വൈദ്യുതി പുറത്തുനിന്ന് വാങ്ങാൻ 900 കോടിയും വായ്പാ തിരിച്ചടവിന് 300 കോടിയും വേണമെന്നുമാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനെ അറിയിച്ചത്. 2,000 കോടിയുടെ നഷ്ടമാണ് കെ.എസ്.ഇ.ബി നേരിടുന്നതെന്നും പറയുന്നു.

ഈ വർഷം 1370.09 കോടിയുടെയും അടുത്തവർഷം 1108.03 കോടിയുടെയും തൊട്ടടുത്ത വർഷം 1065.95 കോടിയുടെയും നഷ്ടമുണ്ടാകുമെന്നാണ് റെഗുലേറ്ററി കമ്മിഷന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ താരിഫ് തയാറാക്കിയിരിക്കുന്നത്. 

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള മൂന്നാമത്തെ ചാർജ് വർധനവാണ് വരാൻപോകുന്നത്. 2022 ജൂൺ 26നും 2023 നവംബർ ഒന്നിനും ചാർജ് വർധിപ്പിച്ചിരുന്നു. 10 പൈസ മുതൽ 90 പൈസ വരെയാണ് വർധിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  a day ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  a day ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  a day ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  a day ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  a day ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  a day ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  a day ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  a day ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago